സാങ്കേതിക മേഖലയിലെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ച് സഊദി
ദമ്മാം: സാങ്കേതിക മേഖലയിലെ 600ലേറെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ചുവെന്ന് സഊദി വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. റിയാദിൽ നടക്കുന്ന ലീപ്പ് ടെക്നോളജി കോൺഫറൻസിലാണ് വിവരങ്ങൾ പുറത്തുവിട്ടത്. പ്രീമിയം റെസിഡൻസി ലഭിച്ചവരിലധികവും ഫൈജി ടെക്നോളജി സ്പഷ്യലിസ്റ്റുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്പെഷ്യലിസ്റ്റുകൾ എന്നീ മേഖലകളിൽ നിന്നുള്ളവരാണ്.
കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോജളി മന്ത്രി അബ്‌ദുല്ല അൽ സ്വാഹയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ എക്സപ്ഷനൽ കോംപിറ്റൻസി റസിഡൻസി പദ്ധതിക്ക് കീഴിൽ സാങ്കേതിക മേഖലയിലെ കഴിവുകളെ അടിസ്ഥാനമാക്കി അതുല്യ പ്രതിഭകളും ഗവേഷകരുമായ 680 പ്രതിഭകൾക്ക് പ്രീമിയം റസിഡൻസികൾ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. റിയാദിൽ നടന്നു വരുന്ന ലീപ്പ് ടെക്നോളജി കോൺഫറൻസിന്റെ രണ്ടാം ദിനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രീമിയം റസിഡൻസി അനുവദിക്കപ്പെട്ടവരുടെ പട്ടികയിൽ 16 ശതമാനം 5G ടെക്നോളജി സ്പെഷ്യലിസ്റ്റുകളും 15 ശതമാനം ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്പെഷ്യലിസ്റ്റുകളും 12 ശതമാനം എ.ഐ, മെഷീൻ ലേണിംഗ് മേഖലയിൽ നിന്നുള്ള വിദഗ്ദരുമാണ്. ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ മുൻനിര രാജ്യമെന്ന നിലയിൽ സഊദിയുടെ സ്ഥാനം ഉയർത്തുക, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചർ മെച്ചപ്പെടുത്തുക തുടങ്ങിയ ശ്രമങ്ങളുടെ ഭാഗമാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. അമേരിക്ക, യുണൈറ്റഡ് കിംഗ്‌ഡം, ഓസ്ട്രേലിയ, ജർമ്മനി, ബ്രസീൽ, ഇന്ത്യ, പാകിസ്‌താൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രീമിയം റസിഡൻസി ഗുണഭോക്താക്കൾ.
Saudi Arabia has introduced a Premium Residency program
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."