HOME
DETAILS

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

  
Web Desk
December 08, 2024 | 6:36 AM

Syria Liberated Rebels Topple Bashar al-Assads Regime

ഡമസ്‌കസ്: സിറിയയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ അട്ടിമറിച്ച് വിമതര്‍. ബശ്ശാര്‍ യുഗം അവസാനിച്ചുവെന്ന് പ്രതികരിച്ച വിമതര്‍ സിറിയ സ്വതന്ത്രരാജ്യമായെന്നും പ്രഖ്യാപിച്ചു. സിറിയയുടെ ചരിത്രത്തില്‍ പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും വിമതര്‍ പ്രതികരിച്ചു. ഇതോടെ അഞ്ച് പതിറ്റാണ്ട് നീണ്ട കുടുംബവാഴ്ചക്കാണ് സിറിയയില്‍ അന്ത്യമായിരിക്കുന്നത്. 

തലസ്ഥാന നഗരിയായ ദമസ്‌കസ് ഉള്‍പെടെ വിമതര്‍ പിടിച്ചടക്കിയതോടെ അസദ് രാജ്യം വിട്ടെന്നാണ് റിപ്പോര്‍ട്ട്. എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല.  

കഴിഞ്ഞ 50 വര്‍ഷമായി സിറിയ അടിച്ചമര്‍ത്തലിലായിരുന്നു. എല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗത്തില്‍ നിന്ന് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും വിമതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പുതിയ സിറിയ പരസ്പര സഹകരണത്തോടെയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് വിമതര്‍ വ്യക്തമാക്കി.  ഇവിടെ നീതി നടപ്പാവുകയും സിറിയക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടുകയും ചെയ്യും. മുമ്പുണ്ടായിരുന്ന കറുത്ത ഏടിനെ മാറ്റി പുതിയൊരു യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.

പ്രതിഷേധിച്ചതിന്റെ പേരില്‍ ബശ്ശാര്‍ തടവിലാക്കിയവരെ വിമതര് മോചിപ്പിക്കുന്നുണ്ട്.

അതേസമയം, ബശ്ശാറിനെ പതനത്തിന് ശേഷം ആയിരക്കണക്കിന് ആളുകള്‍ സിറിയന്‍ തെരുവുകളിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി. തലസ്ഥാനമായ ഡമസ്‌കസില്‍ സ്ഥാപിച്ചിരുന്ന ബശ്ശാറുല്‍ അസദിന്റെ പിതാവിന്റെ പ്രതിമകള്‍ ജനങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതിനിടെ, പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, രാജ്യം വിടാന്‍ തനിക്ക് പദ്ധതിയിലെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഖാസി അല്‍ ജലാലി പറഞ്ഞു. 

Rebels in Syria announce the fall of Bashar al-Assad, ending over 50 years of Baathist family rule. With Damascus under rebel control, a new era of justice and freedom begins, marking a historic turning point for the nation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യാപ്റ്റൻ മിച്ചൽ മാർഷ് പരിക്കേറ്റ് പുറത്ത്; മുൻ നായകൻ സ്മിത്ത് ഓസ്‌ട്രേലിയൻ ലോകകപ്പ് ടീമിലേക്ക്

Cricket
  •  a day ago
No Image

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ

National
  •  a day ago
No Image

'പീഡനത്തിന്റെ ഇര വീണ്ടും അതേ വ്യക്തിയുടെ അടുത്ത് പോകുന്നത് അവിശ്വസനീയം; ബന്ധം തകരുമ്പോള്‍ പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ല' രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഹൈക്കോടതി 

Kerala
  •  a day ago
No Image

19-കാരിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കി; പ്രതികളായ മൂന്ന് സ്ത്രീകൾക്ക് കഠിനതടവ്

crime
  •  a day ago
No Image

ആറുവർഷമായി ഭർതൃപിതാവിന്റെ ക്രൂരപീഡനം; സ്കൂൾ പ്രിൻസിപ്പലായ യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലിസ്

crime
  •  a day ago
No Image

സഹോദരിയല്ല, മകൾ തന്നെ പിൻഗാമി! കിം ജു എ ഉത്തരകൊറിയയുടെ അടുത്ത ഏകാധിപതിയാകാൻ ഒരുങ്ങുന്നു

International
  •  a day ago
No Image

വന്ദേഭാരതിൽ തിരക്കില്ല; രണ്ട് സർവീസുകൾ നിർത്തലാക്കി റെയിൽവേ; പകരം പുതിയ റൂട്ടിൽ കുതിക്കും!

National
  •  a day ago
No Image

കോഴിക്കോട് അധ്യാപകരെ തടഞ്ഞു; സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടയുന്നു, ബന്ദിന് സമാനമായി പണിമുടക്ക്

Kerala
  •  a day ago
No Image

'തൊഴിലാളികളും കര്‍ഷകരും തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയിരിക്കുകയാണ്, മോദിജി ഇനിയെങ്കിലും ഇത് ശ്രദ്ധിക്കുമോ' ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

തൃശൂര്‍ സ്വദേശി ഒമാനിലെ സൂറില്‍ അന്തരിച്ചു

oman
  •  a day ago