HOME
DETAILS

വയനാട്ടിൽ സ്വപ്നക്കോട്ടകൾ കെട്ടി മുന്നണികൾ

  
നിസാം കെ. അബ്ദുല്ല 
November 02, 2024 | 2:48 AM

Building fronts in Wayanad

കൽപ്പറ്റ: യു.ഡി.എഫിന് അഞ്ച് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം വേണം, എൽ.ഡി.എഫിന് മണ്ഡലം പിടിക്കണം, എൻ.ഡി.എക്ക് വളർച്ചയുണ്ടെന്ന് തെളിയിക്കണം-ഇങ്ങനെ നീളുന്നു മുന്നണികളുടെ സ്വപ്നങ്ങൾ. ഈ മാസം 13ന് വോട്ടെടുപ്പ് നടക്കാനിരിക്കേ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു. 

സമ്മതിദായകർക്കിടയിൽ ഇരിപ്പുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ. പ്രചാരണത്തിൽ മറ്റു മുന്നണികളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് യു.ഡി.എഫ്. എ.ഐ.സി.സി മാസങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ചതാണ് പ്രിയങ്കയുടെ സ്ഥാനാർഥിത്വം. ഇതിന് തൊട്ടുപിന്നാലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്തതിനുശേഷം കൺവൻഷനുകൾ പൂർത്തിയാക്കിയ അവർ ബൂത്തുതല ഗൃഹസന്ദർശനവും ആദ്യഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങി പഴുതടച്ച പ്രചാരണമാണ് അവർ നടത്തുന്നത്. പ്രിയങ്കയ്ക്കു ചരിത്ര ഭൂരിപക്ഷം എന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ. പ്രമുഖർ തന്നെ പ്രിയങ്കക്ക് വേണ്ടി കളത്തിലുള്ളത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നുണ്ട്. നാളെ മുതൽ മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധി സജീവമാകും. 

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലം, നിയോജകമണ്ഡലം കൺവൻഷനുകൾ നടത്തിയ എൽ.ഡി.എഫ് ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കിയിട്ടുണ്ട്. മണ്ഡലം, നിയോജകമണ്ഡലം കൺവൻഷനുകളിലെ പ്രവർത്തക പങ്കാളിത്തവും കവലകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു നടത്തിയ ആദ്യഘട്ട പ്രചാരണവും സ്ഥാനാർഥിക്കും മുന്നണിക്കും പ്രതീക്ഷ നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ എൽ.ഡി.എഫ് ഉന്നത നേതാക്കാൾ പ്രചാരണം കൊഴുപ്പിക്കാനെത്തും.

നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ കൽപ്പറ്റ, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു യോഗങ്ങളിൽ സംസാരിക്കും. ഇതെല്ലാം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ് രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 

ബൂത്തുതലത്തിൽ വീടുകയറി പ്രചാരണവും തുടരുന്നുണ്ട്. മണ്ഡലത്തിൽ എൻ.ഡി.എയുടെ കരുത്തും വളർച്ചയും പ്രകടമാക്കുന്നതാകണം തെരഞ്ഞെടുപ്പ് ഫലമെന്ന വാശിയിലാണ് പ്രവർത്തകർ. അതേസമയം, ഉരുൾദുരന്തം നടന്ന് മൂന്നുമാസമായിട്ടും കേന്ദ്രം പാക്കേജ് പ്രഖ്യാപിക്കാത്തത് വോട്ടുചോർച്ചയ്ക്ക് കാരണമാകുമെന്ന ആശങ്ക അവർക്കുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓമശ്ശേരിയിൽ കലാശക്കൊട്ടിനിടെ സംഘർഷം: യുഡിഎഫ് പ്രവർത്തകർക്ക് നേരെ കത്തിയുമായി ആക്രോശിച്ച് സിപിഎം പ്രവർത്തകൻ; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ; ഏഴ് ജില്ലകളിൽ വിധിയെഴുതും

Kerala
  •  a day ago
No Image

ഡ്രൈവിംഗ് ലൈസൻസ് വെറും 5 മിനിറ്റിൽ; സ്മാർട്ട് ടെസ്റ്റിംഗ് വില്ലേജുമായി റാസൽഖൈമ

uae
  •  a day ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്: വർക്ക് പെർമിറ്റ്, വിസ പിഴ ഇളവുകൾക്ക് ഇനി കുറഞ്ഞ സമയം; മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  a day ago
No Image

വർക്കലയിൽ റിസോർട്ടിൽ തീപിടുത്തം; വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

രണ്ടാം ടി-20യിലും സഞ്ജുവിന് പകരം അവനെ ഇറക്കണം: ഇർഫാൻ പത്താൻ

Cricket
  •  a day ago
No Image

പുതിയ ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണറെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ  മോദിയും അമിത്ഷായുമുള്‍പെടുന്ന പാനലിനെ വിയോജിപ്പ് അറിയിച്ച് രാഹുല്‍

National
  •  a day ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും- വ്യോമയാന മന്ത്രി

National
  •  a day ago
No Image

In Depth Story : ഈ ലോക മനുഷ്യാവകാശ ദിനത്തിൽ കാശ്മീരികളെ ഓർക്കാം; ആർട്ടിക്കിൾ 370 നീക്കിയ ശേഷം 'ഭൂമിയിലെ സ്വർഗ്ഗത്തി'ൽ മാറ്റം ഉണ്ടായോ

National
  •  a day ago
No Image

'അവള്‍ക്കൊപ്പം' ഹാഷ്ടാഗ് ഐ.എഫ്.എഫ്.കെയില്‍ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്ത് 

Kerala
  •  a day ago