HOME
DETAILS

സംസ്ഥാനത്ത് ഇന്നുമുതൽ ഡിജിറ്റൽ ആർ.സി; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിൽ നിന്നും പകർപ്പ് ഡൗൺലോഡ് ചെയ്യാം

  
March 01, 2025 | 2:58 AM

Kerala is going digital with vehicle documents from today March 1

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിന് ശേഷം, സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ രേഖകളും (ആർ.സി.) ഇന്നു മുതൽ ഡിജിറ്റലായിരിക്കും. അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തെടുക്കാൻ പാകത്തിൽ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ മൊബൈൽ ആപ്പുകളായ ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിലും ആർ.സി യുടെ ഡിജിറ്റൽ പകർപ്പ് ലഭ്യമാകും.

അച്ചടി തടസ്സപ്പെട്ടതിനാൽ, കുടിശ്ശികയുള്ള 10 ലക്ഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ഇന്നു മുതൽ ഡിജിറ്റലായി നൽകാൻ തീരുമാനിച്ചു. കാർഡിനുള്ള തുക ഈടാക്കിയിട്ടുണ്ട്, അതിനാൽ അച്ചടി പുനരാരംഭിക്കുമ്പോൾ ഇവ വിതരണം ചെയ്യും. കാക്കനാട്ടിലെ അച്ചടികേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അച്ചടിക്കരാർ ഏറ്റെടുത്ത സ്ഥാപനത്തിന് പ്രതിഫലം നൽകാത്തതിന്റെ ഫലമായാണ് കാർഡ് വിതരണം തടസ്സപ്പെട്ടത്.

കുടിശികയുള്ള 10 കോടി രൂപയോളം നൽകാത്തതിനാൽ അച്ചടി പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ഇതിനിടെയാണ് കാർഡ് വിതരണം പൂർണമായും ഒഴിവാക്കി ഡിജിറ്റലിലേക്കു മാറാനുള്ള സർക്കാർ തീരുമാനം.

അതേസമയം, അച്ചടിച്ചെലവ് ഇല്ലാതാകുന്നതിന്റെ സാമ്പത്തിക നേട്ടം വാഹന ഉടമക്ക് ലഭിക്കില്ല. ഫീസ് ഇനത്തിൽ സർക്കാരിന്റെ വരുമാനം കുറയുന്നത് ഒഴിവാക്കാൻ സർവിസ് ചാർജ് വർധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിലും ഈ രീതി സ്വീകരിച്ചിരുന്നു. പുതിയ സംവിധാനത്തിലേക്കു മാറുമ്പോൾ സർക്കാരിനു വരുമാന നഷ്ടം ഉണ്ടാകരുതെന്നുള്ള ധനവകുപ്പിന്റെ കർശന നിലപാടിന്റെ ഫലമായാണ് ഇത്.

ഡിജിറ്റൽ സംവിധാനത്തിലൂടെ വാഹന ഉടമകളെ ഏറെ വലച്ച ഒരു പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. ആർ.സി. അച്ചടിക്കാതെ അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ മറ്റ് സേവനങ്ങൾക്ക് അപേക്ഷിക്കാനും കഴിയില്ല. ഉടമസ്ഥാവകാശം മാറാൻ കഴിയാത്തത് സെക്കൻഡ് ഹാൻഡ് കാർ വിപണിയെയും സാരമായി ബാധിച്ചിരുന്നു.

Kerala is going digital with vehicle documents from today, March 1. Vehicle owners can now access digital RCs, and download copies from platforms like DigiLocker, mParivahan, and the transport department's website



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  5 days ago
No Image

ഒൻപതാം കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ഞായറാഴ്ച; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ

National
  •  5 days ago
No Image

ഇംഗ്ലീഷ് ക്രിക്കറ്റിൽ മക്കല്ലം യുഗം അവസാനിക്കുന്നുവോ? ആഷസ് ദുരന്തത്തിന് പിന്നാലെ പരിശീലകനും ഇതിഹാസ താരവും തമ്മിൽ പോര്

Cricket
  •  5 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ; ആചാരലംഘനത്തിന് ഒത്താശ ചെയ്തെന്ന് പൊലിസ് റിപ്പോർട്ട്

Kerala
  •  5 days ago
No Image

പിന്നാലെ വന്നയാത്രികർ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകി; കുന്നംകുളത്ത് ബിഎംഡബ്ല്യു കാറിന് തീപിടിച്ചു, ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള: പലരിലേക്കും അന്വേഷണം എത്തിയിട്ടില്ല; കെസി വേണുഗോപാൽ

Kerala
  •  5 days ago
No Image

ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ; ഐഒഎമ്മുമായി സഹകരണം തുടരും

qatar
  •  5 days ago
No Image

നായയെ ഓടിക്കാൻ പൂച്ചയെ വളർത്താം, നായയും പൂച്ചയും ശത്രുക്കളല്ലേ; തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീംകോടതി

National
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കും മന്ത്രിക്കും തുല്യപങ്ക്; കടകംപള്ളിയെ ചോദ്യം ചെയ്തോ അതോ അഭിമുഖം നടത്തിയോ എന്ന് സണ്ണി ജോസഫ്

Kerala
  •  5 days ago
No Image

ഖത്തറില്‍ പുതിയ ജല സ്റ്റേഷന്‍; 36 ദശലക്ഷം ഗാലണ്‍ കൂടുതല്‍ സംഭരിക്കും

qatar
  •  5 days ago