HOME
DETAILS

സംസ്ഥാനത്ത് ഇന്നുമുതൽ ഡിജിറ്റൽ ആർ.സി; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിൽ നിന്നും പകർപ്പ് ഡൗൺലോഡ് ചെയ്യാം

  
March 01, 2025 | 2:58 AM

Kerala is going digital with vehicle documents from today March 1

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിന് ശേഷം, സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ രേഖകളും (ആർ.സി.) ഇന്നു മുതൽ ഡിജിറ്റലായിരിക്കും. അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തെടുക്കാൻ പാകത്തിൽ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ മൊബൈൽ ആപ്പുകളായ ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിലും ആർ.സി യുടെ ഡിജിറ്റൽ പകർപ്പ് ലഭ്യമാകും.

അച്ചടി തടസ്സപ്പെട്ടതിനാൽ, കുടിശ്ശികയുള്ള 10 ലക്ഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ഇന്നു മുതൽ ഡിജിറ്റലായി നൽകാൻ തീരുമാനിച്ചു. കാർഡിനുള്ള തുക ഈടാക്കിയിട്ടുണ്ട്, അതിനാൽ അച്ചടി പുനരാരംഭിക്കുമ്പോൾ ഇവ വിതരണം ചെയ്യും. കാക്കനാട്ടിലെ അച്ചടികേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അച്ചടിക്കരാർ ഏറ്റെടുത്ത സ്ഥാപനത്തിന് പ്രതിഫലം നൽകാത്തതിന്റെ ഫലമായാണ് കാർഡ് വിതരണം തടസ്സപ്പെട്ടത്.

കുടിശികയുള്ള 10 കോടി രൂപയോളം നൽകാത്തതിനാൽ അച്ചടി പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ഇതിനിടെയാണ് കാർഡ് വിതരണം പൂർണമായും ഒഴിവാക്കി ഡിജിറ്റലിലേക്കു മാറാനുള്ള സർക്കാർ തീരുമാനം.

അതേസമയം, അച്ചടിച്ചെലവ് ഇല്ലാതാകുന്നതിന്റെ സാമ്പത്തിക നേട്ടം വാഹന ഉടമക്ക് ലഭിക്കില്ല. ഫീസ് ഇനത്തിൽ സർക്കാരിന്റെ വരുമാനം കുറയുന്നത് ഒഴിവാക്കാൻ സർവിസ് ചാർജ് വർധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിലും ഈ രീതി സ്വീകരിച്ചിരുന്നു. പുതിയ സംവിധാനത്തിലേക്കു മാറുമ്പോൾ സർക്കാരിനു വരുമാന നഷ്ടം ഉണ്ടാകരുതെന്നുള്ള ധനവകുപ്പിന്റെ കർശന നിലപാടിന്റെ ഫലമായാണ് ഇത്.

ഡിജിറ്റൽ സംവിധാനത്തിലൂടെ വാഹന ഉടമകളെ ഏറെ വലച്ച ഒരു പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. ആർ.സി. അച്ചടിക്കാതെ അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ മറ്റ് സേവനങ്ങൾക്ക് അപേക്ഷിക്കാനും കഴിയില്ല. ഉടമസ്ഥാവകാശം മാറാൻ കഴിയാത്തത് സെക്കൻഡ് ഹാൻഡ് കാർ വിപണിയെയും സാരമായി ബാധിച്ചിരുന്നു.

Kerala is going digital with vehicle documents from today, March 1. Vehicle owners can now access digital RCs, and download copies from platforms like DigiLocker, mParivahan, and the transport department's website



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  9 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  9 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  9 days ago
No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  9 days ago
No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  9 days ago
No Image

മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് 'പുത്തൻ' എന്ന പേരിൽ വിൽപന; ഇൻഡോറിൽ വൻ മാഫിയ സംഘം പിടിയിൽ

National
  •  9 days ago
No Image

കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ തലയിലേക്ക് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം 

Kerala
  •  9 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ച് നാവികന് ദാരുണാന്ത്യം, നാല് പേർക്ക് പരുക്ക്; സഹായവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്

uae
  •  9 days ago
No Image

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

Cricket
  •  9 days ago
No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  9 days ago