HOME
DETAILS

ആഡംബരക്കൊട്ടാരങ്ങളില്‍ നിന്ന് തെരുവിലേക്ക്; നിനക്കാതെയെത്തിയ കാട്ടുതീയില്‍ അഭയാര്‍ഥികളായത് ആയിരങ്ങള്‍  

  
Web Desk
January 13, 2025 | 4:10 AM

Wildfire in California Rages for Six Days Despite Advanced Firefighting Efforts

കാലിഫോര്‍ണിയ: ആറു ദിവസമായി അമേരിക്ക ലോകത്തെ ഏറ്റവും മികച്ച അഗ്‌നിരക്ഷാ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടും കീഴടങ്ങാതെ കാട്ടുതീ തുടരുകയാണ്. 1,354 ഫയര്‍ എന്‍ജിനുകള്‍, 84 വിമാനങ്ങള്‍, 14,000 അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കാട്ടുതീ നിയന്ത്രിക്കാന്‍ അഞ്ച് ദിവസമായി രംഗത്തുണ്ട്. മെക്‌സികോയില്‍നിന്ന് അഗ്‌നിരക്ഷാ സേനയും എത്തി.

ശക്തമായ കാറ്റു തുടരുന്നതിനാല്‍ തീ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. മഴ പെയ്യുക മാത്രമാണ് തീ പെട്ടെന്ന് അണയ്ക്കാന്‍ ഏക പോംവഴി. ഇല്ലെങ്കില്‍ കൃത്രിമ മഴയുടെ വഴി തേടണം. അതിനു പക്ഷേ മിനിമം അന്തരീക്ഷസ്ഥിതി വേണം. മഴ മേഘങ്ങളുണ്ടെങ്കിലേ അതില്‍ രാസവസ്തു വിതറി മഴ പെയ്യിക്കാന്‍ കഴിയൂ. ലോകത്ത് ഏറ്റവും മികച്ച അഗ്നിരക്ഷാ സംവിധാനങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. മെക്‌സികോ അല്ലാതെ മറ്റൊരു രാജ്യവും അമേരിക്കയെ സഹായിക്കാന്‍ രംഗത്തു വന്നിട്ടുമില്ല.

ബുധനാഴ്ച വരെ സാന്റ അന എന്ന ഉഷ്ണക്കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതുവരെ കാട്ടുതീ തുടരുമെന്നതിനാല്‍ പലായനം രൂക്ഷമാണ്. ആഡംബര വീടുകളില്‍ കഴിഞ്ഞിരുന്നവര്‍ തെരുവില്‍ അന്തിയുറങ്ങുന്ന ദൃശ്യമാണ് യു.എസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഒന്നര ലക്ഷം പേര്‍ കൂടി വീടൊഴിയണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതുവരെ ഒന്‍പത് ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുടങ്ങിയത്. ഇവിടങ്ങളില്‍ 700 പേരെ മാത്രമാണ് താമസിപ്പിക്കാനായത്. മറ്റുള്ളവര്‍ക്ക് അന്തിയുറങ്ങാന്‍ ഇടമില്ല. ഹോട്ടലുകളില്‍ വാടക കുത്തനെ കൂട്ടി. ദുരിതബാധിതരെ സഹായിക്കാന്‍ അയല്‍ നാട്ടില്‍നിന്ന്‌പോലും ആരുമെത്തുന്നില്ല എന്നത് സ്ഥിതി ഏറെ ദുസ്സഹമാക്കുന്നു. പെട്ടെന്നൊരു ദിവസം അഭയാര്‍ഥികളാക്കപ്പെടുമെന്ന് ഒരിക്കല്‍പോലും അവിടത്തെ ജനങ്ങള്‍ വിചാരിച്ചിട്ടുണ്ടാവില്ല. അത്തരമൊരു സാഹചര്യം നേരിടാനുള്ള മുന്നൊരുക്കം അമേരിക്ക ഒരുക്കിയിട്ടുമില്ല. ഇത്തരമൊരു ദുരന്തം സര്‍ക്കാരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം.

A massive wildfire in California continues to burn uncontrollably for six days, despite the deployment of advanced firefighting technologies. Over 1,350 fire engines, 84 aircraft, and 14,000 personnel are engaged in the efforts. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  12 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  12 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  12 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  12 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  12 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  12 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  12 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  12 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  12 days ago