HOME
DETAILS

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

  
November 19, 2024 | 2:56 AM

Construction of Karipur Reza Geology Department will inspect the excavation site

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന്റെ റെൺവേ എൻഡ് സേഫ്റ്റി ഏരിയ(റെസ) നിർമാണത്തിന് ആവശ്യമായ മണ്ണെടുക്കാനായി കണ്ടെത്തിയ സ്ഥലങ്ങൾ ജിയോളജി വകുപ്പ് പരിശോധിക്കുന്നു. റെസ നിർമാണ വികസനത്തിനായി 33 ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് ആവശ്യമായി വരുന്നത്. ഇതിനായി കരിപ്പൂർ വിമാനത്താവള പരിസരത്തെ 15 കിലോമീറ്റർ ചുറ്റളവിലുള്ള മൈനിങ് സൈറ്റുകൾ മലപ്പുറം ജില്ലയിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഇതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ മണ്ണെടുപ്പിനുള്ള നിയന്ത്രണങ്ങൾ ഇളവ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മണ്ണെടുപ്പ് സ്ഥലപരിശോധന നടത്തുന്നത്.   78 ഭൂവുടമകളാണ് മണ്ണെടുപ്പിന് അനുമതി അറിയിച്ച് രംഗത്തെത്തിയത്. ഈ സ്ഥലമാണ് മണ്ണെടുക്കാൻ അനുയോജ്യമാണോയെന്ന് ജിയോളജി വിഭാഗം പരിശോധിക്കുക. പാരിസ്ഥിതിക പ്രശ്‌നങ്ങൾ, പ്രദേശവാസികളുടെ എതിർപ്പ് തുടങ്ങിയവയും പരിശോധിക്കും. 

റെസ നിർമാണത്തിന് 12.5 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയിട്ട് ഒരുവർഷമായി. ഇവിടെയുണ്ടായിരുന്ന വീടുകളും മരങ്ങളും ഒഴിവാക്കി പ്രദേശം നിരപ്പാക്കിയിട്ടിരിക്കുകയാണ്.    വിമാനങ്ങൾ ലാന്റിങ് സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയാൽ പിടിച്ചുനിർത്തുന്ന ഭാഗമാണ് റെസ. റൺവേയുടെ രണ്ട് അറ്റങ്ങളിലുമാണ് റെസ നിർമിക്കുന്നത്. കരിപ്പൂരിൽ വിമാനാപകടത്തെ തുടർന്നാണ് റെസ വിപുലീകരണം വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടത്. റെസ നിർമാണം 2025 സെപ്തംബറോടെ പൂർത്തിയാക്കാനാണ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  12 hours ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  13 hours ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  13 hours ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  14 hours ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  14 hours ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  14 hours ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  15 hours ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  16 hours ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  16 hours ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  16 hours ago