HOME
DETAILS

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

  
Web Desk
October 03, 2024 | 3:30 AM

Israel Intensifies Airstrikes on Beirut Six Dead in Targeted Attack

ബെയ്‌റൂത്ത്: ലബനാനെതിരെ ആക്രമണം വീണ്ടും ശക്തമാക്കി ഇസ്‌റാഈല്‍.  തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ബോംബാക്രമണം. 

ബെയ്‌റൂത്തില്‍ കൃത്യമായ വ്യോമാക്രമണം നടത്തിയതായി ഇസ്‌റാഈല്‍ അവകാശപ്പെടുന്നു. 
സെന്‍ട്രല്‍ ബെയ്‌റൂത്തിലെ ബച്ചൗറക്ക് സമീപത്തെ പാര്‍ലമെന്റിന് സമീപമുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. വന്‍സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കന്‍ പ്രാന്തപ്രദേശത്തും മൂന്ന് മിസൈലുകള്‍ പതിച്ചതായും വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായും ലബനാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ബുധനാഴ്ച ഒരു ഡസനിലധികം ആക്രമണങ്ങളും ഉണ്ടായി. 

ലബനാനില്‍ കരയാക്രമണത്തിന്റെ രണ്ടാംദിനം ഹിസ്ബുല്ല 14 ഇസ്‌റാഈല്‍ സൈനികരെ കൊലപ്പെടുത്തിയിരുന്നു. ആദ്യ ദിനം മുതല്‍ ഇസ്‌റാഈലിന് കടുത്ത ചെറുത്തുനില്‍പ്പ് നേരിട്ടിരുന്നു. ഗറില്ല യുദ്ധതന്ത്രമാണ് ഹിസ്ബുല്ല ഇസ്‌റാഈല്‍ സൈന്യത്തെ നേരിടാന്‍ പ്രയോഗിക്കുന്നത്.

ആദ്യം ഗ്രൂപ്പ് കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച ഇസ്‌റാഈല്‍ സൈന്യം പിന്നീട് 7 സൈനികര്‍ കൊല്ലപ്പെട്ടെന്നു സ്ഥിരീകരിച്ചു. എന്നാല്‍ 14 സൈനികര്‍ കൊല്ലപ്പെട്ടതായി സ്‌കൈ ന്യൂസ് അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ ലബനാനിലെ കെട്ടിടത്തില്‍ വിശ്രമിക്കുകയായിരുന്ന ഇസ്‌റാഈല്‍ കമാന്‍ഡ് ഗ്രൂപ്പിനെ ഹിസ്ബുല്ല പോരാളികള്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ഇസ്‌റാഈല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. നിരവധി സൈനികര്‍ക്ക് പരുക്കേറ്റു. ഹിസ്ബുല്ല വീണ്ടും കനത്ത ഷെല്ലാക്രമണം നടത്തി. ഇന്നലെ ഹിസ്ബുല്ലക്കെതിരേ ഇസ്‌റാഈല്‍ ആക്രമണം ശക്തിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് തിരിച്ചടി.

ശക്തമായ പ്രതിരോധം ബോധ്യപ്പെട്ടതോടെ കൂടുതല്‍ സൈനികരെ അടിയന്തരമായി മേഖലയില്‍ വിന്യസിക്കാനും ഇസ്‌റാഈല്‍ നീക്കം തുടങ്ങിയിട്ടുണ്ട്.കരയാക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഗ്രാമങ്ങളില്‍നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്‌റാഈല്‍ നിര്‍ദേശിച്ചു. മേഖലയില്‍ യുദ്ധഭീതികനത്തതോടെ ലബനാന്‍, ഇസ്‌റാഈല്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാനും ലോകരാജ്യങ്ങള്‍ നീക്കം തുടങ്ങി. പല രാജ്യങ്ങളുടെയും വിമാന സര്‍വീസുകളും പുനഃക്രമീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ നടപടി; എസ്.എച്ച്.ഒയുടെ ആത്മഹത്യയില്‍ ഡിവൈ.എസ്.പി ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി; സഊദിയിൽ ഒരാഴ്ചക്കിടെ 21,134 പേർ അറസ്റ്റിൽ 

Saudi-arabia
  •  a day ago
No Image

കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി; ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് അനുമതി തേടി; തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

Kerala
  •  a day ago
No Image

യുപിയിൽ പാഠം പഠിക്കാത്തതിന് വിദ്യാർത്ഥികളുടെ മുഖത്ത് ആഞ്ഞടിച്ച് അധ്യാപിക; യു.പി.യിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോയിൽ പ്രതിഷേധം

crime
  •  a day ago
No Image

ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ - ഡീസൽ വിലയിൽ വർധനവ്

uae
  •  a day ago
No Image

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനും സോണിയക്കുമെതിരെ പുതിയ എഫ്.ഐ.ആര്‍; ചുമത്തിയത് ക്രിമിനല്‍ ഗൂഢാലോചന കുറ്റം

National
  •  a day ago
No Image

അബൂദബിയിലെ രണ്ട് റോഡുകളിൽ ട്രക്കുകൾക്ക് വിലക്ക്; തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  a day ago
No Image

'അവൻ തന്റെ റോൾ നന്നായി ചെയ്യുന്നു'; ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രണ്ട് അൽ-നാസർ താരങ്ങളെ വെളിപ്പെടുത്തി മുൻ താരം

Football
  •  a day ago
No Image

20 വ​ർ​ഷ​ത്തോ​ള​മാ​യി പ്രവാസി; കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു

oman
  •  a day ago