HOME
DETAILS

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

  
Web Desk
December 08, 2024 | 6:36 AM

Syria Liberated Rebels Topple Bashar al-Assads Regime

ഡമസ്‌കസ്: സിറിയയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ അട്ടിമറിച്ച് വിമതര്‍. ബശ്ശാര്‍ യുഗം അവസാനിച്ചുവെന്ന് പ്രതികരിച്ച വിമതര്‍ സിറിയ സ്വതന്ത്രരാജ്യമായെന്നും പ്രഖ്യാപിച്ചു. സിറിയയുടെ ചരിത്രത്തില്‍ പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും വിമതര്‍ പ്രതികരിച്ചു. ഇതോടെ അഞ്ച് പതിറ്റാണ്ട് നീണ്ട കുടുംബവാഴ്ചക്കാണ് സിറിയയില്‍ അന്ത്യമായിരിക്കുന്നത്. 

തലസ്ഥാന നഗരിയായ ദമസ്‌കസ് ഉള്‍പെടെ വിമതര്‍ പിടിച്ചടക്കിയതോടെ അസദ് രാജ്യം വിട്ടെന്നാണ് റിപ്പോര്‍ട്ട്. എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല.  

കഴിഞ്ഞ 50 വര്‍ഷമായി സിറിയ അടിച്ചമര്‍ത്തലിലായിരുന്നു. എല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗത്തില്‍ നിന്ന് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും വിമതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പുതിയ സിറിയ പരസ്പര സഹകരണത്തോടെയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് വിമതര്‍ വ്യക്തമാക്കി.  ഇവിടെ നീതി നടപ്പാവുകയും സിറിയക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടുകയും ചെയ്യും. മുമ്പുണ്ടായിരുന്ന കറുത്ത ഏടിനെ മാറ്റി പുതിയൊരു യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.

പ്രതിഷേധിച്ചതിന്റെ പേരില്‍ ബശ്ശാര്‍ തടവിലാക്കിയവരെ വിമതര് മോചിപ്പിക്കുന്നുണ്ട്.

അതേസമയം, ബശ്ശാറിനെ പതനത്തിന് ശേഷം ആയിരക്കണക്കിന് ആളുകള്‍ സിറിയന്‍ തെരുവുകളിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി. തലസ്ഥാനമായ ഡമസ്‌കസില്‍ സ്ഥാപിച്ചിരുന്ന ബശ്ശാറുല്‍ അസദിന്റെ പിതാവിന്റെ പ്രതിമകള്‍ ജനങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതിനിടെ, പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, രാജ്യം വിടാന്‍ തനിക്ക് പദ്ധതിയിലെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഖാസി അല്‍ ജലാലി പറഞ്ഞു. 

Rebels in Syria announce the fall of Bashar al-Assad, ending over 50 years of Baathist family rule. With Damascus under rebel control, a new era of justice and freedom begins, marking a historic turning point for the nation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

National
  •  2 days ago
No Image

വ്യാജ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റ് ചമഞ്ഞ് ഹീര ​ഗ്രൂപ്പ് സ്വത്തുക്കളുടെ ലേലം മുടക്കാന്‍ ശ്രമം; നൗഹീര ഷെയ്ഖിന്റെ സഹായി പിടിയില്‍

National
  •  2 days ago
No Image

ദേഹത്തു പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ശേഷം ആളിപ്പടരുന്ന തീയുമായി പ്രസ് ജീവനക്കാരിയെ കടന്നുപിടിച്ചു, യുവതിക്ക് ഗുരുതരമായ പൊള്ളൽ

crime
  •  2 days ago
No Image

പ്രസിഡന്റിന്റെ വാർഡിലെ കിണറിൽ 'സിപിഎം' എന്നെഴുതിയ ഗ്രിൽ: കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയിൽ തർക്കം; പ്രതിഷേധവുമായി യുഡിഎഫ്

Kerala
  •  2 days ago
No Image

ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി തൊഴില്‍ അവസരങ്ങള്‍

bahrain
  •  2 days ago
No Image

റെക്കോർഡുകളല്ല, ഇപ്പോൾ എന്റെ മുന്നിലുള്ള ലക്ഷ്യം മറ്റൊന്നാണ്: കോഹ്‌ലി

Cricket
  •  2 days ago
No Image

വോട്ടർ പട്ടികയിൽ പേരില്ല, മുൻ നാവിക സേനാ മേധാവിയോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം

National
  •  2 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസ്: 'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  2 days ago
No Image

ചെറുമകന് ചോറ് കൊടുത്ത് മടങ്ങവേ തിരക്കേറിയ റോഡിൽ വെച്ച് 55-കാരിയെ വടിവാൾ കൊണ്ട് വെട്ടിക്കൊന്നു

crime
  •  2 days ago
No Image

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണു; കണ്ണൂരിൽ 18 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago