HOME
DETAILS

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

  
Laila
December 08 2024 | 04:12 AM


മലപ്പുറം: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികൾക്ക്  നിഖാബ് (മുഖാവരണം) വിലക്ക്. വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി കാംപസിലെ 35 വിദ്യാർഥിനികൾക്കാണ് വെള്ളിയാഴ്ച കോളജിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോൾ ദുരനുഭവമുണ്ടായത്.

  ബി.എ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ സെമസ്റ്റർ പരീക്ഷ എഴുതാനാണ് 35 വിദ്യാർഥിനികൾ പരീക്ഷാ കേന്ദ്രമായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനു മുമ്പായി ഇൻവിജിലേറ്ററിനു മുമ്പിൽ  നിഖാബ് നീക്കി പരിശോധിച്ചതിനുശേഷം ഇവർ പരീക്ഷാ ഹാളിൽ കയറി  പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് വിദ്യാർഥിനികൾ  നിഖാബ് ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട കോളജ് പ്രിൻസിപ്പൽ ഇവരെ വിളിച്ച് താക്കീത് നൽകുകയായിരുന്നു.

പരീക്ഷയ്ക്ക് മുമ്പ് ഇൻവിജിലേറ്ററിന് മുമ്പിൽ മുഖാവരണം നീക്കി പരിശോധിച്ചിരുന്നതായി വിദ്യാർഥികൾ പ്രിൻസിപ്പലിനോട് പറഞ്ഞു. എന്നാൽ കോളജ് കാംപസിനകത്ത് മുഖാവരണം നീക്കിയശേഷം മാത്രമേ പ്രവേശിക്കാവൂവെന്നും അല്ലാത്തപക്ഷം ഇനി പരീക്ഷ എഴുതാൻ സാധിക്കില്ലെന്നും നിർദേശിക്കുകയായിരുന്നു. ഇക്കാര്യം രക്ഷിതാക്കളെയും പഠിക്കുന്ന സ്ഥാപനത്തെയും അറിയിക്കാനും നിർദേശം നൽകിയാണ് വിദ്യാർഥിനികളെ വിട്ടയച്ചത്. ഇത് സംബന്ധിച്ച് വിദ്യാർഥിനികൾ പഠിക്കുന്ന കോളജ് അധികൃതർക്ക് പരാതി നൽകി.

തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റിക്ക് കീഴിലാണ് പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് (പി.എസ്.എം.ഒ) കോളജ് പ്രവർത്തിക്കുന്നത്. കോളജ് കാംപസിനകത്ത് നിഖാബ് നിരോധിച്ച നടപടി ഏറെ വിവാദമായിട്ടുണ്ട്. വസ്ത്രധാരണത്തെ ഹനിക്കുന്ന രീതിയിലുള്ള നടപടി തങ്ങൾക്ക് മാനസിക പ്രയാസമുണ്ടാക്കിയതായി വിദ്യാർഥിനികൾ പറഞ്ഞു. കോളജ് കോമ്പൗണ്ടിൽ പ്രവേശിക്കുമ്പോൾ തന്നെ നിഖാബ് വിലക്കുന്നത് കടുത്ത വിവേചനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

  അതേസമയം പി.എസ്.എം.ഒ കോളജ് കോമ്പൗണ്ടിൽ പ്രവേശിക്കുന്നതോടെ നിഖാബ് മാറ്റണമെന്നത് കോളജ് നിയമമാണെന്ന് പ്രിൻസിപ്പൽ അസീസ് പറഞ്ഞു. കോളജ് അഡ്മിഷനെത്തുന്നവർക്ക് നൽകുന്ന നിർദേശത്തിൽ വിദ്യാർഥികളോട് ഇത് പറയുന്നുണ്ടെന്ന് മാനേജർ എം.കെ ബാവ പറഞ്ഞു. എന്നാൽ പർദ ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ലെന്നും ഇരുവരും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം: ഡോ. ഹാരിസിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ

Kerala
  •  2 days ago
No Image

കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

International
  •  2 days ago
No Image

അച്ഛന്‍ പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

Kerala
  •  2 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യൻ സിം ഇല്ലാതെ വിദേശ നമ്പർ വഴി യുപിഐ ഉപയോഗിച്ച് നാട്ടിലേക്ക് എളുപ്പം പണമയക്കാം

Tech
  •  2 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ തീരുമാനം ജൂലൈ 9ന് മുമ്പ് പ്രതീക്ഷിക്കാം; ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

മഴ അതിതീവ്രമാകുന്നു, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  2 days ago
No Image

ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ 

National
  •  2 days ago
No Image

ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത് 

National
  •  2 days ago
No Image

കൊൽക്കത്ത നിയമ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

National
  •  2 days ago
No Image

സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

Saudi-arabia
  •  2 days ago