HOME
DETAILS

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

  
September 16, 2024 | 10:36 AM

10people-with-nipah-virus-symptoms

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിപ ബാധിച്ച് യുവാവ് മരിച്ചതിന് പിന്നാലെ ജില്ലയില്‍ 10 പേര്‍ക്ക് കൂടി നിപ ലക്ഷണം. ഇവരുടെ സ്രവ സാമ്പിള്‍ ശേഖരിച്ചെന്നും കോഴിക്കോട് ലാബില്‍ പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സാമ്പിളുകളുടെ ഫലം തിങ്കളാഴ്ച വൈകീട്ടോടെ പുറത്തുവരും.

നിപ്പ ബാധ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. 0483 2732010, 0483 2732050 എന്നിവയാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ട നമ്പര്‍. 

ബംഗളൂരില്‍ വിദ്യാര്‍ത്ഥിയായിരുന്ന യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. 

24കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല, വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെ മാത്രമെ പ്രവര്‍ത്തിക്കാവൂ. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിയന്ത്രണം ബാധകമല്ല, സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കാണുന്നതെല്ലാം വിശ്വസിക്കരുത്'; ഡീപ്പ്ഫേക്ക് ചതിക്കുഴികൾക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  a day ago
No Image

കൊടും ചൂട്: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  a day ago
No Image

പ്രതിസന്ധി ഘട്ടത്തിൽ തുണയാരാണെന്ന് യുഎഇ തിരിച്ചറിഞ്ഞു; ഇറാൻ ആക്രമണങ്ങൾക്കിടയിൽ നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്

uae
  •  a day ago
No Image

ഹരീഷ് റാണയുടെ സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹിയില്‍ പൂര്‍ത്തിയായി; കോര്‍ണിയയും ഹൃദയ വാല്‍വുകളും ദാനം ചെയ്തു

National
  •  a day ago
No Image

ദുബൈയിലെ സ്വർണ്ണവില കുതിച്ചുയരുന്നു; രണ്ടാഴ്ചത്തെ തുടർച്ചയായ ഇടിവിന് വിരാമം

uae
  •  a day ago
No Image

പാര്‍ട്ടി പണമടച്ചു; എം.കെ മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി 

Kerala
  •  a day ago
No Image

'ആവശ്യത്തിന് മാത്രം വാങ്ങുക' രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്ന് എണ്ണക്കമ്പനികള്‍

National
  •  a day ago
No Image

രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്ടേക്കില്ല; തീരുമാനം സോണിയയുടെ അനാരോഗ്യത്തെ തുടര്‍ന്ന്, പകരം ഖാര്‍ഗെ കേരളത്തിലെത്തും  

Kerala
  •  a day ago
No Image

'ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനികത്താവളങ്ങള്‍ അടക്കല്‍ മുതല്‍ നഷ്ടപരിഹാരം വരെ' വെടിനിര്‍ത്തല്‍ ചര്‍ച്ച പുനഃരാരംഭിക്കാന്‍ നിബന്ധനകള്‍ മുന്നോട്ട് വെച്ച് ഇറാന്‍  

International
  •  a day ago
No Image

The Hidden Toll of Our Environment: An Oncologist’s Perspective on Cancer Risks ┃in-depth

International
  •  a day ago

No Image

'എൽ.ഡി.എഫ്. വീണ്ടും വന്നാൽ ആപത്ത്, ജി. സുധാകരന്റെ സന്ദേശം കേരളം ഏറ്റെടുക്കും'; പാലക്കാട്ടെ യു.ഡി.എഫ്. കൺവെൻഷനുകളിൽ ആവേശം വിതറി ഷാഫി പറമ്പിൽ 

Kerala
  •  2 days ago
No Image

അക്ബര്‍ റോഡിലെ ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് കേന്ദ്രത്തിന്റെ നോട്ടിസ്; നീക്കം രാഷ്ട്രീയ പ്രേരിതം, നിയമപരമായി നേരിടുമെന്ന് നേതൃത്വം

National
  •  2 days ago
No Image

ഇറാനുമായി ചര്‍ച്ച തുടരുന്നുവെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്; തെഹ്‌റാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍, 12 മരണം

International
  •  2 days ago
No Image

വാണിജ്യ സിലിണ്ടര്‍ വിതരണത്തില്‍ നിയന്ത്രണം: ഹോട്ടലുകള്‍ക്ക് 40 ശതമാനം മാത്രം; മുന്‍ഗണനാ പട്ടിക പുറത്തിറക്കി

Kerala
  •  2 days ago