
ദക്ഷിണ കൊറിയയിലെ വിമാനപകടം അനുശോചനമറിയിച്ച് ഇന്ത്യ

സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് 179 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി ഇന്ത്യ. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ രാജ്യത്തിന്റെ ഹൃദയംഗമമായ അനുശോചനമറിയിക്കുന്നുവെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അമിത് കുമാര്‍ എക്‌സില്‍ കുറിച്ചു.
'മുവാന്‍ എയര്‍പോര്‍ട്ടില്‍ ഇന്ന് സംഭവിച്ച വിമാനാപകട ദുരന്തത്തില്‍ അതീവ ദുഃഖമുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് രാജ്യത്തിന്റെ ഹൃദയംഗമമായ അനുശോചനമറിയിക്കുന്നു. റിപ്പബ്ലിക് ഓഫ് കൊറിയയിലെ ജനങ്ങള്‍ക്കും സര്‍ക്കാറിനും ഇന്ത്യന്‍ എംബസി ഐക്യദാര്‍ഢ്യമറിയിക്കുന്നു' അമിത് കുമാര്‍ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.
ബാങ്കോക്കില്‍ നിന്ന് 181 പേരുമായി യാത്രതിരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 175 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചതായും, രണ്ടുപേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ 9.07 ന് ആയിരുന്നു അപകടം.
റണ്‍വേയിലേക്കു താഴ്ന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പുറത്തുവരാതിരുന്നതായിരുന്നു അപകടത്തിന് കാരണം. തെന്നിനീങ്ങിയ വിമാനം മതിലില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. 15 വര്‍ഷം പഴക്കമുള്ള ബോയിങ് 737-800 ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് ദക്ഷിണ കൊറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. അപകടത്തില്‍ ജെജു എയര്‍ ക്ഷമാപണം നടത്തി.
ബാങ്കോക്കില്‍നിന്ന് തിരിച്ചെത്തുകയായിരുന്ന വിമാനത്തില്‍ രണ്ട് തായ്‌ലന്‍ഡ് സ്വദേശികളുമുണ്ടായിരുന്നു. തായ്‌ലന്‍ഡിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ജെജു എയറിന്റെ 7സി 2216 വിമാനത്തിന് ഏതെങ്കിലും തരത്തിലുള്ള തകരാര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ലെന്ന് തായ്‌ലന്‍ഡിലെ വിമാനത്താവളങ്ങളുടെ ഡയറക്ടര്‍ കെറാറ്റി കിജ്മാനാവത് സ്ഥിരീകരിച്ചിട്ടുണ്ട്. 1997 ല്‍ 228 പേര്‍ കൊല്ലപ്പെട്ട ഗുവാമിലുണ്ടായ വിമാനാപകടത്തിന് ശേഷം ദക്ഷിണ കൊറിയയുടെ വ്യോമയാന ചരിത്രത്തില്‍ ഏറ്റവുമധികംപേര്‍ കൊല്ലപ്പെട്ട വിമാനപകടങ്ങളിലൊന്നാണ് ഇന്നത്തേത്.
A plane with 181 people on board has crashed in South Korea.
— ZAMZAM NEWS (@zamzamafg) December 29, 2024
The first footage from the site of the Jeju Air Flight 2216 crash in South Korea shows 181 people on board, with 23 fatalities reported so far. pic.twitter.com/K3ajezxvwh
വിമാനം പൂര്‍ണമായി തകര്‍ന്നുവെന്ന് മുവാന്‍ അഗ്‌നിരക്ഷാസേന മേധാവി ലീ ജിയോങ്ഹിയോണ്‍ അറിയിച്ചു. വിമാനത്തിന്റെ വാല്‍ ഭാഗം മാത്രമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരിച്ചറിയാന്‍ സാധിക്കുകയെന്നും, പക്ഷിയിടിച്ചാണോ അപകടം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം വിമാനം ലാന്‍ഡ് ചെയ്യുന്നതിനു മുന്നോടിയായി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് പക്ഷികള്‍ പറക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ഗതാഗത മന്ത്രാലയം പറയുന്നത്. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ടെന്നും, ഇതു പരിശോധിച്ചശേഷം അപകടകാരണം വ്യക്തമാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
India has extended its condolences to the families of the victims of the recent plane crash in South Korea, offering sympathy and support during this difficult time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി
International
• 4 days ago
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി
Kerala
• 4 days ago
ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി
National
• 4 days ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു
uae
• 4 days ago
അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ
Cricket
• 4 days ago
എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്
International
• 4 days ago
ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം
National
• 4 days ago
ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്‌സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം
Cricket
• 4 days ago
നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 4 days ago
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ
uae
• 4 days ago
'ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം
uae
• 4 days ago
മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്
Football
• 4 days ago
ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്
Kerala
• 4 days ago
ശ്രീലങ്കന്‍ യുവതിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അജ്മാന്‍ പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം
uae
• 4 days ago
ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും
International
• 4 days ago
ഇസ്‌റാഈല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ യുഎസും പങ്കാളി; അമേരിക്കന്‍ ഭരണകൂടവുമായി ഒരു ചര്‍ച്ചയുമില്ലെന്ന് ഇറാന്‍
International
• 4 days ago
ഒറ്റ ഗോളിൽ ലോകത്തിലെ ആദ്യ താരമായി; ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് മെസി
Football
• 4 days ago
ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Kerala
• 4 days ago
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്ട്രേലിയ
International
• 4 days ago
1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്സ്വാൾ സംഖ്യം
Cricket
• 4 days ago
മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചു; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍
Kerala
• 4 days ago