1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം
റിയാദ്: 1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ. സഊദിയിൽ നിക്ഷേപകർക്ക് ഉപാധികളോടെ പ്രോപ്പർട്ടി സ്വന്തമാക്കാൻ കഴിയുന്ന പദ്ധതിയാണിത്. രാജ്യത്തേക്ക് വിദേശ പ്രതിഭകളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി.
പ്രീമിയം റെസിഡൻസി പദ്ധതി വഴിയാണ് റെസിഡൻസുകൾ അനുവദിച്ചത്, ഇത്തരത്തിൽ 1200ലധികം വിദേശ നിക്ഷേപകരാണ് കഴിഞ്ഞ വർഷം പദ്ധതിയുടെ ഗുണഭോക്താക്കളായത്. പദ്ധതിയിലൂടെ മൊത്തം ജിഡിപി 70% ആയി ഉയർന്നു. സഊദി നിക്ഷേപ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
പ്രീമിയം റെസിഡൻസി പദ്ധതിയിലൂടെ നിക്ഷേപകർക്ക് സഊദിയിൽ സ്വന്തമായി പ്രോപ്പർട്ടി സ്വന്തമാക്കാനും സ്പോൺസർ കൂടാതെ ബിസിനസ് നടത്താനുള്ള അവകാശവും ലഭിക്കും. വിസാ രഹിത യാത്രാ സൗകര്യം, കുടുംബങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ലഭിക്കും. നിലവിൽ പദ്ധതിയുടെ ഭാഗമായി ഒരു വർഷത്തേക്കുള്ളതും അനിശ്ചിത കാലത്തേക്കുമുള്ള രണ്ട് രീതിയിലുള്ള റെസിഡൻസ് ലൈസൻസുകളാണ് അനുവദിക്കുന്നത്.
Saudi Arabia's Investment Ministry has announced that over 1,200 foreign investors have been granted premium residency, offering them a range of benefits to attract and retain talents, investors, and entrepreneurs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."