
വഖ്ഫ് ബില്‍: പോരാട്ടം ഇനി സുപ്രിം കോടതിയില്‍; ഹരജിയുമായി മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, ഉവൈസി, സ്റ്റാലിന്, ആംആദ്മി രംഗത്ത്

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതിക്കെതിരായ പോരാട്ടം സുപ്രിം കോടതിയിലേക്ക്. വഖ്ഫ് നിയമഭേദഗതിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
വഖ്ഫ് നിയമഭേദഗതിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസിനു വേണ്ടി കെ.സി വേണുഗോപാല്‍ ഹരജി സമര്‍പ്പിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് എം.പി മുഹമ്മദ് ജാവേദ് സുപ്രിംകോടതിയിലെത്തിയിരിക്കുന്നത്. വഖ്ഫ് നിയമഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം), 25 (മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം), 26 (മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 29 (ന്യൂനപക്ഷ അവകാശങ്ങള്‍), 300 എ (സ്വത്തവകാശം) എന്നിവ പ്രകാരം ഉറപ്പുനല്‍കുന്ന ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ജാവേദ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. മറ്റു മതങ്ങള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ വഖ്ഫ് കാര്യങ്ങളില്‍ മുസ്ലിംകള്ക്ക് മാത്രമായി കൊണ്ടുവരുന്നത് വിവേചനമാണ്. ഹിന്ദു, സിഖ് മത ട്രസ്റ്റുകള്‍ക്ക് സ്വയം നിയന്ത്രണമാണുള്ളത്. എന്നാല്‍, ഭേദഗതി വഖ്ഫ് കാര്യങ്ങളില്‍ സംസ്ഥാന ഇടപെടല്‍ അനുപാതമില്ലാതെ വര്‍ധിപ്പിക്കുന്നു.
അഞ്ചു വര്‍ഷം ഇസ്ലാം ആചരിക്കാത്തവര്‍ വഖ്ഫ് ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതം പ്രഖ്യാപിക്കാനും ആചരിക്കാനുമുള്ള മൗലികാവകാശത്തെ ലംഘിക്കുകയും വിവേചനം കാട്ടുന്നതുമാണ്. വഖ്ഫ് ബൈയൂസര്‍ വ്യവസ്ഥ നീക്കം ചെയ്യുന്നതിലൂടെ, നിയമം സ്ഥാപിതമായ നിയമതത്വങ്ങളെ അവഗണിക്കുകയും ചരിത്രപരമായ ഉപയോഗത്തെ അടിസ്ഥാനമാക്കി സ്വത്തുക്കളെ വഖ്ഫായി അംഗീകരിക്കാനുള്ള വഖ്ഫ് ട്രൈബ്യൂണലിന്റെ കഴിവിനെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. കേന്ദ്ര വഖ്ഫ് കൗണ്‍സിലിലും സംസ്ഥാന വഖ്ഫ് ബോര്‍ഡിലും മുസ്ലിംകളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയെയും ജാവേദ് ഹരജിയില്‍ ചോദ്യം ചെയ്തു.
ഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം വഖ്ഫിന് നല്കുന്ന സംരക്ഷണം ഇല്ലാതാക്കുന്നതാണെന്നാണ് അസദുദ്ദീന്‍ ഉവൈസിയുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് മുസ്ലിംകള്ക്കെതിരായ ശത്രുതാപരമായ വിവേചനവും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം വിലക്കുന്ന ഭരണഘടനയുടെ 14, 15 ആര്‍ട്ടിക്കിളുകളുടെ ലംഘനവുമാണ്. വഖ്ഫ് ചെയ്യാന്‍ അഞ്ചു വര്‍ഷം വിശ്വാസിയായിരിക്കണമെന്ന നിയന്ത്രണം 1937 ലെ മുസ്ലിം വ്യക്തിനിയമത്തിലെ 3, 4 വകുപ്പുകളുള്ക്ക് വിരുദ്ധമാണ്. ഇസ്ലാമിക നിയമം ചരിത്രപരമായി മുസ്ലിംകളല്ലാത്തവരെ പോലും വഖ്ഫായി സ്വത്ത് സമര്‍പ്പിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ മതേതര ജനാധിപത്യ ശക്തികളെ ചേര്‍ത്തുനിര്‍ത്തി ബഹുജന സമരത്തിന് നേതൃത്വം നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്നു ചേര്‍ന്ന അടിയന്തര നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കാന്‍ ദേശീയ നേതൃത്വവും തീരുമാനിച്ചു.
