HOME
DETAILS

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

  
November 19, 2024 | 2:56 AM

Construction of Karipur Reza Geology Department will inspect the excavation site

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന്റെ റെൺവേ എൻഡ് സേഫ്റ്റി ഏരിയ(റെസ) നിർമാണത്തിന് ആവശ്യമായ മണ്ണെടുക്കാനായി കണ്ടെത്തിയ സ്ഥലങ്ങൾ ജിയോളജി വകുപ്പ് പരിശോധിക്കുന്നു. റെസ നിർമാണ വികസനത്തിനായി 33 ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് ആവശ്യമായി വരുന്നത്. ഇതിനായി കരിപ്പൂർ വിമാനത്താവള പരിസരത്തെ 15 കിലോമീറ്റർ ചുറ്റളവിലുള്ള മൈനിങ് സൈറ്റുകൾ മലപ്പുറം ജില്ലയിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഇതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ മണ്ണെടുപ്പിനുള്ള നിയന്ത്രണങ്ങൾ ഇളവ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മണ്ണെടുപ്പ് സ്ഥലപരിശോധന നടത്തുന്നത്.   78 ഭൂവുടമകളാണ് മണ്ണെടുപ്പിന് അനുമതി അറിയിച്ച് രംഗത്തെത്തിയത്. ഈ സ്ഥലമാണ് മണ്ണെടുക്കാൻ അനുയോജ്യമാണോയെന്ന് ജിയോളജി വിഭാഗം പരിശോധിക്കുക. പാരിസ്ഥിതിക പ്രശ്‌നങ്ങൾ, പ്രദേശവാസികളുടെ എതിർപ്പ് തുടങ്ങിയവയും പരിശോധിക്കും. 

റെസ നിർമാണത്തിന് 12.5 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയിട്ട് ഒരുവർഷമായി. ഇവിടെയുണ്ടായിരുന്ന വീടുകളും മരങ്ങളും ഒഴിവാക്കി പ്രദേശം നിരപ്പാക്കിയിട്ടിരിക്കുകയാണ്.    വിമാനങ്ങൾ ലാന്റിങ് സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയാൽ പിടിച്ചുനിർത്തുന്ന ഭാഗമാണ് റെസ. റൺവേയുടെ രണ്ട് അറ്റങ്ങളിലുമാണ് റെസ നിർമിക്കുന്നത്. കരിപ്പൂരിൽ വിമാനാപകടത്തെ തുടർന്നാണ് റെസ വിപുലീകരണം വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടത്. റെസ നിർമാണം 2025 സെപ്തംബറോടെ പൂർത്തിയാക്കാനാണ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതിമാരുടെ ആത്മഹത്യാശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

‌അബുദബിയിലെ പള്ളികൾക്ക് സമീപം അനധികൃത പാർക്കിംഗ്: കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ; നിയമം ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ

uae
  •  4 days ago
No Image

കനത്ത മഴ: നെല്ലിയാമ്പതി ചുരത്തിൽ യാത്രാനിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ; ലംഘിച്ചാൽ കർശന നടപടി

Kerala
  •  4 days ago
No Image

കമ്പനി കാർ തിരികെ നൽകാൻ കൂട്ടാക്കിയില്ല; മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  4 days ago
No Image

തെരഞ്ഞെടുപ്പ് അട്ടിമറി: 'കോടതി കൂടി കൈവിട്ടാൽ ഞങ്ങളെന്ത് ചെയ്യും?', ചീഫ് ജസ്റ്റിസിന് കത്തയച്ച് ഇന്ത്യ സഖ്യം

National
  •  4 days ago
No Image

ജീവനക്കാര്‍ക്ക് പോക്കറ്റില്ലാത്ത നീല ഷര്‍ട്ട്; കൂടുതല്‍ സിസിടിവി ക്യാമറകള്‍; രാമക്ഷേത്രത്തില്‍ സുരക്ഷ കൂട്ടുന്നു 

National
  •  4 days ago
No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  4 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  4 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  4 days ago
No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  4 days ago