HOME
DETAILS

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

  
Web Desk
September 18, 2024 | 4:49 AM

Insurance renewed in Mainagapally accident after loading the car

തിരുവനന്തപുരം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി മദ്യലഹരിയില്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ കാറിന്റെ ഇന്‍ഷുറന്‍സ് പോളിസി പുതുക്കിയത് അപകടത്തിനു ശേഷം. കെഎല്‍ 23 ക്യൂ 9347 എന്ന കാറിടിച്ചാണ് മൈനാഗപ്പള്ളി ആനൂര്‍ക്കാവ് പഞ്ഞിപ്പുല്ലുവിശ കുഞ്ഞുമോള്‍(45) കൊല്ലപ്പെട്ടത്.

ഈ വാഹനത്തിന്റെ ഇന്‍ഷുറന്‍സിന്റെ കാലാവധി 13ന് അവസാനിച്ചിരുന്നു.  അപകടത്തിനു ശേഷമാണ് യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി എടുത്തിരിക്കുന്നത്. 16 മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ പോളിസി. പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാര്‍.

മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യസല്‍ക്കാരവും കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. കാര്‍ ഉടമയെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലിസ്.  കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (29), നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീകുട്ടി(27) എന്നിവരാണ് അറസ്റ്റിലായത്. കാര്‍ ഓടിച്ചിരുന്നത് അജ്മലായുരുന്നു.

ഇയാള്‍ക്കെതിരേ മനപ്പൂര്‍വമുള്ള നരഹത്യക്കും  അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ കാര്‍ ഓടിച്ചു പോകാന്‍ നിര്‍ബന്ധിച്ചെന്ന പേരില്‍ ശ്രീകുട്ടിക്കെതിരേയും പ്രേരണാക്കുറ്റം ചുമത്തിയുമാണ് കേസ്. മാത്രമല്ല അജ്മലിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള  നടപടികളും തുടങ്ങി. അപകട ശേഷം നിര്‍ത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടര്‍ന്നു പിടികൂടിയവര്‍ക്കെതിരേ പൊലിസ് കേസെടുത്തു.

 

In Mynagappally, a scooter rider named Kunjumol (45) from Anoorkkavu, was killed after being knocked down by a car driven under the influence of alcohol. It was later revealed that the insurance policy of the car (KL 23 Q 9347) was renewed after the accident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

latest
  •  9 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  9 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  9 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  9 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  10 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  10 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  10 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  10 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  10 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  10 hours ago