HOME
DETAILS

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

  
അശ്‌റഫ് കൊണ്ടോട്ടി
December 08, 2024 | 4:26 AM


മലപ്പുറം: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികൾക്ക്  നിഖാബ് (മുഖാവരണം) വിലക്ക്. വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി കാംപസിലെ 35 വിദ്യാർഥിനികൾക്കാണ് വെള്ളിയാഴ്ച കോളജിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോൾ ദുരനുഭവമുണ്ടായത്.

  ബി.എ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ സെമസ്റ്റർ പരീക്ഷ എഴുതാനാണ് 35 വിദ്യാർഥിനികൾ പരീക്ഷാ കേന്ദ്രമായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനു മുമ്പായി ഇൻവിജിലേറ്ററിനു മുമ്പിൽ  നിഖാബ് നീക്കി പരിശോധിച്ചതിനുശേഷം ഇവർ പരീക്ഷാ ഹാളിൽ കയറി  പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് വിദ്യാർഥിനികൾ  നിഖാബ് ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട കോളജ് പ്രിൻസിപ്പൽ ഇവരെ വിളിച്ച് താക്കീത് നൽകുകയായിരുന്നു.

പരീക്ഷയ്ക്ക് മുമ്പ് ഇൻവിജിലേറ്ററിന് മുമ്പിൽ മുഖാവരണം നീക്കി പരിശോധിച്ചിരുന്നതായി വിദ്യാർഥികൾ പ്രിൻസിപ്പലിനോട് പറഞ്ഞു. എന്നാൽ കോളജ് കാംപസിനകത്ത് മുഖാവരണം നീക്കിയശേഷം മാത്രമേ പ്രവേശിക്കാവൂവെന്നും അല്ലാത്തപക്ഷം ഇനി പരീക്ഷ എഴുതാൻ സാധിക്കില്ലെന്നും നിർദേശിക്കുകയായിരുന്നു. ഇക്കാര്യം രക്ഷിതാക്കളെയും പഠിക്കുന്ന സ്ഥാപനത്തെയും അറിയിക്കാനും നിർദേശം നൽകിയാണ് വിദ്യാർഥിനികളെ വിട്ടയച്ചത്. ഇത് സംബന്ധിച്ച് വിദ്യാർഥിനികൾ പഠിക്കുന്ന കോളജ് അധികൃതർക്ക് പരാതി നൽകി.

തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റിക്ക് കീഴിലാണ് പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് (പി.എസ്.എം.ഒ) കോളജ് പ്രവർത്തിക്കുന്നത്. കോളജ് കാംപസിനകത്ത് നിഖാബ് നിരോധിച്ച നടപടി ഏറെ വിവാദമായിട്ടുണ്ട്. വസ്ത്രധാരണത്തെ ഹനിക്കുന്ന രീതിയിലുള്ള നടപടി തങ്ങൾക്ക് മാനസിക പ്രയാസമുണ്ടാക്കിയതായി വിദ്യാർഥിനികൾ പറഞ്ഞു. കോളജ് കോമ്പൗണ്ടിൽ പ്രവേശിക്കുമ്പോൾ തന്നെ നിഖാബ് വിലക്കുന്നത് കടുത്ത വിവേചനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

  അതേസമയം പി.എസ്.എം.ഒ കോളജ് കോമ്പൗണ്ടിൽ പ്രവേശിക്കുന്നതോടെ നിഖാബ് മാറ്റണമെന്നത് കോളജ് നിയമമാണെന്ന് പ്രിൻസിപ്പൽ അസീസ് പറഞ്ഞു. കോളജ് അഡ്മിഷനെത്തുന്നവർക്ക് നൽകുന്ന നിർദേശത്തിൽ വിദ്യാർഥികളോട് ഇത് പറയുന്നുണ്ടെന്ന് മാനേജർ എം.കെ ബാവ പറഞ്ഞു. എന്നാൽ പർദ ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ലെന്നും ഇരുവരും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  a day ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  a day ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  a day ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  a day ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  a day ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  a day ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  a day ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  a day ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  a day ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  a day ago