HOME
DETAILS

കോടതി ഇടപെടലുകൾ അവഗണിച്ച് വഖ്ഫ് ഭൂമിയിലെ പള്ളി തകർത്തു: നാട്ടുകാർ പ്രതിഷേധത്തിൽ

  
April 17, 2025 | 2:09 AM

Ignoring Court Interventions Waqf Land Mosque Demolished Locals Protest

 

ന്യൂഡൽഹി: സുപ്രീം കോടതിയുടെ കർശന വ്യവസ്ഥകൾ നിലനിൽക്കെയും കേസ് പരിഗണനയിലിരിക്കെയും ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ഫരീദാബാദിൽ 50 വർഷത്തിലേറെ പഴക്കമുള്ള പള്ളി മുനിസിപ്പൽ കോർപ്പറേഷൻ തകർത്തു. നിയമവിരുദ്ധമായി നിർമിച്ചതെന്ന് ആരോപിച്ച് ബദ്ഖൽ ഗ്രാമത്തിലെ അഖ്സ മസ്ജിദ് കനത്ത പൊലീസ് സുരക്ഷയിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി.

പൊതുസ്ഥലം കൈയേറിയാണ് പള്ളി നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി മുനിസിപ്പാലിറ്റി നേരത്തെ പൊളിക്കാൻ ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ പരിഗണനയിലാണ്. എന്നാൽ, കോടതിയുടെ അന്തിമ തീരുമാനത്തിന് മുമ്പ്, ബുൾഡോസർ ഉപയോഗത്തിനെതിരായ കോടതി ഇടപെടലുകൾ അവഗണിച്ച് പള്ളി തകർത്തു. മൂന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരുടെ (എസിപി) നേതൃത്വത്തിൽ 250-ലേറെ പൊലീസുകാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെട്ട 300 അംഗ സംഘത്തിന്റെ സാന്നിധ്യത്തിലാണ് പൊളിക്കൽ നടന്നത്.

പള്ളി വഖ്ഫ് ഭൂമിയിലാണെന്ന് പള്ളി കമ്മിറ്റിയും നാട്ടുകാരും വ്യക്തമാക്കി. അഞ്ച് പതിറ്റാണ്ട് മുമ്പ് മുൻ സർപഞ്ച് സംഭാവന ചെയ്ത ഭൂമിയിൽ നിർമിച്ച പള്ളിയാണ് ഇതെന്നും, സുപ്രീം കോടതി വിധിക്കായി കാത്തിരിക്കാതെ ധൃതിപിടിച്ച് പൊളിച്ചതെന്നും നാട്ടുകാരനായ മുഷ്താഖ് പറഞ്ഞു. ആദ്യം ഗ്രാമത്തിലെ ചില ചെറുകിട കടകൾ പൊളിച്ച ശേഷം പള്ളിയിലേക്ക് തിരിഞ്ഞു. സമയം പോലും നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായ ഉത്തരവുകൾ പാലിച്ചാണ് നടപടിയെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അവകാശപ്പെടുന്നു. സംഭവത്തിൽ മുനിസിപ്പാലിറ്റിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് നാട്ടുകാർ അറിയിച്ചു. 

 

In Faridabad, Haryana, a 50-year-old mosque on Waqf land was demolished by the municipal corporation using bulldozers, ignoring ongoing Supreme Court proceedings and interventions. The action, carried out under heavy police presence, has sparked protests from locals who claim the mosque was built on donated land and plan to challenge the demolition in court.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോറ്റിയെ കേറ്റിയേ പരിഹാസം: കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ? രാഹുലിന്റെ പാട്ടിന് പിണറായിയുടെ കൊട്ട്

Kerala
  •  7 days ago
No Image

അർജന്റീനക്ക് കനത്ത തിരിച്ചടി; ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്  

Football
  •  7 days ago
No Image

1991 ലെ മാന്ദ്യം ആവര്‍ത്തിക്കുമോ? ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേല്‍ എണ്ണവിലയുടെ കരിനിഴല്‍

National
  •  7 days ago
No Image

ബിഹാറിലെ ശീതള ദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു

latest
  •  7 days ago
No Image

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമക്കൾക്ക് നിയമപരമായ ബാധ്യതയില്ല; ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി

National
  •  7 days ago
No Image

റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍; പുതിയ റീഫണ്ട് നിയമം, വന്ദേ ഭാരത് സ്ലീപ്പറും ഹൈഡ്രജന്‍ ട്രെയിനും വരുന്നു

National
  •  7 days ago
No Image

'നേരിട്ടല്ല, ഫേസ്ബുക്കിൽ കാണാം'; സതീശന്റെ സംവാദ ക്ഷണം തള്ളി മുഖ്യമന്ത്രി; വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  7 days ago
No Image

അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലാ അലർട്

Kerala
  •  7 days ago
No Image

അവൻ എതിർ ടീമിൽ ഇല്ലാത്തതിൽ ഞാൻ സന്തോഷിക്കുന്നു: പരാഗ് 

Cricket
  •  7 days ago
No Image

ബാങ്ക് ലോക്കറിലെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ വാർഷിക വാടകയുടെ 100 ഇരട്ടി നഷ്ടപരിഹാരം; പാർലമെന്റിൽ വിശദീകരണവുമായി നിർമല സീതാരാമൻ

latest
  •  7 days ago