HOME
DETAILS

എൻ.സി.പിക്കും തോമസ് കെ. തോമസിനുമെതിരേ വെള്ളാപ്പള്ളി ; കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന്

  
ജലീൽ അരൂക്കുറ്റി 
January 02, 2025 | 3:45 AM

NCP and Thomas K Vellapalli v Thomas

കൊച്ചി:  എൻ.സി.പിക്കും തോമസ് കെ. തോമസിനും എതിരേ കടുത്ത വിമർശനം ഉയർത്തി എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ ഇന്നലെ പുറത്തിറങ്ങിയ ലക്കത്തിലെ ലേഖനത്തിലാണ് എൻ.സി.പിയുടെ കൈയിൽ നിന്ന് കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന നിർദേശവും മുന്നോട്ട് വയ്ക്കുന്നത്. 

ഒരു വള്ളത്തിൽ കയറാനുള്ള  ആളുപോലും എൻ.സി.പിയിൽ ഇല്ലെന്ന്  പരിഹസിച്ച വെള്ളാപ്പള്ളി എ.കെ ശശീന്ദ്രനെ നീക്കാനുള്ള പി.സി ചാക്കോയുടെ നീക്കത്തിന് പിന്നിൽ സമുദായ താൽപര്യമാണെന്നും ആരോപിച്ചു.  എൻ.സി.പിക്ക് മണ്ഡലം നൽകിയത് വലിയ അപരാധമാണ്.  എൻ.സി.പിയുടെ തറവാടും ശരത് പവാറിന്റെ തട്ടകവുമായ മഹാരാഷ്ട്രയിലെ അവസ്ഥയും ഇതുപോലെ തന്നെ.  തമ്മിലടി കഴിഞ്ഞിട്ട് അവർക്ക് പാർട്ടിയെ വളർത്താൻ നേരമില്ല. കേരളത്തിൽ എൽ.ഡി.എഫിലും യു.ഡി.എഫിലും എൻ.ഡി.എയിലും ഈ പാർട്ടിയുണ്ട്. ജില്ലതോറും രണ്ടും മൂന്നും ജില്ലാ പ്രസിഡന്റുമാരുമുണ്ട്.

തോമസ് കെ. തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ല. എന്നാൽ തോമസ് ചാണ്ടി കരുത്തനായ നേതാവും ജനകീയനുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.   എഡിറ്റോറിയൽ ലേഖനത്തിൽ എ.കെ ശശീന്ദ്രന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയാണ്. ശശീന്ദ്രൻ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവും ഇടതുമുന്നണിയിലെ പിന്നോക്ക സമുദായ പ്രതിനിധിയുമാണ്. മന്ത്രിമാറ്റം പരിഗണനയിലില്ലെന്ന് ഇടതുമുന്നണി വ്യക്തമാക്കിയിട്ടും ബലമായി പിടിച്ചുവാങ്ങാൻ സമ്മർദതന്ത്രം പയറ്റുകയാണ് ചാക്കോ-  തോമസ് സംഘം. 

ശശീന്ദ്രനെ പിൻവലിച്ചാൽ മന്ത്രിപദം പാർട്ടിക്ക് ലഭിക്കാനിടയില്ല. എന്നാലും ശശീന്ദ്രനെ കസേരയിൽ നിന്നിറക്കുമെന്ന വാശിയുടെ പിന്നിലുള്ള കൂട്ടായ്മയുടെ സമുദായവഴി ഏതെന്ന് അറിയാൻ കവടി നിരത്തേണ്ട കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുകയാണ്.  അതിനിടെ എന്ത് സമ്മർദമുണ്ടായാലും മന്ത്രിക്കസേര പിടിക്കാനുള്ള അത്യാഗ്രഹത്തിന് ഇടതുമുന്നണി പിടികൊടുക്കരുതെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദ് അൽ ഇത്തിഹാദ്: ഫുജൈറയിൽ ഒരുക്കങ്ങൾ തകൃതി; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി പൊലിസ്

uae
  •  8 days ago
No Image

"എന്നെ ലക്ഷ്യം വെച്ചാൽ ഞാൻ രാജ്യം മുഴുവൻ ഇളക്കിമറിക്കും"; ബിജെപിക്ക് ശക്തമായ മുന്നറിയിപ്പുമായി മമത

National
  •  8 days ago
No Image

രാത്രിയുടെ മറവിൽ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം; പരാതി നൽകി യുഡിഎഫ്

Kerala
  •  8 days ago
No Image

കാസര്‍കോട് വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം; മോശമായി പെരുമാറി, പ്രതികരിച്ചപ്പോള്‍ ഇറക്കിവിട്ടു

Kerala
  •  8 days ago
No Image

ചുമതല ഏല്‍പ്പിച്ചവര്‍ നീതി പുലര്‍ത്തിയില്ല; അയ്യപ്പന്റെ ഒരു തരി പൊന്നു പോലും നഷ്ടമാകില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  8 days ago
No Image

കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തില്‍ വീണ്ടും ദുരന്തം; മലയാളി മരിച്ചു

obituary
  •  8 days ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; നാലുപേരെ കൊലപ്പെടുത്തി

International
  •  8 days ago
No Image

വെള്ളമെന്ന് കരുതി പാചകത്തിന് ഉപയോഗിച്ചത് ആസിഡ്; ചെറിയ കുട്ടിയുള്‍പെടെ കുടുംബത്തിലെ ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  8 days ago
No Image

യു.ഡി.എഫിന് തിരിച്ചടി; എല്‍.സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  8 days ago
No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  8 days ago