HOME
DETAILS

പഞ്ചസാരയ്ക്ക് വിലക്ക്! അംഗൻവാടി പോഷകാഹാരത്തിൽ കേന്ദ്രത്തിന്റെ കർശന നിർദേശം

  
April 20, 2025 | 2:33 AM

Ban on Sugar Centre Issues Strict Guidelines for Anganwadi Nutrition

 

ന്യൂഡൽഹി: കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവർക്ക് നൽകുന്ന പോഷകാഹാര കിറ്റുകളിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വനിതാ-ശിശു വികസന മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശ പ്രകാരം, അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിലും പോഷകാഹാര കിറ്റുകളിലും സംസ്കരിച്ച പഞ്ചസാര, അധിക ഉപ്പ്, കൊഴുപ്പ്, പ്രിസർവേറ്റീവുകൾ, നിറങ്ങൾ, കൃത്രിമ രുചികൾ എന്നിവ ഉപയോഗിക്കരുത്.

അംഗൻവാടികളിൽ മൂന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിലും പോഷകാഹാര കിറ്റുകളിലും ഉയർന്ന അളവിൽ പഞ്ചസാരയും ഉപ്പും അടങ്ങിയിട്ടുണ്ടെന്ന് മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. പഞ്ചസാരയ്ക്ക് പകരം മധുരത്തിനായി ശർക്കര ഉപയോഗിക്കാമെങ്കിലും, അതിന്റെ അളവ് മൊത്തം ഊർജ്ജത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെയായി നിയന്ത്രിക്കണമെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജ്യോതിക വ്യക്തമാക്കി. അമിത കലോറി ശരീരത്തിൽ എത്തുന്നത് തടയാൻ ഈ നിയന്ത്രണം അനിവാര്യമാണ്.

ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പാലിച്ച്, കൊഴുപ്പും ഉപ്പും പഞ്ചസാരയും അധികമുള്ള ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഉപ്പിന്റെ ഉപയോഗവും കർശനമായി പരിമിതപ്പെടുത്തണം. പോഷകാഹാര കിറ്റുകൾ ഉപയോഗിച്ച് ഉപ്പോ പഞ്ചസാരയോ ചേർക്കാതെ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചക മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തയ്യാറാക്കണം. ഇത് ഗുണഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാൻ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

 

The Central Government has directed states to eliminate sugar, excess salt, and fat from nutritional kits provided to children, pregnant women, lactating mothers, and adolescent girls through Anganwadis. The new guidelines by the Ministry of Women and Child Development also prohibit processed sugar, preservatives, artificial colors, and flavors, recommending limited use of jaggery and adherence to WHO standards for healthier diets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ ചെവിയിലുണ്ടായിരുന്നത് കമ്മലല്ല; ഒമാൻ സന്ദർശനത്തിനിടെ വൈറലായ ആ ഉപകരണത്തിന്റെ രഹസ്യം ഇതാ!

oman
  •  2 days ago
No Image

ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; റിജു വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

latest
  •  2 days ago
No Image

വിസ്മയമായി മണലാരണ്യത്തിലെ മഞ്ഞുവീഴ്ച; ആഘോഷമാക്കി സഊദിയിലെ തബൂക്കിൽ സ്കീയിംഗ്

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ദുബൈയിലെ കനത്ത മഴയ്ക്കിടയിൽ ട്രാഫിക് നിയന്ത്രിച്ച് 'അജ്ഞാത നായകൻ'; വീഡിയോ വൈറൽ

uae
  •  2 days ago
No Image

അച്ഛൻ പണയം വെച്ചത് 28 പവൻ സ്വർണം; മകൻ തിരിച്ചെടുക്കാൻ എത്തിയപ്പോൾ മുക്കുപണ്ടം; അന്വേഷണം

Kerala
  •  2 days ago
No Image

ഫുജൈറയിൽ കനത്ത മഴയിൽ വാഹനം മറിഞ്ഞു; ഒരാൾക്ക് പരുക്ക്

uae
  •  2 days ago
No Image

യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും: വിമാനങ്ങൾ റദ്ദാക്കി; അതീവ ജാഗ്രത തുടരുന്നു | uae heavy rain

uae
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള: ശങ്കർദാസിനെയും വിജയകുമാറിനെയും ഒഴിവാക്കിയത് എന്തിന്? എസ്ഐടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

latest
  •  2 days ago
No Image

മോശം കാലാവസ്ഥയെത്തുടർന്ന് അടച്ച ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു: ഇന്ന് വൈകുന്നേരം 4 മണി മുതൽ സന്ദർശകർക്ക് സ്വാഗതം

uae
  •  2 days ago