HOME
DETAILS

രാത്രി കത്തിയുമായി ന​ഗരത്തിൽ കറങ്ങിനടന്ന് 5 പേരെ കുത്തിവീഴ്ത്തിയ 26കാരനായി അന്വേഷണം ഊർജിതമാക്കി ബംഗളുരു പൊലീസ്

  
February 11, 2025 | 4:03 PM

Bengaluru police intensify investigation into 26-year-old man who stabbed 5 people while wandering around the city with a knife at night

ബംഗളുരു:ഇന്ദിരാനഗറിൽ കത്തിയുമായി  കറങ്ങിനടന്ന് അഞ്ച് പേരെ കുത്തിവീഴ്ത്തിയ യുവാവിനായി ബംഗളുരു പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവർക്ക് രണ്ട് പേർക്കും കഴുത്തിലാണ് ആഴത്തിൽ കുത്തേറ്റിരിക്കുന്നത്. 26കാരനായ യുവാവാണ് അഞ്ച് പേരെയും കുത്തിയതെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ഇതുവരെ ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ഇന്ദിരാനഗറിൽ കഴിഞ്ഞ ദിവസമായിരുന്നു ഭയാനകമായ സംഭവങ്ങൾ നടന്നത്. അഞ്ച് പേർക്ക് ഒരു രാത്രി തന്നെ കുത്തേറ്റതായി വാർത്തകൾ പരന്നതോടെ, നഗരത്തിൽ കൊലപാതകി കറങ്ങിനടക്കുന്നുവെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും പറയുന്ന സോഷ്യൽ മീഡിയ സന്ദേശങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇത് തള്ളിയ പൊലീസ്, പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അക്രമിയെ ഉടൻ തന്നെ പിടികൂടുമെന്നും അറിയിച്ചു.

ജോഗുപാല്യ സ്വദേശിയായ കടംബ എന്ന 26കാരനാണ് സംഭവങ്ങൾക്ക് പിന്നിലെന്നും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു മൊബൈൽ ഫോൺ മോഷണ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ള ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം പിന്നീട് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാളുടെ പിതാവും ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും പൊലീസ് വ്യക്കതമാക്കി.

ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവമുണ്ടായത്. ആദ്യം ഒരു സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞുനിർത്തി പിന്നിൽ കയറി. പറഞ്ഞത് പോലെ ഒരു സ്ഥലത്ത് വാഹനം തിരിക്കാതിരുന്നപ്പോൾ ബൈക്ക് ഉടമയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ചോരയൊലിച്ച് ഇയാൾ റോഡിൽ കിടന്നപ്പോൾ യുവാവ് മുന്നോട്ട് നീങ്ങി. പിന്നീട് ഒരു പാനിപുരി കച്ചവടക്കാരന്റെ അടുത്തെത്തിയെങ്കിലും പാനിപുരി തീർന്നുപോയിരുന്നു. തെറി പറഞ്ഞ ശേഷം കച്ചവടക്കാരനെയും കുത്തി. ആളുകൾ പോകുന്നതു വരെ കാത്തിരുന്ന ശേഷമായിരുന്നു ഇത്. 

പിന്നീട് മറ്റൊരു പാനിപൂരി കച്ചവടക്കാരന്റെ മുഖത്തും കുത്തി പരിക്കേൽപ്പിച്ചു. പിന്നീട് കെ.ടി റോഡിലെ ഒരു ചിക്കൻ കടയ്ക്ക് സമീപം നിൽക്കുകയായിരുന്ന ഒരാളെയും കുത്തി. ഇതിന് ശേഷം മറ്റൊരാളുടെ ബൈക്കിൽ കയറാൻ ശ്രമിച്ചെങ്കിലും ബൈക്കോടിച്ചിരുന്നയാൾ എതിർത്തതോടെ അയാളെയും കുത്തിവീഴ്ത്തുകയായിരുന്നു പ്രതി. തുടർന്ന് ഈ ബൈക്കും ബൈക്ക് ഉടമയുടെ ഫോണും കൊണ്ടാണ് ഇയാൾ രക്ഷപ്പെട്ടത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഈയുടെ സംസ്‌കാരം ജൂലൈ 4-ന് ടെഹ്‌റാനിൽ തുടങ്ങും; ജൂലൈ 9-ന് മഷദിൽ അന്ത്യവിശ്രമം

International
  •  4 days ago
No Image

ടി20 ലോകകപ്പിൽ റെക്കോർഡുകൾ തിരുത്തി ചരിത്ര തുടക്കം; ലങ്കയെ തകർത്ത് ഇംഗ്ലണ്ട് പടയോട്ടം

Cricket
  •  4 days ago
No Image

മലയിടംതുരുത്ത് ഭൂമിയൊഴിപ്പിക്കല്‍: ഇന്ന് രാത്രിയും ചര്‍ച്ച

Kerala
  •  4 days ago
No Image

തെന്മല പുനര്‍ജനി അഭയകേന്ദ്രത്തിലെ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റിപാര്‍പ്പിച്ചു

Kerala
  •  4 days ago
No Image

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം

Kerala
  •  4 days ago
No Image

അസമില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് പുതിയ ആധാര്‍ അനുവദിക്കില്ല; കുടിയേറ്റം തടയാന്‍ കടുത്ത നടപടിയുമായി അസം സര്‍ക്കാര്‍

National
  •  4 days ago
No Image

കരസേനാ മേധാവിയായി ലെഫ്. ജനറല്‍ ധീരജ് സേത്തിനെ നിയമിച്ചു; ജൂണ്‍ 30 ന് ചുമതലയേല്‍ക്കും

National
  •  4 days ago
No Image

മുഅല്ലിം ഡേ നാളെ

organization
  •  4 days ago
No Image

അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി: ഫുട്ബോള്‍ കോച്ചിനെതിരേ പോക്സോ കേസ്

National
  •  4 days ago
No Image

ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കം; ജോലി നഷ്ടപ്പെട്ട ഡ്രൈവര്‍ യദുവിന് നിയമസഭയില്‍ നാല്‍ക്കാലിക നിയമനം

Kerala
  •  4 days ago