HOME
DETAILS

ഉത്തരാഖണ്ഡ്: പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തം

  
October 26, 2024 | 2:35 AM

The protest march of Hindutva organizations demanding the demolition of the mosque turned violent

ഡെറാഡൂണ്‍: ഉത്തരകാശിയിലെ മുസ്‍ലിം  പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാരുടെ കല്ലേറില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്.  സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തരകാശിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംയുക്ത സനാതന്‍ ധര്‍മ രക്ഷക് സംഘിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘടനകള്‍ പള്ളിയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടയാനായി പൊലിസ് വഴിയില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ മറ്റൊരു വഴിയിലൂടെ പള്ളിയിലേക്ക് കയറാന്‍ ശ്രമിച്ചു. പൊലിസ് തടയാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തുകയായിരുന്നു. ഇതില്‍ നിരവധി പൊലിസുകാര്‍ക്ക് പരുക്കേറ്റു. 

പള്ളിക്ക് അടിസ്ഥാന രേഖകളില്ലെന്നും നിയമസാധുതയില്ലാതെയാണ് പള്ളി പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. സെപ്റ്റംബര്‍ ആറിന് പള്ളിപൊളിക്കണം എന്ന ആവശ്യമുന്നയിച്ച് ഹുന്ദുത്വ പ്രവര്‍ത്തകര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ പള്ളി സര്‍ക്കാര്‍ ഭൂമിയിലല്ലെന്നും നിയമവിരുദ്ധമായല്ല പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി.

ഏറെക്കാലം പഴക്കമുള്ള പള്ളി മുസ്‍ലിം സമുദായം പണിതതാണെന്നും സ്ഥലം പള്ളിയുടെ ഭരണസമിതിയുടെ പേരിലുള്ളതാണെന്നും ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ഹിന്ദുത്വ സംഘടനകള്‍ പള്ളി പൊളിക്കണമെന്ന ആവശ്യവുമായി റാലി നടത്തുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളിക്കുള്ള സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയതായി ഉത്തരാഖണ്ഡ് പൊലിസ് മേധാവി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടത്തുന്നവര്‍ക്ക് വട്ട്; അതിന്റെ ഉത്തരവാദിത്വം ബി.ജെ.പിക്ക് മേല്‍ കെട്ടിവെക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍  

Kerala
  •  6 days ago
No Image

ഗസ്സയ്ക്ക് കൈത്താങ്ങായി യുഎഇ; 9.4 ബില്യൺ ദിർഹത്തിന്റെ സഹായം, 75,000 രോഗികൾക്ക് ചികിത്സ നൽകി

uae
  •  6 days ago
No Image

രോഗിയെ തല്ലിച്ചതച്ച ഡോക്ടറെ പിരിച്ചുവിട്ടു; ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമ്പോഴും മർദ്ദനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

National
  •  6 days ago
No Image

എസ്.ഐ.ആര്‍:  പുറത്തായവര്‍ക്ക് പുതിയ വോട്ടറായി അപേക്ഷ നല്‍കാം; സമയം ജനുവരി 22 വരെ

Kerala
  •  6 days ago
No Image

'അർജന്റീന നമ്മുടെ പ്രധാന ശത്രു; എനിക്ക് അവരോട് വെറുപ്പ് മാത്രം!'; പൊട്ടിത്തെറിച്ച് മുൻ ലിവർപൂൾ താരം ജിബ്രിൽ സിസ്സെ

Football
  •  6 days ago
No Image

ബംഗ്ലാദേശിൽ നിർണ്ണായക രാഷ്ട്രീയ നീക്കം: 17 വർഷത്തെ പ്രവാസത്തിന് ശേഷം താരിഖ് റഹ്മാൻ തിരിച്ചെത്തി; ധാക്കയിൽ ജനസാഗരം

International
  •  6 days ago
No Image

ഇത് ബാറ്റിംഗ് അല്ല, താണ്ഡവം! 84 പന്തിൽ 190 റൺസ്; ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് 14-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  6 days ago
No Image

തൃശൂര്‍ മേയറാകാന്‍ ഡോ. നിജി ജസ്റ്റിന്‍; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ പ്രസാദ്

Kerala
  •  6 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു: വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കും വൻ ഇളവുകൾ; 2026 മുതൽ പുതിയ മാറ്റം

Saudi-arabia
  •  6 days ago
No Image

തടവുകാരുടെ കൈമാറ്റം; കരാറിനെ സ്വാഗതം ചെയ്ത് ഖത്തറും യെമനും 

qatar
  •  6 days ago