HOME
DETAILS

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

  
Web Desk
September 30, 2024 | 4:08 AM

Hezbollah Leader Hassan Nasrallah Found Dead After Israeli Airstrike in Beirut

ബെയ്റൂത്ത്: ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവന്‍ സയ്യിദ് ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി. ലബനാന്‍ തലസ്ഥാനമായ ബൈറൂത്തിലെ ദക്ഷിണ പ്രാന്ത പ്രദേശങ്ങളിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ലബനാന്‍ സുരക്ഷാമെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

നസ്‌റുല്ലയുടെ ഭൗതികദേഹത്തില്‍ പ്രത്യക്ഷത്തിലുള്ള പോറലോ പരിക്കോ ഒന്നുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നും ബാക്കിയില്ലാത്ത വിധം ശരീരം ഛിന്നഭിന്നമായതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതു തള്ളുന്നതാണു പുറത്തുവരുന്ന വിവരങ്ങള്‍. മിസൈല്‍ ആക്രമണത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ശക്തമായ ആഘാതത്തിലായിരിക്കാം മരണം സംഭവിച്ചതെന്നാണു നിഗമനം.

 അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഹിസ്ബുല്ല ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നസ്‌റുല്ല എവിടെയാണെന്നത് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പേ ഇസ്‌റാഈല്‍ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാനി ചാരനാണ് ഇസ്‌റാഈലിന് വിവരം ചോര്‍ത്തി നല്‍കിയതെന്നും സൂചനയുണ്ട്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇത് സംബന്ധിച്ച വിവരം കൈമാറിയതെന്ന് ഫ്രഞ്ച് ദിനപത്രമായ പരിസിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  നേരത്തെ ഇറാനില്‍ ഇസ്മാഈല്‍ ഹനിയ്യയുടെ സന്ദര്‍ശനത്തെ കുറിച്ച കൃത്യമായ വിവരവും ഇസ്‌റാഈലിന് ലഭിച്ചിരുന്നു. ഇറാനില്‍ വെച്ചാണ് ഹനിയ്യ കൊല്ലപ്പെടുന്നത്. ഇറാന്റെ കനത്ത സുരക്ഷാ മേഖലയില്‍ രണ്ട് മാസം മുമ്പ് സ്ഥാപിച്ച സംവിധാനം വഴിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയില്‍ വെള്ളിയാഴ്ച ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതായി ശനിയാഴ്ചയാണ് ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിച്ചത്. 64കാരനായ നസ്‌റുല്ലയുടെ മരണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. 

അതിനിടെ, ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. കരയുദ്ധത്തിനാണ് നീക്കം നടത്തുന്നത്. ബൈറൂത്തിലെ ജനവാസ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ 105 ആളുകള്‍ കൊല്ലപ്പെടുകയും 359 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ അഞ്ചു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗസ്സയില്‍ ഹമാസിന് നിരുപാധിക പിന്തുണ നല്‍കുന്നതാണ് ഇസ്‌റാഈല്‍ ഹിസ്ബുല്ലയെ ലക്ഷ്യം വെക്കാന്‍ കാരണം. യമനിലെ ഹൂതി കേന്ദ്രങ്ങളിലും ഇസ്‌റാഈല്‍ ബോംബിട്ടു.

Hezbollah leader Hassan Nasrallah has been found dead in Beirut following an Israeli airstrike. Reports suggest no visible injuries on his body, contradicting earlier claims of severe damage. Hezbollah vows retaliation as Israeli attacks continue in Lebanon.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

Kerala
  •  2 days ago
No Image

ഹമദ് അലി അല്‍ഖാതര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ സിഇഒ

Business
  •  2 days ago
No Image

സൗദിയില്‍ പ്രവാസി മലയാളി അന്തരിച്ചു; എത്തിയത് ഒരാഴ്ച മുമ്പ്

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള; രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

Kerala
  •  2 days ago
No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  2 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  2 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  2 days ago
No Image

In- Depth Story: 2017 ഫെബ്രുവരി 17 രാത്രിയിലെ പീഡന ക്വട്ടേഷന്‍: അതിജീവിതയ്‌ക്കൊപ്പം ഒരുവിഭാഗം നിലകൊണ്ടതോടെ 'അമ്മ' പിളര്‍പ്പിന് വക്കിലെത്തി, ഡബ്ല്യു.സി.സി പിറന്നു; വിധി വരാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  2 days ago