HOME
DETAILS

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ഡേവിഡ് ഹെഡ്‌ലിയുടെ മെയിലുകള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍

  
April 11 2025 | 04:04 AM

Mumbai Terror Attack Case Tahawwur Rana Granted 18-Day NIA Custody Strong Evidence Including David Headleys Emails

 

ന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതിയായ പാക് വംശജനും കനേഡിയന്‍ വ്യവസായിയുമായ തഹാവൂര്‍ റാണയെ (64) ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി ചന്ദര്‍ജിത് സിങാണ് 18 ദിവസത്തെ കസ്റ്റഡി അനുവദിച്ച് ഉത്തരവിട്ടത്. റാണയെ ഇന്ത്യയിലെത്തിച്ച ഉടന്‍, എന്‍ഐഎ പട്യാല ഹൗസ് കോടതിയില്‍ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു.

റാണയുമായി ബന്ധപ്പെട്ട ഇ-മെയിലുകള്‍ ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന വെളിപ്പെടുത്താന്‍ റാണയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എന്‍ഐഎ വ്യക്തമാക്കി. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് യുഎസ് ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുമ്പ് റാണയുമായി ഗൂഢാലോചന നടത്തിയതായി എന്‍ഐഎ കോടതിയില്‍ വാദിച്ചു. ഹെഡ്‌ലി തന്റെ വസ്തുക്കളുടെയും സ്വത്തിന്റെയും വിശദാംശങ്ങള്‍ അടങ്ങിയ ഒരു ഇ-മെയില്‍ റാണയ്ക്ക് അയച്ചിരുന്നു. ഈ ഗൂഢാലോചനയില്‍ ഇല്യാസ് കശ്മീരിയും അബ്ദുര്‍ റഹ്മാനും ഉള്‍പ്പെട്ടിരുന്നതായി ഹെഡ്‌ലി റാണയെ അറിയിച്ചതായും എന്‍ഐഎ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.50ന് ഡല്‍ഹി പാലം വിമാനത്താവളത്തില്‍ റാണയെ എത്തിച്ചതിന് പിന്നാലെ എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തി. എന്‍എസ്ജെ കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചു. വിമാനത്താവളത്തില്‍വച്ച് റാണയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കോടതി പരിസരത്ത് റാണയെ ഹാജരാക്കുന്നതിനായി കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

റാണയ്ക്ക് ലഷ്‌കര്‍-ഇ-ത്വയ്ബ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡേവിഡ് ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാനും വിസ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് റാണയുടെ സ്ഥാപനമാണെന്നും എന്‍ഐഎ വ്യക്തമാക്കി. 2018 ഓഗസ്റ്റില്‍ ഇന്ത്യ റാണയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2008 നവംബര്‍ 26ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ, ശിവസേന (യുബിടി) നേതാവും എംപിയുമായ പ്രിയങ്ക ചതുര്‍വേദി രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. 16 വര്‍ഷത്തിന് ശേഷം തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറിയിരിക്കുന്നു. മുംബൈയിലെ തിരക്കേറിയ ഒരു ചത്വരത്തില്‍ റാണയുടെ വധശിക്ഷ നടപ്പാക്കണം. ഇന്ത്യയെ ദുഷ്ടലക്ഷ്യത്തോടെ കാണുന്നവര്‍ ഞെട്ടണം, പ്രിയങ്ക ചതുര്‍വേദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. റാണയ്ക്ക് പിന്നാലെ ഹാഫിസ് സയ്യിദിനെയും ഡേവിഡ് ഹെഡ്‌ലിയെയും ഇന്ത്യയിലെത്തിച്ച് കടുത്ത ശിക്ഷ നല്‍കാനാകുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാപ്‌ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ

latest
  •  18 hours ago
No Image

പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

National
  •  19 hours ago
No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  20 hours ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  20 hours ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  20 hours ago
No Image

രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം

International
  •  20 hours ago
No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  20 hours ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  20 hours ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  21 hours ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  a day ago