HOME
DETAILS

രാജസ്ഥാനിൽ അവന് പകരക്കാരനാവാൻ മറ്റാർക്കും സാധിക്കില്ല: ഉത്തപ്പ

  
Sudev
April 11 2025 | 06:04 AM

Former Indian player Robin Uthappa speaks out about Rajasthan Royals poor performance in the IPL

ഐപിഎല്ലിൽ ആദ്യ അഞ്ചു മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ട് ജയവും മൂന്ന് തോൽവിയുമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനുള്ളത്. അവസാന മത്സരത്തിൽ രാജസ്ഥാൻ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോൾ രാജസ്ഥാന്റെ ഈ മോശം പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. 

''ലേലത്തിൽ രാജസ്ഥാന് പിഴച്ചത് ആ കാര്യങ്ങളിലാണ്. ജോസ് ബട്ലർ, അശ്വിൻ, യുസി ചഹാൽ എന്നിവരെ അവർ നിലനിർത്താത്തത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴുള്ള ടീമിൽ ഷിർമോൺ ഹെറ്റ്മെയറിന് പരുക്ക് സംഭവിച്ചാൽ അവർക്ക് അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താൻ സാധിക്കില്ല'' റോബിൻ ഉത്തപ്പ സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു. 

അവസാന മത്സരത്തിൽ രാജസ്ഥാനെ 58 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് തകർത്തു വിട്ടത്. ഗുജറാത്തിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 19.2 ഓവറിൽ 159 റൺസിന് പുറത്താവുകയായിരുന്നു.

രാജസ്ഥാൻ നിരയിൽ ഷിർമോൺ ഹെറ്റ്മെയർ അർദ്ധ സെഞ്ച്വറി നേടി. 32 പന്തിൽ നാല് ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പെടെ 52 റൺസായിരുന്നു താരം നേടിയത്. 28 പന്തിൽ 41 റൺസ് നേടി സഞ്ജുവും 14 പന്തിൽ 26 റൺസ് നേടി റിയാൻ പരാഗും മികച്ച ചെറുത്തുനിൽപ്പ് നടത്തി. 

മത്സരത്തിൽ ഗുജറാത്തിനു വേണ്ടി പ്രസിദ് കൃഷ്ണ മൂന്ന് വിക്കറ്റുകളും റാഷിദ് ഖാൻ, സായ് കിഷോർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി മിന്നും പ്രകടനം നടത്തിയപ്പോൾ രാജസ്ഥാൻ ബാറ്റിംഗ് നിര തകരുകയായിരുന്നു. കുൽവന്ദ് കെജ്രോലിയ, മുഹമ്മദ്‌ സിറാജ്, അർഷദ് ഖാൻ എന്നിവർ ഓരോ വീതം വിക്കറ്റുകളും നേടി. 

ഏപ്രിൽ 13ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയൽസിന്റെ തട്ടകമായ ജയ്‌പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയമാണ്‌ വേദി. ഈ മത്സരത്തിൽ സഞ്ജുവും സംഘവും ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Former Indian player Robin Uthappa speaks out about Rajasthan Royals' poor performance in the IPL



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ

Cricket
  •  4 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  4 days ago
No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  4 days ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  4 days ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  4 days ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  4 days ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  4 days ago