'ഇന്ത്യന്‍ സമൂഹം യുഎഇയുടെ വികസനത്തിന് വിലപ്പെട്ട സംഭാവന നല്‍കി'; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് ഹംദാന്‍
ന്യൂഡല്‍ഹി: ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയോടെ തന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചു. ദുബൈ കിരീടാവകാശിയായതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നതിനായാണ് ഷെയ്ഖ് ഹംദാന്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്.
വ്യാപാരം, നിക്ഷേപം, പ്രതിരോധം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളുടെ തുടര്‍ച്ചയായ വളര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവേശം പ്രകടിപ്പിച്ചു. പരസ്പര വിശ്വാസത്തിലും ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയിലും അധിഷ്ഠിതമായ മികച്ച ഭാവിയെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
ഇന്ത്യന്‍ സമൂഹം യുഎഇയുടെ വികസനത്തിന് ശക്തമായ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ഞങ്ങളുടെ സംഭാഷണങ്ങള്‍ യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളുടെ ശക്തി വീണ്ടും ഉറപ്പിച്ചു. അത് വിശ്വാസത്തില്‍ കെട്ടിപ്പടുത്തതും, ചരിത്രത്താല്‍ രൂപപ്പെടുത്തിയതും, അവസരങ്ങളും, നൂതനാശയങ്ങളും, ശാശ്വതമായ സമൃദ്ധിയും നിറഞ്ഞ ഒരു ഭാവി സൃഷ്ടിക്കുന്നതിനുള്ള പങ്കിട്ട കാഴ്ചപ്പാടിനാല്‍ നയിക്കപ്പെടുന്നതുമാണ്, ഷെയ്ഖ് ഹംദാന്‍ തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
It was a pleasure meeting the Prime Minister @NarendraModi today in New Delhi. Our conversations reaffirmed the strength of UAE–India ties which is built on trust, shaped by history, and driven by a shared vision to create a future full of opportunity, innovation, and lasting… pic.twitter.com/D3mXzPteLS
— Hamdan bin Mohammed (@HamdanMohammed) April 8, 2025
കൂടിക്കാഴ്ചയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ ആശംസകള്‍ ഷെയ്ഖ് ഹംദാന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. യുഎഇ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തിനും ജനങ്ങള്‍ക്കും തുടര്‍ച്ചയായ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായും ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തി. പ്രതിരോധ രംഗത്തെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുക, സുരക്ഷാ മേഖലയിലെ സംയുക്ത സംരംഭങ്ങള്‍ വര്‍ധിപ്പിക്കുക, സമാധാനത്തിവും സ്ഥിരതയ്ക്കുള്ള ശ്രമങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കുക എന്നീ കാര്യങ്ങളില്‍ ഇരു നേതാക്കളും കാര്യഗൗരവമായ ചര്‍ച്ച നടത്തി.
പ്രതിരോധ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സ്ഥിരതയും സുരക്ഷയും ലക്ഷ്യമിട്ടു നടത്തുന്ന സംയുക്ത സംരംഭങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തി.
Dubai's Crown Prince, Sheikh Hamdan bin Mohammed Al Maktoum, commenced his first official visit to India on April 8, 2025, aiming to strengthen the Comprehensive Strategic Partnership between the UAE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
പുതിയ പി.ആര്‍ തന്ത്രവുമായി സര്‍ക്കാര്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശം
Kerala
• 3 days agoന്യൂനമർദം, സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 3 days ago16 വയസില്‍ താഴെയുള്ള കുട്ടികളുടെ മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍
National
• 3 days agoഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ഭീഷണി അവനായിരിക്കും: മുൻ ഇന്ത്യൻ താരം
Cricket
• 3 days agoഒരു വര്‍ഷത്തിലേറെ ഏഴാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു; ഒഡിഷയില്‍ നാല് അധ്യാപകരും പ്യൂണും അറസ്റ്റില്‍
National
• 3 days agoടി-20 ലോകകപ്പിൽ സെമിയിലെത്തുക ആ ടീമുകളായിരിക്കും: പ്രവചനവുമായി ദിനേശ് കാർത്തിക്
Cricket
• 3 days agoവീണ്ടും സാങ്കേതിക തകരാര്‍; ആര്‍ട്ടെമിസ് 2 ദൗത്യം ഇനിയും വൈകാന്‍ സാധ്യത
Science
• 3 days ago1000ത്തിന് മുമ്പേ 500; ലോക ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി റൊണാൾഡോ
Football
• 3 days agoഭക്ഷണം കഴിച്ചതിന് പണം ചോദിച്ചു; മൂന്നംഗ സംഘം ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ജീവനക്കാരനെ മര്‍ദ്ദിച്ചു
Kerala
• 3 days agoഅസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറ ബി.ജെ.പിയില്‍ ചേര്‍ന്നു
National
• 3 days ago'ഞാന്‍ മരിച്ചിട്ടാണെങ്കിലും ഇതിന്റെ സത്യം തെളിയണം'; മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചെന്ന് വീഡിയോ, പിന്നാലെ യുവതി ആത്മഹത്യ ചെയ്തു
Kerala
• 3 days agoദുബൈയില്‍ 20,000 ദിര്‍ഹവുമായി യാചകന് പിടിയില്‍
uae
• 3 days agoആഗോള താരിഫ് 10ല്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തി ട്രംപ്; നീക്കം സുപ്രിം കോടതി വിധിക്ക് പിന്നാലെ
International
• 3 days agoക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം; തോക്ക് ചൂണ്ടി ഭീഷണിയും കൂട്ടയടിയും, പത്തോളം പേർക്ക് പരുക്കേറ്റു
Kerala
• 3 days agoട്രെയിനുകളിലെ 'സ്ഥിരം മോഷ്ടാവ്' പിടിയില്‍; കൈക്കലാക്കിയത് ഐഫോണും ലാപ്‌ടോപ്പുകളും
Kerala
• 3 days agoആറ് സംസ്ഥാനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക പൂര്‍ത്തിയായി; ഏറ്റവും കൂടുതല്‍ ആളുകള്‍ പുറത്തായത് ഗുജറാത്തില്‍, 68 ലക്ഷത്തിലേറെ വോട്ടര്‍മാര്‍, കേരളത്തിലും ഗണ്യമായ കുറവ്
National
• 3 days agoഅഫ്ഗാനിസ്ഥാനിൽ കയറി പാകിസ്ഥാന്റെ മിന്നലാക്രമണം; നിരവധി ഭീകരരെ വധിച്ചതായി പാകിസ്ഥാൻ, ചാവേർ ആക്രമണങ്ങൾക്ക് തിരിച്ചടി
International
• 3 days ago'സഊദിവരെ നീളുന്ന ഭൂപ്രദേശം പിടിച്ചെടുത്താലും കുഴപ്പമില്ല'; സയണിസ്റ്റ് അധിനിവേശത്തെ പിന്തുണച്ച് യു.എസ് അംബാസഡര്‍; കടുത്ത പ്രതികരണവുമായി അറബ്, മുസ്‌ലിം രാജ്യങ്ങള്‍
International
• 3 days agoശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങള്‍ നീക്കിയതായി നഴ്സ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് തുന്നിട്ടതെന്ന് ഡോക്ടറുടെ മൊഴി; കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട്
കേസില്‍ ഡോക്ടറെ പ്രതി ചേര്‍ക്കും