കൊച്ചിയിൽ പൊലിസുകാരനെ ബൈക്കിടിച്ച് പരുക്കേൽപ്പിച്ച സംഭവം: പ്രതികൾ കോടതിയിൽ കീഴടങ്ങി
കൊച്ചി: ചെല്ലാനത്ത് ഡ്യൂട്ടിക്കിടെ പൊലിസുകാരനെ ബൈക്കിടിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. ആലപ്പുഴ സ്വദേശികളായ അനിൽ രാജേന്ദ്രൻ, രാഹുൽ ബാബു എന്നിവരാണ് കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ. കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണമാലി സ്റ്റേഷനിലെ സിപിഒ ബിജുമോനെയാണ് പ്രതികൾ പരുക്കേൽപ്പിച്ചത്.
സംഭവത്തിന് പിന്നാലെ കണ്ണമാലി പൊലിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാക്കൾ രംഗത്തെത്തിയിരുന്നു. തങ്ങളെ പൊലിസ് ബൈക്കിൽ നിന്ന് വലിച്ചു താഴെയിട്ടെന്നും, പരുക്കേറ്റിട്ടും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്നുമായിരുന്നു ഇവരുടെ വാദം. എങ്കിലും, ഈ വാദങ്ങളെ തള്ളിക്കൊണ്ട് പൊലിസ് കൃത്യമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.
യുവാക്കൾ മദ്യപിച്ചിരുന്നതായും കൈകാണിച്ചിട്ടും നിർത്താതെ പൊലിസുകാരനെ ഇടിപ്പിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. യുവാക്കളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ പ്രതികൾ റിമാൻഡിലാണ്.
In the Kochi cop hit-and-run case, the suspects Anil Rajendran and Rahul Babu from Alappuzha surrendered before the Kochi Judicial First Class Magistrate Court after the High Court rejected their anticipatory bail pleas. They have been remanded for two weeks. The incident, which occurred in Chellanam, involved the duo allegedly hitting CPO Bijumon with their bike while he was on duty, causing him serious injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."