
അര്‍ധനഗ്നനായ ഫക്കീറിൻ്റെ ജീവിത വഴികൾ

ഒക്ടോബര്‍ 2 രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 155ാം ജന്മദിന വാര്‍ഷികം. 1869ല്‍ ഗുജറാത്തിലെ പോര്‍ബന്തറില്‍ ആണ് ഗാന്ധിജി ജനിച്ചത്
ഗാന്ധിയന്‍ ആശയങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് പുതിയൊരു ദിശാബോധം നല്കി. ലോകത്തെ അനേകായിരങ്ങള്‍ക്ക് അവ സ്വീകാര്യമാകുകയും ചെയ്തു. അഹിംസയിലൂന്നിയ സത്യഗ്രഹ സമരമാര്‍ഗമായിരുന്നു ഗാന്ധിയുടെ മുഖമുദ്ര. അക്രമരഹിത സമരമാര്ഗങ്ങളിലൂടെയായിരുന്നു ഗാന്ധിജി ബ്രിട്ടിഷുകാര്‍ക്കെതിരെ ചെറുത്തുനിന്നത്. മഹാത്മാവായും ബാപ്പുവായും അര്‍ധനഗ്നനായ ഫക്കീറായും ഗാന്ധിജി ജനഹൃദയങ്ങള്‍ കീഴടക്കി. ജീവിതം വരും തലമുറയ്ക്കുള്ള സന്ദേശമായി നല്‍കിയാണ് അദ്ദേഹം കടന്നു പോയത്. നടന്ന വഴികളിലെല്ലാം ശാന്തിദൂതുമായാണ് ഗാന്ധിജി സഞ്ചരിച്ചത്.
ദക്ഷിണാഫ്രിക്കയില്‍
ദക്ഷിണാഫ്രിക്കയില്‍ അന്ന് വെള്ളക്കാരില്‍നിന്ന് കറുത്ത വര്‍ഗക്കാര്‍ കടുത്ത വര്‍ണവിവേചനമാണ് നേരിടേണ്ടി വന്നിരുന്നത്. ട്രെയിനില്‍ ഉയര്‍ന്ന ക്ലാസുകളില്‍ കയറാന്‍ കറുത്തവര്‍ഗക്കാരെ അനുവദിച്ചിരുന്നില്ല. പൊതുടാപ്പുകളില്‍നിന്ന് വെള്ളം കുടിക്കുന്നതിനും വിലക്കുണ്ടായിരുന്നു. വര്‍ണവിവേചനം നേരില്‍ കാണാനിടയായ ഗാന്ധിജി ഇതിനെതിരേ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാന് മുഹമ്മദ് എന്ന ഇന്ത്യന്‍ വ്യാപാരിയുടെ സഹകരണത്തോടെ ആദ്യമായി യോഗം വിളിച്ചുകൂട്ടി മുന്നൊരുക്കങ്ങള്‍ നടത്തി. ഏഷ്യാറ്റിക് ലോ അമന്‍മെന്റ് ഓര്‍ഡിനന്‍സ് ബില്ലിനെതിരേ ദക്ഷിണാഫ്രിക്കയില്‍ നടത്തിയ സത്യഗ്രഹം പതുക്കെ ലോകം മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങി.
