HOME
DETAILS

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

  
Web Desk
December 08, 2024 | 6:36 AM

Syria Liberated Rebels Topple Bashar al-Assads Regime

ഡമസ്‌കസ്: സിറിയയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ അട്ടിമറിച്ച് വിമതര്‍. ബശ്ശാര്‍ യുഗം അവസാനിച്ചുവെന്ന് പ്രതികരിച്ച വിമതര്‍ സിറിയ സ്വതന്ത്രരാജ്യമായെന്നും പ്രഖ്യാപിച്ചു. സിറിയയുടെ ചരിത്രത്തില്‍ പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും വിമതര്‍ പ്രതികരിച്ചു. ഇതോടെ അഞ്ച് പതിറ്റാണ്ട് നീണ്ട കുടുംബവാഴ്ചക്കാണ് സിറിയയില്‍ അന്ത്യമായിരിക്കുന്നത്. 

തലസ്ഥാന നഗരിയായ ദമസ്‌കസ് ഉള്‍പെടെ വിമതര്‍ പിടിച്ചടക്കിയതോടെ അസദ് രാജ്യം വിട്ടെന്നാണ് റിപ്പോര്‍ട്ട്. എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല.  

കഴിഞ്ഞ 50 വര്‍ഷമായി സിറിയ അടിച്ചമര്‍ത്തലിലായിരുന്നു. എല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗത്തില്‍ നിന്ന് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും വിമതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പുതിയ സിറിയ പരസ്പര സഹകരണത്തോടെയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് വിമതര്‍ വ്യക്തമാക്കി.  ഇവിടെ നീതി നടപ്പാവുകയും സിറിയക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടുകയും ചെയ്യും. മുമ്പുണ്ടായിരുന്ന കറുത്ത ഏടിനെ മാറ്റി പുതിയൊരു യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.

പ്രതിഷേധിച്ചതിന്റെ പേരില്‍ ബശ്ശാര്‍ തടവിലാക്കിയവരെ വിമതര് മോചിപ്പിക്കുന്നുണ്ട്.

അതേസമയം, ബശ്ശാറിനെ പതനത്തിന് ശേഷം ആയിരക്കണക്കിന് ആളുകള്‍ സിറിയന്‍ തെരുവുകളിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി. തലസ്ഥാനമായ ഡമസ്‌കസില്‍ സ്ഥാപിച്ചിരുന്ന ബശ്ശാറുല്‍ അസദിന്റെ പിതാവിന്റെ പ്രതിമകള്‍ ജനങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതിനിടെ, പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, രാജ്യം വിടാന്‍ തനിക്ക് പദ്ധതിയിലെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഖാസി അല്‍ ജലാലി പറഞ്ഞു. 

Rebels in Syria announce the fall of Bashar al-Assad, ending over 50 years of Baathist family rule. With Damascus under rebel control, a new era of justice and freedom begins, marking a historic turning point for the nation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഘോഷങ്ങളിലും, ഉത്സവങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നാലെ കടുത്ത നിലപാടുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

Kerala
  •  a day ago
No Image

യുഎസ് ഉപരോധം പാളി; നാവിക വലയം മറികടന്ന് 34 ഇറാനിയൻ കപ്പലുകൾ കടന്നുപോയെന്ന് റിപ്പോർട്ട്

latest
  •  a day ago
No Image

പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ സുപ്രീം കോടതിയിൽ; ദൂരദർശൻ പ്രസംഗത്തിൽ ചട്ടലംഘനം ആരോപിച്ചു റിട്ട് ഹർജി

National
  •  a day ago
No Image

യുഎഇയുടെ എഐ മുന്നേറ്റത്തിന് ഇലോൺ മസ്കിന്റെ പ്രശംസ; സാങ്കേതിക പങ്കാളിത്തം വർദ്ധിപ്പിക്കാൻ തീരുമാനം

uae
  •  a day ago
No Image

'ഞങ്ങൾക്കില്ലേ 1000 രൂപ?'; വോട്ടിന് പണം തേടി സ്ഥാനാർത്ഥിയുടെ വീട് വളഞ്ഞ് സ്ത്രീകൾ; പണമൊഴുക്കി തമിഴ്നാട്

National
  •  a day ago
No Image

ടാക്സിയിൽ മറന്നുവെച്ച പാസ്‌പോർട്ടും ഐഫോണും നാല് മണിക്കൂറിനുള്ളിൽ കണ്ടുപിടിച്ച് ദുബൈ പൊലിസ്; അനുഭവം പങ്കുവെച്ച് വിനോദസഞ്ചാരി

uae
  •  a day ago
No Image

ചരിത്രം പിറക്കുമോ? ഇതിഹാസത്തിന്റെ മകൻ ജൂനിയറിനെ സീനിയർ ടീമിലെത്തിക്കാൻ അൽ നാസർ

Football
  •  a day ago
No Image

യുഎഇയിലെ സർക്കാർ ആശുപത്രികളിലും ഇനി ഇൻഷുറൻസ് സ്വീകരിക്കും; എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്റെ നിർണ്ണായക പ്രഖ്യാപനം

uae
  •  a day ago
No Image

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്

Kerala
  •  a day ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി 'അൽഹിന്ദ്' വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം

uae
  •  a day ago