HOME
DETAILS

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

  
അശ്‌റഫ് കൊണ്ടോട്ടി
December 08 2024 | 04:12 AM


മലപ്പുറം: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികൾക്ക്  നിഖാബ് (മുഖാവരണം) വിലക്ക്. വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി കാംപസിലെ 35 വിദ്യാർഥിനികൾക്കാണ് വെള്ളിയാഴ്ച കോളജിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോൾ ദുരനുഭവമുണ്ടായത്.

  ബി.എ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ സെമസ്റ്റർ പരീക്ഷ എഴുതാനാണ് 35 വിദ്യാർഥിനികൾ പരീക്ഷാ കേന്ദ്രമായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനു മുമ്പായി ഇൻവിജിലേറ്ററിനു മുമ്പിൽ  നിഖാബ് നീക്കി പരിശോധിച്ചതിനുശേഷം ഇവർ പരീക്ഷാ ഹാളിൽ കയറി  പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് വിദ്യാർഥിനികൾ  നിഖാബ് ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട കോളജ് പ്രിൻസിപ്പൽ ഇവരെ വിളിച്ച് താക്കീത് നൽകുകയായിരുന്നു.

പരീക്ഷയ്ക്ക് മുമ്പ് ഇൻവിജിലേറ്ററിന് മുമ്പിൽ മുഖാവരണം നീക്കി പരിശോധിച്ചിരുന്നതായി വിദ്യാർഥികൾ പ്രിൻസിപ്പലിനോട് പറഞ്ഞു. എന്നാൽ കോളജ് കാംപസിനകത്ത് മുഖാവരണം നീക്കിയശേഷം മാത്രമേ പ്രവേശിക്കാവൂവെന്നും അല്ലാത്തപക്ഷം ഇനി പരീക്ഷ എഴുതാൻ സാധിക്കില്ലെന്നും നിർദേശിക്കുകയായിരുന്നു. ഇക്കാര്യം രക്ഷിതാക്കളെയും പഠിക്കുന്ന സ്ഥാപനത്തെയും അറിയിക്കാനും നിർദേശം നൽകിയാണ് വിദ്യാർഥിനികളെ വിട്ടയച്ചത്. ഇത് സംബന്ധിച്ച് വിദ്യാർഥിനികൾ പഠിക്കുന്ന കോളജ് അധികൃതർക്ക് പരാതി നൽകി.

തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റിക്ക് കീഴിലാണ് പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് (പി.എസ്.എം.ഒ) കോളജ് പ്രവർത്തിക്കുന്നത്. കോളജ് കാംപസിനകത്ത് നിഖാബ് നിരോധിച്ച നടപടി ഏറെ വിവാദമായിട്ടുണ്ട്. വസ്ത്രധാരണത്തെ ഹനിക്കുന്ന രീതിയിലുള്ള നടപടി തങ്ങൾക്ക് മാനസിക പ്രയാസമുണ്ടാക്കിയതായി വിദ്യാർഥിനികൾ പറഞ്ഞു. കോളജ് കോമ്പൗണ്ടിൽ പ്രവേശിക്കുമ്പോൾ തന്നെ നിഖാബ് വിലക്കുന്നത് കടുത്ത വിവേചനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

  അതേസമയം പി.എസ്.എം.ഒ കോളജ് കോമ്പൗണ്ടിൽ പ്രവേശിക്കുന്നതോടെ നിഖാബ് മാറ്റണമെന്നത് കോളജ് നിയമമാണെന്ന് പ്രിൻസിപ്പൽ അസീസ് പറഞ്ഞു. കോളജ് അഡ്മിഷനെത്തുന്നവർക്ക് നൽകുന്ന നിർദേശത്തിൽ വിദ്യാർഥികളോട് ഇത് പറയുന്നുണ്ടെന്ന് മാനേജർ എം.കെ ബാവ പറഞ്ഞു. എന്നാൽ പർദ ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ലെന്നും ഇരുവരും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെയ്യാറ്റിന്‍കരയിലെ സമാധി: കല്ലറ ഇന്ന്  പൊളിക്കില്ല,  ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം തീയതി നാളെ നിശ്ചയിക്കുമെന്ന് സബ് കലക്ടര്‍

Kerala
  •  2 days ago
No Image

ഹജ്ജ് കരാറിൽ സഊദിയും ഇന്ത്യയും ഒപ്പ് വെച്ചു, നിലവിലെ ക്വാട്ട തുടരും

Saudi-arabia
  •  2 days ago
No Image

പീച്ചി ഡാം അപകടത്തില്‍ ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ഥിനി കൂടി മരിച്ചു; മരണം രണ്ടായി 

latest
  •  2 days ago
No Image

ഡൽഹി, കൊൽക്കത്ത, പഞ്ചാബ്; അയ്യരിന്റെ മൂന്നാം വരവിൽ പിറന്നത് ഇതുവരെയില്ലാത്ത ചരിത്രം

Cricket
  •  2 days ago
No Image

അഗ്നികവര്‍ന്നതിന്റെ ശേഷിപ്പ് കൊള്ളയടിച്ച് മോഷ്ടാക്കള്‍; അഗനിശമന സേനാംഗത്തിന്റെ വേഷം ധരിച്ചും മോഷണം

International
  •  2 days ago
No Image

ലോസ് ആഞ്ചല്‍സില്‍ തീ പടര്‍ത്തിയ  'സാന്റ അന' കാറ്റ്

International
  •  2 days ago
No Image

ഒമാനിൽ തണുപ്പ് കൂടിയതിന് പിന്നാലെ രാജ്യത്ത് ക്യാമ്പിങ്ങുകൾ സജീവമായി

oman
  •  2 days ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടെ മഴക്ക് സാധ്യത; ബുധനാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 days ago
No Image

യുഎഇ തൊഴിൽ വിപണിയിൽ യുവത്വത്തിന്റെ കരുത്ത്; 51.86 ശതമാനവും യുവാക്കൾ  

uae
  •  2 days ago
No Image

ചരിത്രം സാക്ഷി! 14കാരിക്ക് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു

Cricket
  •  2 days ago