HOME
DETAILS

വയനാട്ടിൽ സ്വപ്നക്കോട്ടകൾ കെട്ടി മുന്നണികൾ

  
നിസാം കെ. അബ്ദുല്ല 
November 02, 2024 | 2:48 AM

Building fronts in Wayanad

കൽപ്പറ്റ: യു.ഡി.എഫിന് അഞ്ച് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം വേണം, എൽ.ഡി.എഫിന് മണ്ഡലം പിടിക്കണം, എൻ.ഡി.എക്ക് വളർച്ചയുണ്ടെന്ന് തെളിയിക്കണം-ഇങ്ങനെ നീളുന്നു മുന്നണികളുടെ സ്വപ്നങ്ങൾ. ഈ മാസം 13ന് വോട്ടെടുപ്പ് നടക്കാനിരിക്കേ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു. 

സമ്മതിദായകർക്കിടയിൽ ഇരിപ്പുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ. പ്രചാരണത്തിൽ മറ്റു മുന്നണികളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് യു.ഡി.എഫ്. എ.ഐ.സി.സി മാസങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ചതാണ് പ്രിയങ്കയുടെ സ്ഥാനാർഥിത്വം. ഇതിന് തൊട്ടുപിന്നാലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്തതിനുശേഷം കൺവൻഷനുകൾ പൂർത്തിയാക്കിയ അവർ ബൂത്തുതല ഗൃഹസന്ദർശനവും ആദ്യഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങി പഴുതടച്ച പ്രചാരണമാണ് അവർ നടത്തുന്നത്. പ്രിയങ്കയ്ക്കു ചരിത്ര ഭൂരിപക്ഷം എന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ. പ്രമുഖർ തന്നെ പ്രിയങ്കക്ക് വേണ്ടി കളത്തിലുള്ളത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നുണ്ട്. നാളെ മുതൽ മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധി സജീവമാകും. 

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലം, നിയോജകമണ്ഡലം കൺവൻഷനുകൾ നടത്തിയ എൽ.ഡി.എഫ് ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കിയിട്ടുണ്ട്. മണ്ഡലം, നിയോജകമണ്ഡലം കൺവൻഷനുകളിലെ പ്രവർത്തക പങ്കാളിത്തവും കവലകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു നടത്തിയ ആദ്യഘട്ട പ്രചാരണവും സ്ഥാനാർഥിക്കും മുന്നണിക്കും പ്രതീക്ഷ നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ എൽ.ഡി.എഫ് ഉന്നത നേതാക്കാൾ പ്രചാരണം കൊഴുപ്പിക്കാനെത്തും.

നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ കൽപ്പറ്റ, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു യോഗങ്ങളിൽ സംസാരിക്കും. ഇതെല്ലാം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ് രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 

ബൂത്തുതലത്തിൽ വീടുകയറി പ്രചാരണവും തുടരുന്നുണ്ട്. മണ്ഡലത്തിൽ എൻ.ഡി.എയുടെ കരുത്തും വളർച്ചയും പ്രകടമാക്കുന്നതാകണം തെരഞ്ഞെടുപ്പ് ഫലമെന്ന വാശിയിലാണ് പ്രവർത്തകർ. അതേസമയം, ഉരുൾദുരന്തം നടന്ന് മൂന്നുമാസമായിട്ടും കേന്ദ്രം പാക്കേജ് പ്രഖ്യാപിക്കാത്തത് വോട്ടുചോർച്ചയ്ക്ക് കാരണമാകുമെന്ന ആശങ്ക അവർക്കുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലാന്‍ഡിലെ ബാറില്‍ വന്‍ സ്ഫോടനം, തീപിടിത്തം; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  4 days ago
No Image

ശബരിമലയില്‍ വന്‍കൊള്ള; പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം കവര്‍ന്നുവെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

ഖുര്‍ആനില്‍ കൈവച്ച് സത്യപ്രതിജ്ഞ; മംദാനി ന്യൂയോര്‍ക്ക് മേയറായി അധികാരമേറ്റു

International
  •  4 days ago
No Image

The Strain on Indian Federalism: The Case of Kerala’s Economic Struggle

National
  •  4 days ago
No Image

ശശിയുടെ പണിയാണ്; എസ്.ഐ.ടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല, വിളിച്ചാല്‍ മാധ്യമങ്ങളെ അറിയിച്ചേ പോകൂവെന്ന് അടൂര്‍ പ്രകാശ്

Kerala
  •  4 days ago
No Image

'ഇസ്‌റാഈലിനെ വിറപ്പിച്ച ശബ്ദത്തിനുടമ, കുഞ്ഞുമക്കള്‍ക്ക് വാത്സല്യനിധിയായ പിതാവ്; കുടുംബത്തോടൊപ്പം രക്തസാക്ഷിത്വം' മക്കളൊടൊത്തുള്ള അബു ഉബൈദയുടെ ദൃശ്യങ്ങള്‍ 

International
  •  4 days ago
No Image

ബുംറയുടെ സിംഹാസനത്തിന് ഭീഷണിയായി ഓസീസ് കുതിപ്പ്; ഐസിസി റാങ്കിംഗിൽ വൻ മാറ്റങ്ങൾ

Cricket
  •  4 days ago
No Image

മഞ്ഞപ്പടയുടെ മാന്ത്രികൻ മടങ്ങുന്നു; പുതുവർഷത്തിൽ ആരാധകരുടെ നെഞ്ചുതകർത്ത് അഡ്രിയാൻ ലൂണയുടെ വിടവാങ്ങൽ

Football
  •  4 days ago
No Image

നിലമ്പൂര്‍ സ്വദേശിനിയായ പ്രവാസി വനിത റിയാദില്‍ അന്തരിച്ചു

Saudi-arabia
  •  4 days ago
No Image

പൊലിസ് വാഹനത്തില്‍ കാറിടിപ്പിച്ച് കടന്നുകളഞ്ഞു, വീട് വളഞ്ഞ് പൊലിസ്; എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍

Kerala
  •  4 days ago