ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ ഏറ്റുമുട്ടൽ; നക്സൽ നേതാവ് ഉൾപ്പെടെ മൂന്ന് പേരെ വധിച്ച് സുരക്ഷാ സേന
ദന്തേവാഡ: ചത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് നക്സലുകളെ വധിച്ചതായി പൊലിസ് അറിയിച്ചു. തലക്ക് 25 ലക്ഷം വിലയിട്ട മാവോവാദി നേതാവ് സുധീർ എന്ന സുധാകറും മരിച്ചവരുടെ കൂട്ടത്തിലുണ്ട്.
ബിജാപൂർ, കാങ്കർ ജില്ലകളിലായി രണ്ട് ഏറ്റുമുട്ടലുകളിൽ 30 നക്സലുകളെ സുരക്ഷാസേന വധിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ പുതിയ ഏറ്റുമുട്ടൽ. ദന്തേവാഡ-ബിജാപൂർ അതിർത്തിയിലെ ഒരു വനത്തിൽ രാവിലെ 8 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലിസ് അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് മൂന്ന് നക്സലുകളുടെ മൃതദേഹങ്ങൾ, തോക്കുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുത്തു. പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ൽ മാത്രം 100 ൽ അധികം നക്സലൈറ്റുകൾ കൊല്ലപ്പെട്ടു
ഈ ഏറ്റുമുട്ടലോടെ, 2025-ൽ ചത്തീസ്ഗഡിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളിൽ 100-ലധികം നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. 2025 മാർച്ച് 1 വരെ ഏകദേശം 83 നക്സലുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ചത്തീസ്ഗഡിൽ 2024-ൽ മാത്രം 200-ലധികം നക്സലുകൾ കൊല്ലപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.
In a major operation, security forces killed three Naxals in an encounter in Dantewada, Chhattisgarh. Among those killed was top Maoist leader Sudhir, also known as Sudhakar, who had a bounty of ₹25 lakh on his head. The encounter took place in a forest near the Dantewada-Bijapur border around 8 AM. This comes just days after security forces eliminated 30 Naxals in two separate encounters in Bijapur and Kanker districts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."