HOME
DETAILS

ഇനി ആവർത്തിക്കില്ല, വീഡിയോ നീക്കം ചെയ്യാം; 'സർബത്ത് ജിഹാദ്' വിദ്വേഷ പ്രചാരണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ബാബ രാംദേവ്

  
webdesk
April 22, 2025 | 1:20 PM

Baba Ramdev faces strong criticism for his mention of Sherbat Jihad Patanjali and Ramdev will remove the video

 

ന്യൂഡൽഹി: വിവാദ യോഗ ഗുരു ബാബാ രാംദേവിന്റെ 'സർബത് ജിഹാദ്' സംബന്ധിച്ച വിദ്വേഷ പ്രചാരണത്തിനെതിരെ കടുത്ത വിമർശനവുമായി ഡൽഹി ഹൈക്കോടതി. പിന്നാലെ വിവാദ വീഡിയോ നീക്കം ചെയ്യാമെന്നും ഇനി ഇത്തരം പ്രചാരണങ്ങൾ ആവർത്തിക്കില്ലെന്നും രാംദേവ് കോടതിയെ അറിയിച്ചു.  ഈ മാസം ആദ്യം പതഞ്ജലി പുറത്തിറക്കിയ 'റോസ് സർബത്' പരസ്യത്തിലാണ് രാംദേവ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. 'റൂഹ് അഫ്സ' എന്ന പേര് പരോക്ഷമായി സൂചിപ്പിച്ച്, സർബത് കമ്പനികൾ സമ്പാദിക്കുന്ന പണം മദ്റസകളും പള്ളികളും നിർമിക്കാൻ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വീഡിയോ പതഞ്ജലിയുടെ വെബ്സൈറ്റിലും പങ്കുവച്ചിരുന്നു.

പതഞ്ജലിയുടെ പരസ്യ വീഡിയോയിൽ, ലൗ ജിഹാദിനും വോട്ട് ജിഹാദിനും സമാനമായി 'സർബത് ജിഹാദ്' എന്ന ആശയം രാംദേവ് മുന്നോട്ടുവച്ചിരുന്നു. ആളുകൾ ഇതിൽനിന്ന് സ്വയം രക്ഷപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഈ പരാമർശങ്ങൾ ന്യായീകരിക്കാനാവാത്തതും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

'റൂഹ് അഫ്സ' സർബത് നിർമിക്കുന്ന ഹംദർദ് കമ്പനി സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. രാംദേവിന്റെ പരാമർശങ്ങൾ വിദ്വേഷ പ്രസംഗത്തിന് തുല്യമാണെന്നും സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്നതാണെന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പരാമർശങ്ങൾ ഏതെങ്കിലും മതത്തിനെതിരല്ലെന്ന രാംദേവിന്റെ വാദവും കോടതി തള്ളി.

തുടർന്ന്, വീഡിയോ നീക്കം ചെയ്യാമെന്നും ഇനി ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്നും ഉറപ്പുനൽകി. അഞ്ച് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാൻ പതഞ്ജലിക്ക് കോടതി നിർദേശിച്ചു. കേസ് അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കും.

വിദ്വേഷ പരാമർശങ്ങളുടെയും വ്യാജ പരസ്യങ്ങളുടെയും പേരിൽ രാംദേവും പതഞ്ജലിയും നേരത്തെ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഹരജിയെ തുടർന്ന് പതഞ്ജലിയുടെ പരസ്യങ്ങൾക്ക് സുപ്രിം കോടതി താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. വ്യാജ പരസ്യങ്ങളുടെ പേരിൽ കേരളത്തിലും രാംദേവിനെതിരെ കേസുണ്ട്.

English Summery; The Delhi High Court sharply criticized Baba Ramdev for his 'Sharbat Jihad' remark against Hamdard's Rooh Afza, calling it "shocking" and "indefensible" in a defamation case. Hamdard's counsel, Mukul Rohatgi, argued the statement aimed to create communal division. Ramdev's counsel, Rajiv Nayar, assured the court that Patanjali and Ramdev would remove all related videos and ads. The court directed Ramdev to submit an affidavit pledging not to issue such statements or posts in the future.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയില്‍ എസി കത്തിയമര്‍ന്നു; വയോധിക ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

പൊലിസിനും രക്ഷയില്ല; കോഴിക്കോട് പട്ടാപ്പകൽ എസ്.ഐയുടെ വീട്ടിൽ മോഷണം: ഒരാൾ പിടിയിൽ

Kerala
  •  a day ago
No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം: നാഗകളും കുക്കികളും തമ്മിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

National
  •  a day ago
No Image

സൈബര്‍ പോര് മുറുകുന്നതിനിടെ ഹൈബി ഈഡന്‍ സ്ഥാനമൊഴിയുന്നു; കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിക്ക് സാധ്യത

Kerala
  •  a day ago
No Image

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: 10 സീറ്റിലെ ഫലം നിർണയിക്കുക ഒമ്പത് പാർട്ടികളുടെ ഭാവി

Kerala
  •  a day ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; ചൂണ്ടുവിരലിൽ കേരളം പുരട്ടിയത് 4.67 കോടിയുടെ മഷി

Kerala
  •  a day ago
No Image

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; സമൂഹമാധ്യമത്തിൽ നിന്ന് തെരുവിലേക്ക്

Kerala
  •  a day ago
No Image

പിഎന്‍ജി കണക്ഷനുള്ളവര്‍ക്ക് കര്‍ശന നിര്‍ദേശം: എല്‍പിജി സിലിണ്ടറുകള്‍ 15 ദിവസത്തിനകം തിരികെ നല്‍കണം

Kerala
  •  a day ago
No Image

ഹ‍ജ്ജ് 2026: കരിപ്പൂരിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി; ലഗേജ് കൈമാറുന്നതിന് പ്രത്യേക ഇടം

Kerala
  •  a day ago
No Image

അബൂദബിയിൽ ഓവര്‍ടൈം ആനുകൂല്യം പരമാവധി 4,000 ദിര്‍ഹം മാത്രം; സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ നിയന്ത്രണം

uae
  •  a day ago