HOME
DETAILS

ആഡംബരക്കൊട്ടാരങ്ങളില്‍ നിന്ന് തെരുവിലേക്ക്; നിനക്കാതെയെത്തിയ കാട്ടുതീയില്‍ അഭയാര്‍ഥികളായത് ആയിരങ്ങള്‍  

  
Web Desk
January 13, 2025 | 4:10 AM

Wildfire in California Rages for Six Days Despite Advanced Firefighting Efforts

കാലിഫോര്‍ണിയ: ആറു ദിവസമായി അമേരിക്ക ലോകത്തെ ഏറ്റവും മികച്ച അഗ്‌നിരക്ഷാ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടും കീഴടങ്ങാതെ കാട്ടുതീ തുടരുകയാണ്. 1,354 ഫയര്‍ എന്‍ജിനുകള്‍, 84 വിമാനങ്ങള്‍, 14,000 അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കാട്ടുതീ നിയന്ത്രിക്കാന്‍ അഞ്ച് ദിവസമായി രംഗത്തുണ്ട്. മെക്‌സികോയില്‍നിന്ന് അഗ്‌നിരക്ഷാ സേനയും എത്തി.

ശക്തമായ കാറ്റു തുടരുന്നതിനാല്‍ തീ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. മഴ പെയ്യുക മാത്രമാണ് തീ പെട്ടെന്ന് അണയ്ക്കാന്‍ ഏക പോംവഴി. ഇല്ലെങ്കില്‍ കൃത്രിമ മഴയുടെ വഴി തേടണം. അതിനു പക്ഷേ മിനിമം അന്തരീക്ഷസ്ഥിതി വേണം. മഴ മേഘങ്ങളുണ്ടെങ്കിലേ അതില്‍ രാസവസ്തു വിതറി മഴ പെയ്യിക്കാന്‍ കഴിയൂ. ലോകത്ത് ഏറ്റവും മികച്ച അഗ്നിരക്ഷാ സംവിധാനങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. മെക്‌സികോ അല്ലാതെ മറ്റൊരു രാജ്യവും അമേരിക്കയെ സഹായിക്കാന്‍ രംഗത്തു വന്നിട്ടുമില്ല.

ബുധനാഴ്ച വരെ സാന്റ അന എന്ന ഉഷ്ണക്കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതുവരെ കാട്ടുതീ തുടരുമെന്നതിനാല്‍ പലായനം രൂക്ഷമാണ്. ആഡംബര വീടുകളില്‍ കഴിഞ്ഞിരുന്നവര്‍ തെരുവില്‍ അന്തിയുറങ്ങുന്ന ദൃശ്യമാണ് യു.എസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഒന്നര ലക്ഷം പേര്‍ കൂടി വീടൊഴിയണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതുവരെ ഒന്‍പത് ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുടങ്ങിയത്. ഇവിടങ്ങളില്‍ 700 പേരെ മാത്രമാണ് താമസിപ്പിക്കാനായത്. മറ്റുള്ളവര്‍ക്ക് അന്തിയുറങ്ങാന്‍ ഇടമില്ല. ഹോട്ടലുകളില്‍ വാടക കുത്തനെ കൂട്ടി. ദുരിതബാധിതരെ സഹായിക്കാന്‍ അയല്‍ നാട്ടില്‍നിന്ന്‌പോലും ആരുമെത്തുന്നില്ല എന്നത് സ്ഥിതി ഏറെ ദുസ്സഹമാക്കുന്നു. പെട്ടെന്നൊരു ദിവസം അഭയാര്‍ഥികളാക്കപ്പെടുമെന്ന് ഒരിക്കല്‍പോലും അവിടത്തെ ജനങ്ങള്‍ വിചാരിച്ചിട്ടുണ്ടാവില്ല. അത്തരമൊരു സാഹചര്യം നേരിടാനുള്ള മുന്നൊരുക്കം അമേരിക്ക ഒരുക്കിയിട്ടുമില്ല. ഇത്തരമൊരു ദുരന്തം സര്‍ക്കാരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം.

A massive wildfire in California continues to burn uncontrollably for six days, despite the deployment of advanced firefighting technologies. Over 1,350 fire engines, 84 aircraft, and 14,000 personnel are engaged in the efforts. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago