HOME
DETAILS

എൻ.സി.പിക്കും തോമസ് കെ. തോമസിനുമെതിരേ വെള്ളാപ്പള്ളി ; കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന്

  
ജലീൽ അരൂക്കുറ്റി 
January 02, 2025 | 3:45 AM

NCP and Thomas K Vellapalli v Thomas

കൊച്ചി:  എൻ.സി.പിക്കും തോമസ് കെ. തോമസിനും എതിരേ കടുത്ത വിമർശനം ഉയർത്തി എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ ഇന്നലെ പുറത്തിറങ്ങിയ ലക്കത്തിലെ ലേഖനത്തിലാണ് എൻ.സി.പിയുടെ കൈയിൽ നിന്ന് കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന നിർദേശവും മുന്നോട്ട് വയ്ക്കുന്നത്. 

ഒരു വള്ളത്തിൽ കയറാനുള്ള  ആളുപോലും എൻ.സി.പിയിൽ ഇല്ലെന്ന്  പരിഹസിച്ച വെള്ളാപ്പള്ളി എ.കെ ശശീന്ദ്രനെ നീക്കാനുള്ള പി.സി ചാക്കോയുടെ നീക്കത്തിന് പിന്നിൽ സമുദായ താൽപര്യമാണെന്നും ആരോപിച്ചു.  എൻ.സി.പിക്ക് മണ്ഡലം നൽകിയത് വലിയ അപരാധമാണ്.  എൻ.സി.പിയുടെ തറവാടും ശരത് പവാറിന്റെ തട്ടകവുമായ മഹാരാഷ്ട്രയിലെ അവസ്ഥയും ഇതുപോലെ തന്നെ.  തമ്മിലടി കഴിഞ്ഞിട്ട് അവർക്ക് പാർട്ടിയെ വളർത്താൻ നേരമില്ല. കേരളത്തിൽ എൽ.ഡി.എഫിലും യു.ഡി.എഫിലും എൻ.ഡി.എയിലും ഈ പാർട്ടിയുണ്ട്. ജില്ലതോറും രണ്ടും മൂന്നും ജില്ലാ പ്രസിഡന്റുമാരുമുണ്ട്.

തോമസ് കെ. തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ല. എന്നാൽ തോമസ് ചാണ്ടി കരുത്തനായ നേതാവും ജനകീയനുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.   എഡിറ്റോറിയൽ ലേഖനത്തിൽ എ.കെ ശശീന്ദ്രന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയാണ്. ശശീന്ദ്രൻ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവും ഇടതുമുന്നണിയിലെ പിന്നോക്ക സമുദായ പ്രതിനിധിയുമാണ്. മന്ത്രിമാറ്റം പരിഗണനയിലില്ലെന്ന് ഇടതുമുന്നണി വ്യക്തമാക്കിയിട്ടും ബലമായി പിടിച്ചുവാങ്ങാൻ സമ്മർദതന്ത്രം പയറ്റുകയാണ് ചാക്കോ-  തോമസ് സംഘം. 

ശശീന്ദ്രനെ പിൻവലിച്ചാൽ മന്ത്രിപദം പാർട്ടിക്ക് ലഭിക്കാനിടയില്ല. എന്നാലും ശശീന്ദ്രനെ കസേരയിൽ നിന്നിറക്കുമെന്ന വാശിയുടെ പിന്നിലുള്ള കൂട്ടായ്മയുടെ സമുദായവഴി ഏതെന്ന് അറിയാൻ കവടി നിരത്തേണ്ട കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുകയാണ്.  അതിനിടെ എന്ത് സമ്മർദമുണ്ടായാലും മന്ത്രിക്കസേര പിടിക്കാനുള്ള അത്യാഗ്രഹത്തിന് ഇടതുമുന്നണി പിടികൊടുക്കരുതെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  8 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  8 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  8 days ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  8 days ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  8 days ago
No Image

മുൻ ഇന്ത്യൻ ക്യാപ്റ്റനെ വീഴ്ത്തി പുതു ചരിത്രം കുറിച്ച് മന്ദാന

Cricket
  •  8 days ago
No Image

'പ്രതിസന്ധികൾക്കിടയിലും മൂല്യ സംരക്ഷണത്തിൽ അച്ചടി മാധ്യമങ്ങൾ ഇന്നും മുന്നിൽ, മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനത്തിൽ സുപ്രഭാതം മാതൃക': എൻ.കെ പ്രേമചന്ദ്രൻ എം.പി

uae
  •  8 days ago
No Image

മാതാപിതാക്കളെ സ്പോൺസർ ചെയ്യാം: കുറഞ്ഞ ശമ്പളപരിധി 10,000 ദിർഹം; ദുബൈയിലെ ഈ നിയമങ്ങൾ അറിഞ്ഞിരിക്കാം

uae
  •  8 days ago
No Image

വനിതാ ലോകകപ്പ് ഫൈനൽ: ഷെഫാലിക്കും ദീപ്തിക്കും അർദ്ധസെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 299 റൺസ് വിജയലക്ഷ്യം

Cricket
  •  8 days ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; സലാലയിൽ നിന്ന് നേരിട്ട് കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്

oman
  •  8 days ago