സിഡ്‌നിയിൽ ഇന്ത്യയെ എറിഞ്ഞിട്ടു; ഓസ്‌ട്രേലിയക്കാരിൽ നാലാമനായി ബോളണ്ടിന്റെ കുതിപ്പ്
സിഡ്‌നി:ഇന്ത്യ-ഓസ്ട്രേലിയ അഞ്ചാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനം മികച്ച ബൗളിംഗ് പ്രകടനവുമായി ഓസ്‌ട്രേലിയൻ താരം സ്കോട്ട് ബോളണ്ട്. നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ബോളണ്ട് തിളങ്ങിയത്. യശ്വസി ജെയ്‌സ്വാൾ, വിരാട് കോഹ്‌ലി, റിഷബ് പന്ത്, നിതീഷ് കുമാർ റെഡ്ഢി എന്നിവരേറെയാണ് ബോളണ്ട് പുറത്താക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കാനും ബോളണ്ടിന് സാധിച്ചു. ഇതോടെ ഒരു തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കായി ഏറ്റവും കുറഞ്ഞ ശരാശരിയിൽ 50 വിക്കറ്റുകൾ നേടുന്ന നാലാമത്തെ താരമായി മാറാനാണ് ബോളണ്ടിന് സാധിച്ചത്. 18.64 ആവറേജിലാണ് താരം പന്തെറിഞ്ഞത്. 2021ലാണ് സ്കോട്ട് ബോളണ്ട് ഓസ്‌ട്രേലിയക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നത്. ചാർളി ടർണർ(16.53), ബെർട്ട് അയൺമോംഗർ(17.97), ഫ്രെഡ് സ്പോഫോർത്ത്(18.41) എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടത്തിലെത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾ.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 185 റൺസിനാണ് പുറത്തായത്. ബോളണ്ടിന് പുറമെ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകളും പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും നേടി തിളങ്ങി. നഥാൻ ലിയോൺ ഒരു വിക്കറ്റും നേടി. ഇന്ത്യൻ ബാറ്റിങ്ങിൽ റിഷബ് പന്താണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 98 പന്തിൽ 40 റൺസാണ് പന്ത് നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. രവീന്ദ്ര ജഡേജ 95 പന്തിൽ 26 റൺസും ജസ്പ്രീത് ബുംറ 17 പന്തിൽ 22 റൺസും ശുഭ്മൻ ഗിൽ 60 പന്തിൽ 20 റൺസും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."