HOME
DETAILS

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

  
Web Desk
November 18, 2024 | 1:46 PM

Yakoob Mansuri lost his twin girls while saving other infants who died in Jhansi hospital fire

ശരിക്കും എവിടെയോ കേട്ടു മറന്ന കഥകളിലെ സൂപ്പര്‍ ഹീറോയെ പോലെയാണ് അയാള്‍ ആ തീജ്വാലകളിലേക്ക് പറന്നിറങ്ങിയത്. യാക്കൂബ് മന്‍സൂരി എന്ന 20കാരന്‍. 2024 നവംബര്‍ 15 വെള്ളിയാഴ്ച രാത്രി .യു.പിയിലെ ഝാന്‍സി മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജിലെ എന്‍ഐസിയുവിന് മുന്നില്‍ മയക്കത്തിലായിരുന്നു അയാള്‍. അകത്ത് കിടക്കുന്ന പൊന്നോമനകള്‍ക്ക് കാവലായി. അയാളുടെ ഇരട്ട് പെണ്‍മക്കളായിരുന്നു അകത്ത്. പാതി മയക്കത്തില്‍ കേട്ട ബഹളത്തിലേക്ക് കണ്‍തുറന്ന അയാള്‍ കാണുന്നത് ആകെ തീയും പുകയും. ഒന്നുമോര്‍ത്തില്ല. ആളിക്കത്തുന്ന ആ തീച്ചൂടിലേക്ക് ആ ചെറുപ്പക്കാരന്‍ എടുത്തു ചാടി. ജനല്‍പാളി തകര്‍ത്ത് ഉള്ളില്‍ കടന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ആരൊക്കെയോ വച്ചുനീട്ടിയ കുഞ്ഞുങ്ങളെ പുറത്തുനിന്നവര്‍ക്കു കൈമാറി. അക്കൂട്ടത്തില്‍ തന്റെ പൊന്നോമനകളുണ്ടാവുമോ എന്നൊന്നും അയാള്‍ ഓര്‍ത്തിട്ടുണ്ടാവില്ല. ആ തീനാളത്തിലേക്ക് ചാടുമ്പോള്‍ അയാളുടെയുള്ളില്‍ ഐ.സിയുവിനുള്ളില്‍ അയാള്‍ കണ്ട കുറേയേറെ പൊന്നോമനകളായിരുന്നിരിക്കണം. കൈചുരുട്ടിയും സുഖമുള്ള ചൂടില്‍ ചുരുണ്ടും കണ്ണിറുക്കിയുറങ്ങുന്ന കുഞ്ഞുമക്കള്‍. അവരില്‍ തന്റെ രാജകുമാരിമാരും. ആര്‍ത്തു വരുന്ന തീ നാളങ്ങളില്‍ നിന്ന് ഓരോ പൈതലിനേയും വാരിപ്പുണര്‍ന്ന് ജീവിതത്തിലേക്ക് കൈപിടിച്ചേല്‍പിക്കുമ്പോള്‍ തന്റെ രാജകുമാരിമാര്‍ എന്നൊരു ആന്തലും പ്രാര്‍ഥനയും അയാളില്‍ നിറഞ്ഞിട്ടുണ്ടാവണം. എന്നാല്‍ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ ആ ചെറുപ്പക്കാരനെ കാത്ത് പക്ഷേ ഉപ്പാന്റെ കരളിന്റെ കഷ്ണങ്ങളുണ്ടായിരുന്നില്ല. 

കരിഞ്ഞു കിടക്കുന്ന കുഞ്ഞുദേഹങ്ങളില്‍ തന്റെ ജീവനേതെന്നറിയാതെ അയാള്‍ ആര്‍ത്തു കരഞ്ഞു. തങ്ങളുടെ പൊന്നോമനകളെ ജീവിതത്തിലേക്ക് തിരിച്ചേല്‍പിച്ച് ആ ചെറുപ്പക്കാരനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ കൂടി നിന്നവരും. 

അത്യന്തം അസഹനീയമായിരുന്നു കഴിഞ്ഞ ദിവസം ഝാന്‍സി മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജില്‍ കണ്ട രംഗങ്ങള്‍. 
കത്തിക്കരിഞ്ഞതു സ്വന്തം കുഞ്ഞാണോയെന്നു മുഖം നോക്കി തിരിച്ചറിയാനാകാതെ നിലവിളിക്കുന്ന ഒരച്ഛന്‍. കണ്ണീരുവറ്റി തളര്‍ന്നിരിക്കുന്ന അമ്മമാര്‍. എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാത്ത ബന്ധുക്കള്‍. പത്തു പിഞ്ചു കുഞ്ഞുങ്ങളാണ് അവിടെ വെന്തു മരിച്ചു കിടന്നത്.

 കൈക്കേറ്റ പൊള്ളല്‍ വകവയ്ക്കാതെ കുല്‍ദീപ് എന്നയാള്‍ മൂന്നു കുഞ്ഞുങ്ങളെയാണു രക്ഷിച്ചത്. പക്ഷേ, 10 ദിവസം മാത്രമായ സ്വന്തം കുഞ്ഞിന് എന്തുപറ്റിയെന്ന ചോദ്യത്തിന് അധികൃതരില്‍നിന്നു മറുപടിയില്ല. ആശുപത്രിക്കുപുറത്ത് കുല്‍ദീപും ഭാര്യ സന്തോഷിയും ഉള്ളുനീറി കാത്തിരിക്കുന്നു. സോനു, സജ്‌ന..അങ്ങിനെ ഇനിയും കരഞ്ഞു തീര്‍ക്കാനാവാത്ത നോവില്‍ പിടയുന്നവര്‍. ഉള്ളതെല്ലാം പെറുക്കി വിറ്റ് പൊന്നുമക്കളെ ചികിത്സിക്കാനെത്തിയവര്‍...

യുപിയിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച രാത്രി 10.20നാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് വിശദീകരണം. ഐസിയുവില്‍ 49 നവജാത ശിശുക്കളാണുണ്ടായിരുന്നത്. 16 കുഞ്ഞുങ്ങളുടെ നില ഇപ്പോഴും ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ കാലിനു പൊള്ളലേറ്റ മേഘ്‌ന എന്ന നഴ്‌സും ചികിത്സയിലാണ്.

സംഭവത്തില്‍ യുപി സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഝാന്‍സി ഡിവിഷനല്‍ കമ്മിഷണര്‍, മേഖലാ ഡിഐജി എന്നിവരോടു നിര്‍ദേശിച്ചു. ആരോഗ്യവകുപ്പും റിപ്പോര്‍ട്ട് നല്‍കും. മജിസ്‌ട്രേട്ട് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  7 days ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  7 days ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  7 days ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  7 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  7 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  7 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  7 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  7 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  7 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  7 days ago