HOME
DETAILS

പ്രവാസികള്‍ക്ക് തിരിച്ചടി, ആരോഗ്യമേഖലയില്‍ സ്വദേശിവല്‍ക്കരണ നിരക്ക് വര്‍ധിപ്പിച്ച് സഊദി അറേബ്യ

  
Web Desk
April 19, 2025 | 10:30 AM

Saudi Arabia Raises Nationalization Rate in Healthcare Sector Impacting Expatriate Workforce

റിയാദ്: ആരോഗ്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നിരക്ക് കൂട്ടി സഊദി അറേബ്യ. രാജ്യത്തെ ആരോഗ്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നിരക്ക് ഉയര്‍ത്തുന്നതിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. 

സ്വകാര്യ സ്ഥാപനങ്ങളിലെ ന്യൂട്രീഷ്യന്‍, എക്‌സറേ, ഫിസിയോതെറാപ്പി, ലബോറട്ടറി എന്നീ തൊഴിലുകളില്‍ നിശ്ചിത ശതമാനം സഊദി പൗരന്മാരുടെ നിയമനം നിര്‍ബന്ധമാക്കുന്ന തീരുമാനത്തിന്റെ ആദ്യ ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ സമ്പൂര്‍ണ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

വ്യാഴാഴ്ച മുതലാണ് മിയമം പ്രാബല്യത്തില്‍ വന്നത്. ന്യൂട്രീഷ്യന്‍(80%), എക്‌സ്‌റേ(60%), ലബോറട്ടറി(70%), ഫിസിയോതെറാപ്പി(80%) എന്നിങ്ങനെയാണ് സ്വദേശിവല്‍ക്കരണ നിരക്ക്. ഈ ശതമാന നിരക്കില്‍ സ്വദേശി ജീവനക്കാരെ സ്വകാര്യ ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിയമിച്ചിരിക്കണം. സ്‌പെഷ്യലിസ്റ്റിന്റെ കുറഞ്ഞ വേതനം ഏഴായിരം റിയാലും ടെക്‌നീഷ്യന്റേത് അയ്യായിരം റിയാലുമാണ്.

റിയാദ്, മദീന, മക്ക, ദമാം എന്നീ പ്രധാന നഗരങ്ങളില്‍ ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന  മുഴുവന്‍ സ്ഥാപനങ്ങളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. 

പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വര്‍ഷം ഒക്ടോബര്‍ 17ന് നടപ്പാക്കും. അപ്പോള്‍ ബാക്കിയായ എല്ലാ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാകും. 

കഴിഞ്ഞ വര്‍ഷമാണ് ഈ നാല് ആരോഗ്യ തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം സഊദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തൊഴില്‍ വിപണിയില്‍ സഊദികളുടെ പങ്കാളിത്തം ഗണ്യമായി ഉയര്‍ത്താനാണ് സഊദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Saudi Arabia has increased Saudization in the healthcare sector, prioritizing jobs for nationals. This move affects many expatriate professionals as the country pushes forward with Vision 2030 goals to boost local employment and reduce reliance on foreign workers in key industries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  12 days ago
No Image

യു.എസ്-ഇറാന്‍ മാരത്തണ്‍ ചർച്ച; 60 DAYS FOR PEACE

International
  •  12 days ago
No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  12 days ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  12 days ago
No Image

ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'

Kerala
  •  12 days ago
No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  12 days ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  12 days ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  12 days ago
No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  12 days ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  12 days ago