HOME
DETAILS

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

  
Ajay
October 10 2024 | 14:10 PM

UAE has tightened the noose on suspicious financial transactions

ദുബൈ: കള്ളപ്പണം വെളുപ്പിക്കൽ തടയാനും,തീവ്രവാദ ധന സഹായത്തിനെതിരായും സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഇടപാടുകൾക്കുമുള്ള കുരുക്ക് യു.എ.ഇ ശക്തമാക്കി. കഴിഞ്ഞ വർഷം 2 ബില്യൺ ദിർഹം വിലമതിക്കുന്ന ഫണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടുന്നതിന് ഇത് കാരണമായെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബൽഅമ പറഞ്ഞു. 

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങൾ ചർച്ച ചെയ്യാൻ അബൂദബിയിൽ നടന്ന ദേശീയ ഉച്ചകോടിയിൽ സംസാരിക്കവേ, സാമ്പത്തിക മേഖലയുടെ കാര്യക്ഷമതയും സമഗ്രതയും നിലനിർത്തുന്നതിൽ യു.എ.ഇ ഗണ്യമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. 2022ലെ 80 മില്യൺ ദിർഹമിനെ അപേക്ഷിച്ച് 250 മില്യൺ ദിർഹമിൽ കൂടുതൽ സാമ്പത്തിക ഉപരോധം വർധിപ്പിച്ച് നിയമ ലംഘകർക്കെതിരെ കർശന നടപടികൾ ഏർപ്പെടുത്തുമെന്ന് യു.എ.ഇ റഗുലേറ്ററി അതോറിറ്റികൾ ഉറപ്പുവരുത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. 

പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ വെളിപ്പെടുത്തുന്നതിൻ്റെ വ്യാപ്തി നിർണയിക്കുന്നതിന് ഡാറ്റാ വിശകലന പ്രക്രിയകളെ അടിസ്ഥാനമാക്കി അപകട സാധ്യതകൾ നേരത്തെ കണ്ടെത്താനും മുന്നറിയിപ്പ് നൽകാനും പ്രാപ്തമാക്കുന്ന സൂപർവൈസറി ടെക്നോളജി പ്രോഗ്രാം സെൻട്രൽ ബാങ്ക് ആരംഭിക്കാനിരിക്കുകയാണെന്നും, അതിന്റെ പ്രക്രിയകൾ പുരോഗമിക്കുകയാണെന്നും ബൽഅമ വ്യക്തമാക്കി.

