HOME
DETAILS

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

  
Web Desk
September 18, 2024 | 4:49 AM

Insurance renewed in Mainagapally accident after loading the car

തിരുവനന്തപുരം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി മദ്യലഹരിയില്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ കാറിന്റെ ഇന്‍ഷുറന്‍സ് പോളിസി പുതുക്കിയത് അപകടത്തിനു ശേഷം. കെഎല്‍ 23 ക്യൂ 9347 എന്ന കാറിടിച്ചാണ് മൈനാഗപ്പള്ളി ആനൂര്‍ക്കാവ് പഞ്ഞിപ്പുല്ലുവിശ കുഞ്ഞുമോള്‍(45) കൊല്ലപ്പെട്ടത്.

ഈ വാഹനത്തിന്റെ ഇന്‍ഷുറന്‍സിന്റെ കാലാവധി 13ന് അവസാനിച്ചിരുന്നു.  അപകടത്തിനു ശേഷമാണ് യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി എടുത്തിരിക്കുന്നത്. 16 മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ പോളിസി. പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാര്‍.

മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യസല്‍ക്കാരവും കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. കാര്‍ ഉടമയെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലിസ്.  കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (29), നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീകുട്ടി(27) എന്നിവരാണ് അറസ്റ്റിലായത്. കാര്‍ ഓടിച്ചിരുന്നത് അജ്മലായുരുന്നു.

ഇയാള്‍ക്കെതിരേ മനപ്പൂര്‍വമുള്ള നരഹത്യക്കും  അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ കാര്‍ ഓടിച്ചു പോകാന്‍ നിര്‍ബന്ധിച്ചെന്ന പേരില്‍ ശ്രീകുട്ടിക്കെതിരേയും പ്രേരണാക്കുറ്റം ചുമത്തിയുമാണ് കേസ്. മാത്രമല്ല അജ്മലിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള  നടപടികളും തുടങ്ങി. അപകട ശേഷം നിര്‍ത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടര്‍ന്നു പിടികൂടിയവര്‍ക്കെതിരേ പൊലിസ് കേസെടുത്തു.

 

In Mynagappally, a scooter rider named Kunjumol (45) from Anoorkkavu, was killed after being knocked down by a car driven under the influence of alcohol. It was later revealed that the insurance policy of the car (KL 23 Q 9347) was renewed after the accident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കിയില്‍ കയ്യേറ്റം ആരോപിച്ച് ക്ഷേത്രവും ചര്‍ച്ചും പൊളിച്ചുമാറ്റി; നടപടി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 

Kerala
  •  13 hours ago
No Image

ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ അസാം ഖലീല്‍ അല്‍ ഹയ്യ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

International
  •  13 hours ago
No Image

റൊണാൾഡോയ്ക്ക് ശേഷം ഹാരി കെയ്ൻ; തിരിച്ചടികൾക്കിടയിലും ചരിത്രനേട്ടവുമായി ബയേൺ താരം!

Football
  •  15 hours ago
No Image

'മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ട' നിലപാട് കടുപ്പിച്ച് വി.ഡി സതീശന്‍

Kerala
  •  16 hours ago
No Image

'സഖാക്കൾക്ക് തുറന്നടിക്കാം'; പരാജയത്തിൽ അസാധാരണ പരിശോധനയുമായി സിപിഎം, നിലപാട് വ്യക്തമാക്കി എം.എ. ബേബി

Kerala
  •  16 hours ago
No Image

എന്തുകൊണ്ട് അത് പെനാൽറ്റി ആയില്ല? ബയേണിന്റെ ഫൈനൽ മോഹങ്ങൾ തകർത്ത ആ ഹാൻഡ്‌ബോൾ വിവാദത്തിന് പിന്നിലെ ഐഎഫ്‌എബി നിയമം ഇതാണ്

Football
  •  16 hours ago
No Image

ഇതിഹാസ നേട്ടം! ഒറ്റ സെഞ്ചുറിയിൽ ഐപിഎൽ റെക്കോർഡ് പുസ്തകം തിരുത്തി കുറിച്ച് യുവതാരം

Cricket
  •  17 hours ago
No Image

'വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടെ, ആറുമാസത്തേക്ക് ഞങ്ങള്‍ അദ്ദേഹത്തെ ശല്യം ചെയ്യില്ല' സസ്‌പെന്‍സുകള്‍ക്കിടെ പ്രതികരണവുമായി സ്റ്റാലിന്‍ 

National
  •  17 hours ago
No Image

ഒരു രോഗം വന്നാൽ കുടുംബം പട്ടിണിയിലാകും; പ്രസവത്തിനും, ഹൃദ്രോഗ ചികിത്സയ്ക്കും സർക്കാർ ആശുപത്രികളേക്കാൾ സ്വകാര്യ മേഖലയിൽ പത്തിരട്ടി ചെലവ്

National
  •  17 hours ago
No Image

'മുഖ്യമന്ത്രി പദത്തിലേക്ക് സതീശന്‍ മാത്രം'; വി.ഡിക്ക് പിന്തുണയുമായി നടന്‍ സിദ്ദിഖ്, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

Kerala
  •  17 hours ago