HOME
DETAILS

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

  
Web Desk
November 05, 2024 | 5:29 AM

Turkey expels three mayors over alleged ties to pro-Kurdish party
 
കുര്‍ദിഷ് അനുകൂല പീപ്പിള്‍സ് ഇക്വാലിറ്റി ആന്‍ഡ് ഡെമോക്രസി പാര്‍ട്ടിയുമായി ബന്ധമുള്ള മൂന്ന് മേയര്‍മാരെ സ്ഥാനത്ത് നിന്ന് പുറത്താക്കി തുര്‍ക്കി സര്‍ക്കാര്‍. തീവ്രവാദ ബന്ധം ആരോപിച്ചാണ് നടപടി.
 
മാര്‍ഡിന്‍, ബാറ്റ്മാന്‍, ഹാല്‍ഫെറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള മേയര്‍മാരെ മാറ്റി പകരം സംസ്ഥാനം നിയോഗിച്ച ട്രസ്റ്റിമാരെ നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
പിരിച്ചുവിട്ട ഉദ്യോഗസ്ഥരെ തടവില്‍ വെച്ചതായി തിങ്കളാഴ്ച രാവിലെ വരെ സൂചനയില്ല. അതേസമയം, മൂവര്‍ക്കും എതിരെയുള്ള നിയമനടപടികള്‍ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
പാര്‍ലമെന്റില്‍ 57 സീറ്റുകള്‍ കൈവശമുള്ള ഡെമിലെ അംഗങ്ങളാണ് പുറത്താക്കപ്പെട്ട മൂവരും. മാര്‍ച്ചില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇസ്താംബുള്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു.
 
ഇപ്പോള്‍ പുറത്താക്കപ്പെട്ട മാര്‍ഡിന്‍ മേയര്‍ അഹ്മദ് തുര്‍ക്ക്, ബാറ്റ്മാന്‍ മേയര്‍ ഗുലിസ്ഥാന്‍ സോനുക്, ഹാല്‍ഫെറ്റിയ മേയര്‍ മെഹ്‌മെത് കരയിലന്‍ എന്നിവരും ഈ സര്‍ക്കാര്‍ വിരുദ്ധ വികാരത്തില്‍ 

ജയിച്ചുകയറിയവരാണ്. തന്റെ രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് മാര്‍ഡിന്‍ മേയര്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട സംഭവത്തില്‍ അഹ്മദ് ടര്‍ക്ക് വ്യക്തമാക്കി.എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തില്‍ ജനാധിപത്യത്തിനും സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് താന്‍ പിന്മാറില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുര്‍ദിഷ് അനുകൂല മേയര്‍മാര്‍ക്കെതിരായ നടപടി ഇതാദ്യാമായല്ല സംഭവിക്കുന്നത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സമാനമായ ആരോപണങ്ങളിലകപ്പെട്ട പലരും മുമ്പ് പുറത്താക്കപ്പെട്ടിട്ടുണ്ട്.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മത ഗ്രന്ഥങ്ങള്‍ കൈവശംവയ്ക്കുന്നതും ഏതെങ്കിലും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതും ഭീകരവാദത്തിന് തെളിവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

National
  •  4 days ago
No Image

അടിയന്തര മുന്നറിയിപ്പുകള്‍ ഇനി മൊബൈലില്‍; സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം നിലവില്‍ വന്നു

National
  •  4 days ago
No Image

'ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുക്കുമ്പോള്‍ യു.എസ് നാവിക സേന കടല്‍ക്കൊള്ളക്കാരെ പോലെ' ഇറാന്‍ എണ്ണക്കപ്പലുകള്‍ പിടിച്ചെടുത്തതിനെ ന്യായീകരിച്ച് ട്രംപ് 

International
  •  4 days ago
No Image

തലയെ വെട്ടി ഗെയ്ക്വാദ്; ചെന്നൈയുടെ ചരിത്രപുസ്തകത്തില്‍ ഇനി രണ്ടാമന്‍

Cricket
  •  4 days ago
No Image

  25 വര്‍ഷത്തെ ഒളിവുജീവിതം; ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയെ കുടുക്കിയത് പൊലിസിന്റെ 'എഐ' തന്ത്രം

Kerala
  •  4 days ago
No Image

വാണിജ്യ സിലിണ്ടറിന് പിന്നാലെ ഗാര്‍ഹിക വിലയും ഉയരുന്നു; ഇരട്ട പ്രഹരമായി പെട്രോള്‍, ഡീസല്‍ വില കൂട്ടാനും നീക്കം

latest
  •  4 days ago
No Image

എന്‍.എം.എം.എസ് പരീക്ഷാഫലം: മാര്‍ക്കറിയാനാവാതെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍; പരാതിയുമായി രക്ഷിതാക്കള്‍

Kerala
  •  4 days ago
No Image

ബിജു പ്രഭാകറിനെതിരെ ആഞ്ഞടിച്ച് ഐഎന്‍ടിയുസി; 'കോണ്‍ഗ്രസ് വരാന്തയില്‍ പോലും കയറ്റരുത്'

Kerala
  •  4 days ago
No Image

യു.എ.ഇയില്‍ ചൂട് ഉയര്‍ന്ന് തന്നെ; ഇന്ന് താപനില 40 ഡിഗ്രി വരെയെത്തും

uae
  •  4 days ago
No Image

സ്വകാര്യ ഭൂമിയിലെ സംഘടിത പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് അലഹബാദ് ഹൈക്കോടതി

latest
  •  4 days ago