HOME
DETAILS

എക്‌സിന് പൂട്ടിട്ട് ബ്രസീൽ; രാജ്യത്ത് എക്സ് ബ്ലോക്ക് ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

  
August 31, 2024 | 7:55 AM

 Brazilian Supreme Court has ordered a nationwide block on the social media platform X

ബ്രസീലിയ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെ രാജ്യവ്യാപകമായി ബ്ലോക്ക് ചെയ്യാൻ ബ്രസീൽ സുപ്രീം കോടതി ഉത്തരവ്. രാജ്യത്ത് നിയമപരമായ പ്രതിനിധിയെ നിയമിക്കാൻ കമ്പനി വിസമ്മതിച്ചതിനെത്തുടർന്നാണ് നടപടി. ജസ്റ്റിസ് അലക്‌സാണ്ടർ ഡി മൊറേസ് ആണ് ഇലോം മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന് കൂച്ചുവിലങ്ങിട്ടത്‌.

എക്‌സിന് ഒരു പ്രതിനിധിയെ നിയോഗിക്കുന്നതിനായി 24 മണിക്കൂർ സമയപരിധി ബുധനാഴ്ച ഡി മൊറേസ് നൽകിയിരുന്നു. തങ്ങളുടെ മുൻ നിയമ പ്രതിനിധിയെ തടങ്കലിൽ വയ്ക്കുമെന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് ഓഗസ്റ്റ് 17 ന് X ബ്രസീൽ ഓഫീസ് അടച്ചുപൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.

അട്ടിമറിയുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതോ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതോ ആയ പ്രൊഫൈലുകൾ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവുകൾ പാലിക്കാൻ എക്സ് പ്ലാറ്റ്‌ഫോം വിസമ്മതിച്ചതിൻ്റെ പേരിൽ മാസങ്ങളായി ഡി മൊറേസുമായി എക്സ് തർക്കം തുടർന്നിരുന്നതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ നിയമം പാലിക്കാത്തതിന് 18 ദശലക്ഷം റിയസ് (ഏകദേശം 26.84 കോടി രൂപ)  പിഴ അടയ്‌ക്കാൻ വെള്ളിയാഴ്ച ബ്രസീലിയൻ സുപ്രീം ഫെഡറൽ കോടതി (എസ്ടിഎഫ്) എക്‌സിനോട് ഉത്തരവിട്ടു. കമ്പനിയുടെ ആവർത്തിച്ചുള്ള, കോടതി ഉത്തരവുകൾ മനഃപൂർവം ധിക്കരിക്കുന്നതും പ്രതിദിന പിഴ അടയ്ക്കാൻ വിസമ്മതിച്ചതും ആണ് കോടതിയെ കടുത്ത നടപടിയിലേക്ക് നയിച്ചത്. 

എക്‌സ് ബ്രസീലിൻ്റെ നിയമവ്യവസ്ഥയെ മറികടന്ന് സോഷ്യൽ മീഡിയയിൽ "നിയമരഹിത മേഖല" സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് കോടതി ആരോപിച്ചു. തീവ്രവാദ ഗ്രൂപ്പുകളുടെയും ഡിജിറ്റൽ മിലിഷ്യകളുടെയും പ്രവർത്തനങ്ങൾക്ക് എക്സ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത് നാസി, വംശീയ, ഫാസിസ്റ്റ്, വിദ്വേഷം, ജനാധിപത്യ വിരുദ്ധ പ്രസംഗങ്ങൾ എന്നിവയുടെ വ്യാപനം സാധ്യമാക്കുന്നു. പ്രത്യേകിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള ഇത്തരം ശ്രമങ്ങൾ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

24 മണിക്കൂറിനുള്ളിൽ എക്‌സിലേക്കുള്ള ആക്‌സസ് തടയാൻ ബ്രസീലിയൻ ജഡ്ജി രാജ്യത്തിൻ്റെ നാഷണൽ ടെലികമ്മ്യൂണിക്കേഷൻ ഏജൻസി (അനറ്റെൽ) നോട് നിർദ്ദേശിച്ചു. ആപ്പിളിനും ഗൂഗിളിനും അവരുടെ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് എക്‌സ് ആപ്പ് നീക്കം ചെയ്യാൻ അഞ്ച് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കൂടാതെ, നിരോധനത്തിന് ശേഷം X ആക്‌സസ് ചെയ്യാൻ VPN-കൾ പോലുള്ള രീതികൾ ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും കമ്പനിക്കും പ്രതിദിനം 50,000 റിയസ് (ഏകദേശം ഏഴര ലക്ഷം രൂപ) എന്ന കണക്കിൽ പിഴ ചുമത്തുമെന്നും കോടതി അറിയിച്ചു.

 

The Brazilian Supreme Court has ordered a nationwide block on the social media platform X (formerly Twitter) due to the company's refusal to appoint a legal representative in Brazil.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള 'ആർട്ടെമിസ് 3' ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ; ചരിത്ര ദൗത്യം 2027-ൽ, ഇത്തവണ വനിതകളില്ല!

International
  •  6 days ago
No Image

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പിന്നാലെ 'ആത്മഹത്യാ നാടകം'! വ്യവസായിയിൽ നിന്ന് 2.77 കോടി തട്ടിയ യൂത്ത് കോൺഗ്രസ് നേതാവും കൂട്ടാളിയും മംഗളൂരുവിൽ അറസ്റ്റിൽ

National
  •  6 days ago
No Image

തമിഴ്നാട്ടിൽ നിന്ന് ദുബൈയിലേക്ക് ബസ്, ടിക്കറ്റ് നിരക്ക് 10,000 രൂപ!- ആ വൈറൽ ടിക്കറ്റ് എ.ഐ നിർമ്മിതമോ?

National
  •  6 days ago
No Image

തിരുവല്ലയിലെ വ്യാപക മരംമുറി; കെഎസ്ഇബിക്കെതിരെ കടുത്ത നടപടിയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  6 days ago
No Image

പിറന്നത് 30 ഗോളുകൾ, ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല! ഒളിമ്പിക് യോഗ്യതയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സുഡാന്റെ ചരിത്ര തോൽവി!

Football
  •  6 days ago
No Image

കത്തുന്ന വേനലിൽ കാറുകൾക്ക് വേണം പ്രത്യേക കരുതൽ; ടയറുകൾ കേടുവരുന്നതിനും ഇന്ധന നഷ്ടത്തിനും കാരണങ്ങൾ ഇതാണ്

uae
  •  6 days ago
No Image

ദുബൈയിലെ ജുമൈറയിൽ കടൽത്തീരത്തെ റസ്റ്റോറന്റിന് സമീപം ഭീമൻ തിമിംഗല സ്രാവ്; അമ്പരപ്പോടെ ഭക്ഷണം കഴിക്കാനെത്തിയവർ

uae
  •  6 days ago
No Image

വൺവേ തെറ്റിച്ചുള്ള കെഎസ്ആർടിസിയുടെ അപകടയാത്ര; ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  6 days ago
No Image

ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ, തീരാപ്പകയുടെ 40 വർഷങ്ങൾ; ആസ്ടെക്കയിലെ ആ ഇതിഹാസ നിമിഷം; In-Depth Story

Football
  •  6 days ago
No Image

വേനൽ കടുക്കുന്നു; ദുബൈയിൽ ഇത്തവണയും 'നാല് ദിവസത്തെ വർക്ക് വീക്ക്' തിരിച്ചെത്തുമോ? പ്രതീക്ഷയോടെ ജീവനക്കാർ

uae
  •  6 days ago