HOME
DETAILS

ഉത്തരാഖണ്ഡ്: പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തം

  
October 26, 2024 | 2:35 AM

The protest march of Hindutva organizations demanding the demolition of the mosque turned violent

ഡെറാഡൂണ്‍: ഉത്തരകാശിയിലെ മുസ്‍ലിം  പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാരുടെ കല്ലേറില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്.  സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തരകാശിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംയുക്ത സനാതന്‍ ധര്‍മ രക്ഷക് സംഘിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘടനകള്‍ പള്ളിയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടയാനായി പൊലിസ് വഴിയില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ മറ്റൊരു വഴിയിലൂടെ പള്ളിയിലേക്ക് കയറാന്‍ ശ്രമിച്ചു. പൊലിസ് തടയാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തുകയായിരുന്നു. ഇതില്‍ നിരവധി പൊലിസുകാര്‍ക്ക് പരുക്കേറ്റു. 

പള്ളിക്ക് അടിസ്ഥാന രേഖകളില്ലെന്നും നിയമസാധുതയില്ലാതെയാണ് പള്ളി പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. സെപ്റ്റംബര്‍ ആറിന് പള്ളിപൊളിക്കണം എന്ന ആവശ്യമുന്നയിച്ച് ഹുന്ദുത്വ പ്രവര്‍ത്തകര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ പള്ളി സര്‍ക്കാര്‍ ഭൂമിയിലല്ലെന്നും നിയമവിരുദ്ധമായല്ല പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി.

ഏറെക്കാലം പഴക്കമുള്ള പള്ളി മുസ്‍ലിം സമുദായം പണിതതാണെന്നും സ്ഥലം പള്ളിയുടെ ഭരണസമിതിയുടെ പേരിലുള്ളതാണെന്നും ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ഹിന്ദുത്വ സംഘടനകള്‍ പള്ളി പൊളിക്കണമെന്ന ആവശ്യവുമായി റാലി നടത്തുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളിക്കുള്ള സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയതായി ഉത്തരാഖണ്ഡ് പൊലിസ് മേധാവി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2018 മുതല്‍ ഇന്നുവരെ; നിപയുടെ ഭൂപടത്തില്‍ എന്തുകൊണ്ട് കോഴിക്കോട്

Kerala
  •  7 days ago
No Image

ഷാർജ - ദുബൈ യാത്രാസമയം കുറയും; 750 മില്യൺ ദിർഹത്തിന്റെ വമ്പൻ റോഡ് വികസന പദ്ധതിയുമായി ഷാർജ

uae
  •  7 days ago
No Image

ഗവിയിൽ അങ്കണവാടി ഹെൽപ്പറെ കൊലപ്പെടുത്തിയ സംഭവം; ബലാത്സംഗശ്രമത്തിനിടെ കൊല നടത്തിയെന്ന് പ്രതിയുടെ മൊഴി

Kerala
  •  7 days ago
No Image

യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചു; മന്ത്രിസഭയുടെ നിർണ്ണായക പ്രമേയത്തിന് അംഗീകാരം

uae
  •  7 days ago
No Image

ആരോഗ്യവകുപ്പിന് തിരിച്ചടി; ഡി.എച്ച്.എസിന്റെ സ്ഥലം മാറ്റം സ്റ്റേ ചെയ്ത് ട്രിബ്യൂണല്‍

Kerala
  •  7 days ago
No Image

ക്രിക്കറ്റ് ലോകത്ത് ഇതുവരെ ആർക്കും കഴിയാത്ത നേട്ടം; പുരുഷ താരങ്ങളെപ്പോലും അമ്പരപ്പിച്ച് സ്മൃതിയുടെ കുതിപ്പ്‌

Cricket
  •  7 days ago
No Image

സൈബർ തട്ടിപ്പ് കേസ്; മുൻ പ്രധാനമന്ത്രിയുടെ മകന്റെ കമ്പനിയിൽ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തു, തട്ടിപ്പിന് ഇരയായത് നരേഷ് ഗുജ്‌റാൾ

National
  •  7 days ago
No Image

അവയവക്കടത്ത് കേസ്: ഇഡി സംസ്ഥാനവ്യാപക റെയ്ഡ്; വ്യാജരേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു

Kerala
  •  7 days ago
No Image

തീറ്റതേടി നാട്ടിലിറങ്ങിയ ആന കിണറ്റില്‍ വീണു; രക്ഷപ്പെടുത്തി നാട്ടുകാരും വനംവകുപ്പും

Kerala
  •  7 days ago
No Image

മഴ തുടരും...; ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  7 days ago