
നിമിഷപ്രിയക്ക് വേണ്ടി ഇറാന്റെ നിര്‍ണായക ഇടപെടല്‍; ഹൂതികളുമായി ബന്ധപ്പെട്ടു; ഇനിയുള്ള പ്രതീക്ഷ ഇറാന്റെ നീക്കത്തില്‍

ന്യൂഡല്‍ഹി: യമന്‍ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത മങ്ങിയിരിക്കെ പ്രതീക്ഷ നല്‍കി ഇറാന്റെ നിര്‍ണായക ഇടപെടല്‍. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. കുടുംബത്തിനു ബ്ലഡ് മണി നല്‍കി മാപ്പ് തേടാനുള്ള വഴികള്‍ ആണ് നടത്തുന്നത്. ഇതിന്റെ പ്രഥമികനീക്കമാണ് ഇറാനില്‍നിന്നുണ്ടായത്.
തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്ക് ഇടനിലക്കാരാകാമെന്ന് ഇറാന്‍ നേരത്തെ ഇന്ത്യയോട് അറിയിച്ചിരുന്നു. എന്നാല്‍ കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
ഹൂതി മേഖലയില്‍പ്പെട്ട പ്രദേശത്താണ് സംഭവം നടന്നത്. അതിനാല്‍ ഹൂതികളുടെ സ്വയംഭരണസംവിധാനമാണ് വധശിക്ഷ വിധിച്ചത്. ഇക്കാരണത്താല്‍ നയതന്ത്രമേഖലയില്‍ ഇടപെടുന്നതിന് ഇന്ത്യക്ക് തടസ്സമുണ്ട്. വിഷയത്തില്‍ യമന്‍ സര്‍ക്കാരിനും ഇടപെടുന്നതിന് പരിധിയുണ്ട്. ഈ സാഹചര്യത്തിലാണ് വധശിക്ഷയ്ക്ക് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് അല്‍ അലീമി അംഗീകാരം നല്‍കിയിട്ടില്ലെന്ന വിശദീകരണം യമന്‍ എംബസി നേരത്തെ ഇറക്കിയത്. നിമിഷപ്രിയയുടെ കേസ് നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണെന്നും കേസ് കൈകാര്യംചെയ്തതും ഹൂതികളാണെന്നുമാണ് ഡല്‍ഹിയിലെ യമന്‍ എംബസി നല്‍കിയ വിശദീകരണം. എംബസിയുടെ വിശദീകരണത്തോടെ നിമിഷ പ്രിയാ കേസില്‍ ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്രതലത്തിലെ ആശയവിനിമയം ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്ന് നീക്കം നടന്നത്.
നേരത്തെ വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇറാന്റെ നിലപാട് മാത്രമാണ് ഇനിയുള്ള പ്രതീക്ഷ. ഹൂതികളുമായി മികച്ച ബന്ധത്തിലുള്ള ഇറാന്‍ വിഷയത്തില്‍ ഗൗരവത്തില്‍ ഇടപെട്ടാല്‍ കേസില്‍ അനുകൂല നീക്കങ്ങള്‍ ഉണ്ടാകും. ഇറാന്റെ പ്രോക്‌സി ഗ്രൂപ്പായാണ് ഹൂതികള്‍ അറിയപ്പെടുന്നത്. ഹൂതി നേതൃത്വവുമായി ഇറാന് മികച്ച ബന്ധവും ഉണ്ട്.
നിമിഷപ്രിയയുടെ മോചനത്തില്‍ ഇറാന്‍ എല്ലാ സഹായവും വാഗ്ദാനംചെയ്തിട്ടുണ്ട്. മാനുഷിക പരിഗണന എന്ന നിലയില്‍ വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ തയാറാണെന്നാണ് മുതിര്‍ന്ന ഇറാന്‍ നയതന്തജ്ഞന്‍ അറിയിച്ചത്. സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ഇറാന്റെ വാഗ്ദാനം.
കഴിഞ്ഞയാഴ്ച ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഡോ. തഖ്ത് റാവഞ്ചിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ, ഇറാന്‍ എംബസിയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള അനൗദ്യോഗിക സംഭാഷണത്തിനിടെയാണ് നയതന്തജ്ഞന്‍ സഹായം വാഗ്ദാനംചെയ്തത്. നയതന്ത്ര ചാനലിലൂടെയുള്ള ഇടപെടല്‍, കൊല്ലപ്പെട്ട യമനിപൗരന്റെ കുടുംബവുമായുള്ള മധ്യസ്ഥചര്‍ച്ച എന്നിങ്ങനെയുള്ള സാധ്യതകളാകും വിഷയത്തില്‍ ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.
ജനാധിപത്യപ്രക്ഷോഭത്തിനൊടുവില്‍ 2012ല്‍ ഏകാധിപതിയായിരുന്ന അലി അബ്ദുല്ല സാലിഹിന്റെ പതനശേഷം ഇതുവരെ സുസ്ഥിരഭരണവും സുരക്ഷയും ഉറപ്പായിട്ടില്ലാത്ത രാജ്യമായ യമനിലെ നല്ലൊരുപ്രദേശവും ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ്.
Iran made crucial intervention for Nimisha Priya
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം
National
• a day ago
വി.എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു
Kerala
• a day ago
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക്
Kerala
• a day ago
താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍
International
• a day ago
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• a day ago
ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ
uae
• a day ago
വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Kerala
• a day ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• a day ago
ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്
Kerala
• a day ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• a day ago
തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍
Kerala
• a day ago
'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• a day ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍
International
• 2 days ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• 2 days ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 2 days ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 2 days ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 2 days ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 2 days ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 2 days ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 2 days ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 2 days ago