HOME
DETAILS

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

  
നിസാം കെ. അബ്ദുല്ല 
October 31, 2024 | 3:44 AM

Wayanad landslide

കൽപ്പറ്റ: നാടൊന്നാകെ ഒലിച്ചുപോയ ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിക്കാൻ ഇനിയും കാത്തിരിക്കണം. ജൂലൈ 30ന് രാജ്യത്തിന്റെ തന്നെ ഹൃദയം തകർത്തായിരുന്നു പുന്നപ്പുഴ കുത്തിയൊലിച്ചൊഴുകിയത്. ഇരുകരയിലെയും ഏറെ പ്രിയപ്പെട്ട മനുഷ്യരെയും അവരുടെ സമ്പത്തുമെല്ലാം പുഴ കൊണ്ടുപോയത് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി കണ്ടറിഞ്ഞതാണ്. അന്ന് നിങ്ങൾക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ അതിജീവിതരുടെ കണ്ണീർചാലിട്ടൊഴുകിയ മുഖങ്ങളിൽ നേരിയ പ്രതീക്ഷ രൂപപ്പെട്ട് വന്നിരുന്നു. എന്നാൽ പ്രതീക്ഷയും നൽകി, ഫോട്ടോയുമെടുത്ത് പ്രധാനമന്ത്രി പോയിട്ട് മൂന്ന് മാസത്തോട് അടുക്കുമ്പോഴും ഇനിയും കാത്തിരിക്കണമെന്ന സൂചനകൾ മാത്രമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടാവുന്നത്. അതിജീവിതരുടെ പ്രതീക്ഷകൾ ആകെ തകിടം മറിക്കുകയാണ് കേന്ദ്ര സർക്കാർ. അടിയന്തര സഹായം പോലും നൽകാതെ അവഗണിക്കുകയാണ്. 237 മനുഷ്യരുടെ മരണം സ്ഥിരീകരിക്കുകയും 47 മനുഷ്യരിപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവുകൾ അവശേഷിക്കാതെയും ഒടുങ്ങിയ ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പോലും പ്രഖ്യാപിക്കാൻ കേന്ദ്രം തയാറാകാത്തത് എന്തുകൊണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നില്ലെന്നാണ് അതിജീവിതർ പറയുന്നത്. കേന്ദ്രസഹായം വൈകിയതോടെ പുനരധിവാസ പ്രവർത്തനങ്ങളെല്ലാം താളം തെറ്റിയിരിക്കുകയാണ്. സംസ്ഥാനം സമർപ്പിച്ച മെമ്മറാണ്ടം പോലും പരിഗണിച്ചില്ല. 


ഇക്കഴിഞ്ഞ ഓഗസ്റ്റ് 10നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉരുൾ കവർന്ന നാട് കാണാനെത്തിയത്. നേരിട്ട് കണ്ട് ബോധ്യപ്പെട്ട് സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം നൽകാനാവും പ്രധാനമന്ത്രിയുടെ വരവെന്നാണ് എല്ലാവരും കണക്കുകൂട്ടിയത്. മണിക്കൂറുകളോളം ദുരന്തഭൂമിയിൽ ചെലവിട്ട പ്രധാനമന്ത്രി പിന്നീട് ദുരന്തം അതിജീവിച്ചവരെ വിവിധയിടങ്ങളിലും സന്ദർശനം നടത്തി കൂടെയുണ്ടെന്ന് പറഞ്ഞത് ആത്മാർഥതോടെയെന്ന് ജനം തെറ്റിദ്ധരിച്ചു. കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെല്ലാം നാടിനെ ചേർത്തുപിടിക്കുമെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും തങ്ങളെ ഒരുതരത്തിലും സ്പർശിച്ചില്ലെന്ന നിലപാടാണ് ഇപ്പോഴും കേന്ദ്രം തുടരുന്നത്. നേരിട്ട് സാമ്പത്തിക സഹായം അനുവദിക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കുമായിരുന്നിട്ടും ആയിരത്തോളം കുടുംബങ്ങളിലെ പലജീവനുകളും അവരുടെ സ്വപ്‌നങ്ങളുമെല്ലാം മലവെള്ളം കൊണ്ടുപോയത് നേരിട്ട് ബോധ്യപ്പെട്ടിട്ടും ഒന്നും നൽകാതിരിക്കുകയാണ്. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ സഹായധനം വാരിക്കോരി നൽകുകയും ചെയ്തു കേന്ദ്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  3 days ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  3 days ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  3 days ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 days ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  3 days ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  3 days ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  3 days ago
No Image

എ.കെ ശശീന്ദ്രനും തോമസ് കെ. തോമസും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; എൻ.സി.പി (എസ്) യോഗം ബഹളത്തിൽ കലാശിച്ചു

Kerala
  •  3 days ago
No Image

ബി.ജെ.പിക്ക് തിരിച്ചടിയായി പാളയത്തിൽപട; ഉണ്ണി മുകുന്ദൻ പരിഗണനയിൽ, സന്നദ്ധത അറിയിച്ച് നഗരസഭാ മുൻ ചെയർപേഴ്സനും

Kerala
  •  3 days ago