വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ്
ന്യൂഡല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജ് ശേഖര്‍ കുമാര്‍ യാദവിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയിട്ടുണ്ട്.
ജഡ്ജി എ.കെ. യാദവിനെതിരെ സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ലീഗ് എം.പിയും അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു. സ്വമേധയാ കേസെടുത്തില്ലെങ്കില്‍ നിയമ വഴികള്‍ ആലോചിക്കും. എ.കെ. യാദവിനെതിരെ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയെന്നും ഹാരിസ് ബീരാന്‍ വ്യക്തമാക്കി.
ജഡ്ജിയുടെ പരാമര്‍ശം ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഹൈക്കോടതി ലൈബ്രറിയില്‍ വി.എച്ച്.പി നേതൃത്വം നല്‍കിയ യോഗത്തിലാണ് എ.കെ. യാദവ് വിവാദ പരാമര്‍ശം നടത്തിയത്. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രധാനമന്ത്രിക്കൊപ്പം പൂജക്ക് പങ്കെടുത്തതടക്കം നാം കണ്ടതാണ്. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് ഇത്തരം സംഭവങ്ങള്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്വേഷ പ്രസംഗമാണ് ജഡ്ജി നടത്തിയതെന്നും സുപ്രിംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ലോയേഴ്‌സ് യൂനിയനും രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം പരിപാടിയില്‍ സിറ്റിങ് ജഡ്ജി പങ്കെടുക്കുന്നത് നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ്. ഒരു സാധാരണക്കാരന്‍ പോലും ഇതുപോലെ സംസാരിക്കാറില്ല. സ്വതന്ത്ര ജുഡീഷ്യറി എന്ന ഒരു ആശയമുണ്ടെന്നും അതിന് ജുഡീഷ്യറിക്കുള്ളില്‍ നിന്ന് തുരങ്കം വെക്കുന്ന പ്രവൃത്തിയാണ് എസ്.കെ. യാദവ് ചെയ്തിട്ടുള്ളതെന്നും അധ്യക്ഷന്‍ പി.വി സുരേന്ദ്രനാഥ് ചൂണ്ടിക്കാട്ടി.
വേദങ്ങളും മന്ത്രങ്ങളും പഠിപ്പിക്കണം. എന്നാല്‍ അപ്പോള്‍ അവര്‍ക്ക് സഹിഷ്ണുതയും ദൈവഭയവും ഉണ്ടാകും. എന്നാല്‍ അവരുടെ (മുസ്‌ലിംകള്‍) മക്കളോ? അവര്‍ കുട്ടിക്കാലം മുതല്‍ മൃഗങ്ങളെ കൊല്ലുന്നത് കാണുന്നു. അങ്ങിനെയാണ് അവര്‍ വളരുന്നത്. അപ്പോള്‍ അവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? അവര്‍ എങ്ങിനെ ദയാലുക്കളോ ഉദാരമതിയോ ആകും? ഹിന്ദു ശാസ്ത്രങ്ങളിലും വേദങ്ങളിലും സ്ത്രീയെ ദേവതകളായാണ് വിശേഷിപ്പിക്കുന്നത്. അവരോട് മോശമായി പെരുമാറരുത്. വേദം പഠിച്ച ഒരാള്‍ക്കും സ്ത്രീകളെ അനാദരിക്കാന്‍ കഴിയില്ല. അപ്പോള്‍ നമുക്കൊരിക്കലും നാല് ഭാര്യമാരെ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും നികാഹ് ഹലാലക്ക് അവകാശമുണ്ടെന്നും മൂന്ന് തവണ തലാഖ് ചൊല്ലാന്‍ അവകാശമുണ്ടെന്നും ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കാതിരിക്കാനുള്ള അവകാശമുണ്ടെന്നും പറയാന്‍ കഴിയില്ല. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. അത് ഉടന്‍ യാഥാര്‍ഥ്യമാകും. ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പ് നല്‍കുന്നതാണ് ഏക സിവില്‍ കോഡ്. ആര്‍.എസ്.എസും വി.എച്ച്.പിയും മാത്രമല്ല സുപ്രിംകോടതിയും ഏക സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നുണ്ട്. ബഹുഭാരത്വം, മുത്വലാഖ്, നികാഹ് ഹലാല എന്നിവയില്‍ ഒരു ഇളവും ഉണ്ടാവില്ലെന്നും യാദവ് പറഞ്ഞു.