മുസ്ലിംകളുടെ മതസ്വാതന്ത്ര്യത്തിനെതിരേയാണ് കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറുന്നത്. സംവരണമടക്കമുള്ള ന്യൂനപക്ഷ, ദലിത് പിന്നോക്ക ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്ന വിശാല പദ്ധതിയുടെ ഭാഗമാണ് വഖ്ഫ് ബില്‍. വഖ്ഫ് ബില്ലിന് തൊട്ടുപിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിനുള്ള നിയമവും പാസാക്കിയെടുത്തു. പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും യോഗം പ്രഖ്യാപിച്ചു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി എം.പി, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, നവാസ് ഗനി എം.പി, ഹാരിസ് ബീരാന് എം.പി, ദസ്തഗീര്‍ ആഖ, ഖുര്‍റം അനീസ് ഉമര്‍, സി.കെ സുബൈര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ബില്ലിനെതിരെ ഡി.എം.കെ.യുടെ പേരില്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.സ്റ്റാലിനും അറിയിച്ചു. ബില്‍ ംതസൗഹാര്ദ്ദത്തെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷേധ സൂചകമായി ഡി.എം.കെ അംഗങ്ങളും സഖ്യകക്ഷികളും കറുത്ത ബാഡ്ജ് ധരിച്ചാണ് കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ പട്ടിണിയും മരണവും: ഇസ്റഈലിന്റെ ക്രൂര ആക്രമണത്തിൽ 48 മണിക്കൂറിനുള്ളിൽ 250-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു
International
• 2 days ago
മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ നിങ്ങള്‍ക്ക് കറണ്ടടിക്കുമോ?... കെഎസ്ഇബി പറയുന്നതിങ്ങനെ
Kerala
• 2 days ago
ഉക്രെയ്നിൽ സിവിലിയൻ ബസിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 9 പേർ കൊല്ലപ്പെട്ടു
International
• 2 days ago
തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് നാളെ മുതൽ | Doha Metro Updates
latest
• 2 days ago
സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം
Kerala
• 2 days ago
'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്
Kerala
• 2 days ago
അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
Kerala
• 2 days ago
കെജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു
National
• 2 days ago
കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം
Kerala
• 3 days ago
60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം
Saudi-arabia
• 3 days ago
എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി
Kerala
• 3 days ago
വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 3 days ago
കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 3 days ago
കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ആദരവായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് ശശി തരൂര്‍
National
• 3 days ago
പട്ടികജാതി വികസന വകുപ്പിൽ 300 ഒഴിവുകൾ; മെയ് 20 വരെ അപേക്ഷിക്കാം
JobNews
• 3 days ago
ട്രംപിനെ വെറുതെയല്ല യുഎഇ സ്വീകരിച്ചത്, അമേരിക്കയ്ക്കു പുറത്തുള്ള ഏറ്റവും വലിയ എഐ ക്യാമ്പസ് അബൂദബിയില്‍; വഴികാട്ടാന്‍ ഓപ്പണ്‍ എഐ
uae
• 3 days ago
മയക്കുമരുന്ന് കേസില്‍ പിടിയിലായ രണ്ട് പേര്‍ക്ക് 200,000 ദിര്‍ഹം പിഴയും 7 വര്‍ഷം തടവും വിധിച്ച് ദുബൈ കോടതി
uae
• 3 days ago
കോഹ്ലിയും ബുംറയുമില്ല, പകരം ടീമിൽ രണ്ട് ഇന്ത്യക്കാർ; ഇതാ ബാബറിന്റെ ടി-20 ഇലവൻ
Cricket
• 3 days ago
ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം
Cricket
• 3 days ago
സിഐഎസ്എഫുകാർ കാർ ഇടിച്ചു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലിസ്
Kerala
• 3 days ago
ഇന്നത്തെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്ക്; സ്വര്‍ണം, വെള്ളി, ഇന്ധന വിലകള്‍ അറിയാം | UAE Market Today
uae
• 3 days ago