HOME
DETAILS

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍

  
Web Desk
November 01, 2024 | 2:11 PM

The state government to re-investigate the Kodakara pipeline case

തിരുവനന്തപുരം:കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ കനത്ത പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണക്കേസാണ് പുനരന്വേഷണം നടത്താനായാണ്  സംസ്ഥാന സര്‍ക്കാര്‍ നീക്കം. കേസിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നൽകി. കേസിൽ പുനരന്വേഷണം വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ദ്ദേശത്തിന് തൊട്ട് പിന്നാലെയാണ് ഈ നടപടി. കൊടകര കുഴൽപ്പണ കേസിസെ പുതിയ  വെളിപ്പെടുത്തൽ തന്നെ എകെജി സെന്‍റര്‍ കേന്ദ്രീകരിച്ചുണ്ടാക്കിയ തിരക്കഥയാണെന്നാണ് ബിജെപിയുടെ വിശദീകരണം .

ആരൊക്കെ തമ്മിലാണ് ഡീലെന്ന് ചര്‍ച്ച ചെയ്യുന്ന ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കെതിരെ വീണുകിട്ടിയ ആയുധം പരമാവധി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരും സിപിഎമ്മും. ഒരു തവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസ് വീണ്ടും അന്വേഷിക്കാനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ദ്ദേശം വന്നതിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അടിയന്തരമായ തുടര്‍ നടപടി ഉണ്ടാവും. തുടരന്വേഷണം വേണോ പുനരന്വേഷണം വേണോ എന്ന കാര്യത്തിൽ നിയമപരമായ സാധ്യതകൾ കൂടി കണക്കിലെടുക്കും.  

കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയർന്ന ആരോപണം. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു. തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തിൽ തൃശൂർ പൊലിസ് അസിസ്റ്റൻ്റ് കമ്മീഷണർ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. സംഭവത്തിൽ 1,58,48,801 രൂപയാണ് വീണ്ടെടുത്തത്. 56,64,710 രൂപ മറ്റുള്ളവർക്ക് കൈമാറിയതായും കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേജർ മിസ്റ്റേക്ക്! ഇന്നസെന്റ് മരിച്ചപ്പോൾ വന്നത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെയെന്ന ആരോപണം തള്ളി പിണറായിയുടെ ഓഫിസ്

Kerala
  •  3 days ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും, നാളെ മുതല്‍ മഴയുടെ ശക്തി കുറയും

Kerala
  •  3 days ago
No Image

മുന്നറിയിപ്പുകള്‍ തള്ളി വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ ആക്രമണം, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 മരണം 

International
  •  3 days ago
No Image

ദംബുള്ളയില്‍ ഗെയ്ക്‌വാഡ് ഷോ; ശ്രീലങ്ക എക്കെതിരെ ഇന്ത്യക്ക് മികച്ച ടോട്ടല്‍

Cricket
  •  3 days ago
No Image

റഫറിക്കും വിസ കൊടുക്കാതെ യു.എസ്; സൊമാലിയന്‍ റഫറി പട്ടികയില്‍ നിന്നും ഒമറിനെ പുറത്താക്കി ഫിഫ

Football
  •  3 days ago
No Image

ടോള്‍ അടക്കാന്‍ ഫാസ്ടാഗില്‍ പണമില്ല; എന്‍ എച്ച് 66 ല്‍ വണ്‍വേ തെറ്റിച്ച് തിരിച്ചോടിച്ച് കെ.എസ്.ആര്‍.ടി.സി

Kerala
  •  3 days ago
No Image

'ദീദി മാറിപ്പോയി, അവര്‍ ഞങ്ങളെ കേട്ടില്ല' മമതക്കെതിരെ തൃണമൂല്‍ വിമത എം.പി ശദാബ്ദി റോയ്

National
  •  3 days ago
No Image

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  3 days ago
No Image

'ഇറാനെതിരെ ഇനി ആക്രമണം വേണ്ട, ഇസ്‌റാഈല്‍ ഒറ്റപ്പെടും...' നെതന്യാഹുവിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  3 days ago
No Image

കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി.കെ ശിവകുമാര്‍; നിയമനം കാബിനറ്റ് റാങ്കോടെ

National
  •  3 days ago