HOME
DETAILS

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

  
Web Desk
November 05, 2024 | 5:29 AM

Turkey expels three mayors over alleged ties to pro-Kurdish party
 
കുര്‍ദിഷ് അനുകൂല പീപ്പിള്‍സ് ഇക്വാലിറ്റി ആന്‍ഡ് ഡെമോക്രസി പാര്‍ട്ടിയുമായി ബന്ധമുള്ള മൂന്ന് മേയര്‍മാരെ സ്ഥാനത്ത് നിന്ന് പുറത്താക്കി തുര്‍ക്കി സര്‍ക്കാര്‍. തീവ്രവാദ ബന്ധം ആരോപിച്ചാണ് നടപടി.
 
മാര്‍ഡിന്‍, ബാറ്റ്മാന്‍, ഹാല്‍ഫെറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള മേയര്‍മാരെ മാറ്റി പകരം സംസ്ഥാനം നിയോഗിച്ച ട്രസ്റ്റിമാരെ നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
പിരിച്ചുവിട്ട ഉദ്യോഗസ്ഥരെ തടവില്‍ വെച്ചതായി തിങ്കളാഴ്ച രാവിലെ വരെ സൂചനയില്ല. അതേസമയം, മൂവര്‍ക്കും എതിരെയുള്ള നിയമനടപടികള്‍ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
പാര്‍ലമെന്റില്‍ 57 സീറ്റുകള്‍ കൈവശമുള്ള ഡെമിലെ അംഗങ്ങളാണ് പുറത്താക്കപ്പെട്ട മൂവരും. മാര്‍ച്ചില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇസ്താംബുള്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു.
 
ഇപ്പോള്‍ പുറത്താക്കപ്പെട്ട മാര്‍ഡിന്‍ മേയര്‍ അഹ്മദ് തുര്‍ക്ക്, ബാറ്റ്മാന്‍ മേയര്‍ ഗുലിസ്ഥാന്‍ സോനുക്, ഹാല്‍ഫെറ്റിയ മേയര്‍ മെഹ്‌മെത് കരയിലന്‍ എന്നിവരും ഈ സര്‍ക്കാര്‍ വിരുദ്ധ വികാരത്തില്‍ 

ജയിച്ചുകയറിയവരാണ്. തന്റെ രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് മാര്‍ഡിന്‍ മേയര്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട സംഭവത്തില്‍ അഹ്മദ് ടര്‍ക്ക് വ്യക്തമാക്കി.എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തില്‍ ജനാധിപത്യത്തിനും സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് താന്‍ പിന്മാറില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുര്‍ദിഷ് അനുകൂല മേയര്‍മാര്‍ക്കെതിരായ നടപടി ഇതാദ്യാമായല്ല സംഭവിക്കുന്നത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സമാനമായ ആരോപണങ്ങളിലകപ്പെട്ട പലരും മുമ്പ് പുറത്താക്കപ്പെട്ടിട്ടുണ്ട്.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിലിലുള്ളത് പാവങ്ങള്‍, എന്തിനാണ് വേതനം വര്‍ധിപ്പിച്ചതിനെ എതിര്‍ക്കുന്നത്: ഇ.പി ജയരാജന്‍

Kerala
  •  6 hours ago
No Image

ടെസ്റ്റിൽ അവൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ പ്രധാന താരമാവുമായിരുന്നു: ഹർഭജൻ

Cricket
  •  6 hours ago
No Image

ബലാത്സംഗ പരാതി: രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍, മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും

Kerala
  •  6 hours ago
No Image

മോഡിഫൈ ചെയ്ത വാഹനത്തില്‍ ചീറിപ്പാഞ്ഞ് വിദ്യാര്‍ഥികള്‍, എം.വി.ഡി ഉദ്യോഗസ്ഥനെ ഇടിച്ചിടാനും ശ്രമം

Kerala
  •  7 hours ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വോട്ടർമാരുടെ കയ്യിൽ നിന്ന് മഷി അപ്രത്യക്ഷമാകുന്നു, വ്യാപക പരാതി, വിമർശനവുമായി ഉദ്ധവ് താക്കറെ

National
  •  7 hours ago
No Image

ചരിത്രത്തിലാദ്യം;  ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി  ക്രൂ-11 സംഘം ഭൂമിയിലിറങ്ങി

International
  •  7 hours ago
No Image

'ഇത്തവണ ഉന്നംതെറ്റില്ല...' ട്രംപിന് നേരെ ഇറാന്റെ വധഭീഷണിയെന്ന് റിപ്പോര്‍ട്ട്

International
  •  7 hours ago
No Image

In Depth Story: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിക്കുന്നു; 98 ശതമാനവും മുസ്‌ലിംകളെ ലക്ഷ്യമിട്ട്, കൂടുതലും ബി.ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍-ഐ.എച്ച്.എല്‍ റിപ്പോര്‍ട്ട്

National
  •  8 hours ago
No Image

ശബരിമലയിലെ നെയ്യ് വില്‍പ്പന ക്രമക്കേട്; കേസെടുത്ത് വിജിലന്‍സ്, 33 പേര്‍ പ്രതികള്‍

Kerala
  •  8 hours ago
No Image

ദൈവങ്ങളുടെ പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ; കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

Kerala
  •  9 hours ago