HOME
DETAILS

പഹല്‍ഗാം ഭീകരരുടെ ഒളിത്താവളത്തിനടുത്ത് സുരക്ഷാസേന; തെരച്ചിലിന് പൂര്‍ണപിന്തുണയുമായി പ്രദേശവാസികള്‍;  ഭീകരര്‍ ഒന്നരവര്‍ഷം മുമ്പ് കശ്മീരിലെത്തിയെന്ന്

  
Web Desk
April 29, 2025 | 3:53 AM

Security Forces Close in on Terrorists Behind Pahalgam Massacre in Kashmir

ശ്രീനഗര്‍: സാങ്കേതിക വിദ്യക്കും സൗകര്യങ്ങള്‍ക്കുമൊപ്പം നാട്ടുകാരുടെ സഹായം കൂടി ആയതോടെ പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഭീകരരുടെ ഒളിയിടത്തിലേക്കെത്താന്‍ ഇനി അധികം താമസമുണ്ടാവില്ല. സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളത്തിനടുത്ത് എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  അനന്ത്നാഗിന്റെ മുകള്‍ ഭാഗത്ത് സൈന്യം, രാഷ്ട്രീയ റൈഫിള്‍സ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ സംയുക്തമായി നടത്തുന്ന തെരച്ചില്‍ തുടരുകയാണ്. പ്രദേശവാസികള്‍ തെരച്ചിലിന് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. സാങ്കേതിക തെളിവുകള്‍ക്ക് പുറമേ  പ്രാദേശിക ഗോത്ര സമൂഹങ്ങളില്‍ നിന്നുള്ള വിവരങ്ങളെ കൂടി ആശ്രയിച്ചാണ് ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നതെന്ന് ജമ്മു കശ്മീര്‍ പൊലിസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന രണ്ട് പാക് ഭീകരര്‍ ഒന്നര വര്‍ഷം മുമ്പ് കശിമീരില്‍ നുഴഞ്ഞു കയറിയതാണെന്നാണ് പൊലിസ് സംശയിക്കുന്നത്.  സാംബ-കത്വ മേഖല വഴിയാണ് ഇവരെത്തിയതെന്നും അന്വേഷണ സംഘം പറയുന്നു. 

അതേസമയം, നിയന്ത്രണ രേഖയില്‍ പാക് സൈന്യം തുടര്‍ച്ചയായ അഞ്ചാം ദിവസവും വെടിനിര്‍ത്തല്‍ ലംഘിച്ചു. വെടിവെപ്പിന് സുരക്ഷാ സേന തിരിച്ചടി നല്‍കുകയും ചെയ്തു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കുപ്വാര, ബാരാമുല്ല ജില്ലകള്‍ക്ക് എതിര്‍വശത്തെ പ്രദേശങ്ങളിലും അഖ്‌നൂര്‍ സെക്ടറിലുമാണ് വെടിവെപ്പ് നടന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.

 

Security forces, with the help of local residents and advanced technology, are closing in on the hideout of terrorists involved in the Pahalgam massacre that claimed 26 lives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡരികിൽ മാലിന്യം തള്ളി മുങ്ങാമെന്ന് കരുതി; പക്ഷേ ബില്ല് പണികൊടുത്തു; കൂൾബാർ ഉടമയ്ക്ക് പതിനായിരം പിഴ

Kerala
  •  4 days ago
No Image

ബോണ്ടി ബീച്ച് വെടിവെപ്പ്: വിറ്റഴിച്ച തോക്കുകള്‍ തിരികെ വാങ്ങാന്‍ ഉത്തരവിട്ട് ആസ്‌ത്രേലിയയില്‍ പ്രധാനമന്ത്രി

International
  •  4 days ago
No Image

കടൽക്ഷോഭവും കനത്ത മഴയും; ദുബൈ - ഷാർജ ഫെറി സർവിസുകൾ നിർ‍ത്തിവെച്ച് ആർടിഎ

uae
  •  4 days ago
No Image

''പരാതിപ്പെട്ടത് എന്റെ തെറ്റ്; ഇത്തരം വൈകൃതം പ്രചരിപ്പിക്കുന്നവരോട്, നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ'': അതിജീവിത

Kerala
  •  4 days ago
No Image

ഒമാനിൽ നിറഞ്ഞൊഴുകുന്ന വാദി മുറിച്ചുകടക്കാൻ ശ്രമം; വാഹനം ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ

uae
  •  4 days ago
No Image

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; രാം നാരായണന്റെ ദേഹം മുഴുവന്‍ അടിയേറ്റ പാടുകള്‍; രണ്ട് മക്കളുണ്ട്, കുടുംബം പോറ്റാനാണ് വന്നതെന്ന് ബന്ധുക്കള്‍

Kerala
  •  4 days ago
No Image

രക്തസാക്ഷികളുടെ പേരില്‍ ഡി.എസ്.യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ; ചടങ്ങ് റദ്ദാക്കി വി.സി

Kerala
  •  4 days ago
No Image

അസ്ഥിര കാലാവസ്ഥ: താമസക്കാർക്കും സന്ദർശകർക്കും ജാഗ്രതാ നിർദ്ദേശവുമായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  4 days ago
No Image

'ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഡി.എം.കെ തമിഴ്‌നാടിനെ സംരക്ഷിക്കും; സംസ്ഥാനത്തിന്റെ മതേതരത്വം നിലനിര്‍ത്തും'  ഉദയനിധി 

National
  •  4 days ago
No Image

മോശം കാലാവസ്ഥ: ദുബൈ - ഷാർജ, അജ്മാൻ ബസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ച് ആർടിഎ

uae
  •  4 days ago