HOME
DETAILS

'ഉരുകിയൊലിച്ച മൃതദേഹങ്ങള്‍, ചിതറിത്തെറിച്ച ശരീര ഭാഗങ്ങള്‍..രക്തം തളം കെട്ടി നില്‍ക്കുന്ന ആശുപത്രി മുറികള്‍', ഗസ്സ നാഗസാക്കിയേക്കാള്‍ ഭീകരം' ഇസ്‌റാഈല്‍ ക്രൂരത വിവരിച്ച് യു.എന്‍ ഉദ്യോഗസ്ഥന്‍

  
Web Desk
December 18, 2024 | 9:39 AM

UN Official Describes Devastating Impact of Israeli Airstrikes in Gaza Compares to Nagasaki

തെല്‍അവീവ്: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ഭീകരാക്രമണം വിവരിച്ച് യു.എന്‍ ഉന്നതോദ്യോഗസ്ഥന്‍. താല്‍ക്കാലിക ടെന്റുകള്‍ക്ക് മേല്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ മാരകപ്രഹര ശേഷിയുള്ള ബോംബാക്രമണത്തില്‍ മൃതദേഹങ്ങള്‍ ഉരുകി ഇല്ലാതായിപ്പോയതായി ഗസ്സ സന്ദര്‍ശിച്ച ഐക്യരാഷ്ട്ര സഭ ഓഫിസ് ഫോര്‍ കോഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (ഒ.സി.എച്ച്.എ) മേധാവി ജോര്‍ജിയസ് പെട്രോപൗലോസ് പറയുന്നു. മൃതദേഹങ്ങള്‍ ആവിയായിപ്പോയെന്നാണ് അദ്ദേഹം പറയുന്നത്.ഇസ്‌റാഈലി പത്രമായ ഹാരറ്റ്‌സാണ് ജോര്‍ജിയസ് പെട്രോപൗലോസിന്റെ അനുഭവക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. 

ജാപ്പനീസ് നഗരമായ നാഗസാക്കിയില്‍ 1945ല്‍ യു.എസ് സേന അണുബോംബ് വര്‍ഷിച്ച ശേഷമുള്ള അവസ്ഥയേക്കാള്‍ ഭീകരമാണ് ഇസ്‌റാഈല്‍ ബോംബ് വര്‍ഷിച്ച അല്‍മവാസി അഭയാര്‍ഥി ക്യാംപിലെ സ്ഥിതി. അദ്ദേഹം പറയുന്നു.

'സുരക്ഷിത മേഖലയെന്ന് ഇസ്‌റാഈല്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അഭയം തേടിയ ഇടമാണ് അല്‍ മവാസി ക്യാംപ്. ഇവിടെ താല്‍ക്കാലിക ടെന്റുകളില്‍ താമസിക്കുകയായിരുന്നു അവര്‍. അവരെ ലക്ഷ്യമിട്ടാണ് അതീവനശീകരണ ശേഷിയുള്ള ബോംബുകള്‍ വര്‍ഷിച്ചത്. ആക്രമണത്തില്‍ അഭയാര്‍ഥി ടെന്റുകളില്‍ ഉണ്ടായിരുന്ന ഇരുപതോളം പേരുടെ മൃതദേഹാവശിഷ്ടം പോലുമില്ല. അദ്ദേഹം പറയുന്നു. 

ബോംബ് സ്‌ഫോടനത്തിന് ശേഷം ഞാന്‍ ആശുപത്രിയില്‍ പോയപ്പോല്‍ കണ്ട രംഗവും അദ്ദേഹം വിവരിക്കുന്നു. 'അവിടം ഒരു അറവുശാല പോലെയായിരുന്നു, എല്ലായിടത്തും രക്തക്കളം...' .
 
ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ ഇരകളുടെ ശരീരം തീര്‍ത്തും ഉരുകി ഇല്ലാതാവുന്നതായി ഗസ്സയിലെ അല്‍ജസീറ ലേഖകരും ആരോഗ്യവകുപ്പ് ജീവനക്കാരും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

സെപ്തംബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി എട്ട് തവണയാണ് സുരക്ഷിത മേഖല ആയി നിശ്ചയിച്ച  അല്‍മവാസിയില്‍ ഇസ്‌റാഈല്‍ ആക്രമണം അഴിച്ചുവിട്ടത്. ഡിസംബര്‍ 4 ന് 21 ടെന്റുകള്‍ക്ക് മുകളിലാണ് ബോംബ് വര്‍ഷിച്ചത്. 23 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 

സെപ്തംബറില്‍ അല്‍മവാസിയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സ്‌ഫോടനത്തിന്റെ തീവ്രതയാല്‍ 22 പേരെയെങ്കിലും കാണാതായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2000 പൗണ്ട് (907 കിലോഗ്രാം) ഭാരമുള്ള യുഎസ് നിര്‍മിത എം.കെ 84 ബോംബുകളാണ് ഇവിടെ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അല്‍ ജസീറ വെരിഫിക്കേഷന്‍ ഏജന്‍സിയായ 'സനദ്' റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 

Georgeos Petropoulos, head of the UN Office for the Coordination of Humanitarian Affairs (OCHA), reported on the catastrophic effects of Israeli airstrikes in Gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  2 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  2 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  2 days ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  2 days ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  2 days ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  2 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  2 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  2 days ago