HOME
DETAILS

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

  
നിസാം കെ. അബ്ദുല്ല 
October 31, 2024 | 3:44 AM

Wayanad landslide

കൽപ്പറ്റ: നാടൊന്നാകെ ഒലിച്ചുപോയ ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിക്കാൻ ഇനിയും കാത്തിരിക്കണം. ജൂലൈ 30ന് രാജ്യത്തിന്റെ തന്നെ ഹൃദയം തകർത്തായിരുന്നു പുന്നപ്പുഴ കുത്തിയൊലിച്ചൊഴുകിയത്. ഇരുകരയിലെയും ഏറെ പ്രിയപ്പെട്ട മനുഷ്യരെയും അവരുടെ സമ്പത്തുമെല്ലാം പുഴ കൊണ്ടുപോയത് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി കണ്ടറിഞ്ഞതാണ്. അന്ന് നിങ്ങൾക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ അതിജീവിതരുടെ കണ്ണീർചാലിട്ടൊഴുകിയ മുഖങ്ങളിൽ നേരിയ പ്രതീക്ഷ രൂപപ്പെട്ട് വന്നിരുന്നു. എന്നാൽ പ്രതീക്ഷയും നൽകി, ഫോട്ടോയുമെടുത്ത് പ്രധാനമന്ത്രി പോയിട്ട് മൂന്ന് മാസത്തോട് അടുക്കുമ്പോഴും ഇനിയും കാത്തിരിക്കണമെന്ന സൂചനകൾ മാത്രമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടാവുന്നത്. അതിജീവിതരുടെ പ്രതീക്ഷകൾ ആകെ തകിടം മറിക്കുകയാണ് കേന്ദ്ര സർക്കാർ. അടിയന്തര സഹായം പോലും നൽകാതെ അവഗണിക്കുകയാണ്. 237 മനുഷ്യരുടെ മരണം സ്ഥിരീകരിക്കുകയും 47 മനുഷ്യരിപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവുകൾ അവശേഷിക്കാതെയും ഒടുങ്ങിയ ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പോലും പ്രഖ്യാപിക്കാൻ കേന്ദ്രം തയാറാകാത്തത് എന്തുകൊണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നില്ലെന്നാണ് അതിജീവിതർ പറയുന്നത്. കേന്ദ്രസഹായം വൈകിയതോടെ പുനരധിവാസ പ്രവർത്തനങ്ങളെല്ലാം താളം തെറ്റിയിരിക്കുകയാണ്. സംസ്ഥാനം സമർപ്പിച്ച മെമ്മറാണ്ടം പോലും പരിഗണിച്ചില്ല. 


ഇക്കഴിഞ്ഞ ഓഗസ്റ്റ് 10നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉരുൾ കവർന്ന നാട് കാണാനെത്തിയത്. നേരിട്ട് കണ്ട് ബോധ്യപ്പെട്ട് സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം നൽകാനാവും പ്രധാനമന്ത്രിയുടെ വരവെന്നാണ് എല്ലാവരും കണക്കുകൂട്ടിയത്. മണിക്കൂറുകളോളം ദുരന്തഭൂമിയിൽ ചെലവിട്ട പ്രധാനമന്ത്രി പിന്നീട് ദുരന്തം അതിജീവിച്ചവരെ വിവിധയിടങ്ങളിലും സന്ദർശനം നടത്തി കൂടെയുണ്ടെന്ന് പറഞ്ഞത് ആത്മാർഥതോടെയെന്ന് ജനം തെറ്റിദ്ധരിച്ചു. കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെല്ലാം നാടിനെ ചേർത്തുപിടിക്കുമെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും തങ്ങളെ ഒരുതരത്തിലും സ്പർശിച്ചില്ലെന്ന നിലപാടാണ് ഇപ്പോഴും കേന്ദ്രം തുടരുന്നത്. നേരിട്ട് സാമ്പത്തിക സഹായം അനുവദിക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കുമായിരുന്നിട്ടും ആയിരത്തോളം കുടുംബങ്ങളിലെ പലജീവനുകളും അവരുടെ സ്വപ്‌നങ്ങളുമെല്ലാം മലവെള്ളം കൊണ്ടുപോയത് നേരിട്ട് ബോധ്യപ്പെട്ടിട്ടും ഒന്നും നൽകാതിരിക്കുകയാണ്. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ സഹായധനം വാരിക്കോരി നൽകുകയും ചെയ്തു കേന്ദ്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്തുകൊണ്ടാണ് ഇത്രയും കാലം അവനെ പുറത്തിരുത്തിയത്?'; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

Cricket
  •  3 days ago
No Image

സോഹാറിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  3 days ago
No Image

കോയമ്പത്തൂരിൽ 19-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺസുഹൃത്തിന് ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

National
  •  3 days ago
No Image

ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11-വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹെഡ് മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  3 days ago
No Image

സ്വർണ്ണ കച്ചവടത്തിന് ഇനി ക്യാഷ് വേണ്ട; പണമിടപാട് പൂർണ്ണമായി നിരോധിച്ചു; പുതിയ നിയമം പാസാക്കി കുവൈത്ത്

Kuwait
  •  3 days ago
No Image

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

അബൂദബി: വാഹന നമ്പർപ്ലേറ്റ് ലേലം; നമ്പർ ഒന്ന് വിറ്റുപോയത് റെക്കോർഡ് തുകക്ക്

uae
  •  3 days ago
No Image

'അതെങ്ങനെ പബ്ലിക്കിൽ പറയും?'; 'മണ്ഡലത്തിന്‍റെ ബ്ലൂ പ്രിന്‍റ്' ചോദ്യത്തിന് ബിജെപി സ്ഥാനർത്ഥിയുടെ മറുപടിയിൽ ഞെട്ടി നെറ്റിസൺസ്

National
  •  3 days ago
No Image

സംഗീത പരിപാടികള്‍ക്കായി വിദേശത്ത് പോകാം: വേടന് ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ്

Kerala
  •  3 days ago
No Image

ട്രെയിനിൽ നിന്ന് 19 വയസുകാരിയെ തള്ളിയിട്ട സംഭവം; ശ്രീക്കുട്ടി അതീവ ഗുരുതരാവസ്ഥയിൽ; വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ്

crime
  •  3 days ago