HOME
DETAILS

സംസ്ഥാനത്ത് ഇന്നുമുതൽ ഡിജിറ്റൽ ആർ.സി; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിൽ നിന്നും പകർപ്പ് ഡൗൺലോഡ് ചെയ്യാം

  
March 01, 2025 | 2:58 AM

Kerala is going digital with vehicle documents from today March 1

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിന് ശേഷം, സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ രേഖകളും (ആർ.സി.) ഇന്നു മുതൽ ഡിജിറ്റലായിരിക്കും. അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തെടുക്കാൻ പാകത്തിൽ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ മൊബൈൽ ആപ്പുകളായ ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിലും ആർ.സി യുടെ ഡിജിറ്റൽ പകർപ്പ് ലഭ്യമാകും.

അച്ചടി തടസ്സപ്പെട്ടതിനാൽ, കുടിശ്ശികയുള്ള 10 ലക്ഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ഇന്നു മുതൽ ഡിജിറ്റലായി നൽകാൻ തീരുമാനിച്ചു. കാർഡിനുള്ള തുക ഈടാക്കിയിട്ടുണ്ട്, അതിനാൽ അച്ചടി പുനരാരംഭിക്കുമ്പോൾ ഇവ വിതരണം ചെയ്യും. കാക്കനാട്ടിലെ അച്ചടികേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അച്ചടിക്കരാർ ഏറ്റെടുത്ത സ്ഥാപനത്തിന് പ്രതിഫലം നൽകാത്തതിന്റെ ഫലമായാണ് കാർഡ് വിതരണം തടസ്സപ്പെട്ടത്.

കുടിശികയുള്ള 10 കോടി രൂപയോളം നൽകാത്തതിനാൽ അച്ചടി പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ഇതിനിടെയാണ് കാർഡ് വിതരണം പൂർണമായും ഒഴിവാക്കി ഡിജിറ്റലിലേക്കു മാറാനുള്ള സർക്കാർ തീരുമാനം.

അതേസമയം, അച്ചടിച്ചെലവ് ഇല്ലാതാകുന്നതിന്റെ സാമ്പത്തിക നേട്ടം വാഹന ഉടമക്ക് ലഭിക്കില്ല. ഫീസ് ഇനത്തിൽ സർക്കാരിന്റെ വരുമാനം കുറയുന്നത് ഒഴിവാക്കാൻ സർവിസ് ചാർജ് വർധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിലും ഈ രീതി സ്വീകരിച്ചിരുന്നു. പുതിയ സംവിധാനത്തിലേക്കു മാറുമ്പോൾ സർക്കാരിനു വരുമാന നഷ്ടം ഉണ്ടാകരുതെന്നുള്ള ധനവകുപ്പിന്റെ കർശന നിലപാടിന്റെ ഫലമായാണ് ഇത്.

ഡിജിറ്റൽ സംവിധാനത്തിലൂടെ വാഹന ഉടമകളെ ഏറെ വലച്ച ഒരു പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. ആർ.സി. അച്ചടിക്കാതെ അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ മറ്റ് സേവനങ്ങൾക്ക് അപേക്ഷിക്കാനും കഴിയില്ല. ഉടമസ്ഥാവകാശം മാറാൻ കഴിയാത്തത് സെക്കൻഡ് ഹാൻഡ് കാർ വിപണിയെയും സാരമായി ബാധിച്ചിരുന്നു.

Kerala is going digital with vehicle documents from today, March 1. Vehicle owners can now access digital RCs, and download copies from platforms like DigiLocker, mParivahan, and the transport department's website



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം പിറക്കുമോ? ഇതിഹാസത്തിന്റെ മകൻ ജൂനിയറിനെ സീനിയർ ടീമിലെത്തിക്കാൻ അൽ നാസർ; അച്ഛനും മകനും അടുത്ത സീസണിൽ ഒന്നിച്ച് കളിക്കുമോ?

Football
  •  12 days ago
No Image

യുഎഇയിലെ സർക്കാർ ആശുപത്രികളിലും ഇനി ഇൻഷുറൻസ് സ്വീകരിക്കും; എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്റെ നിർണ്ണായക പ്രഖ്യാപനം

uae
  •  12 days ago
No Image

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്

Kerala
  •  12 days ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി 'അൽഹിന്ദ്' വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം

uae
  •  12 days ago
No Image

വാല്‍പ്പാറ അപകടം: ട്രാവലര്‍ ഡ്രൈവറുടെ ആരോഗ്യ നിലയില്‍ പുരോഗതി

Kerala
  •  12 days ago
No Image

വെസ്റ്റ് ഇൻഡീസ് പേസറുടെ ബൗൺസർ ബാറ്ററുടെ ഹെൽമെറ്റ് തകർത്തു! വിഖ്യാത സ്റ്റേഡിയത്തിൽ ചോരപ്പുഴ ഒഴുകും മുൻപേ കളി നിർത്തി; നടുങ്ങി ക്രിക്കറ്റ് ലോകം

Cricket
  •  12 days ago
No Image

തൃശൂരിലെ വെടിക്കെട്ട് പുരകളില്‍ പരിശോധന; നിര്‍ദേശം നല്‍കി കലക്ടര്‍

Kerala
  •  12 days ago
No Image

ഏത് പിടികിട്ടാപ്പുള്ളിയും ഹംഗറിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യും, അത് നെതന്യാഹുവായാലും; നിയുക്ത പ്രധാനമന്ത്രി പീറ്റർ മഗ്യാർ

International
  •  12 days ago
No Image

വീട്ടിനുള്ളില്‍ നിന്ന് പാമ്പുകടിയേറ്റ സംഭവം: അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, മാതാപിതാക്കളുമായി സംസാരിച്ചു

Kerala
  •  12 days ago
No Image

'ഗെറ്റ് ഔട്ട് ഹിയർ... റോഡിലെ ഗുണ്ടായിസം വേണ്ട'; ബിജെപി മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് യുവതി; വീഡിയോ വൈറൽ

National
  •  12 days ago