HOME
DETAILS

എൻ.സി.പിക്കും തോമസ് കെ. തോമസിനുമെതിരേ വെള്ളാപ്പള്ളി ; കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന്

  
ജലീൽ അരൂക്കുറ്റി 
January 02, 2025 | 3:45 AM

NCP and Thomas K Vellapalli v Thomas

കൊച്ചി:  എൻ.സി.പിക്കും തോമസ് കെ. തോമസിനും എതിരേ കടുത്ത വിമർശനം ഉയർത്തി എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ ഇന്നലെ പുറത്തിറങ്ങിയ ലക്കത്തിലെ ലേഖനത്തിലാണ് എൻ.സി.പിയുടെ കൈയിൽ നിന്ന് കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന നിർദേശവും മുന്നോട്ട് വയ്ക്കുന്നത്. 

ഒരു വള്ളത്തിൽ കയറാനുള്ള  ആളുപോലും എൻ.സി.പിയിൽ ഇല്ലെന്ന്  പരിഹസിച്ച വെള്ളാപ്പള്ളി എ.കെ ശശീന്ദ്രനെ നീക്കാനുള്ള പി.സി ചാക്കോയുടെ നീക്കത്തിന് പിന്നിൽ സമുദായ താൽപര്യമാണെന്നും ആരോപിച്ചു.  എൻ.സി.പിക്ക് മണ്ഡലം നൽകിയത് വലിയ അപരാധമാണ്.  എൻ.സി.പിയുടെ തറവാടും ശരത് പവാറിന്റെ തട്ടകവുമായ മഹാരാഷ്ട്രയിലെ അവസ്ഥയും ഇതുപോലെ തന്നെ.  തമ്മിലടി കഴിഞ്ഞിട്ട് അവർക്ക് പാർട്ടിയെ വളർത്താൻ നേരമില്ല. കേരളത്തിൽ എൽ.ഡി.എഫിലും യു.ഡി.എഫിലും എൻ.ഡി.എയിലും ഈ പാർട്ടിയുണ്ട്. ജില്ലതോറും രണ്ടും മൂന്നും ജില്ലാ പ്രസിഡന്റുമാരുമുണ്ട്.

തോമസ് കെ. തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ല. എന്നാൽ തോമസ് ചാണ്ടി കരുത്തനായ നേതാവും ജനകീയനുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.   എഡിറ്റോറിയൽ ലേഖനത്തിൽ എ.കെ ശശീന്ദ്രന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയാണ്. ശശീന്ദ്രൻ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവും ഇടതുമുന്നണിയിലെ പിന്നോക്ക സമുദായ പ്രതിനിധിയുമാണ്. മന്ത്രിമാറ്റം പരിഗണനയിലില്ലെന്ന് ഇടതുമുന്നണി വ്യക്തമാക്കിയിട്ടും ബലമായി പിടിച്ചുവാങ്ങാൻ സമ്മർദതന്ത്രം പയറ്റുകയാണ് ചാക്കോ-  തോമസ് സംഘം. 

ശശീന്ദ്രനെ പിൻവലിച്ചാൽ മന്ത്രിപദം പാർട്ടിക്ക് ലഭിക്കാനിടയില്ല. എന്നാലും ശശീന്ദ്രനെ കസേരയിൽ നിന്നിറക്കുമെന്ന വാശിയുടെ പിന്നിലുള്ള കൂട്ടായ്മയുടെ സമുദായവഴി ഏതെന്ന് അറിയാൻ കവടി നിരത്തേണ്ട കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുകയാണ്.  അതിനിടെ എന്ത് സമ്മർദമുണ്ടായാലും മന്ത്രിക്കസേര പിടിക്കാനുള്ള അത്യാഗ്രഹത്തിന് ഇടതുമുന്നണി പിടികൊടുക്കരുതെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫില്‍ ബന്ധുനിയമനം; സഹോദരീഭര്‍ത്താവിനെ അഡീഷണനല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കി

Kerala
  •  3 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

'ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട'; നിയമസഭയില്‍ ആദ്യ അടിയന്തരപ്രമേയ നോട്ടിസുമായി പ്രതിപക്ഷം; അനുമതി നിഷേധിച്ചു

Kerala
  •  3 days ago
No Image

നീറ്റ് പുനഃപരീക്ഷ ഒ.എം.ആർ മാതൃകയിൽ തന്നെ; കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി

National
  •  3 days ago
No Image

'കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലേത് പോലെ ശക്തമായ നിയമം വേണം, അവിടെ നിയമം പ്രതിരോധമായി നിലകൊള്ളുന്നു' കര്‍ണാടക ഹൈക്കോടതി; പരാമര്‍ശം ബലാത്സംഗക്കേസ് പരിഗണിക്കവേ

National
  •  3 days ago
No Image

മുൻ ഗതാഗത മന്ത്രിയുടെ 'പ്രത്യേക താല്പര്യത്തിൽ' ഓടുന്ന കെഎസ്ആർടിസി ഇ-ബസിന് മാത്രം ഇപ്പോഴും പഴയ നിരക്ക്; അപാകത പരിഹരിക്കുമെന്ന് അധികൃതർ

Kerala
  •  3 days ago
No Image

ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കി; പിന്നാലെ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

Kerala
  •  3 days ago
No Image

കണ്ണൂരില്‍ നിര്‍ത്തിയിട്ട കാറില്‍ രക്തക്കറ; സമീപത്ത് സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങള്‍

Kerala
  •  3 days ago
No Image

ഇസ്‌റാഈല്‍- ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ധാരണയായെന്ന് ട്രംപ്; സമാധാന പ്രതീക്ഷയില്‍ ലബനാന്‍ ജനത

International
  •  3 days ago
No Image

മലപ്പുറത്ത് ഡി.എൻ.എ ലാബിന് അനുമതി കാത്ത് ഫൊറൻസിക് വിഭാഗം

Kerala
  •  3 days ago