HOME
DETAILS

യുഎസ് പഠനത്തോട് വിട! കർശന നിയമങ്ങളും ഉയർന്ന വിസ നിരസിക്കലും: ഇന്ത്യൻ വിദ്യാർത്ഥികൾ പുതിയ വഴികൾ തേടുന്നു

  
Web Desk
April 19 2025 | 02:04 AM

No to US Studies Strict Policies High Visa Rejections Push Indian Students to New Paths

 

ന്യൂഡൽഹി: എച്ച്-1ബി വിസയുമായുള്ള അനിശ്ചിതത്വവും, തുടർച്ചയായ വിസ നിരസിക്കലും, യുഎസ് സർവകലാശാലകളിലെ ഫണ്ടിംഗ് കുറവുമെല്ലാം കാരണം ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസിൽ പഠിക്കുന്നതിനോട് വിയോജിപ്പ് കാണിക്കുന്നതായി റിപ്പോർട്ട് . യുകെ, ജർമനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികൾ ആകർഷിക്കപ്പെടുന്നതോടെ, യുഎസിലേക്കുള്ള അപേക്ഷകളിൽ 30% കുറവ് വിദേശ പഠന പ്ലാറ്റ്‌ഫോമുകൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയാണ് കഴിഞ്ഞ രണ്ട് വർഷമായി യുഎസിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ അയച്ച രാജ്യം (2023-24ൽ 29.4%). എന്നാൽ, കർശനമായ വിസ നിയമങ്ങൾ, എച്ച്-1ബി വിസ റദ്ദാക്കലുകൾ, 2025ൽ 50% വരെ ഉയർന്ന വിസ നിരസിക്കൽ നിരക്ക് എന്നിവ വിദ്യാർത്ഥികളെ യുഎസിൽ നിന്ന് അകറ്റുന്നു. 2025ൽ ആദ്യ നാല് മാസങ്ങളിൽ വിസ നിരസിക്കൽ നിരക്ക് 50% ആണ്, കഴിഞ്ഞ വർഷം ഇത് 35% ആയിരുന്നു. 

നയങ്ങളിലെ അനിശ്ചിതത്വം ഇന്ത്യൻ  വിദ്യാർത്ഥികളെ ജാഗ്രതയിലാക്കുന്നു. യുഎസിന് പകരം യുകെ, അയർലൻഡ്, ജർമനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾ തയ്യാറാകുന്നു. ട്രംപ് ഭരണകൂടത്തിന്റെ കർശന നയങ്ങളും വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) പ്രോഗ്രാം നിർത്തലാക്കാനുള്ള നീക്കം വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയാണ്. OPT പ്രോഗ്രാം നിലവിൽ വിദ്യാർത്ഥികൾക്ക് ബിരുദാനന്തരം യുഎസിൽ 12-24 മാസം ജോലി ചെയ്യാൻ അനുവദിക്കുന്നുണ്ട്. പ്രോഗ്രാം നിർത്തലാക്കുന്നതോടെ  ജോലി ചെയ്യാനുള്ള അവസരം ഇതോടെ നഷ്ടമാകും. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഭൂരിഭാ​ഗം വിദ്യാർഥികളും പഠനത്തോടൊപ്പം ജോലി ചെയ്യുന്നവരാണ്.

അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ റിപ്പോർട്ടനുസരിച്ച്, 327 വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയതിൽ 50% ഇന്ത്യക്കാരുടെതാണ്. പാർക്കിംഗ് പിഴ പോലുള്ള ചെറിയ കുറ്റങ്ങൾ പോലും വിസ റദ്ദാക്കലിന് കാരണമാകുന്നു. കോൺഗ്രസ് നേതാവ് ജയറാം രമേശ് വിഷയത്തെ സംബന്ധിച്ച് എക്സിൽ കുറിച്ചു, ഇക്കാര്യം ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

STEM, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകൾ ഇതോടെ കുറയും. താങ്ങാനാവുന്ന ചെലവും സ്ഥിരതയും മറ്റ് രാജ്യങ്ങളിൽ ലഭിക്കുന്നതോടെ വിദ്യാർത്ഥികൾ യു.എസ് വിദേശ പഠനം പൂർണമായും ഉപേക്ഷിക്കും. 2023-24ൽ 3.32 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുഎസിൽ പഠിക്കുന്നത്, ഇതിൽ 97,556 പേർ OPT പ്രോഗ്രാമിൽ പങ്കെടുക്കുന്നുണ്ട്.

നിലവിലെ സാഹചര്യം യുഎസിന്റെ വിദ്യാഭ്യാസ വിപണിയെ വെല്ലുവിളിക്കുന്നു. യുഎസിനെ മാത്രം ആശ്രയിച്ചവർ പോലും ഇപ്പോൾ മറ്റ് ഓപ്ഷനുകൾ തേടുകയാണ്.   താങ്ങാനാവുന്ന വിദ്യാഭ്യാസവും സ്ഥിരതയും വാഗ്ദാനം ചെയ്യുന്ന മറ്റ് നിരവധി രാജ്യങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ആകർഷകമാകുമ്പോൾ, യുഎസിന്റെ ആഗോള വിദ്യാഭ്യാസ കേന്ദ്രമെന്ന സ്ഥാനം ചോദ്യം ഇന്ത്യക്കാർക്ക് മുന്നിൽ ചോദ്യം ചെയ്യപ്പെടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്

International
  •  a day ago
No Image

കറന്റ് അഫയേഴ്സ്-22-05-2025

PSC/UPSC
  •  a day ago
No Image

സെഞ്ച്വറി! തകർത്തടിച്ച് കരീബിയൻ കൊടുങ്കാറ്റ് കയറിയത് ലഖ്‌നൗവിന്റെ ചരിത്രത്തിലേക്ക്

Cricket
  •  a day ago
No Image

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം

Kerala
  •  a day ago
No Image

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ

Kerala
  •  a day ago
No Image

വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ

National
  •  a day ago
No Image

ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്

Cricket
  •  a day ago
No Image

വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം

National
  •  a day ago
No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  a day ago