HOME
DETAILS

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

  
Web Desk
December 10, 2024 | 4:31 AM

Muslim League Files Complaint Against Allahabad High Court Judge for Controversial Remarks on Muslims

ന്യൂഡല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജ്  ശേഖര്‍ കുമാര്‍ യാദവിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയിട്ടുണ്ട്. 

ജഡ്ജി എ.കെ. യാദവിനെതിരെ സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ലീഗ് എം.പിയും അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു. സ്വമേധയാ കേസെടുത്തില്ലെങ്കില്‍ നിയമ വഴികള്‍ ആലോചിക്കും. എ.കെ. യാദവിനെതിരെ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയെന്നും ഹാരിസ് ബീരാന്‍ വ്യക്തമാക്കി.
 
ജഡ്ജിയുടെ പരാമര്‍ശം ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഹൈക്കോടതി ലൈബ്രറിയില്‍ വി.എച്ച്.പി നേതൃത്വം നല്‍കിയ യോഗത്തിലാണ് എ.കെ. യാദവ് വിവാദ പരാമര്‍ശം നടത്തിയത്. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രധാനമന്ത്രിക്കൊപ്പം പൂജക്ക് പങ്കെടുത്തതടക്കം നാം കണ്ടതാണ്. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് ഇത്തരം സംഭവങ്ങള്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്വേഷ പ്രസംഗമാണ് ജഡ്ജി നടത്തിയതെന്നും സുപ്രിംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ലോയേഴ്‌സ് യൂനിയനും രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം പരിപാടിയില്‍ സിറ്റിങ് ജഡ്ജി പങ്കെടുക്കുന്നത് നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ്. ഒരു സാധാരണക്കാരന്‍ പോലും ഇതുപോലെ സംസാരിക്കാറില്ല. സ്വതന്ത്ര ജുഡീഷ്യറി എന്ന ഒരു ആശയമുണ്ടെന്നും അതിന് ജുഡീഷ്യറിക്കുള്ളില്‍ നിന്ന് തുരങ്കം വെക്കുന്ന പ്രവൃത്തിയാണ് എസ്.കെ. യാദവ് ചെയ്തിട്ടുള്ളതെന്നും അധ്യക്ഷന്‍ പി.വി സുരേന്ദ്രനാഥ് ചൂണ്ടിക്കാട്ടി.

വേദങ്ങളും മന്ത്രങ്ങളും പഠിപ്പിക്കണം. എന്നാല്‍ അപ്പോള്‍ അവര്‍ക്ക് സഹിഷ്ണുതയും ദൈവഭയവും ഉണ്ടാകും. എന്നാല്‍ അവരുടെ (മുസ്‌ലിംകള്‍) മക്കളോ? അവര്‍ കുട്ടിക്കാലം മുതല്‍ മൃഗങ്ങളെ കൊല്ലുന്നത് കാണുന്നു. അങ്ങിനെയാണ് അവര്‍ വളരുന്നത്. അപ്പോള്‍ അവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? അവര്‍ എങ്ങിനെ ദയാലുക്കളോ ഉദാരമതിയോ ആകും? ഹിന്ദു ശാസ്ത്രങ്ങളിലും വേദങ്ങളിലും സ്ത്രീയെ ദേവതകളായാണ് വിശേഷിപ്പിക്കുന്നത്. അവരോട് മോശമായി പെരുമാറരുത്. വേദം പഠിച്ച ഒരാള്‍ക്കും സ്ത്രീകളെ അനാദരിക്കാന്‍ കഴിയില്ല. അപ്പോള്‍ നമുക്കൊരിക്കലും നാല് ഭാര്യമാരെ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും നികാഹ് ഹലാലക്ക് അവകാശമുണ്ടെന്നും മൂന്ന് തവണ തലാഖ് ചൊല്ലാന്‍ അവകാശമുണ്ടെന്നും ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കാതിരിക്കാനുള്ള അവകാശമുണ്ടെന്നും പറയാന്‍ കഴിയില്ല. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. അത് ഉടന്‍ യാഥാര്‍ഥ്യമാകും. ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പ് നല്‍കുന്നതാണ് ഏക സിവില്‍ കോഡ്. ആര്‍.എസ്.എസും വി.എച്ച്.പിയും മാത്രമല്ല സുപ്രിംകോടതിയും ഏക സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നുണ്ട്. ബഹുഭാരത്വം, മുത്വലാഖ്, നികാഹ് ഹലാല എന്നിവയില്‍ ഒരു ഇളവും ഉണ്ടാവില്ലെന്നും യാദവ് പറഞ്ഞു.

ഒരു ഹിന്ദുവായതിനാല്‍ ഞാന്‍ എന്റെ മതത്തെ ബഹുമാനിക്കുന്നു. എന്നാല്‍ എനിക്ക് മറ്റു മതങ്ങളോടോ വിശ്വാസങ്ങളോടോ വിദ്വേഷമില്ല. വിവാഹിതരാകുമ്പോള്‍ നിങ്ങള്‍ അഗ്‌നിക്ക് ചുറ്റും ഏഴ് റൗണ്ട് ചുറ്റണമെന്നും ഗംഗയില്‍ സ്‌നാനം ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. പക്ഷേ രാജ്യത്തിന്റെ സംസ്‌കാരത്തെയും ദൈവങ്ങളെയും മഹാന്‍മാരായ നേതാക്കളെയും നിങ്ങള്‍ അനാദരിക്കരുതെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളതെന്നും യാദവ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  3 days ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  3 days ago
No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  3 days ago
No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  3 days ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  3 days ago
No Image

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ സീറ്റില്ല, സീറ്റൊഴിവുള്ള ഒമ്പത് ജില്ലകളിലുള്ളതിലേറെ അപേക്ഷകൾ മലപ്പുറത്ത്  

Kerala
  •  3 days ago
No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  3 days ago