HOME
DETAILS

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

  
Web Desk
November 05, 2024 | 5:29 AM

Turkey expels three mayors over alleged ties to pro-Kurdish party
 
കുര്‍ദിഷ് അനുകൂല പീപ്പിള്‍സ് ഇക്വാലിറ്റി ആന്‍ഡ് ഡെമോക്രസി പാര്‍ട്ടിയുമായി ബന്ധമുള്ള മൂന്ന് മേയര്‍മാരെ സ്ഥാനത്ത് നിന്ന് പുറത്താക്കി തുര്‍ക്കി സര്‍ക്കാര്‍. തീവ്രവാദ ബന്ധം ആരോപിച്ചാണ് നടപടി.
 
മാര്‍ഡിന്‍, ബാറ്റ്മാന്‍, ഹാല്‍ഫെറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള മേയര്‍മാരെ മാറ്റി പകരം സംസ്ഥാനം നിയോഗിച്ച ട്രസ്റ്റിമാരെ നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
പിരിച്ചുവിട്ട ഉദ്യോഗസ്ഥരെ തടവില്‍ വെച്ചതായി തിങ്കളാഴ്ച രാവിലെ വരെ സൂചനയില്ല. അതേസമയം, മൂവര്‍ക്കും എതിരെയുള്ള നിയമനടപടികള്‍ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
പാര്‍ലമെന്റില്‍ 57 സീറ്റുകള്‍ കൈവശമുള്ള ഡെമിലെ അംഗങ്ങളാണ് പുറത്താക്കപ്പെട്ട മൂവരും. മാര്‍ച്ചില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇസ്താംബുള്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു.
 
ഇപ്പോള്‍ പുറത്താക്കപ്പെട്ട മാര്‍ഡിന്‍ മേയര്‍ അഹ്മദ് തുര്‍ക്ക്, ബാറ്റ്മാന്‍ മേയര്‍ ഗുലിസ്ഥാന്‍ സോനുക്, ഹാല്‍ഫെറ്റിയ മേയര്‍ മെഹ്‌മെത് കരയിലന്‍ എന്നിവരും ഈ സര്‍ക്കാര്‍ വിരുദ്ധ വികാരത്തില്‍ 

ജയിച്ചുകയറിയവരാണ്. തന്റെ രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് മാര്‍ഡിന്‍ മേയര്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട സംഭവത്തില്‍ അഹ്മദ് ടര്‍ക്ക് വ്യക്തമാക്കി.എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തില്‍ ജനാധിപത്യത്തിനും സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് താന്‍ പിന്മാറില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുര്‍ദിഷ് അനുകൂല മേയര്‍മാര്‍ക്കെതിരായ നടപടി ഇതാദ്യാമായല്ല സംഭവിക്കുന്നത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സമാനമായ ആരോപണങ്ങളിലകപ്പെട്ട പലരും മുമ്പ് പുറത്താക്കപ്പെട്ടിട്ടുണ്ട്.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  3 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; തിരുവനന്തപുരം വിമാനത്താവളത്തില്‍ റദ്ദാക്കിയത് 27 വിമാനങ്ങള്‍

Kerala
  •  3 days ago
No Image

പി.എസ്.ജിയോടും,മക്ലാരനോടും മാറ്റുരയ്ക്കാൻ ഇന്ത്യയുടെ പെൺപട; ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് പ്രഖ്യാപനം ഏപ്രിൽ 20-ന്

Cricket
  •  3 days ago
No Image

'ആശങ്ക വേണ്ട, യുഎഇയിലെ ജനജീവിതം സാധാരണ നിലയിൽ'; വിദ്യഭ്യാസവും വ്യാപാരവും തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ

uae
  •  3 days ago
No Image

വിഷമെന്നറിയാതെ അച്ഛൻ നൽകിയ ജ്യൂസ് കുടിച്ചു, മക്കളെ അപായപ്പെടുത്തി ജീവനൊടുക്കി പിതാവ്, നാടിനെയാകെ കണ്ണീരിലാഴ്ത്തി ശിവനന്ദന

crime
  •  3 days ago
No Image

ചന്ദ്രഗ്രഹണം; ടി-20 സെമിഫൈനല്‍ മത്സരങ്ങള്‍ക്കുള്ള പരിശീലന സമയം നീട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം 

latest
  •  3 days ago
No Image

ഒമാനിലെ തുറമുഖങ്ങൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം: സലാലയിലും ദുഖമിലും സ്ഫോടനം; ഗൾഫിൽ എണ്ണക്കപ്പൽ നീക്കം പ്രതിസന്ധിയിൽ

oman
  •  3 days ago
No Image

സംഘർഷ സാഹചര്യം കണക്കിലെടുത്ത് എൻട്രി വിസകളുടെ കാലാവധി നീട്ടി ഖത്തർ; ഫീസില്ല, അപേക്ഷയും നൽകേണ്ട

qatar
  •  3 days ago