HOME
DETAILS

ഡൽഹി സിആർപിഎഫ് സ്കൂൾ സ്ഫോടനത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്

  
October 21, 2024 | 3:07 PM

Crucial details of Delhi CRPF school blast out

ഡൽഹി: ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം സംശയാസ്‌പദമായി ഒരാളെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ച ഒരാളാണ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്ന സംശയം ശക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സ്ഫോടനം നടന്നതിന്റെ തലേ ദിവസം രാത്രിയിലും ഇയാളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നതായി അധികൃതർ അറിയിച്ചു.

ഒന്നര അടി മുതൽ ഒരടി വരെ താഴ്‌ചയുള്ള കുഴികളിലാണ് സ്ഫോടക വസ്‌തു വെച്ചിരുന്നത്. ഒരു പോളിത്തീൻ ബാഗിൽ പൊതിഞ്ഞാണ് സ്ഫോടക വസ്‌തു കുഴിയിൽ വെച്ചിരുന്നതെന്ന് ഡൽഹി പൊലിസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. സ്ഫോടക വസ്‌തു സ്ഥാപിച്ച ശേഷം ഈ കുഴി മാലിന്യം കൊണ്ട് മൂടിയിരുന്നുവെന്നും പൊലിസ് അറിയിച്ചു.കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ക്രൂഡ് ബോംബുകളിൽ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കളാണ് പ്രദേശത്ത് നിന്ന് കണ്ടു കിട്ടിയത്. എൻഎസ്‌ജി ഉദ്യോഗസ്ഥർ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം ബാറ്ററിയും വയറും കണ്ടെത്തിയിട്ടുണ്ട്. ഇവ സ്ഫോടനത്തിൻ്റെ ഭാഗമാണോ എന്ന് അന്വേഷിച്ചു വരികയാണ്.

സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെള്ളപ്പൊടി അമോണിയം ഫോസ്ഫേറ്റും മറ്റ് രാസവസ്‌തുക്കളും ഉപയോഗിച്ച് നിർമ്മിച്ച നാടൻ ബോംബിൽ നിന്നുള്ളതാണെന്നാണ് പ്രാഥമിക നി​ഗമനത്തിലെത്തിയത്.സ്ഫോടനത്തെ തുടർന്ന് സിആർപിഎഫ് സ്‌കൂളിൻ്റെ ഭിത്തിയിൽ വലിയ ദ്വാരമുണ്ടായി. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സിആർപിഎഫ് സ്കൂളിന് എതിർവശത്തുള്ള കടകളുടെ ജനൽ ചില്ലുകളും സൈൻ ബോർഡുകളും തകർന്നിരുന്നു. 

അതേസമയം, രോഹിണി ജില്ലയിൽ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂ‌ളിലാണ് ഞായറാഴ്ച രാവിലെ എട്ട് മണിയോടെ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട് . സ്‌കൂൾ കെട്ടിടത്തിനോട് ചേർന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. ഇതേ തുടർന്ന് പ്രദേശത്ത് വൻ പുകപടലം പടർന്നിരുന്നു. ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ നിർത്തിയിട്ട വാഹനങ്ങളുടെ ചില്ലുകളടക്കം തകർന്നിരുന്നു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ വന്നപ്പോൾ ഓടി അടുത്തുള്ള വീട്ടിൽക്കയറി, വയനാട്ടിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു

Kerala
  •  4 hours ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ സ്കൂട്ടർ യാത്രികയെ അടിച്ചു വീഴ്ത്തി സ്വർണ്ണ ചെയിൻ കവർന്നു; കൊടുംകവർച്ച നടത്തിയ പ്രതി പിടിയിൽ

crime
  •  5 hours ago
No Image

ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം; യുഎസ് നവംബർ വിസ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാർക്ക് പ്രധാന മാറ്റങ്ങൾ

International
  •  5 hours ago
No Image

കഴക്കൂട്ടം പീഡനശ്രമം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന, ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചും അന്വേഷണം 

Kerala
  •  5 hours ago
No Image

കയറല്ലേ? കയറല്ലേ? എന്ന് വിളിച്ച് കൂവി യാത്രക്കാർ; എറണാകുളം-ഷോർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ അച്ഛനും മകൾക്കും പരിക്ക്

Kerala
  •  6 hours ago
No Image

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പരിശോധനകൾ; 500ലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  6 hours ago
No Image

ഒരു വീട്ടിൽ 800 പേർ; വീണ്ടും ഞെട്ടിച്ച് വോട്ടർ പട്ടിക; മഹാരാഷ്ട്രയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം

National
  •  6 hours ago
No Image

'ക്രിസ്റ്റ്യാനോ തിരിച്ചുവന്ന് യുണൈറ്റഡിനെ വീണ്ടും രക്ഷിക്കും'; പക്ഷേ കളത്തിനുള്ളിലല്ല; വെളിപ്പെടുത്തലുമായി മുൻ യുണൈറ്റഡ് താരം

Football
  •  6 hours ago
No Image

ട്രാഫിക് പിഴകളിൽ 35ശതമാനം വരെ ഇളവ്; പൊതുജനങ്ങളിൽ ട്രാഫിക് അവബോധം വളർത്താൻ പുതിയ പദ്ധതിയുമായി അബൂദബി പൊലിസ്

uae
  •  6 hours ago
No Image

കെയ്ൻ വില്യംസൺ ഇന്ത്യൻ വൈറ്റ് ബോൾ ഡ്രീം ടീം തെരഞ്ഞെടുത്തു; ടീമിൽ ഇടമില്ലാതെ ഇന്ത്യൻ കീരിട വിജയങ്ങളിലെ നിർണായക താരം

Cricket
  •  7 hours ago