HOME
DETAILS

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

  
Web Desk
October 03, 2024 | 3:30 AM

Israel Intensifies Airstrikes on Beirut Six Dead in Targeted Attack

ബെയ്‌റൂത്ത്: ലബനാനെതിരെ ആക്രമണം വീണ്ടും ശക്തമാക്കി ഇസ്‌റാഈല്‍.  തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ബോംബാക്രമണം. 

ബെയ്‌റൂത്തില്‍ കൃത്യമായ വ്യോമാക്രമണം നടത്തിയതായി ഇസ്‌റാഈല്‍ അവകാശപ്പെടുന്നു. 
സെന്‍ട്രല്‍ ബെയ്‌റൂത്തിലെ ബച്ചൗറക്ക് സമീപത്തെ പാര്‍ലമെന്റിന് സമീപമുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. വന്‍സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കന്‍ പ്രാന്തപ്രദേശത്തും മൂന്ന് മിസൈലുകള്‍ പതിച്ചതായും വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായും ലബനാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ബുധനാഴ്ച ഒരു ഡസനിലധികം ആക്രമണങ്ങളും ഉണ്ടായി. 

ലബനാനില്‍ കരയാക്രമണത്തിന്റെ രണ്ടാംദിനം ഹിസ്ബുല്ല 14 ഇസ്‌റാഈല്‍ സൈനികരെ കൊലപ്പെടുത്തിയിരുന്നു. ആദ്യ ദിനം മുതല്‍ ഇസ്‌റാഈലിന് കടുത്ത ചെറുത്തുനില്‍പ്പ് നേരിട്ടിരുന്നു. ഗറില്ല യുദ്ധതന്ത്രമാണ് ഹിസ്ബുല്ല ഇസ്‌റാഈല്‍ സൈന്യത്തെ നേരിടാന്‍ പ്രയോഗിക്കുന്നത്.

ആദ്യം ഗ്രൂപ്പ് കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച ഇസ്‌റാഈല്‍ സൈന്യം പിന്നീട് 7 സൈനികര്‍ കൊല്ലപ്പെട്ടെന്നു സ്ഥിരീകരിച്ചു. എന്നാല്‍ 14 സൈനികര്‍ കൊല്ലപ്പെട്ടതായി സ്‌കൈ ന്യൂസ് അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ ലബനാനിലെ കെട്ടിടത്തില്‍ വിശ്രമിക്കുകയായിരുന്ന ഇസ്‌റാഈല്‍ കമാന്‍ഡ് ഗ്രൂപ്പിനെ ഹിസ്ബുല്ല പോരാളികള്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ഇസ്‌റാഈല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. നിരവധി സൈനികര്‍ക്ക് പരുക്കേറ്റു. ഹിസ്ബുല്ല വീണ്ടും കനത്ത ഷെല്ലാക്രമണം നടത്തി. ഇന്നലെ ഹിസ്ബുല്ലക്കെതിരേ ഇസ്‌റാഈല്‍ ആക്രമണം ശക്തിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് തിരിച്ചടി.

ശക്തമായ പ്രതിരോധം ബോധ്യപ്പെട്ടതോടെ കൂടുതല്‍ സൈനികരെ അടിയന്തരമായി മേഖലയില്‍ വിന്യസിക്കാനും ഇസ്‌റാഈല്‍ നീക്കം തുടങ്ങിയിട്ടുണ്ട്.കരയാക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഗ്രാമങ്ങളില്‍നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്‌റാഈല്‍ നിര്‍ദേശിച്ചു. മേഖലയില്‍ യുദ്ധഭീതികനത്തതോടെ ലബനാന്‍, ഇസ്‌റാഈല്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാനും ലോകരാജ്യങ്ങള്‍ നീക്കം തുടങ്ങി. പല രാജ്യങ്ങളുടെയും വിമാന സര്‍വീസുകളും പുനഃക്രമീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

Kerala
  •  8 days ago
No Image

തൂത്തൂകുടി ഇരട്ട കസ്റ്റഡി കൊലപാതകം; ഒന്‍പത് പൊലിസുകാരും കുറ്റക്കാര്‍ ! ശിക്ഷാവിധി 30ന്

National
  •  9 days ago
No Image

പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; ആകെ 1202 സ്ഥാനാര്‍ഥികള്‍; സമര്‍പ്പിച്ചത് 2039 പത്രികകള്‍ 

Kerala
  •  9 days ago
No Image

ബിജെപി സീല്‍ പതിച്ച കത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമെന്ന് സ്വരാജ് 

Kerala
  •  9 days ago
No Image

യാസ് വാട്ടർവേൾഡിൽ പുത്തൻ വിസ്മയം; ഏപ്രിൽ 4 മുതൽ പുതിയ റൈഡുകൾ ആരംഭിക്കും

uae
  •  9 days ago
No Image

സിപിഎം നിയന്ത്രണത്തിലുള്ള അടൂര്‍ സഹകരണ ബാങ്കില്‍ ഗുരുതര ക്രമക്കേട്; വെളിപ്പെടുത്തലിന് പിന്നാലെ പ്രസിഡന്റ് രാജിവെച്ചു 

Kerala
  •  9 days ago
No Image

ദുബൈയിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

uae
  •  9 days ago
No Image

സീൽ വിവാദത്തിൽ തെറിച്ചത് ഉദ്യോഗസ്ഥന്റെ കസേര; നടപടി കമ്മീഷന്റെ വിശദീകരണത്തിന് പിന്നാലെ

latest
  •  9 days ago
No Image

ആരുമായും സഖ്യമില്ല; പുതുച്ചേരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ടിവികെ 

National
  •  9 days ago
No Image

വിലക്കയറ്റത്തിന് തടയിടാൻ ഖത്തർ വാണിജ്യ മന്ത്രാലയം; നിയമം ലംഘിച്ച 80 സ്ഥാപനങ്ങൾക്കെതിരെ നടപടി, രണ്ട് കടകൾ അടപ്പിച്ചു

qatar
  •  9 days ago