രൂപയുടെ മൂല്യത്തകർച്ച: ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് അടിപതറുന്നു
തകരുന്ന ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്കൻ വിദ്യാഭ്യാസ സ്വപ്നങ്ങൾക്കും പുതിയ വെല്ലുവിളി ഉയർത്തുന്നു. വിദേശവിനിമയ നിരക്കിൽ ഡോളർ ശക്തിപ്പെടുന്നതിനാൽ, അമേരിക്കയിലെ സർവകലാശാലകളിൽ പഠിക്കാനുള്ള മൊത്തം ചെലവ് പ്രതിവർഷം ₹3.7 ലക്ഷം വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. ട്യൂഷൻ ഫീസ് താമസച്ചെലവ് മറ്റ് ചെലവുകളും മുൻനിർത്തിയാൽ ഇത് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും.
1 യുഎസ് ഡോളറിന് നിലവിൽ 86-89 എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്.
ഇത് പലിശ നിരക്കിനെയും ബാധിക്കും, വിദ്യാർത്ഥികൾക്ക് കൂടുതൽ പണം ചിലവാക്കേണ്ടതിനാൽ, വിദേശ വിദ്യാഭ്യാസ വായ്പകൾക്കും ജീവിത ചെലവിനുമുള്ള ഭാരവും ഇരട്ടിയാവും. ബാങ്കുകളിൽ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാർത്ഥികൾക്ക് ഈ രൂപ തകർച്ച സാമ്പത്തിക ബാധ്യതയായി മാറാനും സാധ്യതയുണ്ട്. മുൻകാലങ്ങളിൽ ഇതുപോലെയുള്ള രൂപത്തകർച്ചകളാണ് പല വിദ്യാർത്ഥികളെയും അദ്ധ്യായനം ഇടയ്ക്കു നിർത്തി തിരിച്ചുവരാൻ നിർബന്ധിതരാക്കിയിരുന്നത്.
നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത നിരവധി വിദ്യാർത്ഥികൾ കാനഡ, ജർമനി, ഓസ്‌ട്രേലിയ പോലുള്ള മറ്റു രാജ്യങ്ങളിലെ വിദ്യാഭാസ സാധ്യതകളാണ് പരിഗണിക്കുന്നത്. പലരും ഓൺലൈൻ കോഴ്സുകൽ തിരഞ്ഞെടുക്കുവാനും നിർബന്ധിതരാകുന്നു. അതേസമയം, അമേരിക്കൻ സർവകലാശാലകളിൽ സ്കോളർഷിപ്പ് സാധ്യതകളെക്കുറിച്ചും, ചിലവ് കുറയ്ക്കാനുളള മറ്റ് മാർഗങ്ങളും വിദ്യാർത്ഥികൾ കൂടുതലായി പരിശോധിക്കുന്നു.
ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസ് പഠനത്തിന് മുൻഗണന നൽകുമ്പോഴും, രൂപയുടെ തകർച്ച മൂലം ഇത് വളരെ ചെലവേറിയ തീരുമാനമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."