HOME
DETAILS

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

  
നിസാം കെ. അബ്ദുല്ല 
October 31, 2024 | 3:44 AM

Wayanad landslide

കൽപ്പറ്റ: നാടൊന്നാകെ ഒലിച്ചുപോയ ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിക്കാൻ ഇനിയും കാത്തിരിക്കണം. ജൂലൈ 30ന് രാജ്യത്തിന്റെ തന്നെ ഹൃദയം തകർത്തായിരുന്നു പുന്നപ്പുഴ കുത്തിയൊലിച്ചൊഴുകിയത്. ഇരുകരയിലെയും ഏറെ പ്രിയപ്പെട്ട മനുഷ്യരെയും അവരുടെ സമ്പത്തുമെല്ലാം പുഴ കൊണ്ടുപോയത് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി കണ്ടറിഞ്ഞതാണ്. അന്ന് നിങ്ങൾക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ അതിജീവിതരുടെ കണ്ണീർചാലിട്ടൊഴുകിയ മുഖങ്ങളിൽ നേരിയ പ്രതീക്ഷ രൂപപ്പെട്ട് വന്നിരുന്നു. എന്നാൽ പ്രതീക്ഷയും നൽകി, ഫോട്ടോയുമെടുത്ത് പ്രധാനമന്ത്രി പോയിട്ട് മൂന്ന് മാസത്തോട് അടുക്കുമ്പോഴും ഇനിയും കാത്തിരിക്കണമെന്ന സൂചനകൾ മാത്രമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടാവുന്നത്. അതിജീവിതരുടെ പ്രതീക്ഷകൾ ആകെ തകിടം മറിക്കുകയാണ് കേന്ദ്ര സർക്കാർ. അടിയന്തര സഹായം പോലും നൽകാതെ അവഗണിക്കുകയാണ്. 237 മനുഷ്യരുടെ മരണം സ്ഥിരീകരിക്കുകയും 47 മനുഷ്യരിപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവുകൾ അവശേഷിക്കാതെയും ഒടുങ്ങിയ ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പോലും പ്രഖ്യാപിക്കാൻ കേന്ദ്രം തയാറാകാത്തത് എന്തുകൊണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നില്ലെന്നാണ് അതിജീവിതർ പറയുന്നത്. കേന്ദ്രസഹായം വൈകിയതോടെ പുനരധിവാസ പ്രവർത്തനങ്ങളെല്ലാം താളം തെറ്റിയിരിക്കുകയാണ്. സംസ്ഥാനം സമർപ്പിച്ച മെമ്മറാണ്ടം പോലും പരിഗണിച്ചില്ല. 


ഇക്കഴിഞ്ഞ ഓഗസ്റ്റ് 10നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉരുൾ കവർന്ന നാട് കാണാനെത്തിയത്. നേരിട്ട് കണ്ട് ബോധ്യപ്പെട്ട് സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം നൽകാനാവും പ്രധാനമന്ത്രിയുടെ വരവെന്നാണ് എല്ലാവരും കണക്കുകൂട്ടിയത്. മണിക്കൂറുകളോളം ദുരന്തഭൂമിയിൽ ചെലവിട്ട പ്രധാനമന്ത്രി പിന്നീട് ദുരന്തം അതിജീവിച്ചവരെ വിവിധയിടങ്ങളിലും സന്ദർശനം നടത്തി കൂടെയുണ്ടെന്ന് പറഞ്ഞത് ആത്മാർഥതോടെയെന്ന് ജനം തെറ്റിദ്ധരിച്ചു. കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെല്ലാം നാടിനെ ചേർത്തുപിടിക്കുമെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും തങ്ങളെ ഒരുതരത്തിലും സ്പർശിച്ചില്ലെന്ന നിലപാടാണ് ഇപ്പോഴും കേന്ദ്രം തുടരുന്നത്. നേരിട്ട് സാമ്പത്തിക സഹായം അനുവദിക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കുമായിരുന്നിട്ടും ആയിരത്തോളം കുടുംബങ്ങളിലെ പലജീവനുകളും അവരുടെ സ്വപ്‌നങ്ങളുമെല്ലാം മലവെള്ളം കൊണ്ടുപോയത് നേരിട്ട് ബോധ്യപ്പെട്ടിട്ടും ഒന്നും നൽകാതിരിക്കുകയാണ്. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ സഹായധനം വാരിക്കോരി നൽകുകയും ചെയ്തു കേന്ദ്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  15 days ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  15 days ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  15 days ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  15 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  15 days ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  15 days ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  15 days ago
No Image

പോറ്റിയെ കേറ്റിയെ' വിവാദം: പാരഡി ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി സി.പി.എം

Kerala
  •  15 days ago
No Image

അസ്ഥിര കാലാവസ്ഥ: അടിയന്തര സാഹചര്യം നേരിടാൻ ദുബൈ പൊലിസ് സജ്ജം; 22 കേന്ദ്രങ്ങളിൽ രക്ഷാസേനയെ വിന്യസിച്ചു

uae
  •  15 days ago
No Image

പൊലിസ് സ്റ്റേഷനിൽ ഗർഭിണിയെ ക്രൂരമായി മർദ്ദിച്ച എസ്എച്ച്ഒക്കെതിരെ നടപടി; ഡിജിപിക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി

Kerala
  •  15 days ago