HOME
DETAILS

സിറാജിനെ ഒഴിവാക്കിയത് വേറെ മാര്‍ഗമില്ലാത്തതുകൊണ്ട്; രോഹിത് ശർമ

  
January 18, 2025 | 12:16 PM

Rohit Sharma Dropped Siraj as There Was No Other Option

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെക്കുറിച്ച് വിശദീകരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സിറാജിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്നാൺണ് രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

സിറാജിനെ ഒഴിവാക്കേണ്ടിവന്നത് തീർത്തും നിര്‍ഭാഗ്യകരമാണ്. സിറാജിന് പഴയ പന്തില്‍ മികവ് കാട്ടാനാവുന്നില്ല എന്നത് ഒരു വസ്തുതയാണ്. അതേസമയം, ന്യൂബോളില്‍ സിറാജിനെ ഇപ്പോള്‍ ഉപയോഗിക്കുന്നുമില്ല. അതിനാൽ വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ് സിറാജിനെ ഒഴിവാക്കിയത്. പുതിയ പന്തിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ പന്തെറിയാന്‍ സാധിക്കുന്ന ബൗളര്‍മാരെയാണ് ടീമിലേക്ക് പരിഗണിച്ചത് രോഹിത് ശർമ പറഞ്ഞു.

2023ല്‍ 20.6 ശരാശരിയില്‍ 44 വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജ് മിന്നും ഫോമിലായിരുന്നു. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത പ്രകടനം സിറാജിനെ ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിച്ചിരുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ച ആകെ ആറ് ഏകദിനങ്ങളില്‍ മാത്രം കളിച്ച സിറാജിന് മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് നേടാനായത്.

ഐസിസി ഏകദിന റാങ്കിംഗില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് സിറാജ്. അവസാനമായി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ ബൗളറും സിറാജാണ്. കഴിഞ്ഞ വര്‍ഷം നിറം മങ്ങിയതും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിയാത്തതുമാണ് സിറാജിന് തിരിച്ചടിയായത്. കൂടാതെ, പരുക്കില്‍ നിന്ന് മുക്തനായി മുഹമ്മദ് ഷമി തിരിച്ചെത്തിയതും ജസ്പ്രീത് ബുമ്ര കളിക്കുമെന്നുള്ളതും സിറാജിന്‍റെ വഴിയടച്ചു. ഇടം കൈയന്‍ പേസറെന്ന ആനുകൂല്യവും ടി20 ക്രിക്കറ്റിലെ മികച്ച പ്രകടനവും അര്‍ഷ്ദീപ് സിംഗിന് ടീമില്‍ ഇടം നേടിക്കൊടുത്തതും സിറാജിന് വിനയായി.

Indian captain Rohit Sharma explains that dropping Mohammed Siraj from the team was an unavoidable decision, citing limited options.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നയതന്ത്രബന്ധം ശക്തിപ്പെടുത്തും; തുർക്കി പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

uae
  •  a few seconds ago
No Image

സ്വിറ്റ്സർലൻഡിൽ ഹിമപാതത്തെതുടർന്ന് ട്രെയിൻ പാളം തെറ്റി: അഞ്ചുപേർക്ക് പരുക്ക്

International
  •  13 minutes ago
No Image

കോഴിക്കോട് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 31 വിദ്യാർത്ഥിനികൾ ചികിത്സയിൽ

Kerala
  •  14 minutes ago
No Image

ഡൽഹിയിൽ നിന്ന് കുവൈത്തിലേക്ക് പുകയില കടത്താൻ ശ്രമം; ഇന്ത്യക്കാരൻ അറസ്റ്റിൽ

Kuwait
  •  21 minutes ago
No Image

കൊച്ചിയിൽ കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Kerala
  •  24 minutes ago
No Image

പൊലിസുകാർക്കെതിരായ അതിക്രമങ്ങളിൽ കടുത്ത നടപടി; മുന്നറിയിപ്പുമായി ഡിജിപി

Kerala
  •  an hour ago
No Image

പാലത്തിൽ നിന്ന് വീണുമരിച്ചതല്ല; ആത്മഹത്യയെന്ന് കരുതിയ കേസിൽ സാക്ഷികളെപ്പോലും അമ്പരപ്പിച്ച ട്വിസ്റ്റ്! ദുബൈ പൊലിസ് സത്യം കണ്ടെത്തിയത് ഇങ്ങനെ

uae
  •  an hour ago
No Image

ഹംപി കൂട്ടബലാത്സംഗം: മൂന്ന് പ്രതികൾക്ക് വധശിക്ഷ; വിദേശവനിതയെ ആക്രമിക്കുകയും സുഹൃത്തിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ വിധി

National
  •  an hour ago
No Image

ശബരിമല സ്ത്രീ പ്രവേശനം; നിലവിലെ കീഴ്‌വഴക്കം തുടരണം; സര്‍ക്കാര്‍ തിരുത്തേണ്ടത് തിരുത്തണം; വെള്ളാപ്പള്ളി നടേശന്‍

Kerala
  •  an hour ago
No Image

ടൂറിസം ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധം; ഒമാനില്‍ തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണശാലകള്‍ക്ക് പുതിയ ചട്ടം

oman
  •  an hour ago