HOME
DETAILS

പഹല്‍ഗാം ഭീകരരുടെ ഒളിത്താവളത്തിനടുത്ത് സുരക്ഷാസേന; തെരച്ചിലിന് പൂര്‍ണപിന്തുണയുമായി പ്രദേശവാസികള്‍;  ഭീകരര്‍ ഒന്നരവര്‍ഷം മുമ്പ് കശ്മീരിലെത്തിയെന്ന്

  
Web Desk
April 29, 2025 | 3:53 AM

Security Forces Close in on Terrorists Behind Pahalgam Massacre in Kashmir

ശ്രീനഗര്‍: സാങ്കേതിക വിദ്യക്കും സൗകര്യങ്ങള്‍ക്കുമൊപ്പം നാട്ടുകാരുടെ സഹായം കൂടി ആയതോടെ പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഭീകരരുടെ ഒളിയിടത്തിലേക്കെത്താന്‍ ഇനി അധികം താമസമുണ്ടാവില്ല. സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളത്തിനടുത്ത് എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  അനന്ത്നാഗിന്റെ മുകള്‍ ഭാഗത്ത് സൈന്യം, രാഷ്ട്രീയ റൈഫിള്‍സ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ സംയുക്തമായി നടത്തുന്ന തെരച്ചില്‍ തുടരുകയാണ്. പ്രദേശവാസികള്‍ തെരച്ചിലിന് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. സാങ്കേതിക തെളിവുകള്‍ക്ക് പുറമേ  പ്രാദേശിക ഗോത്ര സമൂഹങ്ങളില്‍ നിന്നുള്ള വിവരങ്ങളെ കൂടി ആശ്രയിച്ചാണ് ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നതെന്ന് ജമ്മു കശ്മീര്‍ പൊലിസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന രണ്ട് പാക് ഭീകരര്‍ ഒന്നര വര്‍ഷം മുമ്പ് കശിമീരില്‍ നുഴഞ്ഞു കയറിയതാണെന്നാണ് പൊലിസ് സംശയിക്കുന്നത്.  സാംബ-കത്വ മേഖല വഴിയാണ് ഇവരെത്തിയതെന്നും അന്വേഷണ സംഘം പറയുന്നു. 

അതേസമയം, നിയന്ത്രണ രേഖയില്‍ പാക് സൈന്യം തുടര്‍ച്ചയായ അഞ്ചാം ദിവസവും വെടിനിര്‍ത്തല്‍ ലംഘിച്ചു. വെടിവെപ്പിന് സുരക്ഷാ സേന തിരിച്ചടി നല്‍കുകയും ചെയ്തു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കുപ്വാര, ബാരാമുല്ല ജില്ലകള്‍ക്ക് എതിര്‍വശത്തെ പ്രദേശങ്ങളിലും അഖ്‌നൂര്‍ സെക്ടറിലുമാണ് വെടിവെപ്പ് നടന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.

 

Security forces, with the help of local residents and advanced technology, are closing in on the hideout of terrorists involved in the Pahalgam massacre that claimed 26 lives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  8 days ago
No Image

അനുമതിയില്ലാതെ യുഎഇയിലെ ഈ സ്ഥലത്ത് പോയാൽ ഇനി പിഴ ഉറപ്പ്; നിയമം മാറിയത് അറിയാതെ ഇവിടേക്ക് പോകല്ലേ!

uae
  •  8 days ago
No Image

'അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ'; സി.പി.ഐ.എമ്മിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരും;  പയ്യന്നൂർ ഫണ്ട് വിവാദത്തിൽ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

Kerala
  •  8 days ago
No Image

'ഡോക്ടർ' പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം: അനുമതി നൽകി ഹൈക്കോടതി

Kerala
  •  8 days ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച; പൊലിസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

Kerala
  •  8 days ago
No Image

വയനാട് ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ; നടപടി ഭൂമി തരംമാറ്റലിലെ വീഴ്ചയെ തുടർന്ന്

Kerala
  •  8 days ago
No Image

ഉക്രെയ്ൻ പ്രതിസന്ധിയിൽ നിർണ്ണായക ചുവടുവയ്പ്പുമായി യുഎഇ; അബുദബിയിലെ ത്രികക്ഷി ചർച്ച സമാപിച്ചു

uae
  •  8 days ago
No Image

തിരുച്ചി-ചെന്നൈ ദേശീയപാതയിൽ പൊലിസിന് നേരെ ബോംബേറ്; ലക്ഷ്യം കുപ്രസിദ്ധ ഗുണ്ടാനേതാവ്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

National
  •  8 days ago
No Image

അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച; അബുദബിയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  8 days ago
No Image

അടിയന്തര ചികിത്സ നൽകിയില്ല: ശ്വാസതടസ്സവുമായി എത്തിയ യുവാവ് മരിച്ചു; സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Kerala
  •  8 days ago