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ സത്യഗ്രഹ മാര്‍ഗങ്ങള്‍ ആഫ്രിക്കയിലായിരുന്നു ഗാന്ധിജി ആദ്യമായി പരീക്ഷിച്ചത്. 23വര്‍ഷങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ ഗാന്ധിജി, ഫീനിക്സ് ഫാം, ടോള്‍സ്റ്റോയ് ഫാം എന്നീ സംഘടനകള്‍ അവിടെ സ്ഥാപിച്ചു. ഇന്ത്യന്‍ ഒപ്പീനിയന് എന്ന പത്രവും ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തിന്റെ ഭാഗമാണ്. ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്നപ്പോള് പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരില്‍ പല പ്രാവശ്യം ജയിലില്‍ അടയ്ക്കപ്പെട്ടു. ഇന്ത്യക്കാര്‍ അവരുടെ പ്രവിശ്യ വിട്ട് പുറത്തുപോകാന്‍ പാടില്ലെന്ന സര്‍ക്കാര്‍ വ്യവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ച ഗാന്ധിജിയുടെ സംഘാംഗങ്ങളെ ജയിലില്‍ അടച്ചതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ ലഹള പൊട്ടിപ്പുറപ്പെട്ടു. പിന്നീട് സര്‍ക്കാര്‍ തന്നെ ഒത്തുതീര്‍പ്പിന് തയാറായി. 1915 ജനുവരി ഒമ്പതിനാണ് ഗാന്ധിജി തിരികെ ഇന്ത്യയിലെത്തുന്നത്.
ചമ്പാരനില്‍
ഇന്ത്യയില്‍ ആദ്യമായി ഗാന്ധിജി അറസ്റ്റ് വരിക്കുന്നത് 1917 ഓഗസ്റ്റിലാണ്. ബിഹാറിലെ ചമ്പാരനിലെ നീലം കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്താനാണ് ഗാന്ധിജി ഈ സമരം നയിച്ചത്.
കേരളത്തില്‍
അഞ്ചു തവണ ഗാന്ധിജി കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണഭാഗമായി 1920 ഓഗസ്റ്റിലാണ് ആദ്യമായി ഗാന്ധിജി കേരളത്തിലെത്തുന്നത്. 1925 മാര്‍ച്ചില്‍ വൈക്കം സത്യഗ്രഹത്തിന്റെ പരിഹാര ഭാഗമായി കേരളത്തിലെത്തിയ ഗാന്ധി ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചു. 1927 ഒക്ടോബറിലും 1934 ജനുവരിയിലും ഗാന്ധിജി പിന്നീട് കേരളം സന്ദര്‍ശിച്ചു. 1937 ജനുവരിയിലാണ് അവസാനമായി ഗാന്ധിജി കേരളത്തിലെത്തുന്നത്. അയ്യങ്കാളിയുമായി ഈ സന്ദര്‍ശനത്തില്‍ കൂടിക്കാഴ്ച്ച നടത്തി.
സത്യഗ്രഹം
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമുഖത്തേക്ക് ഗാന്ധിജി കൊണ്ടുവന്ന വന്ന സമരമാര്‍ഗമാണ് സത്യഗ്രഹം. മാനവരാശിയോടുള്ള സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ആത്മീയ തത്വം എന്നാണ് ഗാന്ധിജി സത്യഗ്രഹത്തെ വിശേഷിപ്പിച്ചത്. 1917ല്‍ ബിഹാറിലെ ചമ്പാരനില്‍ നീലം കര്‍ഷകര്‍ക്കുവേണ്ടിയാണ് ഗാന്ധിജി ഇന്ത്യയില്‍ ആദ്യമായി സത്യഗ്രഹമനുഷ്ഠിച്ചത്. തോട്ടം ഉടമകളുടെ ചൂഷണം തടയാനായി നടത്തിയ സത്യഗ്രഹം വന്‍ വിജയകരമായിരുന്നു. തൊട്ടടുത്ത വര്‍ഷം അഹമ്മദാബാദിലെ മില്‍ തൊഴിലാളികള്‍ കൂലി ആവശ്യപ്പെട്ട് നടത്തിയ സമരവും ഗുജറാത്തിലെ കര്‍ഷകര്‍ നികുതിയിളവ് ആവശ്യപ്പെട്ടു നടത്തിയ ഖേദാ സമരവും വിജയമായതോടെ അനേകം പേര് ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പിന്‍ഗാമികളായി.
