HOME
DETAILS

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

  
November 26, 2024 | 5:47 AM

section-forest-officer-suspended-for-destroying-tribal-homes-at-wayanad

മാനന്തവാടി : മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ നടപടിയുമായി വനംവകുപ്പ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.കൃഷ്ണനെ സസ്പെന്റ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. 

തിരുനെല്ലി പഞ്ചായത്തിലെ ബേഗുര്‍ കൊല്ലി മൂലയിലാണ് വനം വകുപ്പിന്റെ ക്രൂര നടപടി. തിങ്കളാഴ്ച രാവിലെയാണ് വനഭൂമി കയേറ്റം ഒഴിപ്പിക്കുന്നുവെന്ന പേര് പറഞ്ഞ് കുടിലുകള്‍ പൂര്‍ണ്ണമായി പൊളിച്ചത്. വിധവയും പ്രായമായവരും കുട്ടികളുമടങ്ങുന്ന ആദിവാസി കുടുംബങ്ങള്‍ ഇതൊടെ പെരുവഴിയിലായി. വിധവയായ മീനാക്ഷി, അനില്‍, ലക്ഷ്മി എന്നിവരുടെ കുടിലുകളാണ് പൊളിച്ചത്. വനാവകാശ നിയമം കാറ്റില്‍ പറത്തിയാണ് വനം വകുപ്പ് നടപടി. ഒന്നര പതിറ്റാണ്ടിലധികമായി ഇവിടെ താമസിക്കുന്നവരെയാണ് മുന്നറിയിപ്പില്ലാതെ വഴിയാധാരമാക്കിയത്.

പിന്നാലെ, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. സമരക്കാര്‍ തോല്‍പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷിബുക്കുട്ടന്റെ ഓഫിസ് ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. ഏറെനേരം നീണ്ട ഉപരോധ സമരത്തിനൊടുവില്‍ പൊളിച്ചുമാറ്റിയ കുടിലുകള്‍ക്കു പകരം പുതിയവ നിര്‍മിച്ചു നല്‍കുമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കിയതോടെ തിങ്കളാഴ്ച രാത്രിയോടെ സമരം അവസാനിപ്പിച്ചു. 

പൊളിച്ചുമാറ്റിയ കുടിലുകളില്‍ താമസിക്കുന്നവര്‍ക്കു വനംവകുപ്പിന്റെ ഡോര്‍മിറ്ററിയില്‍ താമസ സൗകര്യമൊരുക്കും. കുടുംബങ്ങള്‍ക്കു ഭക്ഷണവും എത്തിച്ചു നല്‍കുമെന്നും കുടുംബങ്ങളുടെ സുരക്ഷിതത്വത്തിന്റെ പൂര്‍ണചുമതല വനംവകുപ്പ് ഏറ്റെടുക്കുമെന്നും വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കി. ആദിവാസി കുടുംബങ്ങളെ ബലമായി ഒഴിപ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇതിനായി വനംമേധാവിക്കു നിര്‍ദേശം നല്‍കിയതായും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളമെന്ന് കരുതി പാചകത്തിന് ഉപയോഗിച്ചത് ആസിഡ്; ചെറിയ കുട്ടിയുള്‍പെടെ കുടുംബത്തിലെ ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  3 days ago
No Image

യു.ഡി.എഫിന് തിരിച്ചടി; എല്‍.സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  3 days ago
No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  3 days ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  3 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  3 days ago
No Image

ആറ് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് അയല്‍ക്കാരന്റെ നായ, ചെവി കടിച്ചെടുത്തു; ഉടമ അറസ്റ്റില്‍, കടിച്ചത് രാജ്യത്ത് ഇറക്കുമതി നിരോധിച്ച ഇനത്തില്‍ പെട്ട നായ

National
  •  3 days ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  3 days ago
No Image

ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

Cricket
  •  3 days ago