HOME
DETAILS

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

  
Web Desk
October 03, 2024 | 3:30 AM

Israel Intensifies Airstrikes on Beirut Six Dead in Targeted Attack

ബെയ്‌റൂത്ത്: ലബനാനെതിരെ ആക്രമണം വീണ്ടും ശക്തമാക്കി ഇസ്‌റാഈല്‍.  തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ബോംബാക്രമണം. 

ബെയ്‌റൂത്തില്‍ കൃത്യമായ വ്യോമാക്രമണം നടത്തിയതായി ഇസ്‌റാഈല്‍ അവകാശപ്പെടുന്നു. 
സെന്‍ട്രല്‍ ബെയ്‌റൂത്തിലെ ബച്ചൗറക്ക് സമീപത്തെ പാര്‍ലമെന്റിന് സമീപമുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. വന്‍സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കന്‍ പ്രാന്തപ്രദേശത്തും മൂന്ന് മിസൈലുകള്‍ പതിച്ചതായും വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായും ലബനാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ബുധനാഴ്ച ഒരു ഡസനിലധികം ആക്രമണങ്ങളും ഉണ്ടായി. 

ലബനാനില്‍ കരയാക്രമണത്തിന്റെ രണ്ടാംദിനം ഹിസ്ബുല്ല 14 ഇസ്‌റാഈല്‍ സൈനികരെ കൊലപ്പെടുത്തിയിരുന്നു. ആദ്യ ദിനം മുതല്‍ ഇസ്‌റാഈലിന് കടുത്ത ചെറുത്തുനില്‍പ്പ് നേരിട്ടിരുന്നു. ഗറില്ല യുദ്ധതന്ത്രമാണ് ഹിസ്ബുല്ല ഇസ്‌റാഈല്‍ സൈന്യത്തെ നേരിടാന്‍ പ്രയോഗിക്കുന്നത്.

ആദ്യം ഗ്രൂപ്പ് കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച ഇസ്‌റാഈല്‍ സൈന്യം പിന്നീട് 7 സൈനികര്‍ കൊല്ലപ്പെട്ടെന്നു സ്ഥിരീകരിച്ചു. എന്നാല്‍ 14 സൈനികര്‍ കൊല്ലപ്പെട്ടതായി സ്‌കൈ ന്യൂസ് അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ ലബനാനിലെ കെട്ടിടത്തില്‍ വിശ്രമിക്കുകയായിരുന്ന ഇസ്‌റാഈല്‍ കമാന്‍ഡ് ഗ്രൂപ്പിനെ ഹിസ്ബുല്ല പോരാളികള്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ഇസ്‌റാഈല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. നിരവധി സൈനികര്‍ക്ക് പരുക്കേറ്റു. ഹിസ്ബുല്ല വീണ്ടും കനത്ത ഷെല്ലാക്രമണം നടത്തി. ഇന്നലെ ഹിസ്ബുല്ലക്കെതിരേ ഇസ്‌റാഈല്‍ ആക്രമണം ശക്തിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് തിരിച്ചടി.

ശക്തമായ പ്രതിരോധം ബോധ്യപ്പെട്ടതോടെ കൂടുതല്‍ സൈനികരെ അടിയന്തരമായി മേഖലയില്‍ വിന്യസിക്കാനും ഇസ്‌റാഈല്‍ നീക്കം തുടങ്ങിയിട്ടുണ്ട്.കരയാക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഗ്രാമങ്ങളില്‍നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്‌റാഈല്‍ നിര്‍ദേശിച്ചു. മേഖലയില്‍ യുദ്ധഭീതികനത്തതോടെ ലബനാന്‍, ഇസ്‌റാഈല്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാനും ലോകരാജ്യങ്ങള്‍ നീക്കം തുടങ്ങി. പല രാജ്യങ്ങളുടെയും വിമാന സര്‍വീസുകളും പുനഃക്രമീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധോണി ഇല്ലെങ്കിൽ ഞാൻ മികച്ച താരമാവുമെന്ന് ആളുകൾ പറയും, എന്നാൽ സംഭവം മറ്റൊന്നാണ്: ഇന്ത്യൻ ഇതിഹാസം

Cricket
  •  3 days ago
No Image

താമസക്കാരും സ്ഥാപന ഉടമകളും ശ്രദ്ധിക്കുക: അബൂദബിയിൽ പൊതുസ്ഥലങ്ങൾ വികൃതമാക്കിയാൽ കനത്ത പിഴ

uae
  •  3 days ago
No Image

യാത്രക്കാരുടെ വർധനവ്‌; ഇന്ത്യയിലെ 48 നഗരങ്ങളിൽ ട്രെയിൻ സർവീസുകൾ ഇരട്ടിയാക്കും

National
  •  3 days ago
No Image

കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ടി-20 ലോകകപ്പ് നേടിയില്ലെങ്കിൽ അവനായിരിക്കും ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  3 days ago
No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  3 days ago
No Image

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം

National
  •  3 days ago
No Image

എംഎൽഎസ്സിൽ മെസിയേക്കാൾ വലിയ സ്വാധീനമുണ്ടാക്കാൻ ആ താരത്തിന് സാധിക്കും: മുൻ ഇന്റർ മയാമി താരം

Football
  •  3 days ago
No Image

എസ്ഐആർ; അർഹരായവരെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും

Kerala
  •  3 days ago
No Image

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

Kerala
  •  3 days ago