HOME
DETAILS

ആഡംബരക്കൊട്ടാരങ്ങളില്‍ നിന്ന് തെരുവിലേക്ക്; നിനക്കാതെയെത്തിയ കാട്ടുതീയില്‍ അഭയാര്‍ഥികളായത് ആയിരങ്ങള്‍  

  
Web Desk
January 13, 2025 | 4:10 AM

Wildfire in California Rages for Six Days Despite Advanced Firefighting Efforts

കാലിഫോര്‍ണിയ: ആറു ദിവസമായി അമേരിക്ക ലോകത്തെ ഏറ്റവും മികച്ച അഗ്‌നിരക്ഷാ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടും കീഴടങ്ങാതെ കാട്ടുതീ തുടരുകയാണ്. 1,354 ഫയര്‍ എന്‍ജിനുകള്‍, 84 വിമാനങ്ങള്‍, 14,000 അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കാട്ടുതീ നിയന്ത്രിക്കാന്‍ അഞ്ച് ദിവസമായി രംഗത്തുണ്ട്. മെക്‌സികോയില്‍നിന്ന് അഗ്‌നിരക്ഷാ സേനയും എത്തി.

ശക്തമായ കാറ്റു തുടരുന്നതിനാല്‍ തീ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. മഴ പെയ്യുക മാത്രമാണ് തീ പെട്ടെന്ന് അണയ്ക്കാന്‍ ഏക പോംവഴി. ഇല്ലെങ്കില്‍ കൃത്രിമ മഴയുടെ വഴി തേടണം. അതിനു പക്ഷേ മിനിമം അന്തരീക്ഷസ്ഥിതി വേണം. മഴ മേഘങ്ങളുണ്ടെങ്കിലേ അതില്‍ രാസവസ്തു വിതറി മഴ പെയ്യിക്കാന്‍ കഴിയൂ. ലോകത്ത് ഏറ്റവും മികച്ച അഗ്നിരക്ഷാ സംവിധാനങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. മെക്‌സികോ അല്ലാതെ മറ്റൊരു രാജ്യവും അമേരിക്കയെ സഹായിക്കാന്‍ രംഗത്തു വന്നിട്ടുമില്ല.

ബുധനാഴ്ച വരെ സാന്റ അന എന്ന ഉഷ്ണക്കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതുവരെ കാട്ടുതീ തുടരുമെന്നതിനാല്‍ പലായനം രൂക്ഷമാണ്. ആഡംബര വീടുകളില്‍ കഴിഞ്ഞിരുന്നവര്‍ തെരുവില്‍ അന്തിയുറങ്ങുന്ന ദൃശ്യമാണ് യു.എസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഒന്നര ലക്ഷം പേര്‍ കൂടി വീടൊഴിയണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതുവരെ ഒന്‍പത് ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുടങ്ങിയത്. ഇവിടങ്ങളില്‍ 700 പേരെ മാത്രമാണ് താമസിപ്പിക്കാനായത്. മറ്റുള്ളവര്‍ക്ക് അന്തിയുറങ്ങാന്‍ ഇടമില്ല. ഹോട്ടലുകളില്‍ വാടക കുത്തനെ കൂട്ടി. ദുരിതബാധിതരെ സഹായിക്കാന്‍ അയല്‍ നാട്ടില്‍നിന്ന്‌പോലും ആരുമെത്തുന്നില്ല എന്നത് സ്ഥിതി ഏറെ ദുസ്സഹമാക്കുന്നു. പെട്ടെന്നൊരു ദിവസം അഭയാര്‍ഥികളാക്കപ്പെടുമെന്ന് ഒരിക്കല്‍പോലും അവിടത്തെ ജനങ്ങള്‍ വിചാരിച്ചിട്ടുണ്ടാവില്ല. അത്തരമൊരു സാഹചര്യം നേരിടാനുള്ള മുന്നൊരുക്കം അമേരിക്ക ഒരുക്കിയിട്ടുമില്ല. ഇത്തരമൊരു ദുരന്തം സര്‍ക്കാരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം.

A massive wildfire in California continues to burn uncontrollably for six days, despite the deployment of advanced firefighting technologies. Over 1,350 fire engines, 84 aircraft, and 14,000 personnel are engaged in the efforts. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബവഴക്കിനെ തുടർന്ന് അമ്മായിയമ്മയുടെ മൂക്ക് പൊതുവഴിയിൽ വെച്ച് മരുമകൻ മുറിച്ചു; മുറിച്ച ഭാഗവുമായി പ്രതി കടന്നുകളഞ്ഞു

crime
  •  4 days ago
No Image

സഞ്ജു ഓൺ ഡ്യൂട്ടി; 12 വർഷത്തെ വിരാട ചരിത്രവും ഇനി പഴങ്കഥ

Cricket
  •  4 days ago
No Image

നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭം; ശര്‍മ ഒലി സര്‍ക്കാരന് ഗുരുതര വീഴ്ച്ച പറ്റി; അന്വേഷണ സമിതി റിപ്പോര്‍ട്ട് 

International
  •  4 days ago
No Image

മദ്യലഹരിയിൽ പിതാവിന്റെ ക്രൂരത; 13-കാരനെ കോടാലി കൈകൊണ്ട് തല്ലിച്ചതച്ചു, പ്രതി അറസ്റ്റിൽ

crime
  •  4 days ago
No Image

സുരക്ഷാ ആശങ്കകള്‍ക്കിടയിലും ഒമാനില്‍ ഗതാഗത സംവിധാനങ്ങള്‍ സാധാരണ നിലയില്‍

oman
  •  4 days ago
No Image

കൊല്ലം തീരത്ത് ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടം; മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

ലോകത്തിലെ ആദ്യ താരം; പുതിയ ചരിത്രമെഴുതി സഞ്ജുവിന്റെ തേരോട്ടം

Cricket
  •  4 days ago
No Image

നമ്പർ പ്ലേറ്റ് മറച്ച സ്കൂട്ടറിൽ പത്താം ക്ലാസുകാരുടെ 'ആക്രമണം': ഒമ്പതാം ക്ലാസുകാരന്റെ തലക്ക് കല്ലുകൊണ്ടടിച്ചു

crime
  •  4 days ago
No Image

കോഹ്‌ലി നേടിയ അത്ഭുത നേട്ടത്തിനൊപ്പം സഞ്ജു; കൊടുങ്കാറ്റിൽ പിറന്നത് ചരിത്രം!

Cricket
  •  4 days ago
No Image

മാനവികതയുടെ മഹാസാഗരം; ശൈഖ് സായിദിന്റെ സ്മരണയിലലിഞ്ഞ് യുഎഇ

uae
  •  4 days ago