HOME
DETAILS

ആഡംബരക്കൊട്ടാരങ്ങളില്‍ നിന്ന് തെരുവിലേക്ക്; നിനക്കാതെയെത്തിയ കാട്ടുതീയില്‍ അഭയാര്‍ഥികളായത് ആയിരങ്ങള്‍  

  
Web Desk
January 13, 2025 | 4:10 AM

Wildfire in California Rages for Six Days Despite Advanced Firefighting Efforts

കാലിഫോര്‍ണിയ: ആറു ദിവസമായി അമേരിക്ക ലോകത്തെ ഏറ്റവും മികച്ച അഗ്‌നിരക്ഷാ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടും കീഴടങ്ങാതെ കാട്ടുതീ തുടരുകയാണ്. 1,354 ഫയര്‍ എന്‍ജിനുകള്‍, 84 വിമാനങ്ങള്‍, 14,000 അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കാട്ടുതീ നിയന്ത്രിക്കാന്‍ അഞ്ച് ദിവസമായി രംഗത്തുണ്ട്. മെക്‌സികോയില്‍നിന്ന് അഗ്‌നിരക്ഷാ സേനയും എത്തി.

ശക്തമായ കാറ്റു തുടരുന്നതിനാല്‍ തീ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. മഴ പെയ്യുക മാത്രമാണ് തീ പെട്ടെന്ന് അണയ്ക്കാന്‍ ഏക പോംവഴി. ഇല്ലെങ്കില്‍ കൃത്രിമ മഴയുടെ വഴി തേടണം. അതിനു പക്ഷേ മിനിമം അന്തരീക്ഷസ്ഥിതി വേണം. മഴ മേഘങ്ങളുണ്ടെങ്കിലേ അതില്‍ രാസവസ്തു വിതറി മഴ പെയ്യിക്കാന്‍ കഴിയൂ. ലോകത്ത് ഏറ്റവും മികച്ച അഗ്നിരക്ഷാ സംവിധാനങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. മെക്‌സികോ അല്ലാതെ മറ്റൊരു രാജ്യവും അമേരിക്കയെ സഹായിക്കാന്‍ രംഗത്തു വന്നിട്ടുമില്ല.

ബുധനാഴ്ച വരെ സാന്റ അന എന്ന ഉഷ്ണക്കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതുവരെ കാട്ടുതീ തുടരുമെന്നതിനാല്‍ പലായനം രൂക്ഷമാണ്. ആഡംബര വീടുകളില്‍ കഴിഞ്ഞിരുന്നവര്‍ തെരുവില്‍ അന്തിയുറങ്ങുന്ന ദൃശ്യമാണ് യു.എസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഒന്നര ലക്ഷം പേര്‍ കൂടി വീടൊഴിയണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതുവരെ ഒന്‍പത് ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുടങ്ങിയത്. ഇവിടങ്ങളില്‍ 700 പേരെ മാത്രമാണ് താമസിപ്പിക്കാനായത്. മറ്റുള്ളവര്‍ക്ക് അന്തിയുറങ്ങാന്‍ ഇടമില്ല. ഹോട്ടലുകളില്‍ വാടക കുത്തനെ കൂട്ടി. ദുരിതബാധിതരെ സഹായിക്കാന്‍ അയല്‍ നാട്ടില്‍നിന്ന്‌പോലും ആരുമെത്തുന്നില്ല എന്നത് സ്ഥിതി ഏറെ ദുസ്സഹമാക്കുന്നു. പെട്ടെന്നൊരു ദിവസം അഭയാര്‍ഥികളാക്കപ്പെടുമെന്ന് ഒരിക്കല്‍പോലും അവിടത്തെ ജനങ്ങള്‍ വിചാരിച്ചിട്ടുണ്ടാവില്ല. അത്തരമൊരു സാഹചര്യം നേരിടാനുള്ള മുന്നൊരുക്കം അമേരിക്ക ഒരുക്കിയിട്ടുമില്ല. ഇത്തരമൊരു ദുരന്തം സര്‍ക്കാരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം.

A massive wildfire in California continues to burn uncontrollably for six days, despite the deployment of advanced firefighting technologies. Over 1,350 fire engines, 84 aircraft, and 14,000 personnel are engaged in the efforts. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  4 days ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  4 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  4 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  4 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  4 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  4 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  4 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  4 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  4 days ago