താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
കൊച്ചി: താമരശേരി ഷഹബാസ് കൊലപാതക കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്യാർത്ഥികളുടെ ജീവന് ഭീഷണി ഉണ്ടെന്നും ജാമ്യം നൽകുകയാണെകിൽ ഇവരുടെ ജീവന് സുരക്ഷ ഭീഷണി ഉണ്ടാകുമെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഒരുപാട് സമയം നിലനിന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷയിൽ തീരുമാനം എടുത്തത്. ഇതിനോടകം തന്നെ വിദ്യാർഥികൾക്ക് ഭീഷണി കത്തുകൾ വന്നിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
സംഭവത്തിൽ അറസ്റ്റിലായ ആറ് വിദ്യാർത്ഥികൾ നിലവിൽ കോഴിക്കോട് ജുവനൈൽ ഹോമിലാണ് ഉള്ളത്. ഈ വർഷം ഫെബ്രുവരി 27നായിരുന്നു താമരശേരി വിദ്യാർത്ഥി സംഘർഷത്തിൽ ഷഹബാസ് മരണപ്പെട്ടത്. എളേറ്റിൽ വട്ടോളി എംജി ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹബാസ്.
കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത്. സ്കൂളിക്കാണ് ഊമക്കത്ത് അയച്ചത്. നല്ല വൃത്തിയുള്ള കൈപ്പടയിൽ എഴുതിയ കത്ത് സാധാരണ തപാൽ വഴിയാണ് സ്കൂളിൽ എത്തിയത്. താമരശ്ശേരി ജിവിഎച്ച്എസ്എസ് പ്രധാന അധ്യാപകനാണ് കത്ത് ലഭിച്ചത്.
സംഭവത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത് ലഭിച്ചിരുന്നു. സ്കൂളിലെക്കാണ് ഊമക്കത്ത് വന്നിരുന്നത്. നല്ല വൃത്തിയുള്ള കൈപ്പടയിൽ എഴുതിയ കത്ത് സാധാരണ തപാൽ വഴിയാണ് സ്കൂളിൽ എത്തിയത്. താമരശ്ശേരി ജിവിഎച്ച്എസ്എസ് പ്രധാന അധ്യാപകനാണ് കത്ത് ലഭിച്ചിരുന്നത്. എസ്എസ്എൽസി പരീക്ഷ അവസാനിക്കുന്നതിന് മുമ്പായി കേസിലെ വിദ്യാർത്ഥികളെ കൊല്ലുമെന്നുമാണ് കത്തിൽ എഴുതിയിരുന്നത്.
Thamarassery Shahabas Incident High Court rejects bail plea of accused students
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."