HOME
DETAILS

രാജസ്ഥാനിൽ അവന് പകരക്കാരനാവാൻ മറ്റാർക്കും സാധിക്കില്ല: ഉത്തപ്പ

  
Web Desk
April 11 2025 | 06:04 AM

Former Indian player Robin Uthappa speaks out about Rajasthan Royals poor performance in the IPL

ഐപിഎല്ലിൽ ആദ്യ അഞ്ചു മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ട് ജയവും മൂന്ന് തോൽവിയുമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനുള്ളത്. അവസാന മത്സരത്തിൽ രാജസ്ഥാൻ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോൾ രാജസ്ഥാന്റെ ഈ മോശം പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. 

''ലേലത്തിൽ രാജസ്ഥാന് പിഴച്ചത് ആ കാര്യങ്ങളിലാണ്. ജോസ് ബട്ലർ, അശ്വിൻ, യുസി ചഹാൽ എന്നിവരെ അവർ നിലനിർത്താത്തത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴുള്ള ടീമിൽ ഷിർമോൺ ഹെറ്റ്മെയറിന് പരുക്ക് സംഭവിച്ചാൽ അവർക്ക് അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താൻ സാധിക്കില്ല'' റോബിൻ ഉത്തപ്പ സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു. 

അവസാന മത്സരത്തിൽ രാജസ്ഥാനെ 58 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് തകർത്തു വിട്ടത്. ഗുജറാത്തിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 19.2 ഓവറിൽ 159 റൺസിന് പുറത്താവുകയായിരുന്നു.

രാജസ്ഥാൻ നിരയിൽ ഷിർമോൺ ഹെറ്റ്മെയർ അർദ്ധ സെഞ്ച്വറി നേടി. 32 പന്തിൽ നാല് ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പെടെ 52 റൺസായിരുന്നു താരം നേടിയത്. 28 പന്തിൽ 41 റൺസ് നേടി സഞ്ജുവും 14 പന്തിൽ 26 റൺസ് നേടി റിയാൻ പരാഗും മികച്ച ചെറുത്തുനിൽപ്പ് നടത്തി. 

മത്സരത്തിൽ ഗുജറാത്തിനു വേണ്ടി പ്രസിദ് കൃഷ്ണ മൂന്ന് വിക്കറ്റുകളും റാഷിദ് ഖാൻ, സായ് കിഷോർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി മിന്നും പ്രകടനം നടത്തിയപ്പോൾ രാജസ്ഥാൻ ബാറ്റിംഗ് നിര തകരുകയായിരുന്നു. കുൽവന്ദ് കെജ്രോലിയ, മുഹമ്മദ്‌ സിറാജ്, അർഷദ് ഖാൻ എന്നിവർ ഓരോ വീതം വിക്കറ്റുകളും നേടി. 

ഏപ്രിൽ 13ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയൽസിന്റെ തട്ടകമായ ജയ്‌പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയമാണ്‌ വേദി. ഈ മത്സരത്തിൽ സഞ്ജുവും സംഘവും ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Former Indian player Robin Uthappa speaks out about Rajasthan Royals' poor performance in the IPL



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ;  ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു  

Kerala
  •  a day ago
No Image

ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Kerala
  •  a day ago
No Image

കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  a day ago
No Image

പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

കോഴിക്കോട് ന​ഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ 

Kerala
  •  a day ago
No Image

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

International
  •  a day ago
No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  a day ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  a day ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  a day ago
No Image

ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം

organization
  •  a day ago