HOME
DETAILS

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

  
നിസാം കെ. അബ്ദുല്ല 
October 31, 2024 | 3:44 AM

Wayanad landslide

കൽപ്പറ്റ: നാടൊന്നാകെ ഒലിച്ചുപോയ ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിക്കാൻ ഇനിയും കാത്തിരിക്കണം. ജൂലൈ 30ന് രാജ്യത്തിന്റെ തന്നെ ഹൃദയം തകർത്തായിരുന്നു പുന്നപ്പുഴ കുത്തിയൊലിച്ചൊഴുകിയത്. ഇരുകരയിലെയും ഏറെ പ്രിയപ്പെട്ട മനുഷ്യരെയും അവരുടെ സമ്പത്തുമെല്ലാം പുഴ കൊണ്ടുപോയത് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി കണ്ടറിഞ്ഞതാണ്. അന്ന് നിങ്ങൾക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ അതിജീവിതരുടെ കണ്ണീർചാലിട്ടൊഴുകിയ മുഖങ്ങളിൽ നേരിയ പ്രതീക്ഷ രൂപപ്പെട്ട് വന്നിരുന്നു. എന്നാൽ പ്രതീക്ഷയും നൽകി, ഫോട്ടോയുമെടുത്ത് പ്രധാനമന്ത്രി പോയിട്ട് മൂന്ന് മാസത്തോട് അടുക്കുമ്പോഴും ഇനിയും കാത്തിരിക്കണമെന്ന സൂചനകൾ മാത്രമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടാവുന്നത്. അതിജീവിതരുടെ പ്രതീക്ഷകൾ ആകെ തകിടം മറിക്കുകയാണ് കേന്ദ്ര സർക്കാർ. അടിയന്തര സഹായം പോലും നൽകാതെ അവഗണിക്കുകയാണ്. 237 മനുഷ്യരുടെ മരണം സ്ഥിരീകരിക്കുകയും 47 മനുഷ്യരിപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവുകൾ അവശേഷിക്കാതെയും ഒടുങ്ങിയ ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പോലും പ്രഖ്യാപിക്കാൻ കേന്ദ്രം തയാറാകാത്തത് എന്തുകൊണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നില്ലെന്നാണ് അതിജീവിതർ പറയുന്നത്. കേന്ദ്രസഹായം വൈകിയതോടെ പുനരധിവാസ പ്രവർത്തനങ്ങളെല്ലാം താളം തെറ്റിയിരിക്കുകയാണ്. സംസ്ഥാനം സമർപ്പിച്ച മെമ്മറാണ്ടം പോലും പരിഗണിച്ചില്ല. 


ഇക്കഴിഞ്ഞ ഓഗസ്റ്റ് 10നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉരുൾ കവർന്ന നാട് കാണാനെത്തിയത്. നേരിട്ട് കണ്ട് ബോധ്യപ്പെട്ട് സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം നൽകാനാവും പ്രധാനമന്ത്രിയുടെ വരവെന്നാണ് എല്ലാവരും കണക്കുകൂട്ടിയത്. മണിക്കൂറുകളോളം ദുരന്തഭൂമിയിൽ ചെലവിട്ട പ്രധാനമന്ത്രി പിന്നീട് ദുരന്തം അതിജീവിച്ചവരെ വിവിധയിടങ്ങളിലും സന്ദർശനം നടത്തി കൂടെയുണ്ടെന്ന് പറഞ്ഞത് ആത്മാർഥതോടെയെന്ന് ജനം തെറ്റിദ്ധരിച്ചു. കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെല്ലാം നാടിനെ ചേർത്തുപിടിക്കുമെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും തങ്ങളെ ഒരുതരത്തിലും സ്പർശിച്ചില്ലെന്ന നിലപാടാണ് ഇപ്പോഴും കേന്ദ്രം തുടരുന്നത്. നേരിട്ട് സാമ്പത്തിക സഹായം അനുവദിക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കുമായിരുന്നിട്ടും ആയിരത്തോളം കുടുംബങ്ങളിലെ പലജീവനുകളും അവരുടെ സ്വപ്‌നങ്ങളുമെല്ലാം മലവെള്ളം കൊണ്ടുപോയത് നേരിട്ട് ബോധ്യപ്പെട്ടിട്ടും ഒന്നും നൽകാതിരിക്കുകയാണ്. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ സഹായധനം വാരിക്കോരി നൽകുകയും ചെയ്തു കേന്ദ്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേഘാലയ ഖനി ദുരന്തം: മരണസംഖ്യ 25 ആയി ഉയർന്നു; മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുന്നു, രണ്ട് പേർ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ഇന്ത്യൻ ടീമിന് തിരിച്ചടി: ഹർഷിത് റാണ ലോകകപ്പിൽ നിന്ന് പുറത്ത്; പകരക്കാരനായി സൂപ്പർതാരം എത്തുന്നു

Cricket
  •  5 hours ago
No Image

അന്നദാനത്തിലും ക്രമക്കേട്; വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങള്‍ തട്ടി; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും, ഭാര്യയുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി 

Kerala
  •  5 hours ago
No Image

അഗ്നി 3 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം; 3000 കിലോമീറ്റര്‍ ദൂരപരിധി 

National
  •  6 hours ago
No Image

ലഗേജ് ബാഗിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണവും ഡയമണ്ടും കവർന്നു; ബെംഗളൂരു വിമാനത്താവളത്തിൽ വൻ കൊള്ള

crime
  •  6 hours ago
No Image

ഡല്‍ഹിയില്‍ എന്‍ഡിഎംസി ഗോഡൗണില്‍ തീപിടിത്തം;  രക്ഷാപ്രവര്‍ത്തനം തുടരുന്നു; എയിംസ് ഫ്‌ളൈ ഓവറില്‍ ഗതാഗത നിയന്ത്രണം

National
  •  6 hours ago
No Image

പന്തീരാങ്കാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മഹാരാഷ്ട്രയിലെ ചേരിയില്‍ എത്തി പ്രതിയെ പിടികൂടി പൊലിസ്

crime
  •  7 hours ago
No Image

സമസ്ത പൊതുസമ്മേളനം; പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊലിസ് 

Kerala
  •  7 hours ago
No Image

കളമശ്ശേരി കിൻഫ്ര പാർക്കിൽ ഭക്ഷ്യവിഷബാധ: 70 ഓളം ജീവനക്കാർ ആശുപത്രിയിൽ; ക്യാന്റീൻ ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത

Kerala
  •  7 hours ago
No Image

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി; ജന്‍ സുരാജ് പാര്‍ട്ടിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

National
  •  7 hours ago