HOME
DETAILS

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

  
അശ്‌റഫ് കൊണ്ടോട്ടി
December 08, 2024 | 4:26 AM


മലപ്പുറം: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികൾക്ക്  നിഖാബ് (മുഖാവരണം) വിലക്ക്. വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി കാംപസിലെ 35 വിദ്യാർഥിനികൾക്കാണ് വെള്ളിയാഴ്ച കോളജിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോൾ ദുരനുഭവമുണ്ടായത്.

  ബി.എ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ സെമസ്റ്റർ പരീക്ഷ എഴുതാനാണ് 35 വിദ്യാർഥിനികൾ പരീക്ഷാ കേന്ദ്രമായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനു മുമ്പായി ഇൻവിജിലേറ്ററിനു മുമ്പിൽ  നിഖാബ് നീക്കി പരിശോധിച്ചതിനുശേഷം ഇവർ പരീക്ഷാ ഹാളിൽ കയറി  പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് വിദ്യാർഥിനികൾ  നിഖാബ് ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട കോളജ് പ്രിൻസിപ്പൽ ഇവരെ വിളിച്ച് താക്കീത് നൽകുകയായിരുന്നു.

പരീക്ഷയ്ക്ക് മുമ്പ് ഇൻവിജിലേറ്ററിന് മുമ്പിൽ മുഖാവരണം നീക്കി പരിശോധിച്ചിരുന്നതായി വിദ്യാർഥികൾ പ്രിൻസിപ്പലിനോട് പറഞ്ഞു. എന്നാൽ കോളജ് കാംപസിനകത്ത് മുഖാവരണം നീക്കിയശേഷം മാത്രമേ പ്രവേശിക്കാവൂവെന്നും അല്ലാത്തപക്ഷം ഇനി പരീക്ഷ എഴുതാൻ സാധിക്കില്ലെന്നും നിർദേശിക്കുകയായിരുന്നു. ഇക്കാര്യം രക്ഷിതാക്കളെയും പഠിക്കുന്ന സ്ഥാപനത്തെയും അറിയിക്കാനും നിർദേശം നൽകിയാണ് വിദ്യാർഥിനികളെ വിട്ടയച്ചത്. ഇത് സംബന്ധിച്ച് വിദ്യാർഥിനികൾ പഠിക്കുന്ന കോളജ് അധികൃതർക്ക് പരാതി നൽകി.

തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റിക്ക് കീഴിലാണ് പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് (പി.എസ്.എം.ഒ) കോളജ് പ്രവർത്തിക്കുന്നത്. കോളജ് കാംപസിനകത്ത് നിഖാബ് നിരോധിച്ച നടപടി ഏറെ വിവാദമായിട്ടുണ്ട്. വസ്ത്രധാരണത്തെ ഹനിക്കുന്ന രീതിയിലുള്ള നടപടി തങ്ങൾക്ക് മാനസിക പ്രയാസമുണ്ടാക്കിയതായി വിദ്യാർഥിനികൾ പറഞ്ഞു. കോളജ് കോമ്പൗണ്ടിൽ പ്രവേശിക്കുമ്പോൾ തന്നെ നിഖാബ് വിലക്കുന്നത് കടുത്ത വിവേചനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

  അതേസമയം പി.എസ്.എം.ഒ കോളജ് കോമ്പൗണ്ടിൽ പ്രവേശിക്കുന്നതോടെ നിഖാബ് മാറ്റണമെന്നത് കോളജ് നിയമമാണെന്ന് പ്രിൻസിപ്പൽ അസീസ് പറഞ്ഞു. കോളജ് അഡ്മിഷനെത്തുന്നവർക്ക് നൽകുന്ന നിർദേശത്തിൽ വിദ്യാർഥികളോട് ഇത് പറയുന്നുണ്ടെന്ന് മാനേജർ എം.കെ ബാവ പറഞ്ഞു. എന്നാൽ പർദ ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ലെന്നും ഇരുവരും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊലപാതകമല്ല, സ്വാഭാവിക മരണം; അമ്മയുടെ മൃതദേഹം ആരുമറിയാതെ മകന്‍ സംസ്‌കരിച്ച സംഭഴത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  2 days ago
No Image

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; കെഎസ്ആർടിസി ഡ്രൈവർ മരിച്ചു, യാത്രക്കാരൻ ബസ് ഇടിച്ച് നിർത്തി, നിരവധിപേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് മുകേഷിന് സീറ്റില്ല, പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് മുകേഷ്

Kerala
  •  2 days ago
No Image

ഇസ്‌റാഈല്‍ സന്ദര്‍ശനത്തില്‍ ഫലസ്തീന്‍ വിഷയം ഉന്നയിക്കണം; മോദിയോട് ആവശ്യമുന്നയിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി

International
  •  2 days ago
No Image

നടി രന്യ റാവു കടത്തിയത് 102 കോടി രൂപയുടെ സ്വർണം; കുറ്റപത്രം സമർപ്പിച്ച് ഇ.ഡി

National
  •  2 days ago
No Image

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ തലയില്‍ ചക്ക വീണു, സംഭവം മരുന്ന് വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെ

Kerala
  •  2 days ago
No Image

മദ്യപാനിയെന്ന് മുദ്രകുത്തി പൊലിസ് തിരിഞ്ഞുനോക്കിയില്ല; പക്ഷാഘാതം വന്ന് റോഡില്‍ വീണ 56കാരന് ദാരുണാന്ത്യം, ചികിത്സാ നിഷേധമെന്ന് പരാതി

Kerala
  •  2 days ago
No Image

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു, ഡൽഹി പൊലിസും ഹിമാചൽ പൊലിസും തമ്മിൽ നടുറോഡിൽ തർക്കം; ഡൽഹി പൊലിസിനെതിരെ കേസ്

National
  •  2 days ago
No Image

ഖത്തറിലും സിംഗപ്പൂരിലും ഡെലിവെറൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; വിപണികളില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ഡോര്‍ഡാഷ്

qatar
  •  2 days ago
No Image

മരിച്ചിട്ടും വിടാതെ മെഡിക്കല്‍ കോളജ്..! വയറ്റില്‍ കത്രിക മറന്നുവച്ചു, തെളിവെടുപ്പിന് ഹാജരാകാന്‍ 'പരേതന്' നോട്ടിസ്

Kerala
  •  2 days ago