ഒരു ഹിന്ദുവായതിനാല്‍ ഞാന്‍ എന്റെ മതത്തെ ബഹുമാനിക്കുന്നു. എന്നാല്‍ എനിക്ക് മറ്റു മതങ്ങളോടോ വിശ്വാസങ്ങളോടോ വിദ്വേഷമില്ല. വിവാഹിതരാകുമ്പോള്‍ നിങ്ങള്‍ അഗ്‌നിക്ക് ചുറ്റും ഏഴ് റൗണ്ട് ചുറ്റണമെന്നും ഗംഗയില്‍ സ്‌നാനം ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. പക്ഷേ രാജ്യത്തിന്റെ സംസ്‌കാരത്തെയും ദൈവങ്ങളെയും മഹാന്‍മാരായ നേതാക്കളെയും നിങ്ങള്‍ അനാദരിക്കരുതെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളതെന്നും യാദവ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
തെഹ്റാനിൽ യുഎസ്-ഇസ്റാഈൽ വ്യോമാക്രമണം; 15 മരണം, നിരവധി പേർക്ക് പരുക്ക്
International
• 2 days agoകുക്കുമ്പര്‍ കയ്ക്കുമോ..? കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമളി പറ്റില്ല
Kerala
• 2 days agoവോട്ടെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യത; പൊലിസ് സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ
Kerala
• 2 days agoടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ
Kerala
• 2 days agoവയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ
Kerala
• 2 days agoപ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ
Kerala
• 2 days agoമനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം
Cricket
• 2 days ago'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം
Kerala
• 2 days agoഫോം ഔട്ടിലും,താല്പര്യമില്ലായ്മയിലും സഞ്ജു; മാനസികമായി താല്പര്യമില്ലെങ്കിൽ ടീമിൽ നിന്ന് മാറി നിൽക്കാൻ ചെന്നൈ ആരാധകർ
Cricket
• 2 days agoസ്വര്‍ണവിലയില്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു
Business
• 2 days agoട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'
International
• 2 days agoകൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം
Kerala
• 2 days agoഫോർട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മർദ്ദനത്തിന്' ഇരയായവർ നിരപരാധികൾ, മോഷണ ബൈക്ക് ആലപ്പുഴയിൽ
crime
• 2 days agoപേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദം; 'തെറ്റ് കണ്ടപ്പോള്‍ ഉടന്‍ നിര്‍ത്തിവെപ്പിച്ചു', തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കി ടി.പി രാമകൃഷ്ണന്
Kerala
• 2 days agoസ്ഥാനാർഥികൾക്ക് പ്രായമേറുന്നു; കാരണവർ പിണറായി വിജയൻ
Kerala
• 2 days agoവോട്ടര്‍പട്ടികയില്‍ അപാകത; ഒരേ വീട്ടിലെ അംഗങ്ങള്‍ക്ക് പലയിടത്ത് വോട്ട്, കുഴങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍
Kerala
• 2 days agoഡി.എം.കെയുടെ പ്രകടനപത്രികയാണ് സൂപ്പര്‍താരമെന്ന് സ്റ്റാലിന്
National
• 2 days agoആലപ്പുഴയില്‍ രാഹുല്‍ഗാന്ധിക്ക് സ്ഥാനാര്‍ഥിയുടെ വക 'നെയ്മീന്' സര്‍പ്രൈസ്; നാല് കിലോ തൂക്കമുള്ള മുഴുത്ത മീന്‍ സമ്മാനമായി നല്‍കി
Kerala
• 2 days agoബംഗാളിലെ വോട്ടര്‍പട്ടികയ്ക്കെതിരേ ഗുരുതര ആരോപണങ്ങള്‍; പുറത്തായവരിൽ കാര്‍ഗില്‍ ഹീറോയും
23 ലക്ഷത്തിൽ കാര്‍ഗില്‍ യുദ്ധത്തില്‍ പരുക്കേറ്റ മുഹമ്മദ് ദുവലിന്റെ പേരും