HOME
DETAILS

ഉത്തരാഖണ്ഡ്: പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തം

  
October 26, 2024 | 2:35 AM

The protest march of Hindutva organizations demanding the demolition of the mosque turned violent

ഡെറാഡൂണ്‍: ഉത്തരകാശിയിലെ മുസ്‍ലിം  പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാരുടെ കല്ലേറില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്.  സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തരകാശിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംയുക്ത സനാതന്‍ ധര്‍മ രക്ഷക് സംഘിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘടനകള്‍ പള്ളിയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടയാനായി പൊലിസ് വഴിയില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ മറ്റൊരു വഴിയിലൂടെ പള്ളിയിലേക്ക് കയറാന്‍ ശ്രമിച്ചു. പൊലിസ് തടയാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തുകയായിരുന്നു. ഇതില്‍ നിരവധി പൊലിസുകാര്‍ക്ക് പരുക്കേറ്റു. 

പള്ളിക്ക് അടിസ്ഥാന രേഖകളില്ലെന്നും നിയമസാധുതയില്ലാതെയാണ് പള്ളി പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. സെപ്റ്റംബര്‍ ആറിന് പള്ളിപൊളിക്കണം എന്ന ആവശ്യമുന്നയിച്ച് ഹുന്ദുത്വ പ്രവര്‍ത്തകര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ പള്ളി സര്‍ക്കാര്‍ ഭൂമിയിലല്ലെന്നും നിയമവിരുദ്ധമായല്ല പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി.

ഏറെക്കാലം പഴക്കമുള്ള പള്ളി മുസ്‍ലിം സമുദായം പണിതതാണെന്നും സ്ഥലം പള്ളിയുടെ ഭരണസമിതിയുടെ പേരിലുള്ളതാണെന്നും ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ഹിന്ദുത്വ സംഘടനകള്‍ പള്ളി പൊളിക്കണമെന്ന ആവശ്യവുമായി റാലി നടത്തുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളിക്കുള്ള സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയതായി ഉത്തരാഖണ്ഡ് പൊലിസ് മേധാവി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  5 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  5 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  5 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  5 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  5 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  5 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  5 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  5 days ago
No Image

ഫൈനലിലെ പരാജയത്തിന് കാരണം മോശം റഫറിയിങ്ങോ? വിവാദങ്ങളിൽ പ്രതികരിച്ച് ലയണൽ സ്കലോണി

Football
  •  5 days ago
No Image

സി.ജെ.പി സമരം മൂന്നാം ദിവസത്തിലേക്ക്; നാലാമത്തെ ആവശ്യവുമായി പ്രതിഷേധക്കാർ, ചർച്ചകൾ ജന്തർ മന്തറിൽ വേണമെന്ന് പിടിവാശി

National
  •  5 days ago