പ്രവാസികൾക്ക് സന്തോഷവാർത്ത; ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി നൽകി ബഹ്റൈൻ
മനാമ: ബഹ്റൈനിലെ പ്രവാസികൾക്ക് പുതിയ വർക്ക് പെർമിറ്റ് ഏർപ്പെടുത്തുന്നതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റാണ് നൽകുക. അതേസമയം, നിലവിൽ രാജ്യത്ത് താമസിക്കുന്നവരും വാണിജ്യ മേഖലയിൽ ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്കായിരിക്കും ഈ വർക്ക് പെർമിറ്റ് ലഭിക്കുക. ഒന്നു മുതൽ രണ്ടു വർഷം വരെയുള്ള വർക്ക് പെർമിറ്റാണ് ബഹ്റൈനിൽ നിലവിൽ അനുവദിച്ചിരുന്നത്.
വാണിജ്യ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാനും വിപണിയുടെ ആവശ്യകതകൾ നിറവേറ്റുന്നതിന്റെയും ഭാഗമായാണ് ഈ പദ്ധതിയെന്ന് എൽഎംആർഎ അധികൃതർ വ്യക്തമാക്കി. ഈ പദ്ധതി നിലവിൽ ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾക്ക് മാത്രമാണെന്നും പുതുതായി വിദേശത്തുനിന്ന് റിക്രൂട്ട്മെന്റ് നടത്തില്ലെന്നും അധികൃതർ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള തൊഴിലാളി സമൂഹത്തെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് വാണിജ്യ മേഖലയിലേക്ക് പുതുതായി പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രാരംഭ ഘട്ടത്തിൽ വാണിജ്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ക്ഷമതയും, സുസ്ഥിരതയും മെച്ചപ്പെടുത്താനും കൂടുതൽ കാര്യക്ഷമമാക്കാനും ഈ നടപടി സഹായിക്കും. ആറുമാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി ലഭിക്കുന്നത് മലയാളികളുൾപ്പടെയുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Bahrain has announced a new labour reform, granting expats a six-month work permit, bringing cheer to the expat community and enhancing flexibility in the job market.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."