HOME
DETAILS

സംസ്ഥാനത്ത് ഇന്നുമുതൽ ഡിജിറ്റൽ ആർ.സി; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിൽ നിന്നും പകർപ്പ് ഡൗൺലോഡ് ചെയ്യാം

  
March 01, 2025 | 2:58 AM

Kerala is going digital with vehicle documents from today March 1

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിന് ശേഷം, സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ രേഖകളും (ആർ.സി.) ഇന്നു മുതൽ ഡിജിറ്റലായിരിക്കും. അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തെടുക്കാൻ പാകത്തിൽ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ മൊബൈൽ ആപ്പുകളായ ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിലും ആർ.സി യുടെ ഡിജിറ്റൽ പകർപ്പ് ലഭ്യമാകും.

അച്ചടി തടസ്സപ്പെട്ടതിനാൽ, കുടിശ്ശികയുള്ള 10 ലക്ഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ഇന്നു മുതൽ ഡിജിറ്റലായി നൽകാൻ തീരുമാനിച്ചു. കാർഡിനുള്ള തുക ഈടാക്കിയിട്ടുണ്ട്, അതിനാൽ അച്ചടി പുനരാരംഭിക്കുമ്പോൾ ഇവ വിതരണം ചെയ്യും. കാക്കനാട്ടിലെ അച്ചടികേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അച്ചടിക്കരാർ ഏറ്റെടുത്ത സ്ഥാപനത്തിന് പ്രതിഫലം നൽകാത്തതിന്റെ ഫലമായാണ് കാർഡ് വിതരണം തടസ്സപ്പെട്ടത്.

കുടിശികയുള്ള 10 കോടി രൂപയോളം നൽകാത്തതിനാൽ അച്ചടി പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ഇതിനിടെയാണ് കാർഡ് വിതരണം പൂർണമായും ഒഴിവാക്കി ഡിജിറ്റലിലേക്കു മാറാനുള്ള സർക്കാർ തീരുമാനം.

അതേസമയം, അച്ചടിച്ചെലവ് ഇല്ലാതാകുന്നതിന്റെ സാമ്പത്തിക നേട്ടം വാഹന ഉടമക്ക് ലഭിക്കില്ല. ഫീസ് ഇനത്തിൽ സർക്കാരിന്റെ വരുമാനം കുറയുന്നത് ഒഴിവാക്കാൻ സർവിസ് ചാർജ് വർധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിലും ഈ രീതി സ്വീകരിച്ചിരുന്നു. പുതിയ സംവിധാനത്തിലേക്കു മാറുമ്പോൾ സർക്കാരിനു വരുമാന നഷ്ടം ഉണ്ടാകരുതെന്നുള്ള ധനവകുപ്പിന്റെ കർശന നിലപാടിന്റെ ഫലമായാണ് ഇത്.

ഡിജിറ്റൽ സംവിധാനത്തിലൂടെ വാഹന ഉടമകളെ ഏറെ വലച്ച ഒരു പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. ആർ.സി. അച്ചടിക്കാതെ അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ മറ്റ് സേവനങ്ങൾക്ക് അപേക്ഷിക്കാനും കഴിയില്ല. ഉടമസ്ഥാവകാശം മാറാൻ കഴിയാത്തത് സെക്കൻഡ് ഹാൻഡ് കാർ വിപണിയെയും സാരമായി ബാധിച്ചിരുന്നു.

Kerala is going digital with vehicle documents from today, March 1. Vehicle owners can now access digital RCs, and download copies from platforms like DigiLocker, mParivahan, and the transport department's website



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറവൂരില്‍ പത്രിക നല്‍കി വി.ഡി സതീശന്‍; കൈവശമുള്ളത് 1.22 കോടിയുടെ നിക്ഷേപം, 18 കേസുകള്‍

Kerala
  •  17 hours ago
No Image

കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് 66 മരണം; നിരവധി പേര്‍ക്ക് പരുക്ക്

International
  •  17 hours ago
No Image

വീണ്ടും സംഘ്പരിവാർ അജണ്ടയുമായി ജമ്മു സർവകലാശാല; ജിന്ന, സർ സയ്യിദ്, അല്ലാമാ ഇഖ്ബാൽ എന്നിവരെ സിലബസിൽനിന്ന് നീക്കുന്നു

National
  •  17 hours ago
No Image

പശ്ചിമ ബംഗാളിൽ തിരിച്ചുവരുമോ ആദിർ ചൗധരി? 

National
  •  17 hours ago
No Image

തമിഴ്നാട്; സീറ്റുവിഭജനത്തിൽ ധാരണ; ഇൻഡ്യ: സി.പി.എം അഞ്ചു സീറ്റിൽ മത്സരിക്കും

National
  •  17 hours ago
No Image

'മുഖ്യമന്ത്രി കസേരയ്ക്കായി വഴക്കിനില്ല, ലക്ഷ്യം വിജയം മാത്രം'; പത്രിക സമര്‍പ്പിച്ച് വി.ഡി സതീശന്‍

Kerala
  •  18 hours ago
No Image

അടർക്കളത്തിൽ മന്ത്രിയും എം.എൽ.എയും

Kerala
  •  18 hours ago
No Image

മഞ്ചേശ്വരത്ത് ത്രികോണപ്പോരാട്ടം

Kerala
  •  18 hours ago
No Image

ഇറാന്‍ വൈദ്യുത നിലയങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍-യു.എസ് ആക്രമണം; നീക്കം ട്രംപിന്റെ 'സമാധാന പ്രഖ്യാപന'ത്തിന് പിന്നാലെ?  

International
  •  18 hours ago
No Image

തളിപ്പറമ്പിൽ ആര് 'ഗോവിന്ദ'യാകും; പി.കെ ശ്യാമളയും ടി.കെ ഗോവിന്ദനും നേർക്കുനേർ

Kerala
  •  18 hours ago