ഇന്ത്യ കണ്ട മികച്ച സമരങ്ങളിലൊന്നായിരുന്നു ഉപ്പു സത്യഗ്രഹം. 1930 മാര്‍ച്ച് 12ന് സബര്‍മതി ആശ്രമത്തില്‍നിന്ന് ആരംഭിച്ച ദണ്ഡിയാത്രയില്‍ ഗാന്ധിജിയും 78 അനുയായികളും പങ്കെടുത്തു. 1930 ഏപ്രില്‍ 6ന് നിയമം ലംഘിച്ച് ഉപ്പു കുറുക്കിയതോടെ ഗാന്ധിജി ബ്രിട്ടിഷ് രാജിനെതിരേ പരസ്യമായ നിയമ ലംഘന പോരാട്ടത്തിനു തുടക്കംകുറിച്ചു.
രാഷ്ട്രപിതാവ്
ഗാന്ധിജി എന്ന പേര് ദക്ഷിണാഫ്രിക്കയില്‍ തന്നെ ഗാന്ധിക്കു ലഭിച്ചിരുന്നു. ആദ്യമായി ഗാന്ധിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചത് രവീന്ദ്രനാഥ ടാഗോര്‍ ആയിരുന്നു. ബാപ്പു എന്നു വിളിച്ചതും രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചതും സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. അര്‍ധനഗ്നനായ ഫക്കീര്‍ എന്നു വിളിച്ചത് വിസ്റ്റണ്‍ ചര്‍ച്ചില്‍ ആണ്.
വധശ്രമങ്ങള്‍
1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സേയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുന്നത്. ഗാന്ധിജിയെ വധിക്കാനുള്ള ശ്രമങ്ങള്‍ അഞ്ചു തവണയുണ്ടായിട്ടുണ്ട്. 1934ല്‍ പൂനെയില്‍, 1944 ജൂലൈയില്‍ പഞ്ചാഗ്നി, സെപ്റ്റംബറില്‍ സേവാഗ്രാം, 1946 ജൂണില്‍ ഖണ്ഡാലയ്ക്കടുത്ത പശ്ചിമഘട്ടം, 1948 ജനുവരിയില്‍ ന്യൂഡല്‍ഹി എന്നീ സ്ഥലങ്ങളില്‍വച്ച് ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചു.
October 2 marks the 155th birth anniversary of Mahatma Gandhi, the Father of the Nation. This article explores his journey, philosophies, and significant contributions to India's freedom struggle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഇറാൻ മുൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ഷംഖാനി മരണപ്പെട്ടു; റിപ്പോർട്ട്
International
• 3 minutes ago
ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ
International
• 44 minutes ago
സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക
Kerala
• an hour ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും
National
• 2 hours ago
രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു
Kerala
• 2 hours ago
നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ
Football
• 2 hours ago
കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും
Kerala
• 3 hours ago
അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ്
National
• 3 hours ago
വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി
Football
• 4 hours ago
സ്കൂള്‍ പഠന സമയം: സമസ്ത നല്കിയ നിവേദനത്തിന് നടപടി ഉണ്ടാവണം
Kerala
• 4 hours ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; സ്വപ്ന കിരീടത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് ബവുമ
Cricket
• 4 hours ago
പഹൽഗാം ആക്രമണത്തിൽ ഭീകരവാദികളെ തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് ആശ്വാസമായി നടപടി
National
• 4 hours ago
കാട്ടാന ആക്രമണമല്ല; ഇടുക്കിയിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംശയം
Kerala
• 5 hours ago
ചരിത്രം! ഓസ്ട്രേലിയയെ വീഴ്ത്തി; 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗത്ത് ആഫ്രിക്കക്ക് ലോക കിരീടം
Cricket
• 6 hours ago
ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി
National
• 9 hours ago
ഇറാന്റെ തിരിച്ചടിയിൽ ഇസ്റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു
International
• 10 hours ago
ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്
International
• 10 hours ago
അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• 10 hours ago
ഇസ്റഈൽ ആക്രമണത്തിൽ ഇറാനിൽ 78 മരണം; 320-ലധികം പേർക്ക് പരുക്ക്
International
• 6 hours ago
അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
National
• 7 hours ago
അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ
National
• 8 hours ago