HOME
DETAILS

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ഡേവിഡ് ഹെഡ്‌ലിയുടെ മെയിലുകള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍

  
April 11, 2025 | 4:32 AM

Mumbai Terror Attack Case Tahawwur Rana Granted 18-Day NIA Custody Strong Evidence Including David Headleys Emails

 

ന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതിയായ പാക് വംശജനും കനേഡിയന്‍ വ്യവസായിയുമായ തഹാവൂര്‍ റാണയെ (64) ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി ചന്ദര്‍ജിത് സിങാണ് 18 ദിവസത്തെ കസ്റ്റഡി അനുവദിച്ച് ഉത്തരവിട്ടത്. റാണയെ ഇന്ത്യയിലെത്തിച്ച ഉടന്‍, എന്‍ഐഎ പട്യാല ഹൗസ് കോടതിയില്‍ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു.

റാണയുമായി ബന്ധപ്പെട്ട ഇ-മെയിലുകള്‍ ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന വെളിപ്പെടുത്താന്‍ റാണയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എന്‍ഐഎ വ്യക്തമാക്കി. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് യുഎസ് ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുമ്പ് റാണയുമായി ഗൂഢാലോചന നടത്തിയതായി എന്‍ഐഎ കോടതിയില്‍ വാദിച്ചു. ഹെഡ്‌ലി തന്റെ വസ്തുക്കളുടെയും സ്വത്തിന്റെയും വിശദാംശങ്ങള്‍ അടങ്ങിയ ഒരു ഇ-മെയില്‍ റാണയ്ക്ക് അയച്ചിരുന്നു. ഈ ഗൂഢാലോചനയില്‍ ഇല്യാസ് കശ്മീരിയും അബ്ദുര്‍ റഹ്മാനും ഉള്‍പ്പെട്ടിരുന്നതായി ഹെഡ്‌ലി റാണയെ അറിയിച്ചതായും എന്‍ഐഎ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.50ന് ഡല്‍ഹി പാലം വിമാനത്താവളത്തില്‍ റാണയെ എത്തിച്ചതിന് പിന്നാലെ എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തി. എന്‍എസ്ജെ കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചു. വിമാനത്താവളത്തില്‍വച്ച് റാണയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കോടതി പരിസരത്ത് റാണയെ ഹാജരാക്കുന്നതിനായി കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

റാണയ്ക്ക് ലഷ്‌കര്‍-ഇ-ത്വയ്ബ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡേവിഡ് ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാനും വിസ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് റാണയുടെ സ്ഥാപനമാണെന്നും എന്‍ഐഎ വ്യക്തമാക്കി. 2018 ഓഗസ്റ്റില്‍ ഇന്ത്യ റാണയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2008 നവംബര്‍ 26ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ, ശിവസേന (യുബിടി) നേതാവും എംപിയുമായ പ്രിയങ്ക ചതുര്‍വേദി രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. 16 വര്‍ഷത്തിന് ശേഷം തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറിയിരിക്കുന്നു. മുംബൈയിലെ തിരക്കേറിയ ഒരു ചത്വരത്തില്‍ റാണയുടെ വധശിക്ഷ നടപ്പാക്കണം. ഇന്ത്യയെ ദുഷ്ടലക്ഷ്യത്തോടെ കാണുന്നവര്‍ ഞെട്ടണം, പ്രിയങ്ക ചതുര്‍വേദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. റാണയ്ക്ക് പിന്നാലെ ഹാഫിസ് സയ്യിദിനെയും ഡേവിഡ് ഹെഡ്‌ലിയെയും ഇന്ത്യയിലെത്തിച്ച് കടുത്ത ശിക്ഷ നല്‍കാനാകുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിനായി വീണ വിജയന്‍ ഇ.ഡിക്ക് മുന്നില്‍, ഓഫിസില്‍ കനത്ത സുരക്ഷ

Kerala
  •  14 days ago
No Image

തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചു; വഴിയാത്രക്കാരുടെ തക്കസമയത്തെ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

Kerala
  •  14 days ago
No Image

എസ്.ഐ ആയി വഴിവിട്ടു നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, പരിശീലനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Kerala
  •  14 days ago
No Image

'ഓരോ തെരുവുകളില്‍ നിന്നുമുയരുന്ന വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഒരു ഗര്‍ജ്ജനമാക്കാന്‍ ഒത്തു ചേരാം' രാഹുല്‍ ഗാന്ധിയുടെ കോട്ട റാലി ഇന്ന്, തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  14 days ago
No Image

ലഹരിമരുന്ന് കടത്ത് സംഘത്തെ തകര്‍ത്തു: യു.എ.ഇയില്‍ 23 പേര്‍ അറസ്റ്റില്‍

uae
  •  14 days ago
No Image

ശബരിമല ശ്രീകോവില്‍ മേല്‍ക്കൂരയില്‍ നിറവ്യത്യാസം; തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന

Kerala
  •  14 days ago
No Image

പശ്ചിമ ബംഗാളിലെ എസ്.ഐ.ആറും ബി.ജെ.പിയുടെ വിജയവും തമ്മില്‍ ബന്ധമെന്ന് അന്വേഷണ റിപ്പോർട്ട്

National
  •  14 days ago
No Image

മുൻ മന്ത്രി രാജീവിന്റെ തുറന്നുപറച്ചിൽ: ലക്ഷ്യമിടുന്നത് സി.പി.എമ്മിലെ പൊളിച്ചെഴുത്തോ?

Kerala
  •  14 days ago
No Image

ഏരിയ കമ്മിറ്റി അംഗത്തിന് അശ്ലീല സന്ദേശം; ഒടുവില്‍ എസ്.എഫ്.ഐ ജില്ല നേതാവിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം

Kerala
  •  14 days ago
No Image

തെരഞ്ഞെടുപ്പു തോൽവി: ഗോവിന്ദനെതിരേ സി.പിഎമ്മിൽ പടയൊരുക്കം, പരോക്ഷ വിമർശനവുമായി എം.എ ബേബി

Kerala
  •  14 days ago