
കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന്റെ റെൺവേ എൻഡ് സേഫ്റ്റി ഏരിയ(റെസ) നിർമാണത്തിന് ആവശ്യമായ മണ്ണെടുക്കാനായി കണ്ടെത്തിയ സ്ഥലങ്ങൾ ജിയോളജി വകുപ്പ് പരിശോധിക്കുന്നു. റെസ നിർമാണ വികസനത്തിനായി 33 ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് ആവശ്യമായി വരുന്നത്. ഇതിനായി കരിപ്പൂർ വിമാനത്താവള പരിസരത്തെ 15 കിലോമീറ്റർ ചുറ്റളവിലുള്ള മൈനിങ് സൈറ്റുകൾ മലപ്പുറം ജില്ലയിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഇതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ മണ്ണെടുപ്പിനുള്ള നിയന്ത്രണങ്ങൾ ഇളവ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മണ്ണെടുപ്പ് സ്ഥലപരിശോധന നടത്തുന്നത്. 78 ഭൂവുടമകളാണ് മണ്ണെടുപ്പിന് അനുമതി അറിയിച്ച് രംഗത്തെത്തിയത്. ഈ സ്ഥലമാണ് മണ്ണെടുക്കാൻ അനുയോജ്യമാണോയെന്ന് ജിയോളജി വിഭാഗം പരിശോധിക്കുക. പാരിസ്ഥിതിക പ്രശ്നങ്ങൾ, പ്രദേശവാസികളുടെ എതിർപ്പ് തുടങ്ങിയവയും പരിശോധിക്കും.
റെസ നിർമാണത്തിന് 12.5 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയിട്ട് ഒരുവർഷമായി. ഇവിടെയുണ്ടായിരുന്ന വീടുകളും മരങ്ങളും ഒഴിവാക്കി പ്രദേശം നിരപ്പാക്കിയിട്ടിരിക്കുകയാണ്. വിമാനങ്ങൾ ലാന്റിങ് സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയാൽ പിടിച്ചുനിർത്തുന്ന ഭാഗമാണ് റെസ. റൺവേയുടെ രണ്ട് അറ്റങ്ങളിലുമാണ് റെസ നിർമിക്കുന്നത്. കരിപ്പൂരിൽ വിമാനാപകടത്തെ തുടർന്നാണ് റെസ വിപുലീകരണം വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടത്. റെസ നിർമാണം 2025 സെപ്തംബറോടെ പൂർത്തിയാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 6 days ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 6 days ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 6 days ago
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
Kerala
• 6 days ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 6 days ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 6 days ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 6 days ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 6 days ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 6 days ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 6 days ago
ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം
Kerala
• 6 days ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 6 days ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 6 days ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 6 days ago
ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടാൻ സഹായിച്ചത് ആ സൂപ്പർതാരം: വൈഭവ് സൂര്യവംശി
Cricket
• 6 days ago
'വിസിയും സിന്‍ഡിക്കേറ്റും രണ്ടുതട്ടില്‍'; കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്, റദ്ദാക്കിയില്ലെന്ന് വിസി
Kerala
• 6 days ago
വാടകയായി ഒരു രൂപ പോലും നൽകിയില്ല; പാലക്കാട് വനിത പൊലിസ് സ്റ്റേഷന് നഗര സഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്
Kerala
• 6 days ago
എഫ്-35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സംഘമെത്തി; എയര്‍ബസ് തിരുവനന്തപുരത്ത് പറന്നിറങ്ങി
Kerala
• 6 days ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 6 days ago
രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര് ബിന്ദു
Kerala
• 6 days ago
ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി; വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്
Kerala
• 6 days ago