HOME
DETAILS

പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍

  
April 23, 2025 | 4:10 PM

Plastic Kanikonna After Vishu Triggers Environmental Alert in Kerala

കോഴിക്കോട്: വിഷുവിന് വിപണിയില്‍ വന്‍തോതില്‍ വിറ്റുപോയ പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്റെ ജുഡീഷ്യല്‍ അംഗമായ കെ. ബൈജുനാഥ് തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടര്‍ക്ക് നോട്ടീസ് അയച്ചു.

ശുഭപ്പുലരിയുടെ ഭാഗമായി വീടുകളിലും കടകളിലും കണിവയ്ക്കാന്‍ വാങ്ങുന്ന ഈ പ്ലാസ്റ്റിക് കണിക്കൊന്ന ഒറ്റ തവണ ഉപയോഗിച്ച ശേഷം പാഴാക്കപ്പെടുന്നത് കേരളത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം പ്ലാസ്റ്റിക് പൂക്കള്‍ പിന്നീട് പൊതുസ്ഥലങ്ങളിലും നദികളിലും ഉപേക്ഷിക്കപ്പെടുന്നതിലൂടെ പരിസ്ഥിതിക്ക് വലിയ നാശം സംഭവിക്കുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഭാഗമായി ഈ തരം കൃത്രിമ പൂക്കളുടെ ഉപയോഗം നിരോധിക്കുകയോ അതിന്മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയോ ചെയ്യേണ്ടതുണ്ടെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിലപാട്. പരാതിയുമായി ബന്ധപ്പെട്ട് രണ്ടു ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേയില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തുന്ന സിറ്റിംഗില്‍ കേസ് വീണ്ടും പരിഗണിക്കും.

 മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വി. ദേവദാസ് എന്നയാളാണ് കമ്മീഷന് മുന്നില്‍ പരാതി സമര്‍പ്പിച്ചത്.

Following widespread sales of plastic Kanikonna (Golden Shower Tree) flowers during Vishu, Kerala’s Human Rights Commission has intervened over environmental concerns. Judicial member K Baijunath sent a notice to the Director of the Local Self-Government Department, citing the threat of plastic pollution in public spaces and water bodies. The action follows a complaint by V. Devadas, highlighting the impact of single-use plastic flowers. A report has been requested within two weeks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമവും,ബോംബേറും; സ്ഥാനാർത്ഥിക്ക് മർദ്ദനം

National
  •  3 days ago
No Image

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് 12 വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

യുദ്ധവിമാന നിർമ്മാണത്തിൽ വിപ്ലവം: ഇന്ത്യയിൽ മൂന്ന് വൻകിട പ്ലാന്റുകൾ വരുന്നു

National
  •  3 days ago
No Image

മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം വീതം നല്‍കും;ധനസഹായം പ്രഖ്യാപിച്ച് സുരേഷ്‌ഗോപി

Kerala
  •  3 days ago
No Image

'സ്‌ഫോടനം ആരും ആസൂത്രണം ചെയ്തതല്ലെങ്കില്‍ എന്റെ മകന്‍ എങ്ങനെ മരിച്ചു?'; 19 വര്‍ഷം കഴിഞ്ഞിട്ടും നീതിക്കായുള്ള കാത്തിരിപ്പ് അവസാനിക്കാതെ മലേഗാവ് ഇരകള്‍

National
  •  3 days ago
No Image

കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

Kerala
  •  3 days ago
No Image

ഇസ്‌റാഈലിന് വേണ്ടി ചാരവൃത്തി; ഒരാള്‍ക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാന്‍ 

International
  •  3 days ago
No Image

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനമില്ല; കര്‍ശന നിര്‍ദേശവുമായി ഡല്‍ഹി സര്‍ക്കാര്‍ 

National
  •  3 days ago
No Image

ബോട്ടുകളില്‍ ഇരച്ചെത്തി, കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍ സൈന്യം... ഹോര്‍മുസില്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.ആര്‍.ജി.സി 

International
  •  3 days ago
No Image

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല, കുടമാറ്റം 15 മിനിറ്റ് മാത്രം- ഉന്നതതല യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago