HOME
DETAILS

കത്വ കേസിലെ പ്രതികളെ പിന്തുണച്ച ബി.ജെ.പി മുന്‍ നേതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

  
Web Desk
September 12 2024 | 01:09 AM

Former BJP Leader Who Supported Kathua Rape Accused Joins Congress as Candidate

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളികള്‍ക്ക് വേണ്ടി രംഗത്തുവന്ന മുന്‍ ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ചൗധരി ലാല്‍ സിങ് ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഇറക്കിയ 19 പേരടങ്ങുന്ന മൂന്നാംഘട്ട പട്ടികയിലാണ് ലാല്‍ സിങ്ങും ഇടംപിടിച്ചത്. ബസൗളി മണ്ഡലത്തില്‍നിന്നാണ് ലാല്‍ സിങ് ജനവിധി തേടുന്നത്.


2018 ജനുവരിയില്‍ കത്വയിലെ രസന ഗ്രാമത്തില്‍ വീടിന് സമീപത്തുനിന്ന് കാണാതായ എട്ടുവയസുകാരിയെ സമീപത്തെ ക്ഷേത്ര കോംപൗണ്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയിരുന്നു. ബാലിക നിഷ്ഠൂരമായ ലൈംഗിക ആക്രമണത്തിനാണ് ഇരയാക്കപ്പെട്ടത്.

റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം, മകന്‍ വിശാല്‍ ജംഗോത്ര, സ്പെഷല്‍ പൊലിസ് ഒഫിസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് തുടങ്ങിയവരാണ് പ്രതികള്‍. ഇവര്‍ക്ക് വേണ്ടി കത്വയില്‍ ബന്ദ് ആചരിച്ച് പ്രകടനം നടത്തിയവരില്‍ അന്നത്തെ മന്ത്രിയായിരുന്ന ലാല്‍ സിങ്ങും ഉള്‍പ്പെട്ടിരുന്നു. പ്രതികള്‍ക്ക് രണകക്ഷി പിന്തുണ കൊടുത്തതാണ് സംഭവം നടക്കുമ്പോള്‍ ജമ്മുകശ്മീര്‍ ഭരിച്ചിരുന്ന പി.ഡി.പി- ബി.ജെ.പി സര്‍ക്കാര്‍ താഴെവീഴാന്‍ കാരണം.


പീഡനം നടന്നിട്ടില്ലെന്നും ആരോപണം ഹിന്ദുക്കള്‍ക്കെതിരായ ഗൂഢാലോചനയാണെന്നുമാണ് ലാല്‍ സിങ് അന്ന് പ്രതികരിച്ചത്. പിന്നീട് ബി.ജെ.പി വിട്ട അദ്ദേഹം 'ഡോഗ്ര സ്വാഭിമാന്‍ സംഘതന്‍ പാര്‍ട്ടി' രൂപീകരിച്ചെങ്കിലും ഈ വര്‍ഷം മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മേഖലയിലെ ഹിന്ദുവോട്ട് ബാങ്കില്‍ വിള്ളല്‍വീഴ്ത്താന്‍ ലാല്‍ സിങ്ങിന്റെ സ്ഥാനാര്‍ഥിത്വത്തിന് കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

Chaudhary Lal Singh, a former BJP leader who supported the accused in the Kathua rape case, has joined Congress and is running as a candidate from Jammu and Kashmir. His involvement in the controversial case has sparked significant political debate.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം

Kerala
  •  5 days ago
No Image

വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി

uae
  •  5 days ago
No Image

നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്

Kerala
  •  5 days ago
No Image

'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്‌ലി 

Cricket
  •  5 days ago
No Image

ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍ 

uae
  •  5 days ago
No Image

നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

Kerala
  •  5 days ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും

Cricket
  •  5 days ago
No Image

950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  5 days ago
No Image

ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു

Football
  •  5 days ago
No Image

ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌

uae
  •  5 days ago