HOME
DETAILS

പ്രവാസികള്‍ക്ക് തിരിച്ചടി, ആരോഗ്യമേഖലയില്‍ സ്വദേശിവല്‍ക്കരണ നിരക്ക് വര്‍ധിപ്പിച്ച് സഊദി അറേബ്യ

  
Web Desk
April 19, 2025 | 10:30 AM

Saudi Arabia Raises Nationalization Rate in Healthcare Sector Impacting Expatriate Workforce

റിയാദ്: ആരോഗ്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നിരക്ക് കൂട്ടി സഊദി അറേബ്യ. രാജ്യത്തെ ആരോഗ്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നിരക്ക് ഉയര്‍ത്തുന്നതിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. 

സ്വകാര്യ സ്ഥാപനങ്ങളിലെ ന്യൂട്രീഷ്യന്‍, എക്‌സറേ, ഫിസിയോതെറാപ്പി, ലബോറട്ടറി എന്നീ തൊഴിലുകളില്‍ നിശ്ചിത ശതമാനം സഊദി പൗരന്മാരുടെ നിയമനം നിര്‍ബന്ധമാക്കുന്ന തീരുമാനത്തിന്റെ ആദ്യ ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ സമ്പൂര്‍ണ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

വ്യാഴാഴ്ച മുതലാണ് മിയമം പ്രാബല്യത്തില്‍ വന്നത്. ന്യൂട്രീഷ്യന്‍(80%), എക്‌സ്‌റേ(60%), ലബോറട്ടറി(70%), ഫിസിയോതെറാപ്പി(80%) എന്നിങ്ങനെയാണ് സ്വദേശിവല്‍ക്കരണ നിരക്ക്. ഈ ശതമാന നിരക്കില്‍ സ്വദേശി ജീവനക്കാരെ സ്വകാര്യ ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിയമിച്ചിരിക്കണം. സ്‌പെഷ്യലിസ്റ്റിന്റെ കുറഞ്ഞ വേതനം ഏഴായിരം റിയാലും ടെക്‌നീഷ്യന്റേത് അയ്യായിരം റിയാലുമാണ്.

റിയാദ്, മദീന, മക്ക, ദമാം എന്നീ പ്രധാന നഗരങ്ങളില്‍ ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന  മുഴുവന്‍ സ്ഥാപനങ്ങളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. 

പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വര്‍ഷം ഒക്ടോബര്‍ 17ന് നടപ്പാക്കും. അപ്പോള്‍ ബാക്കിയായ എല്ലാ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാകും. 

കഴിഞ്ഞ വര്‍ഷമാണ് ഈ നാല് ആരോഗ്യ തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം സഊദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തൊഴില്‍ വിപണിയില്‍ സഊദികളുടെ പങ്കാളിത്തം ഗണ്യമായി ഉയര്‍ത്താനാണ് സഊദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Saudi Arabia has increased Saudization in the healthcare sector, prioritizing jobs for nationals. This move affects many expatriate professionals as the country pushes forward with Vision 2030 goals to boost local employment and reduce reliance on foreign workers in key industries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽ.പി.ജി പ്രതിസന്ധി; വിതരണം ഇനി മുൻ​ഗണന ക്രമത്തിൽ; ഹോട്ടലുകൾക്ക് 40 ശതമാനം ആശുപത്രി, സ്കൂൾ-കോളജുകൾക്ക് 100 ശതമാനം 

Kerala
  •  3 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി 

Kerala
  •  3 days ago
No Image

സീല്‍ വിവാദം; കോണ്‍ഗ്രസിന്റെ എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലിസ്; നടപടിയെടുത്തത് അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ക്കെതിരെ 

Kerala
  •  3 days ago
No Image

ഇസ്റാഈലുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യം; ഹിസ്ബുള്ള മേധാവി നയിം ഖാസിം

International
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം: 2,000 കപ്പലുകളും 20,000 നാവികരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

International
  •  3 days ago
No Image

വി.ഡി സതീശന് വനവാസത്തിന് പോകാന്‍ തയ്യാറെടുക്കാം, എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പ്; ബിനോയ് വിശ്വം 

Kerala
  •  3 days ago
No Image

ലോകം വൻ വ്യവസായ പ്രതിസന്ധിയിലേക്ക്; 70-കളേക്കാൾ വലിയ തകർച്ചയുണ്ടാകുമെന്ന് ഐസിസി മുന്നറിയിപ്പ്

International
  •  3 days ago
No Image

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് കടത്ത്; പന്ത്രണ്ടര കിലോ പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

Runway Collision at LaGuardia: Was Air Traffic Control Error the Cause?

International
  •  3 days ago
No Image

ന്യൂയോർക്കിലെ വിമാനപകടത്തിന് കാരണം കൺട്രോൾ ടവറിൽ സംഭവിച്ച പിഴവോ?

International
  •  3 days ago