HOME
DETAILS

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

  
November 19, 2024 | 2:56 AM

Construction of Karipur Reza Geology Department will inspect the excavation site

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന്റെ റെൺവേ എൻഡ് സേഫ്റ്റി ഏരിയ(റെസ) നിർമാണത്തിന് ആവശ്യമായ മണ്ണെടുക്കാനായി കണ്ടെത്തിയ സ്ഥലങ്ങൾ ജിയോളജി വകുപ്പ് പരിശോധിക്കുന്നു. റെസ നിർമാണ വികസനത്തിനായി 33 ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് ആവശ്യമായി വരുന്നത്. ഇതിനായി കരിപ്പൂർ വിമാനത്താവള പരിസരത്തെ 15 കിലോമീറ്റർ ചുറ്റളവിലുള്ള മൈനിങ് സൈറ്റുകൾ മലപ്പുറം ജില്ലയിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഇതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ മണ്ണെടുപ്പിനുള്ള നിയന്ത്രണങ്ങൾ ഇളവ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മണ്ണെടുപ്പ് സ്ഥലപരിശോധന നടത്തുന്നത്.   78 ഭൂവുടമകളാണ് മണ്ണെടുപ്പിന് അനുമതി അറിയിച്ച് രംഗത്തെത്തിയത്. ഈ സ്ഥലമാണ് മണ്ണെടുക്കാൻ അനുയോജ്യമാണോയെന്ന് ജിയോളജി വിഭാഗം പരിശോധിക്കുക. പാരിസ്ഥിതിക പ്രശ്‌നങ്ങൾ, പ്രദേശവാസികളുടെ എതിർപ്പ് തുടങ്ങിയവയും പരിശോധിക്കും. 

റെസ നിർമാണത്തിന് 12.5 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയിട്ട് ഒരുവർഷമായി. ഇവിടെയുണ്ടായിരുന്ന വീടുകളും മരങ്ങളും ഒഴിവാക്കി പ്രദേശം നിരപ്പാക്കിയിട്ടിരിക്കുകയാണ്.    വിമാനങ്ങൾ ലാന്റിങ് സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയാൽ പിടിച്ചുനിർത്തുന്ന ഭാഗമാണ് റെസ. റൺവേയുടെ രണ്ട് അറ്റങ്ങളിലുമാണ് റെസ നിർമിക്കുന്നത്. കരിപ്പൂരിൽ വിമാനാപകടത്തെ തുടർന്നാണ് റെസ വിപുലീകരണം വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടത്. റെസ നിർമാണം 2025 സെപ്തംബറോടെ പൂർത്തിയാക്കാനാണ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  a day ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  a day ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  a day ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  a day ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  a day ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  a day ago
No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  a day ago
No Image

'ഇഡി പരിശോധന മുൻകൂട്ടി അറിയിച്ചിട്ടില്ല, അക്രമികൾ എവിടെ ഒളിച്ചാലും പിടികൂടും': കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

2030 ഫിഫ ലോകകപ്പിൽ അച്ഛനും മകനും ഒരേ ടീമിൽ; റൊണാൾഡോയുടെ കരിയറിന് ഇതിലും വലിയൊരു അന്ത്യം സ്വപ്നങ്ങളിൽ മാത്രം! ആരാധകർ സ്വപ്നം കാണുന്ന നിമിഷം

Football
  •  a day ago
No Image

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

Kerala
  •  a day ago