റഗുലേറ്റർ സ്വീകരിച്ച തിരുത്തൽ നടപടികളിൽ സാമ്പത്തിക മേഖലയിലെ ഇടപാടുകൾ നിരീക്ഷണ സംവിധാനങ്ങളുടെ പരിഷ്കരണത്തോടെ കൂടുതൽ കാര്യക്ഷമമാക്കാനാകും. റഗുലേറ്റർ സ്ഥാപനങ്ങളിലെ പരീക്ഷണങ്ങളുടെ വ്യാപ്‌തി വിപുലീകരിക്കുന്നതും ഇതിലടങ്ങുന്നു. ഇത് 2023ൽ മൂന്നിരട്ടിയായി വർധിപ്പിച്ചു. കഴിഞ്ഞ വർഷം മൊത്തം 15,000 റഗുലേറ്റർ സ്ഥാപനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും ഉയർന്ന അപകട സാധ്യതയുള്ള സ്ഥാപനങ്ങളുടെ 4,000 പരിശോധനകൾ നടത്തിയത്തിന്റെ വിവരങ്ങളുണ്ട്. 450 ശതമാനം വർധനയാണ് ഇക്കാര്യത്തി ലുള്ളത്. കൂടാതെ, 2022ൽ സംശയാസ്പദമായ പ്രവർത്തനങ്ങളെയും ഇടപാടുകളെയും കുറിച്ച് 55,000ത്തിലധികം റിപ്പോർട്ടുകൾക്ക് റഗുലേറ്ററി അധികൃതർ തമ്മിലുള്ള അടുത്ത സഹകരണം സഹായിച്ചു.ഇത് 2023ൽ 2 ബില്യൺ ദിർഹം കവിഞ്ഞ സ്വത്തുക്കളും ഫണ്ടുകളും കണ്ടുകെട്ടാൻ കാരണമായെന്നും ദ്വിദിന സമ്മേ ളനത്തിൻ്റെ ആദ്യ ദിവസത്തെ അഭിസംബോധനയിൽ ഗവർണർ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, അതിന്റെ വ്യാപനത്തിനുള്ള സഹായം എന്നിവയെ ചെറുക്കാനുള്ള 2024-27 കാലയളവിലെ ദേശീയ തന്ത്രം യു.എ.ഇ അടുത്തിടെയാണ് ആരംഭിച്ചത്. അപകട സാധ്യത വിലയിരുത്തൽ, പരീക്ഷണം, അന്താരാഷ്ട്ര സഹകരണം, പതിവായി റിപ്പോർട്ട് ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട നിയമ നിർമാണത്തെ പിന്തുണയ്ക്കുന്നതിനായി തന്ത്രപരമായ 11 ലക്ഷ്യങ്ങൾ രൂപപ്പെടുത്തി. സംശയാസ്പദ പ്രവർത്തനങ്ങൾ/ഇടപാടുകൾ, പ്രവചനാതീത കുറ്റ കൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങൾ നടപ്പാക്കൽ എന്നിവ ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റിലേക്ക് (എഫ്.ഐ.യു) കൈമാറി.

രാജ്യത്തിന്റെ സാമ്പത്തിക സേവന മേഖലയിലെ ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള സംസ്കാരത്തിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും, അതിനായുള്ള ഫലപ്രദമായ മേൽ നോട്ടത്തിന് നന്ദി പറയുന്നുവെന്നും യു.എ.ഇ സെൻട്രൽ ബാങ്കിലെ ദേശീയ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സമിതിയിലെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ, വിപണി പെരുമാറ്റ-ഉപഭോക്തൃ സംരക്ഷണ വിഭാഗം അസിസ്റ്റന്റ് ഗവർണർ ഫാത്തിമ അൽജാബ്രി പറഞ്ഞു. ബുധനാഴ്ച അബുദാബിയിൽ നടന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ പാലിക്കുന്നതിനുള്ള ദേശീയ ഉച്ചകോടിയിൽ സംസാരിക്കവേ, സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നിന്ന് അന്താരാഷ്ട്ര സമൂഹത്തെ സംരക്ഷിക്കാനായി സെൻട്രൽ ബാങ്കിലെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിലെ 30ലധികം അംഗ രാജ്യങ്ങളുമായി പ്രവർത്തിക്കുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.

തങ്ങളുടെ ചട്ടക്കൂടിന്റെ ഫല പ്രാപ്‌തി വർധിപ്പിക്കാൻ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾ കഴിഞ്ഞ ഒമ്പത് മാസമായി സെൻട്രൽ ബാങ്ക് നടപ്പിലാക്കിയിട്ടുണ്ടന്നും അൽജാബ്രി കൂട്ടിച്ചേർത്തു. 1,600ലധികം ഡാറ്റാ ഇടപാടുകൾ ശേഖരിക്കുന്നതും വിശകലനം ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു. അപകട സാധ്യത വർധിക്കുന്ന മേഖലകൾ തിരിച്ചറിയാനും അപകട സാധ്യത അടിസ്ഥാനമാക്കിയുള്ള സൂപർവൈസറി ഉപകരണങ്ങൾ പ്രയോഗിച്ച് അവയോട് പ്രതികരിക്കാനും ഇത് റഗുലേറ്ററെ പ്രാപ്‌തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  6 days ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  6 days ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  6 days ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  6 days ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  6 days ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  6 days ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  6 days ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  6 days ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  6 days ago

No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  6 days ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  6 days ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  6 days ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  6 days ago