HOME
DETAILS

മുസ്‌ലിം  ഓഫിസേഴ്സ് വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് കെ. ഗോപാലകൃഷ്ണൻ തന്നെ?; സ്ക്രീൻഷോട്ട് പുറത്ത് 

  
Web Desk
January 11, 2025 | 5:51 AM

Screenshot Reveals K Gopalakrishnan Created Muslim Officers WhatsApp Group

തിരുവനന്തപുരം: മുസ്‌ലിം  ഓഫിസേഴ്സ് എന്ന വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് കെ. ഗോപാലകൃഷ്ണൻ തന്നെയെന്ന് തെളിയിക്കുന്ന സ്‌ക്രീൻഷോട്ട് പുറത്ത്. ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവന്നത്. ഗ്രൂപ്പ് ഉണ്ടാക്കിയതിന് പിന്നാലെ 'ഇത് എന്ത് ഗ്രൂപ്പാണ് ഗോപാൽ' എന്ന് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ ചോദിക്കുന്നുണ്ട്. എന്നാൽ തനിക്കറിയില്ലെന്നും ചിലർ തന്നോട് ചോദിച്ചിട്ടുണ്ടെന്നുമാണ് ഗോപാലകൃഷ്ണൻ മറുപടി നൽകിയത്.

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ ഗോപാലകൃഷ്ണനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥർക്കിടയിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നു കാണിച്ചായിരുന്നു നടപടി. എന്നാൽ, ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല ഗ്രൂപ്പ് ഉണ്ടാക്കിയതെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വാദം.

ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇന്റലിജൻസിന് പരാതി നൽകിയത്. ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു പരാതി. സംഭവത്തിൽ മെറ്റയിൽ ഉൾപ്പെടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥൻ തന്നെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചത്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം പൊലിസ് തള്ളുകയും ചെയ്തിരുന്നു.

അതേസമയം, സസ്‌പെൻഡ് ചെയ്ത് രണ്ടുമാസം തികയുന്നതിനുമുൻപ്സ സ്‌പെൻഷനു കാരണമായ കുറ്റപത്രത്തിൽ പറഞ്ഞ കാര്യങ്ങൾ അതേപ്പടി നിലനിൽക്കുെ കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണനെതിരായ നടപടി പിൻവലിച്ചിരുന്നു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അധ്യക്ഷയായ റിവ്യു കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് നടപടി. ഇന്നലെയാണ് ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.  ആരുടെ നിർദേശപ്രാകരമാണ് ഗോപാലകൃഷ്ണൻ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നതുൾപ്പെടെയുള്ള അന്വേഷണത്തിലേക്ക് പൊലിസ് കടന്നിട്ടില്ലെന്നാണു വിവരം.

അതേസമയം ചീഫ് സെക്രട്ടറിയെ ചോദ്യം ചെയ്ത കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി നീട്ടുകയും ചെയ്തു. ചാർജ് മെമ്മോയ്ക്ക് മറുപടി നൽകാതെ ചീഫ് സെക്രട്ടറിക്ക് വിശദീകരണം തേടി കത്തെഴുതി പ്രതിഷേധിച്ചതും വക്കീൽ നോട്ടിസ് അയച്ചതും ഗുരുതര ചട്ടലംഘനമെന്ന റിവ്യു കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് പ്രശാന്തിന്റെ സസ്പൻഷൻ കാലാവധി ഇന്നു മുതൽ നാലു മാസത്തേക്കു കൂടി നീട്ടിയത്.

ഹിന്ദുക്കളായ ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഹിന്ദു മല്ലു ഗ്രൂപ്പ് ഉണ്ടാക്കുകയും പിന്നാലെ മുസ്‌ലിം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മറ്റൊരു ഗ്രൂപ്പുണ്ടാക്കുകയും ഇതു വിവാദമായപ്പോൾ ഫോൺ ഹാക്ക് ചെയ്തെന്ന വ്യാജ പരാതി പൊലിസിൽ നൽകുകയുമായിരുന്നു ഗോപാലകൃഷ്ണൻ. പൊലിസ് അന്വേഷണത്തിൽ ഗോപാലകൃഷ്ണൻ തന്നെ ഗ്രൂപ്പുണ്ടാക്കിയതെന്ന് തെളിഞ്ഞതിനെയും തുടർന്നാണ് സസ്പൻഡ് ചെയ്തത്.

ഗോപാലകൃഷ്ണൻ പറഞ്ഞ പല കാര്യങ്ങളും തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഫോൺ ഫോർമാറ്റ് ചെയ്തു കൈമാറിയതിനാൽ അന്വേഷണവും ഫലപ്രദമായി നടത്താൻ പൊലിസിനു കഴിഞ്ഞിരുന്നില്ല. ഹാക്കിങ് നടന്നതായി തെളിവില്ലെന്ന് മെറ്റയും ഗൂഗിളും പൊലിസിനെ അറിയിച്ചു. തുടർന്ന് ഗോപാലകൃഷ്ണന്റെ ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്നും വിവാദ ഗ്രൂപ്പ് രൂപീകരിച്ച സമയത്ത് രണ്ട് ഫോണുകളും അദ്ദേഹത്തിന്റെ കൈവശം തന്നെയുണ്ടായിരുന്നുവെന്നും കാണിച്ച് ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി റിപ്പോർട്ട് നൽകി. ഇതോടെ ഗോപാലകൃഷ്ണനോടു ചീഫ് സെക്രട്ടറി വിശദീകരണം തേടി. തനിക്കു ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്നും ഉചിത നടപടി സ്വീകരിക്കണമന്നുമുള്ള ശുപാർശയോടെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയതോടെയാണ് സസ്പെൻഷനു കളമൊരുങ്ങിയത്. എന്നാൽ പിന്നീട് ഗോപാലകൃഷ്ണൻ നൽകിയ മറുപടി കണക്കിലെടുത്ത് ധൃതിയിൽ സസ്പെൻഷൻ പിൻവലിച്ച് സർവിസിൽ തിരിച്ചെടുക്കകയാണുണ്ടായത്. നിയമനം നൽകിയിട്ടില്ല. അതു മറ്റൊരു ഉത്തരവായി ഇറങ്ങുമെന്ന് സസ്പൻഷൻ പിൻവലിച്ച് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനുശേഷം രേഖകൾ പരിശോധിക്കാൻ അവസരം ഉണ്ടാകുമെന്നും ചാർജ് മെമ്മോയ്ക്ക് മറുപടി നൽകാതെ വിശദീകരണം തേടി കത്തുകളെഴുതുന്ന പ്രശാന്തിനോട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാം. രണ്ടു കത്തുകൾ പ്രശാന്തിന് നൽകിയിട്ടുണ്ട്. മറുപടി നൽകാനുള്ള സമയം 15 ദിവസം നീട്ടി നൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഈ മാസം ആറിനാണ് പ്രശാന്തിന് മറുപടി നൽകാനുള്ള സമയം അവസാനിച്ചത്.

A screenshot has emerged confirming that K. Gopalakrishnan was the creator of a WhatsApp group named 'Muslim Officers'. This revelation comes after Gopalakrishnan was reinstated to service. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  8 days ago
No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  8 days ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  8 days ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  8 days ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  8 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  8 days ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  8 days ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  8 days ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  8 days ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  9 days ago