HOME
DETAILS

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

  
അശ്‌റഫ് കൊണ്ടോട്ടി
December 08 2024 | 04:12 AM


മലപ്പുറം: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികൾക്ക്  നിഖാബ് (മുഖാവരണം) വിലക്ക്. വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി കാംപസിലെ 35 വിദ്യാർഥിനികൾക്കാണ് വെള്ളിയാഴ്ച കോളജിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോൾ ദുരനുഭവമുണ്ടായത്.

  ബി.എ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ സെമസ്റ്റർ പരീക്ഷ എഴുതാനാണ് 35 വിദ്യാർഥിനികൾ പരീക്ഷാ കേന്ദ്രമായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനു മുമ്പായി ഇൻവിജിലേറ്ററിനു മുമ്പിൽ  നിഖാബ് നീക്കി പരിശോധിച്ചതിനുശേഷം ഇവർ പരീക്ഷാ ഹാളിൽ കയറി  പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് വിദ്യാർഥിനികൾ  നിഖാബ് ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട കോളജ് പ്രിൻസിപ്പൽ ഇവരെ വിളിച്ച് താക്കീത് നൽകുകയായിരുന്നു.

പരീക്ഷയ്ക്ക് മുമ്പ് ഇൻവിജിലേറ്ററിന് മുമ്പിൽ മുഖാവരണം നീക്കി പരിശോധിച്ചിരുന്നതായി വിദ്യാർഥികൾ പ്രിൻസിപ്പലിനോട് പറഞ്ഞു. എന്നാൽ കോളജ് കാംപസിനകത്ത് മുഖാവരണം നീക്കിയശേഷം മാത്രമേ പ്രവേശിക്കാവൂവെന്നും അല്ലാത്തപക്ഷം ഇനി പരീക്ഷ എഴുതാൻ സാധിക്കില്ലെന്നും നിർദേശിക്കുകയായിരുന്നു. ഇക്കാര്യം രക്ഷിതാക്കളെയും പഠിക്കുന്ന സ്ഥാപനത്തെയും അറിയിക്കാനും നിർദേശം നൽകിയാണ് വിദ്യാർഥിനികളെ വിട്ടയച്ചത്. ഇത് സംബന്ധിച്ച് വിദ്യാർഥിനികൾ പഠിക്കുന്ന കോളജ് അധികൃതർക്ക് പരാതി നൽകി.

തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റിക്ക് കീഴിലാണ് പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് (പി.എസ്.എം.ഒ) കോളജ് പ്രവർത്തിക്കുന്നത്. കോളജ് കാംപസിനകത്ത് നിഖാബ് നിരോധിച്ച നടപടി ഏറെ വിവാദമായിട്ടുണ്ട്. വസ്ത്രധാരണത്തെ ഹനിക്കുന്ന രീതിയിലുള്ള നടപടി തങ്ങൾക്ക് മാനസിക പ്രയാസമുണ്ടാക്കിയതായി വിദ്യാർഥിനികൾ പറഞ്ഞു. കോളജ് കോമ്പൗണ്ടിൽ പ്രവേശിക്കുമ്പോൾ തന്നെ നിഖാബ് വിലക്കുന്നത് കടുത്ത വിവേചനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

  അതേസമയം പി.എസ്.എം.ഒ കോളജ് കോമ്പൗണ്ടിൽ പ്രവേശിക്കുന്നതോടെ നിഖാബ് മാറ്റണമെന്നത് കോളജ് നിയമമാണെന്ന് പ്രിൻസിപ്പൽ അസീസ് പറഞ്ഞു. കോളജ് അഡ്മിഷനെത്തുന്നവർക്ക് നൽകുന്ന നിർദേശത്തിൽ വിദ്യാർഥികളോട് ഇത് പറയുന്നുണ്ടെന്ന് മാനേജർ എം.കെ ബാവ പറഞ്ഞു. എന്നാൽ പർദ ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ലെന്നും ഇരുവരും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  4 hours ago
No Image

ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി

International
  •  4 hours ago
No Image

അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല

Kerala
  •  4 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  5 hours ago
No Image

'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ

Kerala
  •  5 hours ago
No Image

യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ

uae
  •  5 hours ago
No Image

വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ

crime
  •  5 hours ago
No Image

ഗോള്‍ഡ് കോയിന്‍ പോലും തലവേദന; അമൂല്യ വസ്തുക്കളുമായി കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുകയാണോ?, എങ്കില്‍ കൈയില്‍ ഈ രേഖ വേണം

Kuwait
  •  6 hours ago
No Image

വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

crime
  •  6 hours ago
No Image

ഇടുക്കിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം; കെട്ടിട നിർമാണത്തിനിടെ അപകടം

Kerala
  •  6 hours ago

No Image

'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്‌ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ

National
  •  10 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  11 hours ago
No Image

കുവൈത്തിലെത്തുമ്പോഴോ, രാജ്യം വിടുമ്പോഴോ വിലപിടിപ്പുള്ള വസ്തുക്കൾ രേഖപ്പെടുത്തണം; വീണ്ടും നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

Kuwait
  •  12 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: അടിയന്തിര പ്രമേയത്തിന് അനുമതി, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നു

Kerala
  •  12 hours ago