HOME
DETAILS

ജീവപര്യന്തം തടവ് 20 വർഷമായി കുറച്ച അമീറിന്റെ ഉത്തരവ്; കുവൈത്തിൽ പ്രവാസികളടക്കം 30 പേർക്ക് ജയിൽ മോചനം

  
April 20, 2025 | 12:12 PM

Kuwait Frees 30 Prisoners as Part of Emirs Clemency Initiative

കുവൈത്ത് സിറ്റി: കുവൈത്ത് ജയിലിൽ നിന്ന് 30 പേർക്ക് മോചനം. ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കാനുള്ള അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിർദ്ദേശപ്രകാരമാണ് തടവുകാരെ മോചിപ്പിക്കുന്നത്.  സെൻട്രൽ ജയിലിൽ 20 വർഷത്തിലധികം ശിക്ഷ അനുഭവിച്ച തടവുകാരെയാണ് ഇന്നലെ മോചിപ്പിച്ചത്. 

മോചിപ്പിക്കപ്പെട്ടവരിൽ 17 പേർ കുവൈത്ത് പൗരൻമാരും, 13 പേർ പ്രവാസികളുമാണ്. 20 വർഷത്തെ തടവ് പൂർത്തിയാക്കിയെങ്കിലും തടവ് കാലത്ത് ചെയ്ത കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ അ‍ഞ്ച് പേരുടെ മോചനം സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്തു വരികയാണ്. മോചിതരായവരിൽ കൊലപാതക കുറ്റമടക്കമുള്ള ക്രിമിനൽ കേസുകളിൽ പെട്ട് ശിക്ഷ അനുഭവിക്കുന്നവരുമുണ്ട്. അതേസമയം, രാജ്യസുരക്ഷ, ചാരപ്രവൃത്തി തുടങ്ങിയ കാര്യങ്ങളിൽ തടവിലായവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. 

സ്രോതസ്സുകൾ പ്രകാരം, മോചിതരായവരിൽ ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിഞ്ഞത് ഒരു ഈജിപ്ത് പൗരനാണ്. കൊലപാതകക്കുറ്റത്തിന് 33 വർഷമാണ് അദ്ദേഹം ജയിൽ ശിക്ഷ അനുഭവിച്ചത്. ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹത്തിന് ഇരയുടെ കുടുംബം മാപ്പ് നൽകി, തുടർന്ന് ശിക്ഷ ജീവപര്യന്തം തടവായി കുറച്ചു. കുവൈത്ത് പൗരന്മാരിൽ, ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ തടവുകാരൻ മയക്കുമരുന്ന് കടത്തിന് 27 വർഷം ജയിലിൽ കഴിഞ്ഞയാളാണ്. മോചിതരായവരിൽ ഭൂരിഭാഗവും കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണ്.

Kuwait's Amir, Sheikh Meshal Al-Ahmad Al-Jaber Al-Sabah, has ordered the release of 30 prisoners from Kuwait's Central Prison. This decision comes as part of a directive to reduce life sentences to 20 years, allowing eligible inmates to be freed after serving two decades. The move reflects the Amir's efforts to provide relief and rehabilitation opportunities for long-term prisoners



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.പി.എല്ലിനിടെ ലഹരി ഉപയോഗിച്ചെന്ന ആരോപണം; 'മകള്‍ക്കായി ഗുളിക പൊടിച്ചതാണ്', വിശദീകരണവുമായി മന്ത്രി ശരത്കുമാര്‍

National
  •  9 hours ago
No Image

എ.എ റഹീം എം.പിക്കെതിരെ വ്യാജ പ്രചരണം; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

ലെബനൻ-ഇസ്റാഈൽ കരാർ സ്വാഗതം ചെയ്ത് യുഎഇ; സുപ്രധാന ചുവടുവെപ്പെന്ന് അൻവർ ഗർഗാഷ്

uae
  •  9 hours ago
No Image

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

bahrain
  •  9 hours ago
No Image

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തുടരുന്നു; എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Kerala
  •  10 hours ago
No Image

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ആശങ്ക

International
  •  10 hours ago
No Image

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവി 'ജൊനാഥന്‍' നെ കാണാന്‍ മോദി; സീഷെല്‍സിലേക്ക് യാത്ര തിരിച്ചു

National
  •  11 hours ago
No Image

ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ മരിച്ചു

Kerala
  •  11 hours ago
No Image

കീം ഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടം നേടി

Kerala
  •  11 hours ago
No Image

ഇന്‍സ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചു; യുവതിയെ നടുറോഡില്‍ 14 തവണ കുത്തി യുവാവ്

National
  •  12 hours ago