HOME
DETAILS

സ്കൂൾ അടച്ചാലും ഹയർ സെക്കൻഡറി പരീക്ഷ; വിരമിക്കുന്ന അധ്യാപകർക്ക് കെണിയാകും

  
സന്തോഷ് കുന്നത്ത് 
February 11, 2025 | 4:41 AM

Higher Secondary Examination even if the school is closed

വടക്കഞ്ചേരി: വിരമിക്കുന്ന അധ്യാപകർക്ക് സർവിസ് പൂർത്തീകരിക്കാൻ കഴിയാത്ത രീതിയിൽ ഹയർ സെക്കൻഡറി പരീക്ഷ. മധ്യവേനലവധിക്ക് സ്‌കൂൾ അടച്ചാലും ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷ ബാക്കിയാണ്. അക്കാദമിക് കലണ്ടർ പ്രകാരം പൊതുവിദ്യാലയങ്ങൾ മാർച്ച് 28ന് വേനൽ അവധിക്ക് അടയ്ക്കും. എന്നാൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷയുടെ ടൈംടേബിൾ പുറത്തുവന്നപ്പോൾ ഇംഗ്ലിഷ് പരീക്ഷ നടക്കുന്നത് മാർച്ച് 29നു ശനിയാഴ്ച ഉച്ചകഴിഞ്ഞാണ്. 

പ്ലസ് വണ്ണിന് പഠിക്കുന്ന കുട്ടികളോടൊപ്പം ബഹുഭൂരിപക്ഷം പ്ലസ്ടു കുട്ടികൾ ഇംപ്രൂവ് ചെയ്യുന്ന ഇംഗ്ലിഷ് വിഷയത്തിലാണ് അന്നേ ദിവസം പരീക്ഷ. പരീക്ഷയിൽ കൂടുതൽ പേർ എഴുതുന്ന പരീക്ഷയും അവസാന ദിവസത്തേതാണ്. എസ്.എസ്.എൽ.സി പരീക്ഷകളടക്കം 28നു മുൻപ് അവസാനിച്ച് സ്‌കൂൾ അടയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ 29നു പരീക്ഷ നിശ്ചയിച്ച് ടൈംടേബിൾ പുറത്തുവന്നതിലെ അനൗചിത്യം അധ്യാപകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 31നു ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള പൊതുഅവധി നേരത്തെ രേഖപ്പെടുത്തിയതിനാലാണ് 28നു സ്‌കൂൾ അടയ്ക്കാൻ തീരുമാനിച്ച് അക്കാദമിക് കലണ്ടർ പുറത്തിറക്കിയത്. 

സ്‌കൂൾ അടച്ചാൽ അധ്യാപകർ സ്‌കൂളുകളിൽ വരേണ്ടതില്ല. മാർച്ച് 31നു വിരമിക്കുന്ന അധ്യാപകർ സർവിസ് പൂർത്തീകരിച്ച് മടങ്ങുന്നതും അന്നാണ്. എന്നാൽ പരീക്ഷാ ഡ്യൂട്ടിയിലുള്ളവർ വിരമിച്ചാലും 29നു പരീക്ഷാ ജോലി ചെയ്യേണ്ടി വരും. സ്‌കൂളിൽ അവസാനദിവസം ഒപ്പു രേഖപ്പെടുത്തി മടങ്ങാൻ വിരമിക്കാനിരിക്കുന്നവർക്കു കഴിയില്ല. 4.15ന് പരീക്ഷ അവസാനിച്ച ശേഷം പേപ്പറുകൾ എണ്ണിത്തിരിച്ച് പായ്ക്ക് ചെയ്യാൻ രണ്ടു മണിക്കൂറെങ്കിലും വേണ്ടിവരും.

ശനിയാഴ്ചയായതിനാൽ ഉത്തരക്കടലാസ് കെട്ട് പോസ്റ്റ് ചെയ്യാനും കഴിയില്ല. തുടർന്നുവരുന്ന പൊതുഅവധി ദിവസങ്ങളായ ഞായറും തിങ്കളും കഴിഞ്ഞേ പോസ്റ്റ് ചെയ്യൽ സാധ്യമാകൂ. അതുവരെ ഉത്തരക്കടലാസ് സ്‌കൂളിൽ സൂക്ഷിക്കേണ്ട ബാധ്യത ചീഫ് സൂപ്രണ്ടിനാവും. ഡെപ്യൂട്ടി ചീഫിന്റെ വിടുതൽ ഉൾപ്പെടെയുള്ളവയും ബുദ്ധിമുട്ടിലാകും. നിരവധി സാങ്കേതിക പ്രശ്‌നങ്ങൾക്കു കാരണമാകുന്ന പരീക്ഷ മറ്റൊരു ദിവസത്തേക്കു പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് അധ്യാപകർക്കുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  3 days ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 days ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി

Kerala
  •  3 days ago
No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  3 days ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  3 days ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  3 days ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  3 days ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  3 days ago
No Image

ചായ അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടുപ്പം കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് ആരോഗ്യം

Kerala
  •  3 days ago