HOME
DETAILS

ഡൽഹി സിആർപിഎഫ് സ്കൂൾ സ്ഫോടനത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്

  
October 21, 2024 | 3:07 PM

Crucial details of Delhi CRPF school blast out

ഡൽഹി: ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം സംശയാസ്‌പദമായി ഒരാളെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ച ഒരാളാണ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്ന സംശയം ശക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സ്ഫോടനം നടന്നതിന്റെ തലേ ദിവസം രാത്രിയിലും ഇയാളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നതായി അധികൃതർ അറിയിച്ചു.

ഒന്നര അടി മുതൽ ഒരടി വരെ താഴ്‌ചയുള്ള കുഴികളിലാണ് സ്ഫോടക വസ്‌തു വെച്ചിരുന്നത്. ഒരു പോളിത്തീൻ ബാഗിൽ പൊതിഞ്ഞാണ് സ്ഫോടക വസ്‌തു കുഴിയിൽ വെച്ചിരുന്നതെന്ന് ഡൽഹി പൊലിസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. സ്ഫോടക വസ്‌തു സ്ഥാപിച്ച ശേഷം ഈ കുഴി മാലിന്യം കൊണ്ട് മൂടിയിരുന്നുവെന്നും പൊലിസ് അറിയിച്ചു.കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ക്രൂഡ് ബോംബുകളിൽ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കളാണ് പ്രദേശത്ത് നിന്ന് കണ്ടു കിട്ടിയത്. എൻഎസ്‌ജി ഉദ്യോഗസ്ഥർ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം ബാറ്ററിയും വയറും കണ്ടെത്തിയിട്ടുണ്ട്. ഇവ സ്ഫോടനത്തിൻ്റെ ഭാഗമാണോ എന്ന് അന്വേഷിച്ചു വരികയാണ്.

സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെള്ളപ്പൊടി അമോണിയം ഫോസ്ഫേറ്റും മറ്റ് രാസവസ്‌തുക്കളും ഉപയോഗിച്ച് നിർമ്മിച്ച നാടൻ ബോംബിൽ നിന്നുള്ളതാണെന്നാണ് പ്രാഥമിക നി​ഗമനത്തിലെത്തിയത്.സ്ഫോടനത്തെ തുടർന്ന് സിആർപിഎഫ് സ്‌കൂളിൻ്റെ ഭിത്തിയിൽ വലിയ ദ്വാരമുണ്ടായി. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സിആർപിഎഫ് സ്കൂളിന് എതിർവശത്തുള്ള കടകളുടെ ജനൽ ചില്ലുകളും സൈൻ ബോർഡുകളും തകർന്നിരുന്നു. 

അതേസമയം, രോഹിണി ജില്ലയിൽ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂ‌ളിലാണ് ഞായറാഴ്ച രാവിലെ എട്ട് മണിയോടെ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട് . സ്‌കൂൾ കെട്ടിടത്തിനോട് ചേർന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. ഇതേ തുടർന്ന് പ്രദേശത്ത് വൻ പുകപടലം പടർന്നിരുന്നു. ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ നിർത്തിയിട്ട വാഹനങ്ങളുടെ ചില്ലുകളടക്കം തകർന്നിരുന്നു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓർമ കേരളോത്സവം ഇന്നും നാളെയും ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

uae
  •  8 days ago
No Image

ഡല്‍ഹി സ്‌ഫോടനം; കസ്റ്റഡിയിലെടുത്ത ഇമാമടക്കം മൂന്ന് പേരെയും വിട്ടയച്ചു

National
  •  8 days ago
No Image

സൗദിയിൽ ഇന്ന് മുതൽ തണുപ്പ് തുടങ്ങും; മഴയും പ്രതീക്ഷിക്കാം | Saudi Weather

Saudi-arabia
  •  8 days ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ്.ഐ.ആർ, ഡൽഹി സ്ഫോടനം അടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം

National
  •  8 days ago
No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  8 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  8 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  8 days ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  8 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  8 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  8 days ago