HOME
DETAILS

ഉത്തരാഖണ്ഡ്: പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തം

  
October 26, 2024 | 2:35 AM

The protest march of Hindutva organizations demanding the demolition of the mosque turned violent

ഡെറാഡൂണ്‍: ഉത്തരകാശിയിലെ മുസ്‍ലിം  പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാരുടെ കല്ലേറില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്.  സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തരകാശിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംയുക്ത സനാതന്‍ ധര്‍മ രക്ഷക് സംഘിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘടനകള്‍ പള്ളിയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടയാനായി പൊലിസ് വഴിയില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ മറ്റൊരു വഴിയിലൂടെ പള്ളിയിലേക്ക് കയറാന്‍ ശ്രമിച്ചു. പൊലിസ് തടയാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തുകയായിരുന്നു. ഇതില്‍ നിരവധി പൊലിസുകാര്‍ക്ക് പരുക്കേറ്റു. 

പള്ളിക്ക് അടിസ്ഥാന രേഖകളില്ലെന്നും നിയമസാധുതയില്ലാതെയാണ് പള്ളി പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. സെപ്റ്റംബര്‍ ആറിന് പള്ളിപൊളിക്കണം എന്ന ആവശ്യമുന്നയിച്ച് ഹുന്ദുത്വ പ്രവര്‍ത്തകര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ പള്ളി സര്‍ക്കാര്‍ ഭൂമിയിലല്ലെന്നും നിയമവിരുദ്ധമായല്ല പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി.

ഏറെക്കാലം പഴക്കമുള്ള പള്ളി മുസ്‍ലിം സമുദായം പണിതതാണെന്നും സ്ഥലം പള്ളിയുടെ ഭരണസമിതിയുടെ പേരിലുള്ളതാണെന്നും ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ഹിന്ദുത്വ സംഘടനകള്‍ പള്ളി പൊളിക്കണമെന്ന ആവശ്യവുമായി റാലി നടത്തുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളിക്കുള്ള സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയതായി ഉത്തരാഖണ്ഡ് പൊലിസ് മേധാവി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് അഭിഭാഷക സംഘടനയുമായി ബന്ധം; മദ്യനയക്കേസ് പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസിനെ മാറ്റണമെന്ന ആവശ്യവുമായി കെജ്‌രിവാള്‍ 

National
  •  7 days ago
No Image

ചൈനയുമായി കൈകോർത്ത് യുഎഇ; 24 പുതിയ കരാറുകൾ, ലക്ഷ്യം വ്യാപാര മേഖലയിലെ കുതിച്ചുചാട്ടം

uae
  •  7 days ago
No Image

''പേര്‍ഷ്യന്‍ ഗള്‍ഫിലെയും, ഒമാന്‍ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല''; ഇറാനിയന്‍ തുറമുഖങ്ങള്‍ ഉപരോധിക്കുമെന്ന അമേരിക്കന്‍ ഭീഷണിക്ക് മറുപടിയുമായി ഐആര്‍ജിസി 

International
  •  7 days ago
No Image

പശ്ചിമ ബംഗാളിലെ 34 ലക്ഷം പേർക്ക് വോട്ടവകാശമില്ല; എസ്.ഐ.ആറിൽ പുറത്തായവർക്കായി പ്രത്യേക സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി 

National
  •  8 days ago
No Image

മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി കുവൈത്ത് സർക്കാർ; നിരീക്ഷണം ശക്തമാക്കും

Kuwait
  •  8 days ago
No Image

'ഈ രണ്ട് മുഹമ്മദുമാരുടെ കൈകളിൽ യുഎഇ സുരക്ഷിതം'; വൈറലായി ഭരണാധികാരികളുടെ സ്നേഹ സംഭാഷണം

uae
  •  8 days ago
No Image

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോക്ക് 'സ്വർണ്ണക്കള്ളൻ' എന്ന് അടിക്കുറിപ്പ്; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട 19കാരനെതിരെ കേസ് 

Kerala
  •  8 days ago
No Image

തൊഴിൽ അവകാശ നിഷേധത്തിനു പിന്നാലെ 400-ഓളം തൊഴിലാളികളുടെ പ്രതിഷേധം; തൊഴിലുടമയ്ക്കെതിരെ ക്രിമിനൽ കേസെടുത്ത് കുവൈത്ത് അധികൃതർ

Kuwait
  •  8 days ago
No Image

മാസ ശമ്പളം 15000ലും താഴെ; പന്ത്രണ്ട് മണിക്കൂര്‍ ജോലിയും; യുപിയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച് തൊഴിലാളികള്‍ 

National
  •  8 days ago
No Image

യുഎഇയിൽ വിദൂര പഠനം മെയ് 1 വരെ നീട്ടിയെന്ന വാർത്ത വ്യാജം; ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാൻ മന്ത്രാലയത്തിന്റെ നിർദ്ദേശം

uae
  •  8 days ago