HOME
DETAILS

കോടതി ഇടപെടലുകൾ അവഗണിച്ച് വഖ്ഫ് ഭൂമിയിലെ പള്ളി തകർത്തു: നാട്ടുകാർ പ്രതിഷേധത്തിൽ

  
April 17, 2025 | 2:09 AM

Ignoring Court Interventions Waqf Land Mosque Demolished Locals Protest

 

ന്യൂഡൽഹി: സുപ്രീം കോടതിയുടെ കർശന വ്യവസ്ഥകൾ നിലനിൽക്കെയും കേസ് പരിഗണനയിലിരിക്കെയും ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ഫരീദാബാദിൽ 50 വർഷത്തിലേറെ പഴക്കമുള്ള പള്ളി മുനിസിപ്പൽ കോർപ്പറേഷൻ തകർത്തു. നിയമവിരുദ്ധമായി നിർമിച്ചതെന്ന് ആരോപിച്ച് ബദ്ഖൽ ഗ്രാമത്തിലെ അഖ്സ മസ്ജിദ് കനത്ത പൊലീസ് സുരക്ഷയിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി.

പൊതുസ്ഥലം കൈയേറിയാണ് പള്ളി നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി മുനിസിപ്പാലിറ്റി നേരത്തെ പൊളിക്കാൻ ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ പരിഗണനയിലാണ്. എന്നാൽ, കോടതിയുടെ അന്തിമ തീരുമാനത്തിന് മുമ്പ്, ബുൾഡോസർ ഉപയോഗത്തിനെതിരായ കോടതി ഇടപെടലുകൾ അവഗണിച്ച് പള്ളി തകർത്തു. മൂന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരുടെ (എസിപി) നേതൃത്വത്തിൽ 250-ലേറെ പൊലീസുകാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെട്ട 300 അംഗ സംഘത്തിന്റെ സാന്നിധ്യത്തിലാണ് പൊളിക്കൽ നടന്നത്.

പള്ളി വഖ്ഫ് ഭൂമിയിലാണെന്ന് പള്ളി കമ്മിറ്റിയും നാട്ടുകാരും വ്യക്തമാക്കി. അഞ്ച് പതിറ്റാണ്ട് മുമ്പ് മുൻ സർപഞ്ച് സംഭാവന ചെയ്ത ഭൂമിയിൽ നിർമിച്ച പള്ളിയാണ് ഇതെന്നും, സുപ്രീം കോടതി വിധിക്കായി കാത്തിരിക്കാതെ ധൃതിപിടിച്ച് പൊളിച്ചതെന്നും നാട്ടുകാരനായ മുഷ്താഖ് പറഞ്ഞു. ആദ്യം ഗ്രാമത്തിലെ ചില ചെറുകിട കടകൾ പൊളിച്ച ശേഷം പള്ളിയിലേക്ക് തിരിഞ്ഞു. സമയം പോലും നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായ ഉത്തരവുകൾ പാലിച്ചാണ് നടപടിയെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അവകാശപ്പെടുന്നു. സംഭവത്തിൽ മുനിസിപ്പാലിറ്റിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് നാട്ടുകാർ അറിയിച്ചു. 

 

In Faridabad, Haryana, a 50-year-old mosque on Waqf land was demolished by the municipal corporation using bulldozers, ignoring ongoing Supreme Court proceedings and interventions. The action, carried out under heavy police presence, has sparked protests from locals who claim the mosque was built on donated land and plan to challenge the demolition in court.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

കേരളത്തില്‍ എയിംസിന് നാല് അനുയോജ്യ സ്ഥലങ്ങള്‍ കണ്ടെത്തി; ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ നിരവധി ആളുകൾ ഉണ്ട്; കെ. മുരളീധരന്‍

Kerala
  •  a day ago
No Image

'അതിഥി തൊഴിലാളികളെക്കുറിച്ചുള്ള പരാമര്‍ശം ലജ്ജാകരം'; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കെ സച്ചിദാനന്ദന്‍

Kerala
  •  a day ago
No Image

വേനലവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കായി ദുബൈ പൊലിസിന്റെ 24x7 സ്മാർട്ട് ഹോം സെക്യൂരിറ്റി സിസ്റ്റം; എങ്ങനെ രജിസ്റ്റർ ചെയ്യാം?

uae
  •  a day ago
No Image

യുഎഇയിൽ ഉച്ചസമയത്തെ ഡെലിവറി: ജോലി ചെയ്യണോ വേണ്ടയോ എന്ന് റൈഡർമാർക്ക് തീരുമാനിക്കാം; തണലൊരുക്കാൻ 12,000 വിശ്രമകേന്ദ്രങ്ങൾ

uae
  •  a day ago
No Image

പത്തനംതിട്ട ഓമല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ പ്രത്യേക കോൺസുലർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

uae
  •  a day ago
No Image

പെരുമ്പാവൂരില്‍ 'തൂഫാന്‍ ജാഗരണ്‍' ബഹുജനറാലി; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി സര്‍ക്കാര്‍

Kerala
  •  a day ago
No Image

തിരുവനന്തപുരം പട്ടത്ത് ഗേറ്റ് ചാടുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്; അധ്യാപകര്‍ ഓടിച്ചുവിട്ടെന്നും രക്ഷിക്കാന്‍ വൈകിയെന്നും കുടുംബത്തിന്റെ ആരോപണം

Kerala
  •  a day ago
No Image

തിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനം: പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്; വിവരാവകാശ രേഖകള്‍ കൈമാറി

Kerala
  •  a day ago