HOME
DETAILS

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

  
Web Desk
October 03, 2024 | 3:30 AM

Israel Intensifies Airstrikes on Beirut Six Dead in Targeted Attack

ബെയ്‌റൂത്ത്: ലബനാനെതിരെ ആക്രമണം വീണ്ടും ശക്തമാക്കി ഇസ്‌റാഈല്‍.  തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ബോംബാക്രമണം. 

ബെയ്‌റൂത്തില്‍ കൃത്യമായ വ്യോമാക്രമണം നടത്തിയതായി ഇസ്‌റാഈല്‍ അവകാശപ്പെടുന്നു. 
സെന്‍ട്രല്‍ ബെയ്‌റൂത്തിലെ ബച്ചൗറക്ക് സമീപത്തെ പാര്‍ലമെന്റിന് സമീപമുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. വന്‍സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കന്‍ പ്രാന്തപ്രദേശത്തും മൂന്ന് മിസൈലുകള്‍ പതിച്ചതായും വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായും ലബനാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ബുധനാഴ്ച ഒരു ഡസനിലധികം ആക്രമണങ്ങളും ഉണ്ടായി. 

ലബനാനില്‍ കരയാക്രമണത്തിന്റെ രണ്ടാംദിനം ഹിസ്ബുല്ല 14 ഇസ്‌റാഈല്‍ സൈനികരെ കൊലപ്പെടുത്തിയിരുന്നു. ആദ്യ ദിനം മുതല്‍ ഇസ്‌റാഈലിന് കടുത്ത ചെറുത്തുനില്‍പ്പ് നേരിട്ടിരുന്നു. ഗറില്ല യുദ്ധതന്ത്രമാണ് ഹിസ്ബുല്ല ഇസ്‌റാഈല്‍ സൈന്യത്തെ നേരിടാന്‍ പ്രയോഗിക്കുന്നത്.

ആദ്യം ഗ്രൂപ്പ് കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച ഇസ്‌റാഈല്‍ സൈന്യം പിന്നീട് 7 സൈനികര്‍ കൊല്ലപ്പെട്ടെന്നു സ്ഥിരീകരിച്ചു. എന്നാല്‍ 14 സൈനികര്‍ കൊല്ലപ്പെട്ടതായി സ്‌കൈ ന്യൂസ് അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ ലബനാനിലെ കെട്ടിടത്തില്‍ വിശ്രമിക്കുകയായിരുന്ന ഇസ്‌റാഈല്‍ കമാന്‍ഡ് ഗ്രൂപ്പിനെ ഹിസ്ബുല്ല പോരാളികള്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ഇസ്‌റാഈല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. നിരവധി സൈനികര്‍ക്ക് പരുക്കേറ്റു. ഹിസ്ബുല്ല വീണ്ടും കനത്ത ഷെല്ലാക്രമണം നടത്തി. ഇന്നലെ ഹിസ്ബുല്ലക്കെതിരേ ഇസ്‌റാഈല്‍ ആക്രമണം ശക്തിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് തിരിച്ചടി.

ശക്തമായ പ്രതിരോധം ബോധ്യപ്പെട്ടതോടെ കൂടുതല്‍ സൈനികരെ അടിയന്തരമായി മേഖലയില്‍ വിന്യസിക്കാനും ഇസ്‌റാഈല്‍ നീക്കം തുടങ്ങിയിട്ടുണ്ട്.കരയാക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഗ്രാമങ്ങളില്‍നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്‌റാഈല്‍ നിര്‍ദേശിച്ചു. മേഖലയില്‍ യുദ്ധഭീതികനത്തതോടെ ലബനാന്‍, ഇസ്‌റാഈല്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാനും ലോകരാജ്യങ്ങള്‍ നീക്കം തുടങ്ങി. പല രാജ്യങ്ങളുടെയും വിമാന സര്‍വീസുകളും പുനഃക്രമീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

Kerala
  •  30 minutes ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

National
  •  an hour ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Cricket
  •  an hour ago
No Image

ഷാര്‍ജ പുസ്തകോത്സവം കഴിഞ്ഞു; ഇനി അല്‍ഐന്‍ ബുക്ക് ഫെസ്റ്റിവലിന്റെ ദിനങ്ങള്‍; ഇന്ന് മുതല്‍ ഒരാഴ്ചത്തെ സാംസ്‌കാരിക ഉത്സവം

uae
  •  an hour ago
No Image

കണ്ണ് നിറഞ്ഞൊഴുകിയെങ്കിലും പ്രസംഗം മുഴുമിപ്പിച്ച് ഹിന്ദ് റജബിന്റെ ഉമ്മ; ഗസ്സ ബാലികയുടെ നീറുന്ന ഓര്‍മയില്‍ വിതുമ്പി ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങ് | Video

qatar
  •  an hour ago
No Image

40ാം വയസിൽ അത്ഭുത ഗോൾ; ഫുട്ബോൾ ലോകത്തെ വീണ്ടും കോരിത്തരിപ്പിച്ച് റൊണാൾഡോ

Football
  •  2 hours ago
No Image

ബണ്ടി ചോര്‍ കേരളത്തില്‍; തടഞ്ഞുവെച്ച് എറണാകുളം റെയില്‍വെ  പൊലിസ്, കോടതിയില്‍ വന്നതെന്ന് വിശദീകരണം

Kerala
  •  2 hours ago
No Image

കോഴിക്കോട് വാണിമേലില്‍ തേങ്ങാക്കൂടായ്ക്കു തീപിടിച്ചു; കത്തിയമര്‍ന്നത് മൂവായിരത്തിലേറെ തേങ്ങയും കെട്ടിടവും

Kerala
  •  2 hours ago
No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  2 hours ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  3 hours ago