HOME
DETAILS

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

  
Web Desk
November 05, 2024 | 5:29 AM

Turkey expels three mayors over alleged ties to pro-Kurdish party
 
കുര്‍ദിഷ് അനുകൂല പീപ്പിള്‍സ് ഇക്വാലിറ്റി ആന്‍ഡ് ഡെമോക്രസി പാര്‍ട്ടിയുമായി ബന്ധമുള്ള മൂന്ന് മേയര്‍മാരെ സ്ഥാനത്ത് നിന്ന് പുറത്താക്കി തുര്‍ക്കി സര്‍ക്കാര്‍. തീവ്രവാദ ബന്ധം ആരോപിച്ചാണ് നടപടി.
 
മാര്‍ഡിന്‍, ബാറ്റ്മാന്‍, ഹാല്‍ഫെറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള മേയര്‍മാരെ മാറ്റി പകരം സംസ്ഥാനം നിയോഗിച്ച ട്രസ്റ്റിമാരെ നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
പിരിച്ചുവിട്ട ഉദ്യോഗസ്ഥരെ തടവില്‍ വെച്ചതായി തിങ്കളാഴ്ച രാവിലെ വരെ സൂചനയില്ല. അതേസമയം, മൂവര്‍ക്കും എതിരെയുള്ള നിയമനടപടികള്‍ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
പാര്‍ലമെന്റില്‍ 57 സീറ്റുകള്‍ കൈവശമുള്ള ഡെമിലെ അംഗങ്ങളാണ് പുറത്താക്കപ്പെട്ട മൂവരും. മാര്‍ച്ചില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇസ്താംബുള്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു.
 
ഇപ്പോള്‍ പുറത്താക്കപ്പെട്ട മാര്‍ഡിന്‍ മേയര്‍ അഹ്മദ് തുര്‍ക്ക്, ബാറ്റ്മാന്‍ മേയര്‍ ഗുലിസ്ഥാന്‍ സോനുക്, ഹാല്‍ഫെറ്റിയ മേയര്‍ മെഹ്‌മെത് കരയിലന്‍ എന്നിവരും ഈ സര്‍ക്കാര്‍ വിരുദ്ധ വികാരത്തില്‍ 

ജയിച്ചുകയറിയവരാണ്. തന്റെ രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് മാര്‍ഡിന്‍ മേയര്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട സംഭവത്തില്‍ അഹ്മദ് ടര്‍ക്ക് വ്യക്തമാക്കി.എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തില്‍ ജനാധിപത്യത്തിനും സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് താന്‍ പിന്മാറില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുര്‍ദിഷ് അനുകൂല മേയര്‍മാര്‍ക്കെതിരായ നടപടി ഇതാദ്യാമായല്ല സംഭവിക്കുന്നത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സമാനമായ ആരോപണങ്ങളിലകപ്പെട്ട പലരും മുമ്പ് പുറത്താക്കപ്പെട്ടിട്ടുണ്ട്.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തു വർഷം, നാനൂറോളം അപകടങ്ങൾ, ആയിരത്തിലേറെ ജീവനുകൾ; കേരളത്തെ നടുക്കി വെടിക്കെട്ട് അപകടങ്ങൾ തുടർക്കഥയാകുന്നു

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങൾ തൃശൂരിൽ; പിന്നാലെ പാലക്കാടും എറണാകുളവും

Kerala
  •  5 days ago
No Image

സ്‌ഫോടന ശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു; നോക്കുമ്പോള്‍ ജനാലച്ചില്ലുകള്‍ തകര്‍ന്ന നിലയില്‍, ആറു വയസ്സുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചു കയറി, സംഭവം മീറ്ററുകള്‍ക്കപ്പുറത്തെ വീട്ടില്‍

Kerala
  •  5 days ago
No Image

തിരിച്ചടിയായി ഇറാൻ യുദ്ധവും പോപ്പുമായുള്ള തർക്കവും; ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ ട്രംപ്

International
  •  5 days ago
No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  5 days ago
No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  5 days ago
No Image

എൻ.ഇ.പി നടപ്പാക്കിയില്ലെങ്കിലും കേരളത്തിന് 99.27 കോടി അനുവദിച്ചു; സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

Kerala
  •  5 days ago
No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തനം; വടകരയിലും നാദാപുരത്തും ഒൻപത് നേതാക്കളെ ബി.ജെ.പി പുറത്താക്കി

Kerala
  •  5 days ago
No Image

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

Kerala
  •  5 days ago